പണിമുടക്കി വോട്ടിംഗ് മെഷീൻ: ക്യൂവിൽ നിന്ന് വലഞ്ഞ് വോട്ടർമാർ
Saturday, April 27, 2024 1:52 AM IST
കണ്ണൂര്‍: ജില്ലയില്‍ വിവിധ ഭാഗങ്ങളിലെ വോട്ടിംഗ് മെഷീന്‍ രാവിലെ തന്നെ പണിമുടക്കിയതോടെ വലഞ്ഞ് വോട്ടർമാർ. പല ബൂത്തുകളിലും രാവിലെ തന്നെ വോട്ട് ചെയ്യാന്‍ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതോടെ വോട്ടര്‍മാര്‍ മണിക്കൂറുകളോളം ക്യൂവില്‍ കാത്ത് നില്‍ക്കേണ്ടി വന്നു. വോട്ട് ചെയ്ത് ജോലിക്കായി പോകേണ്ടവരാണ് ഇതുമൂലം ഏറെ ബുദ്ധിമു‌ട്ടിലായത്. വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപെടുത്താനായി ഏറെ സമയം എടുക്കുന്നതായും പരാതി ഉയർന്നിരുന്നു.

വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപെടുത്തുമ്പോൾ കൂടുതൽ സമയം എടുക്കുന്ന സാഹചര്യത്തിൽ വോട്ട് ചെയ്യാനുള്ള സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്‍റെ ചീഫ് ഇലക്‌ഷൻ ഏജന്‍റ് ടി.ഒ. മോഹനൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തു. ഇവിഎം മെഷീനിൽ വോട്ട് രേഖപെടുത്താൻ 25 മുതൽ 30 സെക്കൻഡ് വരെ സമയം എടുക്കുന്നുണ്ട്. അപ്പോൾ ഒരു മണിക്കൂറിൽ 120 വോട്ടുകൾ മാത്രമേ രേഖപെടുത്താൻ കഴിയുകയുള്ളു.12 മണിക്കൂറിനുള്ളിൽ എല്ലാവർക്കും വോട്ട് ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ വൈകുന്നേരം ആറിന് ശേഷം വോട്ട് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി നല്കിയത്.

പയ്യന്നൂര്‍: നിയോജക മണ്ഡലത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ തകരാര്‍ മൂലം പല ബൂത്തുകളിലും പോളിംഗ് തടസപ്പെട്ടു. മോക്ക് പോളിംഗിൽ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് പലയിടങ്ങളിലും വോട്ടിംഗ് മെഷീന്‍ മാറ്റിയാണ് പോളിംഗ് തുടങ്ങാനായത്. ഇത് അറിയാതെ രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയവരാണ് ഏറെ വലഞ്ഞത്. രാവിലെ ആറിന് എത്തിയവർ വോട്ട് ചെയ്തത് പത്തോടെയാണ്. പാട്ടയം 164-ാം നമ്പര്‍ ബൂത്ത്, കുന്നരു കാരന്താട് യുപി സ്‌കൂളിലെ 124-ാം ബൂത്ത്, രാമന്തളി ഗവ. ഹൈസ്‌കൂളിലെ 120-ാം ബൂത്ത് തുടങ്ങി വിവിധയിടങ്ങളില്‍ വോട്ടിംഗ മെഷീൻ പണിമുടക്കി. ചിലയിടങ്ങളില്‍ രണ്ടു മെഷീനുകള്‍ മാറ്റിയിട്ടും തകരാര്‍ പരിഹരിക്കാനാവാതെ വന്നതിനെ തുടര്‍ന്ന് അതെല്ലാം മാറ്റി മൂന്നാമത്തെ മെഷിന്‍ വച്ചാണ് പ്രശ്നം പരിഹരിച്ചത്.

ഇരിക്കൂർ: നിയോജകമണ്ഡലത്തിലെ ചെങ്ങളായി മാപ്പിള എൽപി സ്കൂൾ എഴുപതാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. കെ.വി. സുമേഷ് എംഎൽഎയുടെ ബൂത്തിലാണ് മെഷീൻ തകരാറിലായത്. ശ്രീകണ്ഠപുരം ഹൈസ്കൂളിലെ 109-ാം നമ്പർ ബൂത്തിലും കൊളച്ചേരി പഞ്ചായത്തിലെ നണിയൂർ 161-ാം നമ്പർ ബൂത്ത്, പുറവയലില്‍ 183ാം നമ്പര്‍ ബൂത്തിലും മെഷീൻ പണിമുടക്കി. അഞ്ചരക്കണ്ടി, മുഴപ്പാല ഭാഗത്തും മെഷീൻ തകരാറിലായി. മലപ്പട്ടത്ത് ചില ബൂത്തുകളിൽ വേറെ വോട്ടിംഗ് മെഷീൻ എത്തിക്കേണ്ടിവന്നു. കാവുമ്പായി ഗവ. എൽപി സ്കൂളിലെ വോട്ടിംഗ് യന്ത്രം ഇടയ്ക്കിടെ തകരാറിലാകുന്നതായി പരാതി ഉയർന്നു. പേരാവൂര്‍ മണ്ഡലത്തിലെ ആറളം 98-ാം നമ്പര്‍ ബൂത്തിലും വോട്ടിംഗ് മെഷീന്‍ പണിമുടക്കി. ബന്ധപ്പെട്ടവരെത്തി തകരാറ് പരിഹരിച്ച് ഒരു മണിക്കൂറോളം വൈകിയാണ് വോട്ടിംഗ് പുനരാരംഭിച്ചത്.

