അധ്യാപകരും തെറാപ്പിസ്റ്റുകളുമില്ലാതെ മാതൃകാ ശിശു പുനരധിവാസകേന്ദ്രങ്ങൾ
Saturday, April 27, 2024 1:52 AM IST
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരടക്കമുള്ളവർക്ക് പ്രത്യേക പഠനവും ചികിത്സയും ഉറപ്പുവരുത്തുന്നതിനായി സ്ഥാപിച്ച മാതൃകാ ശിശു പുനരധിവാസകേന്ദ്രങ്ങളിൽ (എംസിആർസി) ആവശ്യത്തിന് അധ്യാപകരും തെറാപ്പിസ്റ്റുകളുമില്ല.

പലയിടങ്ങളിലും നാമമാത്രമായ അധ്യാപകരെ വച്ചാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയോ പരിചരണമോ നല്കാനാവാത്ത അവസ്ഥയാണ്.

36 കുട്ടികളുള്ള കാറഡുക്കയിലെ മാതൃകാ ശിശു പുനരധിവാസകേന്ദ്രത്തിൽ എല്ലാത്തിനും കൂടി ഒരധ്യാപിക മാത്രമാണ് ഉള്ളത്. നാല് അധ്യാപക തസ്തികകളുണ്ടെങ്കിലും മൂന്നെണ്ണത്തിലും താത്കാലിക നിയമനം പോലും നടക്കാതായിട്ട് കാലങ്ങളായി.

സ്പെഷ്യൽ എജ്യുക്കേറ്റർ യോഗ്യതയുള്ളവരെയാണ് നിയമിക്കേണ്ടത്. എൻമകജെയിലെ കേന്ദ്രത്തിൽ നാല് സ്പെഷ്യൽ എജ്യുക്കേറ്റർമാർ വേണ്ടിടത്ത് രണ്ടുപേരും ബദിയടുക്കയിൽ ഒരാളും മാത്രമാണുള്ളത്.

ജില്ലയിലെ ഒരൊറ്റ എംസിആർസിയിലും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളില്ല. താത്കാലിക നിയമനം നടത്താൻ ഒന്നിലേറെ തവണ പരസ്യം നല്കിയെങ്കിലും ഒരാൾപോലും അഭിമുഖത്തിനെത്തിയില്ല.

മറ്റു ജില്ലകളിൽ നിന്നെത്തി ഇവിടെ താമസിച്ച് ജോലിചെയ്യാൻ മാത്രം ആകർഷകമായ ശമ്പളമില്ലാത്തതും ഇതിനു കാരണമാണെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ശമ്പള സ്കെയിൽ വർധിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല.

ജില്ലയിലെ വിവിധ എംസിആർസികളിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കഴിഞ്ഞ മാർച്ചിൽ അഭിമുഖം നടത്തിയെങ്കിലും നിയമന ഉത്തരവ് ലഭിച്ചവരിൽ രണ്ടുപേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്.

കുംബഡാജെ, കാറഡുക്ക, ബോവിക്കാനം, എൻമകജെ എന്നിവിടങ്ങളിൽ ഇപ്പോഴും സ്പീച്ച് തെറാപ്പിസ്റ്റുകളുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ചെറിയ തകരാറുകളുള്ള കുട്ടികളെ ചെറുപ്പത്തിൽതന്നെ പ്രശ്നങ്ങൾ പരിഹരിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിൽ സ്പീച്ച് തെറാപ്പിക്ക് ഏറെ പ്രാധാന്യമുള്ളതാണ്.

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ മാത്രമാണ് ജില്ലയിലെ എല്ലാ എംസിആർസികളിലും ഇപ്പോൾ ആളുള്ളത്. മംഗളൂരുവിൽനിന്നും മറ്റും ഫിസിയോതെറാപ്പി കോഴ്സ് പഠിച്ചിറങ്ങിയവർ ജില്ലയിൽ തന്നെ ഉള്ളതാണ് കാരണം.

എന്നാൽ ജോലിഭാരത്തിനനുസൃതമായി ശമ്പളം നിശ്ചയിച്ചിട്ടില്ലെന്ന പരാതി ഇവരുടെ ഭാഗത്തുനിന്നുമുണ്ട്.