പത്തനംതിട്ട അബാൻ മേൽപ്പാലം നിർമാണ കാലാവധി വീണ്ടും നീട്ടി
Saturday, September 28, 2024 2:55 AM IST
പത്തനംതിട്ട: പത്തനംതിട്ടയിലെ അബാൻ മേൽപ്പാല നിർമാണത്തിന്‍റെ കാലാവധി വീണ്ടും നീട്ടി. മേൽപ്പാലം നിർമാണത്തിന്‍റെ കാലാവധി പിഴ കൂടാതെ നടത്താൻ ഒക്ടോബർ 31 വരെയാണ് നീട്ടി നൽകിയത്.

2022 മാർച്ചിൽ 18 മാസമെന്ന കാലാവധിയിൽ പൂർത്തീകരിക്കണമെന്ന വ്യവസ്ഥയിലാണ് മേൽപ്പാലത്തിന്‍റെ നിർമാണച്ചുമതല കരാറുകാരനു കൈമാറിയത്. എന്നാൽ തൊഴിലാളി ദൗർലഭ്യം അടക്കം പല കാരണങ്ങളാൽ പദ്ധതി പലതവണ മുടങ്ങി. 2023 ഡിസംബറിലേക്ക് പണികൾ പൂർത്തിയാക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു.

സമയബന്ധിതമായി പണി പൂർത്തിയാക്കാത്തതിനാൽ പിന്നീട് 2024 മാർച്ച് വരെ കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ പകുതി പണികൾപോലും ഇക്കാലയളവിൽ പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീട് പിഴ കൂടാതെ പകുതിലധികം പണികൾ പൂർത്തിയാക്കുന്നതിന് വീണ്ടും കാലാവധി നീട്ടി നൽകാൻ അധികൃതർ സർക്കാരിന്‍റെ അനുമതി തേടിയിരുന്നു.

പദ്ധതി പൂർത്തികരണ കാലാവധി 2025 മാർച്ച് 31 വരെ ദീർഘിപ്പിക്കാൻ കെഎഫ്ആർബി, പിഎംയു പ്രോജക്ട് ഡയറക്ടർ എന്നിവർ സർക്കാരിനോട് അഭ്യർഥിച്ചു . ഇതേ തുടർന്നാണ് സർക്കാർ ഒക്ടോബർ 31 വരെ പൂർത്തീകരണ കാലാവധി നീട്ടി നൽകിയത്.

മെല്ലപ്പോക്കിലായ പണികൾ

നിലവിൽ പാലത്തിന്‍റെ മുഴുവൻ സ്ലാബുകൾ പോലും പൂർത്തിയാക്കിയിട്ടില്ല. ഈ അവസ്ഥയിൽ ഇനിയും പദ്ധതിക്കായി കാലാവധി നീട്ടി നൽകേണ്ടി വരും.

മേല്പ്പാലത്തിന്‍റെ പണികൾ തുടങ്ങിയാൽ കുറഞ്ഞത് ഒരുമാസത്തിനുള്ളിൽ മുടങ്ങുന്നത് പതിവായിരുന്നു. മുടങ്ങിയ പണി പിന്നെ അഞ്ച്, ആറ് മാസങ്ങൾക്കു ശേഷം മാത്രമേ ആരംഭിക്കു. പ്രധാനമായും തൊഴിലാളികളുടെ കുറവും തൊഴിലാളികളും കരാറുകാരും തമ്മിലെ പ്രശ്നങ്ങളുമായിരുന്നു.


തമിഴ്നാട്ടിൽ അതിഥി തൊഴിലാളികൾക്കുനേരേ ആക്രമണം നടന്നെന്ന് പ്രചാരണം വന്നതോടെ തെഴിലാളികൾ ഉത്തരേന്ത്യൻ സ്വദേശത്തേക്ക് മടങ്ങിയതായിരുന്നു ഇട‌യ്ക്കു പണികൾ മുടങ്ങാൻ കാരണമായി പറഞ്ഞത്.

അസം, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു തൊഴിലാളികൾ ഏറെയും. ഇവർ തിരിച്ചുവരാൻ താമസിച്ചതിനെത്തുടർന്ന് പുതിയ തൊഴിലാളികളെ എത്തിച്ച് പണികൾ തുടങ്ങുവാൻ ശ്രമിച്ചുവെങ്കിലും ഇതിനും കാലതാമസമുണ്ടായി. പിന്നീട് കോയമ്പത്തൂരിൽനിന്നു പുതിയ തൊഴിലാളി സംഘം എത്തിയതോടെയാണ് നിർമാണം ഭാഗികമായി പുനരാരംഭിച്ചത്.

50 കോടിയുടെ പാലം

കിഫ്ബിയിൽ നിന്നും 50 കോടി രൂപയാണ് അബാൻ മേൽപ്പാലത്തിനായി മാറ്റിവച്ചിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. സ്വകാര്യ ബസ് സ്റ്റാൻ‌ഡിനു സമീപമുള്ള പെട്രോൾപമ്പിനു മുന്പിൽ നിന്നു തുടങ്ങി മൂത്തൂറ്റ് ആശുപത്രി ഭാഗം വരെയാണ് മേൽപ്പാലം വരുന്നത്.

പാലം പണി കാരണം നഗരത്തിലെ തന്നെ തിരക്കേറിയ അബാൻ ജംഗ‌്ഷനും സമീപറോഡുകളുമൊക്കെ രൂക്ഷമായ ഗതാഗതക്കുരുക്കിലും പൊടിശല്യത്താലും വർഷങ്ങളായി വലയുകയാണ്.

എസ്പി ഓഫീസ് ജംഗ്ഷനിൽ നിന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റിംഗ് റോഡ് പൂർണമായി അ‌ടച്ചിട്ടിരിക്കുകയുമാണ്. ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. സർവീസ് റോഡിന്റെ പണികളും ഇഴഞ്ഞാണ് നീങ്ങുന്നത്.