തെരുവുനായ്ക്കളെ പിടികൂടാന്‍ പ്രത്യേക ടീമിനെ രൂപീകരിക്കും
Wednesday, September 21, 2022 12:42 AM IST
കാസർഗോഡ്: തെരുവ് നായ്ക്കളുടെ വാക്സിനേഷന് ജില്ലാതലത്തില്‍ പ്രത്യേക ടീമിനെ രൂപീകരിക്കുന്നു. സ്പെഷല്‍ ട്രെയിനിംഗ് ഫോര്‍ ആനിമല്‍ റെസ്‌ക്യൂ ടീം (സ്റ്റാര്‍ട്ട് ) പദ്ധതിക്ക് കീഴില്‍ മിഷന്‍ വാരിയേഴ്സ് എന്ന പേരില്‍ വോളണ്ടിയേഴ്സിനെ അണിനിരത്തും. തെരുവുനായ്ക്കളുടെ വാക്സിനേഷന്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തെരുവനായ്ക്കള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള ടീമില്‍ ഉള്‍പ്പെടാന്‍ താത്പര്യമുള്ളവര്‍ക്കായി അപേക്ഷ ക്ഷണിക്കും. അതാത് പഞ്ചായത്തിലെ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കണം. വോളണ്ടിയേഴ്‌സിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഏര്‍പ്പെടുത്തും. തുടര്‍ന്ന് ജില്ലാ അടിസ്ഥാനത്തില്‍ യോഗ്യരായവരെ തെരഞ്ഞെടുക്കും. 30 നുള്ളില്‍ അപേക്ഷ സ്വീകരിച്ച് ഒക്ടോബര്‍ പത്തിനുള്ളില്‍ ഇവര്‍ക്കുള്ള പരിശീലനം നടത്തും. കണ്ണൂരിലുള്ള ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിംഗ് സെന്‍ററിലായിരിക്കും പരിശീലനം. തെരുവുനായ്ക്കള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള പരിശീലനം നല്‍കിക്കഴിഞ്ഞാല്‍ ഇവരെ പഞ്ചായത്തുകളിലേക്ക് വിന്യസിക്കും. ഇവര്‍ക്കുള്ള വാഹനം, ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍, മരുന്നുകള്‍, യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവ ജില്ലാ പഞ്ചായത്ത് നല്‍കും. ഒരു നായയെ പിടിച്ച് വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിക്കുന്നതിന് വളണ്ടിയര്‍ക്ക് അഞ്ഞൂറ് രൂപ ലഭിക്കും. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും. തെരുവുനായകള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ കമ്യൂണിറ്റി കിച്ചണ്‍ മാതൃക പഞ്ചായത്ത് തലത്തില്‍ പരീക്ഷിക്കും. പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും വീടുകളിലും അവശേഷിക്കുന്ന ഭക്ഷണം ശേഖരിച്ച് തെരുവുനായകള്‍ക്ക് നല്‍കും. ഇതു ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ യോഗം വിളിക്കാനും തീരുമാനിച്ചു.