മഴയിലും കാറ്റിലും വ്യാപക നാശം
Tuesday, April 23, 2024 7:57 AM IST
ഇരിട്ടി: ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ഇരിട്ടി ടൗണിൽ പഴയ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണു. അപകടത്തിൽ സമീപത്തെ ഷോപ്പിംഗ് മാളുകൾക്ക് മുന്നിൽ നിർത്തിയിട്ട രണ്ടുകാറുകൾക്കും ഒരു ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചു.

ഇന്നലെ വൈകുന്നേരം നാലോടെയാണ് ശക്തമായ കാറ്റോടുകൂടി ഇടിമിന്നലും മഴയും ഉണ്ടായത്. ഇരിട്ടി മേലെ സ്റ്റാൻഡിൽ ജുമാമസ്ജിദിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന പഴയ ഫാഷൻ ഹോട്ടലിന്‍റെ ഒരു ഭാഗത്തെ റൂഫിംഗ് ഷീറ്റുകൊണ്ട് നിർമിച്ച മേൽക്കൂര കാറ്റിൽ ഇളകിമാറി നിലം പൊത്തി.

ഈ കെട്ടിടത്തിന്‍റെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന മെട്രോ ഹൈപ്പർ മാർക്കറ്റ്, ഇമ്മാനുവേൽ സിൽക്‌സ്, സിറ്റി സെന്‍റർ ഷോപ്പിംഗ് മാൾ എന്നിവയുടെ പാർക്കിംഗ് ഏരിയയിലേക്ക് മേൽക്കൂര അപ്പാടെ മറിഞ്ഞു വീഴുകയായിരുന്നു. കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകളടക്കം പത്തിലേറെ വാഹനങ്ങൾ ഇതിന് അടിയിലായി. ഈ സമയം ഡ്രൈവർ ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടുകയും മേൽഭാഗത്തെ ഷീറ്റ് കീറുകയും ചെയ്തു. ഇരിട്ടിയിൽ അഗ്നിശ മനസേന സ്ഥലത്തെത്തിയാണ് തകർന്നു വീണ മേൽക്കൂരക്കടിയിൽപെട്ട വാഹനങ്ങളെല്ലാം പുറത്തെടുത്തത്. മേൽക്കൂര വീഴുന്നതിനിടെ അതിനടിയിൽ പെട്ട വൈദ്യുതി ലൈനുകളും ട്രാൻസ്‌ഫോർമർ സ്ഥാപിച്ച വൈദ്യുത തൂണുകളും തകർന്ന നിലയിലാണ്. ശക്തമായ കാറ്റിൽ വൈദ്യുത ലൈനിലേക്ക് ഉണങ്ങിയ മരം കടപുഴകി വീണ് വൈദ്യുത ബന്ധം നിലച്ചു. നേരംപോക്ക് - ഇരിട്ടി താലൂക്ക് ആശുപത്രി റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് ഉണങ്ങിയ മരം വൈദ്യുത ലൈനിലേക്ക് വീണത്.

മട്ടന്നൂർ: മഴയിലും കാറ്റിലും മട്ടന്നൂർ മേഖലയിലും വ്യാപക നാശം. നീർവേലി അളകാപുരിയിൽ മരം പൊട്ടി റോഡിലേക്ക് വീണു. ബൈക്ക് യാത്രികൻ തലനാരിഴകയ്ക്കാണ് രക്ഷപ്പെട്ടത്. നീർവേലി മേഖലയിൽ വിവിധ ഭാഗങ്ങളിൽ മരം വീണ് വൈദ്യുത ലൈനുകൾ തകർന്നു.

അളകാപുരിയിൽ റോഡരികിലെ മരം പൊട്ടി റോഡിലേക്ക് വീണു. നീർവേലിയിലെ പി.പി. ഹാഷിമിന്‍റെ വീട്ടുപറമ്പിലെ മരം പൊട്ടി വൈദ്യുത ലൈനുകൾക്ക് മുകളിൽ വീണു. നിരവധി യാത്രക്കാർ പോവുന്ന സ്ഥലത്താണ് വൈദ്യുതി ലൈനുകൾ തകർന്നു വീണത്. കിളിയങ്ങാട് റോഡിലും ആണിക്കരിയിലും മരം പൊട്ടി വൈദ്യുത ലൈനിൽ വീണു. വിമാനത്താവള റോഡായ വായാന്തോട് ലൈനിൽ തെങ്ങ് കടപുഴകി വീണു. മട്ടന്നൂർ മേഖലയിൽ മണിക്കൂറോളം വൈദ്യുത ബന്ധം തടസപ്പെട്ടു.