റാന്നി: പമ്പ പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരിനിയമപ്രകാരമുള്ള കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്നയാളെ ബംഗളൂരുവില്‍നിന്നും പിടികൂടി. മൂഴിയാര്‍ ആങ്ങമൂഴി ആഞ്ഞിലിക്കല്‍ വീട്ടില്‍ കലേഷ് കുമാറിനെയാണ് (45) അറസ്റ്റ് ചെയ്തത്. 2001ല്‍ കേസില്‍പെട്ട് അറസ്റ്റിലായ ഇയാള്‍ പിന്നീട് കോടതി നടപടികള്‍ക്ക് ഹാജരാകാതെ ഒളിവില്‍ പോകുകയായിരുന്നു.

നിരന്തരം കോടതി നടപടികളില്‍ ഹാജരാകാത്തതിനേ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ജില്ലാ കോടതി എല്‍പി വാറന്‍റ് പുറപ്പെടുവിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതിയെ കണ്ടെത്തുന്നതിലേക്ക് റാന്നി ഡിവൈഎസ് പി ആര്‍.ജയരാജിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി വിദേശത്താണെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം ബംഗളൂരു കേമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളെ ബ്യൂറോ ഓഫ് എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് കേമ്പഗൗഡ എയര്‍പോര്‍ട്ട് പോലീസിനു കൈമാറി.

വിവരം ലഭിച്ചതനുസരിച്ച് പമ്പ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പമ്പാ പോലീസ് ഇന്‍സ്‌പെക്ടര്‍ സി. കെ. മനോജ്, എസ് സിപിഓ സൂരജ് ആര്‍. കുറുപ്പ്, സിപിഒ അനു എസ്. രവി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.