കണ്ണൂർ: മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുന്ന തിരക്കിലാണ് രണ്ടു ദിവസമായി കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ. മുന്നണിയുടെ വിവിധ പോഷക സംഘടനകളുടെ യോഗങ്ങളിൽ അദേഹം പങ്കെടുത്ത് സംസാരിച്ചു. ഇന്ന് ദു:ഖ വെള്ളിയാഴ്ച്ചയായതിനാൽ പരസ്യ പ്രചാരണം ഇല്ല. വിവിധ പള്ളികളിൽ സന്ദർശനം നടത്തും.
ജയരാജൻ അഴീക്കോട്
മണ്ഡലത്തിൽ
അഴീക്കോട് മണ്ഡലത്തിലൂടെയാണ് ഇന്നലെ എം.വി. ജയരാജൻ വോട്ടഭ്യർഥിച്ചത്. നരയൻകുളത്ത് നിന്നാരംഭിച്ച പര്യടനം ധർമ്മകിണർ, കീരിയാട് പയറ്റിക്കാവ് താഴെ, ചാലുവയൽ, കടലായി നാലുമുക്ക്, ചാൽ എകെജി ജംഗ്ഷൻ, ഉപ്പായിച്ചാൽ, കാപ്പിലെപീടിക, ചാലാട് ഭാനുസ്മാരകം, പള്ളിക്കുന്ന് പാലം, ഒണ്ടേൻ പറമ്പ് ബേങ്ക് കോളനി, അത്താഴകുന്ന്, പീടികതെരു എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഓണപറമ്പിൽ സമാപിച്ചു. അഴീക്കൽ ചാൽ കേന്ദ്രത്തിൽ ഫൈനാർട്സ് വിദ്യാർഥിനി ആതിര രാജീവ് വരച്ച എം.വി. ജയരാജന്റെ ഫോട്ടോ കൈമാറി. സമാപന കേന്ദ്രത്തിൽ കാലാചാര്യൻ പയ്യന്നൂർ കൃഷ്മണി മാരാർ വോട്ടഭ്യർഥിച്ച് സംസാരിച്ചു.
പയ്യാമ്പലത്ത് നേതാക്കളുടെ സ്മൃതി കൂടീരം നശിപ്പിച്ചതറിഞ്ഞ് പര്യടനത്തിനിടയിൽ പയ്യാമ്പലവും സന്ദർശിച്ചിരുന്നു. എൽഡിഎഫ് നേതാക്കളായ കെ.വി. സുമേഷ് എംഎൽഎ, കെ.സി. ഹരികൃഷ്ണൻ, കെ.വി. ഉഷ, കെ. ഗിരീഷ്കുമാർ, ടി. രവീന്ദ്രൻ, എ.പി. അൻവീർ, പി. ചന്ദ്രൻ, കെ. മോഹിനി, അബ്ദുൾ നിസാർ വായിപ്പറമ്പ്, എം. അനിൽകുമാർ, കെ അബ്ദുൾ റഹീം, കുന്നുമ്പ്രം നാരായണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഇന്ന് ധർമടം മണ്ഡലത്തിലാണ് പര്യടനം.
രഘുനാഥ് തളിപ്പറമ്പ്
മേഖലയില്‍
എന്‍ഡിഎ കണ്ണൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി സി. രഘുനാഥ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. രാവിലെ ചക്കരക്കൽ കണയന്നൂർ പൂവത്തുംതറ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തശേഷം 9.30 ഓടെ പരിയാരം പഞ്ചായത്തിലെ ചിതപ്പിലെ പൊയിലില്‍ എത്തിയ അദ്ദേഹത്തെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വായാട്, ചപ്പാരപ്പടവ്, എളമ്പേരം കിന്‍ഫ്ര പാര്‍ക്ക്, പൂവ്വം ടൗണ്‍, പൊക്കുണ്ട്, ചേലേരി മുക്ക്, ചെക്കിക്കുളം, ചെറുവത്തലമൊട്ട, വില്ലേജ് മുക്ക്, ചട്ടുകപ്പാറ, വടുവന്‍ കുളം തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി. കടംബേരിയില് കുടുംബ യോഗത്തിന് ശേഷം രാത്രി വൈകിയാണ് പര്യടനം സമാപിച്ചത്.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ.പി. ഗംഗാധരന്, സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്. രാജന്, മണ്ഡലം പ്രസിഡന്റ് രമേശന് ചെങ്ങൂനി, എ.പി. നാരായണന്, എന്‍.കെ.ഇ. ചന്ദ്രശേഖരന് മാസ്റ്റര്‍, എം. സന്തോഷ്, എം.വി. ഉണ്ണികൃഷ്ണന്, പ്രദീപ് മൊടത്തറ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.