റോഡ് പ്രവൃത്തിൽ ഒറ്റപ്പെട്ട് ചെറുവാടി അങ്ങാടി : സ്കൂളിൽ നിന്നും വിദ്യാര്‍ഥികള്‍ ടിസി വാങ്ങിപ്പോവുന്നു
Thursday, June 27, 2024 5:27 AM IST
മുക്കം : കോടികൾ മുടക്കി പ്രവൃത്തി നടക്കുന്ന ചെറുവാടി-കവിലട റോഡിന്‍റെ മെല്ലപ്പോക്ക് കാരണം ചെറുവാടി അങ്ങാടി പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിൽ. പ്രദേശത്തേക്കുള്ള പ്രധാന റോഡെല്ലാം അടച്ചിട്ടാണ്പ്രവൃത്തി നടക്കുന്നത്. പണി ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോളും ഇതുവഴി ഉള്ള യാത്രക്ക് ദുരതിങ്ങൾ ഏറെയാണ്.

റോഡ് നിർമാണത്തിന്‍റെ ഭാഗമായി പുനര്‍ നിര്‍മിക്കുന്ന ചെറുവാടി നടക്കൽ പാലത്തിന്‍റെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതാണ് പ്രധാന പ്രശ്നം. ചെറിയ മഴയില്‍ പോലും വെള്ളം കയറുന്ന ഈ റോഡും അങ്ങാടിയും ഉയര്‍ത്തുന്നതോടെ നിരവധി കച്ചവട സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.

രണ്ട് ദിവസമായി കനത്ത മഴ പെയ്തതോടെ അങ്ങാടിയില്‍ കനത്ത വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന ചെറുവാടി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലേക്ക് വിദ്യാർഥികൾക്കും അധ്യാപകർക്കും സമയത്ത് എത്തിപ്പെടാൻ പറ്റാത്ത സാഹചര്യമാണ്. ഇതോടെ വിദ്യാർഥികൾ ടി.സി. വാങ്ങിപ്പോവുന്ന അവസ്ഥയാണന്നും റോഡ് പ്രവൃത്തി ഒരു പൊതു വിദ്യാലയത്തെ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയാണന്നും സ്കൂൾ പിടിഎ പ്രസിഡന്‍റ് ഷരീഫ് കൂട്ടക്കടവത്ത് പറയുന്നു.

വീൽ ചെയറിലെല്ലാം വരുന്ന വിദ്യാർഥികൾക്കും എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. താത്കാലികമായി ചുള്ളിക്കാപറമ്പില്‍ നിന്നും ചെറുവാടിയിലേക്ക് നിർമിച്ച ബദൽ റോഡ് പേരിനു മാത്രമാണെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. മഴ പെയ്ത് ചെളിക്കുളമായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്.

ഇതുവഴി കടന്ന് പോയ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടത്. നേരത്തെ ഈ റോഡിൽ സമാനമായ രീതിയിൽ ചെളിനിറഞ്ഞതിനെ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെ കരാറുകാർ ക്വാറി വെയ്സ്റ്റ് നിരത്തി താത്ക്കാലിക പരിഹാരം കണ്ടിരുന്നു. എന്നാല്‍ രണ്ട് ദിവസമായി പെയ്ത മഴയില്‍ ഗതാഗതം പൂര്‍ണമായി മുടങ്ങിയിരിക്കുകയാണ്.