പള്ളിയുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു
Saturday, June 22, 2024 4:09 AM IST
അടൂർ: എംസി റോഡരികിൽ പള്ളിയുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു. അടൂർ വടക്കടത്തുകാവ് മാർ ഇഗ്നാത്തിയോസ് പള്ളിയിലെ പ്രധാന ശുശ്രൂഷകൻ വടക്കടത്തുകാവ് തടത്തിൽ ലിജോ വർഗീസിന്‍റെ ബൈക്കാണ് മോഷണം പോയത്.

ഇന്നലെ രാവിലെ 8.15ന് പള്ളിയിലെ കാർപോർച്ചിൽ ലിജോ ബൈക്ക് പാർക്ക് ചെയ്തശേഷം പള്ളിക്കുള്ളിലേക്ക് കയറിയിരുന്നു. തിരികെ വന്ന് നോക്കിയപ്പോൾ വാഹനം കാണാനുണ്ടായിരുന്നില്ല.

പള്ളിയിലെ സിസിടിവി പരിശോധിച്ചതിൽ എംസി റോഡിൽ കൂടി പോയ ഒരു യുവാവ് പെട്ടെന്ന് പള്ളിക്കുള്ളിലേക്ക് കയറി ബൈക്കിൽ കയറിയിരുന്ന് ഓടിച്ചു പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. അടൂർ പോലീസ് കേസെടുത്തു.


കിളിവയൽ സെന്‍റ് സിറിൾസ് കോളജിനു സമീപത്തെ അമ്പാട്ട് സ്റ്റോഴ്സ് എന്ന കടയിൽനിന്നും 12,000 രൂപയും മോഷണം പോയി. ഇവിടെ ഒരു ബൈക്കിൽ എത്തിയ യുവാവ് കടയ്ക്കുള്ളിൽ കയറുന്നതിന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പള്ളിയിൽ ബൈക്ക് മോഷ്ടിച്ച അതേ ആളു തന്നെ ബൈക്കിലെത്തി കടയിലും മോഷണം നടത്തിയതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇരുസംഭവങ്ങളും ഒന്നിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.