മുടിവെട്ടും ഷേവിംഗും ഇവിടെ ജീവകാരുണ്യ പ്രവര്‍ത്തനമാണ്
Saturday, December 10, 2022 12:44 AM IST
കാഞ്ഞങ്ങാട്: ഏതു തൊഴിലിനും കണക്കുപറഞ്ഞ് കാശു വാങ്ങുന്നവരാണ് നമുക്കു ചുറ്റിലും. ചെറുതും വലുതുമായ എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും പിടിമുറുക്കുന്ന കാലമായതുകൊണ്ട് അതിനെ കുറ്റംപറയാനുമാവില്ല.
അങ്ങനെയൊരു കാലത്ത് തികച്ചും സാധാരണക്കാരായ 16 ബാര്‍ബര്‍ തൊഴിലാളികള്‍ തികച്ചും സൗജന്യമായി ഇരുനൂറോളം പേരുടെ മുടിവെട്ടിക്കൊടുത്ത് അവര്‍ക്ക് ഭക്ഷണവും വസ്ത്രവുമെത്തിച്ചുകൊടുത്ത് മടങ്ങുന്ന കാഴ്ച സങ്കല്പിക്കാന്‍ കഴിയുമോ..? അമ്പലത്തറ സ്‌നേഹാലയത്തിലെത്തിയാല്‍ അത് നേരില്‍ കാണാം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന 16 പേരാണ് നിശ്ചിത ഇടവേളകളില്‍ സ്‌നേഹാലയത്തിലെത്തി അന്തേവാസികളുടെ മുടിവെട്ടും ഷേവിംഗും സൗജന്യമായി നടത്തി സഹായങ്ങളും എത്തിച്ചുനല്‍കി മടങ്ങുന്നത്. തെരുവുകളില്‍ നിന്നും ഏറ്റെടുക്കുന്ന അഗതികളും പലരും മാനസികനില തെറ്റിയവരുമായതിനാല്‍ മുടിവെട്ടും ഷേവിംഗും എളുപ്പത്തില്‍ തീര്‍ക്കാവുന്ന പണിയല്ലെന്നും ഓര്‍ക്കണം.
മരുത്തുവര്‍ സമുദായ സംരക്ഷണസമിതി എന്ന സംഘടനയിലെ അംഗങ്ങളാണ് സ്‌നേഹാലയത്തിലെത്തി സൗജന്യസേവനം നടത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍നിന്നും ഇവിടെയെത്തി കുടുംബമായി ജീവിക്കുന്നവരാണ് ഇവരെല്ലാം. പള്ളിക്കര പാക്കത്തെ ബി. വിജയനാണ് സംഘത്തിന്‍റെ നേതൃത്വം. എം.ഗോപി, രാഘവന്‍, കെ.ഗോപി, മനോജ്, സെന്തില്‍, ശിവം, ശങ്കര്‍, രാജ്കുമാര്‍, ചിലമ്പരശന്‍, കാളിദാസ്, മോഹന്‍ദാസ്, മൂര്‍ത്തി, സെന്തില്‍കുമാര്‍, അരുണ്‍കുമാര്‍, ആദികാലം എന്നിവരാണ് മറ്റ് അംഗങ്ങള്‍. സേവനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് ഇനിയും മുന്നോട്ട് എന്നപേരില്‍ ഇവര്‍ക്കൊരു വാട്‌സാപ് കൂട്ടായ്മയുമുണ്ട്. ഓരോ തവണയും സേവനത്തിനായി എത്തുന്നവരുടെ കൈയില്‍ സ്‌നേഹാലയത്തിലേക്കുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും വസ്ത്രങ്ങളുമെല്ലാം ഉണ്ടാകും. വിലമതിക്കാനാകാത്ത ജീവകാരുണ്യ പ്രവൃത്തിയാണ് സമിതി അംഗങ്ങളുടേതെന്ന് സ്‌നേഹാലയം ഡയറക്ടര്‍ ബ്രദര്‍ ഈശോദാസ് പറഞ്ഞു.