കടുത്ത ചൂടിൽ മയ്യിച്ചക്കാർ വോട്ട് ചെയ്തത് ടെന്‍റിൽ
Saturday, April 27, 2024 1:52 AM IST
ചെറുവത്തൂർ: സ്കൂളിലോ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലോ മാത്രമാണ് ഏതു തെരഞ്ഞെടുപ്പിലും വോട്ടെടുപ്പ് നടക്കാറുള്ളത്. എന്നാൽ മയ്യിച്ചയിലെ വോട്ടർമാർ വോട്ടു ചെയ്തത് താത്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്‍റിൽ. തൃക്കരിപ്പൂർ അസംബ്ലി മണ്ഡലത്തിലെ 92-ാം ബൂത്തായ മയ്യിച്ചയിലെ ഗവ. എൽപി സ്‌കൂളിലെത്തി വർഷങ്ങളായി വോട്ട് ചെയ്തു വരുന്നവരാണ് ഇന്നലെ കടുത്ത ചൂടിൽ ടെന്‍റിന് മുന്നിൽ വരി നിന്ന് വോട്ടു ചെയ്യേണ്ടി വന്നത്.

ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്‌ഥരും ക്രമസമാധാന ചുമതലയുള്ള പോലീസുകാരും ഈ ടെന്‍റിൽ കഴിച്ചുകൂട്ടി. മയ്യിച്ചയിലെ ഏക ഗവ.സ്കൂൾ പൊളിച്ചു മാറ്റിയിട്ട് രണ്ട് വർഷം കഴിഞ്ഞു. പുതിയ കെട്ടിടം ഇതുവരെ പണിതിട്ടില്ല. ഇതിനിടയിൽ വന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ടെന്‍റ് കെട്ടി ബൂത്ത് ഒരുക്കിയത്.

കടുത്ത ചൂടിൽ ഇതിനകത്തിരുന്ന ഉദ്യോഗസ്‌ഥരും ഏജന്‍റുമാരും വോട്ടർമാരും ശരിക്കും വലഞ്ഞു. മയ്യിച്ചയിലെ 92-ാമത് ബൂത്തിൽ 1057 വോട്ടർമാരാണ് ഉണ്ടായിരുന്നത്.