നടുവിൽ: മലയോരത്തെ പല ബൂത്തുകളിലും വോട്ടെടുപ്പ് ഏറെ വൈകി. നടുവിലെ 45, 46, 48 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് സമയം അവസാനിക്കേണ്ട വൈകുന്നേരം ആറിനും നീണ്ട ക്യൂ ആയിരുന്നു. 45-ാം നമ്പർ ബൂത്തിൽ 200 ലധികവും മറ്റ് രണ്ടു ബൂത്തുകളിൽ നൂറോളം ആളുകളും ക്യൂവിൽ ഉണ്ടായിരുന്നു. കണ്ണാടിപ്പാറ ബൂത്തിൽ വോട്ടർ ബൂത്ത് മാറി വോട്ട് ചെയ്തതിനെ തുടർന്ന് മുന്നണികൾ തമ്മിൽ വാക്കേറ്റം ഉണ്ടായി.

കരുവഞ്ചാൽ: കരുവഞ്ചാൽ മേഖലയിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സമാധാനപരമായിരുന്നു. രാവിലെ മുതൽ തന്നെ വലിയ തിരക്കാണ് എല്ലാ ബൂത്തിലും ഉണ്ടായിരുന്നത്.

ചപ്പാരപ്പടവ്: ചപ്പാരപ്പടവിലും പൊതുവേ തെരഞ്ഞെടുപ്പ് ശാന്തമായിരുന്നു. കരിങ്കയം ബൂത്തിൽ രാവിലെ മുതൽ വലിയ തിരക്ക് അനുഭവപ്പെട്ടു. വൈകുന്നേരം ആറിനും നിരവധി ആളുകൾ വോട്ട് ചെയ്യാൻ ക്യൂവിൽ ഉണ്ടായിരുന്നു.

പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്തിലെ 39, 40, 41 ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിക്കുന്നു. 39-ാം നമ്പർ ബൂത്തിൽ നാലരയോടെ യുഡിഎഫ് ബൂത്ത് ഏജന്‍റുമാരെ പുറത്താക്കിയതായും പറയുന്നു. 40, 41 ബൂത്തുകളിലെ യുഡിഎഫ് ഏജന്‍റുമാരെ ഭീഷണിപെടുത്തിയതായും പരാതിയുണ്ട്. തിമിരിയിലെ ഒരു ബൂത്തിലും വോട്ടിംഗ് ഏറെ വൈകിയാണ് അവസാനിച്ചത്.

ചെറുപുഴ: പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 41, 37 ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കി. 41-ാം ബൂത്തിലെ മെഷീനാണ് രാവിലെയും ഉച്ചകഴിഞ്ഞും ഒരു മണിക്കൂറോളം തകരാറിലായത്. 37-ാം ബൂത്തിൽ ഉച്ചകഴിഞ്ഞാണ് വോട്ടിംഗ് മെഷീൻ തകരാറിലായത്. രണ്ട് ബൂത്തുകളിലും തകരാർ പരിഹരിച്ച് വോട്ടിംഗ് തുടരുകയായിരുന്നു.

മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ നിരവധി ബൂത്തുകളിൽ വൈകുന്നേരം ആറിന് ശേഷവും നൂറിലധികം പേർ വോട്ടു ചെയ്യാൻ ബാക്കിയായിരുന്നു. ഇവർക്ക് ടോക്കൺ നല്കിയാണ് വോട്ടു ചെയ്തത്. പലയിടത്തും രാത്രി വരെ വോട്ടെടുപ്പ് തുടർന്നു. കൊതേരി എൽപി സ്‌കൂളിൽ പോളിംഗ് മന്ദഗതിയിലായതിനെ തുടർന്ന് വോട്ടർമാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. വൈകുന്നേരം ആറിന് ശേഷവും നിരവധി വോട്ടർമാർ വോട്ടുചെയ്യാൻ ബാക്കിയായിരുന്നു. കൂടുതൽ പോലീസ് എത്തിയാണ് ആൾക്കാരെ നിയന്ത്രിച്ച് സംഘർഷാവസ്ഥ ഒഴിവാക്കിയത്.

കൊടോളിപ്രം പാളാട് എൽപി സ്‌കൂളിലെ 18-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിലെ തകരാറു മൂലം പോളിംഗ് തുടങ്ങാൻ അരമണിക്കൂർ വൈകി. കയനി കുഴിക്കൽ എൽപി സ്‌കൂളിലെ ഒരു ബൂത്തിലും യന്ത്രത്തകരാറു മൂലം അല്പം വൈകിയാണ് വോട്ടിംഗ് തുടങ്ങിയത്.

കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയിൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരം. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന്‍റെ സമയം കഴിഞ്ഞിട്ടും ചില പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര ഉണ്ടായിരുന്നു. വടകര ലോക്സഭാ മണ്ഡലത്തിൽപ്പെട്ട ഈസ്റ്റ് വള്ളിയായി യുപി സ്കൂളിൽ രാത്രി 7.30 ആയിട്ടും മുന്നൂറോളം വോട്ടർമാരുടെ ക്യൂ ഉണ്ടായിരുന്നു. വോട്ടിംഗ് മെഷീന്‍റെ പ്രവർത്തനം മന്ദഗതിയിലായതാണ് കാരണം.

ഇതു സംബന്ധിച്ച് അഭിഭാഷകനായ ഇ.ആർ. വിനോദ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.
വൈകുന്നേരം ആറു വരെ പോളിംഗ് ബൂത്തിലെത്തിയവർക്ക് ടോക്കൺ നല്കി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ചുരുക്കം ചില ഇടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായിരുന്നെങ്കിലും ഉടൻ പുതിയ മെഷീൻ സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചു.