കാർത്തികപുരത്ത് പുഴ കൈയേറി ശൗചാലയ നിർമാണം
Wednesday, April 24, 2024 7:44 AM IST
കാർത്തികപുരം: നാട് സംരക്ഷിക്കേണ്ടവർ തന്നെ പുഴ കൈയേറി കെട്ടിടം നിർമിക്കുന്നു. കാർത്തികപുരം-ഉദയഗിരി റോഡിൽ പാലത്തിന് സമീപമാണ് പുതിയ നിർമാണം നടക്കുന്നത്. പുഴ പുറംമ്പോക്ക് ഭൂമി കൈയേറ്റം തടയുകയും ശുചിത്വ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യേണ്ട ഗ്രാമപഞ്ചായത്താണ് പുഴ കൈയേറി ശൗചാലയ നിർമാണം നടത്തുന്നത്.

ഇപ്പോൾ നിർമാണം നടത്തുന്നതിന് 200 മിറ്റർ ദൂരത്തായി ആറ് വർഷം മുമ്പ് പഞ്ചായത്തുവക തന്നെ പണി കഴിച്ച പൊതുശൗചാലയം നിലവിലുണ്ട്. ഇത് ആളുകൾ ഉപയോഗിക്കുന്നില്ല. മേൽ നോട്ടത്തിനാളില്ലാതെയും സംരക്ഷണമില്ലാതെയും നശിക്കുകയാണ്. ഇവിടെ അടിസ്ഥാന സൗകര്യ ങ്ങളെർപ്പെടുത്തുകയും മേൽനോട്ടത്തിനും സംരക്ഷിക്കുന്നതിനും ആളെ നിയമിക്കുകയും ചെയ്യാവുന്നതാണ്.

പക്ഷേ, അത് ഉപയോഗപ്പെടുത്താതെയാണ് പഞ്ചായത്ത് പുതിയതായി ശുചിത്വ ഫണ്ട് കൂടി ഉപയോഗപ്പെടുത്തി പുതിയതായി പൊതുശൗചാലയം നിർമിക്കുന്നത്. ഇവിടെ പുഴയുടെ പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ചിട്ടില്ലെന്ന വാദമാണ് ബന്ധപ്പെട്ടവർ ഉന്നയിക്കുന്നത്. ഉന്നതാധികാരികൾ ഇടപ്പെട്ട് പുഴ കൈയേറ്റം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.