തദ്ദേശ തെരഞ്ഞെടുപ്പ്; നീലേശ്വരത്തും കിനാനൂർ- കരിന്തളത്തും മുന്നൊരുക്കങ്ങളുമായി യുഡിഎഫ്
Friday, September 27, 2024 7:52 AM IST
നീലേശ്വരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക തയാറെടുപ്പുകൾ തുടങ്ങുമ്പോൾ നീലേശ്വരം നഗരസഭയിലും കിനാനൂർ-കരിന്തളം പഞ്ചായത്തിലും കാലേകൂട്ടി മുന്നൊരുക്കങ്ങളുമായി കോൺഗ്രസും യുഡിഎഫും. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ആഞ്ഞുപിടിച്ചാൽ രണ്ട് തദ്ദേശസ്ഥാപനങ്ങളും കൂടെ പോരുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ.

പഞ്ചായത്തായിരുന്ന കാലത്ത് പലതവണ ഭരിച്ചിട്ടുള്ള നീലേശ്വരം നഗരസഭയായതിനു ശേഷമാണ് യുഡിഎഫിന്‍റെ കൈയിൽ നിന്നു പോയത്. എന്നാൽ, തുടർച്ചയായ എൽഡിഎഫ് ഭരണത്തിനിടയിൽ നഗരത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിന്‍റെ കാര്യത്തിൽപോലും തിരിച്ചടികളുണ്ടായതിലുള്ള അതൃപ്തി വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.
നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും പത്തുവർഷത്തോളം നീണ്ട ബസ് സ്റ്റാൻഡ് നിർമാണവും ഇനിയും തുടങ്ങാത്ത രാജാ റോഡ് വികസനവും മാർക്കറ്റ് ജംഗ്ഷനെ രണ്ടായി വിഭജിക്കുന്ന ദേശീയപാത അലൈൻമെന്‍റിൽ മാറ്റം വരുത്താൻ കഴിയാതിരുന്നതും തെരുവുവിളക്കുകൾ കത്താത്തതുമെല്ലാം ഉയർത്തി നഗരസഭാ ഭരണസമിതിക്കെതിരായി ആയുധങ്ങൾ മൂർച്ചകൂട്ടാനാണ് യുഡിഎഫിന്‍റെ ഒരുക്കം.

തെരുവുവിളക്കുകളുടെ പ്രശ്നത്തിൽ കഴിഞ്ഞദിവസം യുഡിഎഫ് കൗൺസിലർമാർ നഗരസഭയ്ക്കു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ്-യുഡിഎഫ് പക്ഷങ്ങൾ തമ്മിൽ സാമൂഹ്യമാധ്യമങ്ങളിലും പോര് രൂക്ഷമാണ്. നഗരമധ്യത്തിൽ തന്നെയുള്ള തളിയിലമ്പലം, തെരു റോഡുകൾ പോലും തകർന്നുകിടക്കുകയാണെന്ന് യുഡിഎഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു.


ആഴ്ചകൾക്കു മുമ്പ് തളിയിലമ്പലം റോഡിലെ കുഴിയിൽ സ്കൂട്ടർ മറിഞ്ഞ് ഡപ്യൂട്ടി തഹസിൽദാർക്ക് പരിക്കേറ്റിരുന്നു. ചെളിക്കുളമായ താത്കാലിക ബസ് സ്റ്റാൻഡും മാസങ്ങളായി യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. നഗരഭരണത്തിനെതിരെ സിപിഎമ്മിനുള്ളിൽതന്നെ അതൃപ്തി പ്രകടമാണെന്നും യുഡിഎഫ് നേതൃത്വം പറയുന്നു.

ഒരുകാലത്ത് പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരിച്ചിരുന്ന കിനാനൂർ-കരിന്തളം പഞ്ചായത്തിൽ ഘട്ടംഘട്ടമായ പ്രവർത്തനങ്ങളിലൂടെയാണ് കോൺഗ്രസ് ശക്തമായ പ്രതിപക്ഷമായി വളർന്നുവന്നത്. വാർഡ് പുനർനിർണയം നടക്കുമ്പോൾ രണ്ടോ മൂന്നോ സീറ്റുകളിൽ കൂടി മാറ്റമുണ്ടാക്കാനായാൽ പഞ്ചായത്ത് ഭരണം പിടിക്കാനാകുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

പഞ്ചായത്തിലെ സിപിഎമ്മിനുള്ളിൽ കാലങ്ങളായി തുടരുന്ന ഉൾപാർട്ടി പ്രശ്നങ്ങളും അഴിമതി ആരോപണങ്ങളും ഇക്കാര്യത്തിൽ യുഡിഎഫിന് പ്രതീക്ഷ പകരുന്നു. ഏറ്റവുമൊടുവിൽ ബിരിക്കുളം സ്കൂളുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും സിപിഎമ്മിനൊപ്പമുണ്ടായിരുന്ന ഗണ്യമായൊരു വിഭാഗത്തെ അകറ്റിയിട്ടുണ്ട്.