40 വർഷത്തിനിപ്പുറവും ചെമ്മൺപാതയായി വെള്ളച്ചേരി-തലക്കാനം റോഡ്
Wednesday, June 26, 2024 12:56 AM IST
അമ്പലത്തറ: ആകെ 300 മീറ്ററോളം മാത്രം നീളം വരുന്ന ഒരു ചെമ്മൺപാത. നിര്‍മിച്ചിട്ട് ഏതാണ്ട് 40 വർഷമായിട്ടും അത് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനോട് ചേർന്നു കിടക്കുന്ന 350 മീറ്റർ ഭാഗം ടാർ ചെയ്തത് കഷ്ടിച്ച് മൂന്നുവർഷം മുമ്പ്.

സിപിഎം കോട്ടയായ മടിക്കൈ പഞ്ചായത്തിലെ രണ്ടാം വാർഡിൽ വെള്ളച്ചേരി-കാരാക്കോട് റോഡിൽ നിന്നും തലക്കാനത്തേക്കുള്ള റോഡാണ് ഇപ്പോഴും ചെമ്മൺപാതയായി തുടരുന്നത്. തലമുറകളായി കാത്തിരുന്നു മടുത്ത നാട്ടുകാർ എന്തിനീ അവഗണന എന്ന ചോദ്യവുമായി ഒടുവിൽ പഞ്ചായത്തിനെതിരായി ബാനർ കെട്ടിയിരിക്കുകയാണ്.

ഒരു റോഡിനോടും പ്രത്യേകിച്ച് അവഗണനയൊന്നുമില്ലെന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ടാറിംഗ് നടത്തുമെന്നുമാണ് വാർഡ് അംഗത്തിന്‍റെ വിശദീകരണം. എന്നാൽ 40 വർഷമായിട്ടും ഒരു 300 മീറ്റർ റോഡ് ടാർ ചെയ്യാനുള്ള ഫണ്ട് പോലും ലഭ്യമാകുന്നില്ലേയെന്ന് നാട്ടുകാർ ചോദിക്കുന്നു.


റോഡിന്‍റെ ആദ്യഭാഗത്തിന്‍റെ ടാറിംഗ് നടന്ന സമയത്ത് ഇവിടെയും കിളച്ചുവച്ചത് നാട്ടുകാരിൽ പ്രതീക്ഷ വളർത്തിയിരുന്നു. എന്നാൽ മഴക്കാലമായപ്പോൾ ഉള്ള ചെമ്മൺപാത കൂടി ചെളിക്കുളമാകാനേ അത് ഉപകരിച്ചുള്ളൂ.

ഈ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയാൽ കാരാക്കോട്, വെള്ളച്ചേരി, തലക്കാനം ഭാഗങ്ങളിൽ നിന്ന് മടിക്കൈ മാടം വഴി രണ്ടു കിലോമീറ്ററോളം കുറഞ്ഞ ദൂരത്തിൽ കാഞ്ഞങ്ങാട്ടെത്താൻ വഴി തെളിയും. മുമ്പേ ടാർ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഇതുവഴി ബസ് സർവീസുകൾ പോലും ഉണ്ടാകേണ്ടതായിരുന്നു. അതിനി പറഞ്ഞിട്ട് കാര്യമില്ലെങ്കിലും ഇനിയെങ്കിലും ടാർ ചെയ്ത് തരുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.