വെള്ളമില്ലാത്ത തോട്ടിൽ തൊഴിലുറപ്പിന്‍റെ തടയണ നിർമാണം
Friday, April 26, 2024 1:52 AM IST
കൊട്ടിയൂർ: നീരൊഴുക്ക് നിലച്ചിട്ട് മാസങ്ങളായ തോട്ടിൽ ജലം തടഞ്ഞു നിർത്താനായി തൊഴിലുറപ്പ് തൊഴിലാളിയുടെ നേതൃത്വത്തിൽ തടയണ നിർമിച്ചത് വിവാദത്തിലേക്ക്. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ സമീപത്തെ ചെറിയ തോട്ടിലാണ് ഇത്തരത്തിൽ തടയണ നിർമിച്ചത്. കടുത്ത വേനൽ അവസാനിക്കാറായിരിക്കെ ആണ് ഈ വിവാദ തടയണ നിർമാണം.

മാത്രമല്ല മഴക്കാലത്ത് മാത്രമാണ് ഈ തോട്ടിലൂടെ വെള്ളമൊഴുകാറുള്ളത് മഴ നിലയ്ക്കുന്നതോടെ നീരൊഴുക്ക് നില്ക്കുന്ന ഈ തോട്ടിൽ ഇപ്പോൾ എന്തിനാണ് നിർമിക്കുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പഞ്ചായത്ത് അധികൃതർക്ക് പ്രത്യേകിച്ച് മറുപടി ഒന്നും ഇല്ലെങ്കിലും തൊഴിലുറപ്പുമായി ബന്ധപ്പെട്ട ജീവനക്കാർ പറയുന്നത് വേനൽ മഴയ്ക്ക് ഉണ്ടാവുന്ന വെള്ളം തടഞ്ഞുനിർത്താനാണെന്നും തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ നൽകാൻ വേണ്ടിയാണെന്നും എന്നാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരം മണ്ടൻ നിർമിതികൾ എന്തിനു നടത്തുന്നു എന്നാണ് നാട്ടുകാരുടെ ചോദ്യം.