പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി
Friday, April 26, 2024 1:52 AM IST
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സംഘങ്ങള്‍ക്കുള്ള ഇവിഎം ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. 1866 പോളിംഗ് സ്റ്റേഷനുകളിലേക്കായി 1866 വീതം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. ബന്ധപ്പെട്ട അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍ അവസാനവട്ട നിര്‍ദേശങ്ങള്‍ നല്‍കുകയും സംശയ നിവാരണം വരുത്തുകയും ചെയ്ത ശേഷമാണ് പോളിംഗ് സംഘങ്ങളെ ബൂത്തിലേക്ക് അയച്ചത്. വൈകുന്നേരം മൂന്നരയോടെ മുഴുവന്‍ സംഘങ്ങളും അവര്‍ക്ക് നിശ്ചയിച്ച ബൂത്തുകളില്‍ എത്തി.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളും അനുബന്ധ സാമഗ്രികളും 11 നിയമസഭാ മണ്ഡലങ്ങളിലെയും സ്ട്രോംഗ് റൂമുകളില്‍ നേരത്തെ എത്തിച്ചിരുന്നു. ഇന്നലെ രാവിലെ എട്ട് മുതല്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളില്‍ നിന്ന പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. തുടര്‍ന്ന് ജിപിഎസ് ഘടിപ്പിച്ച വാഹനത്തിലാണ് പോലീസ് സുരക്ഷയോടെ പോളിംഗ് സംഘങ്ങള്‍ ബൂത്തുകളിലേക്ക് പുറപ്പെട്ടത്. ബൂത്തുകളില്‍ മോക് പോള്‍ സമയത്തോ പോളിംഗ് സമയത്തോ ഏതെങ്കിലും തരത്തില്‍ യന്ത്ര തകരാര്‍ ഉണ്ടായാല്‍ പകരം ഉപയോഗിക്കുന്നതിനായി റിസര്‍വ് യന്ത്രങ്ങള്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ഇന്ന് രാവിലെ നല്‍കും.