മലയോരത്ത് പോളിംഗ് ശാന്തം; മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ കർശന സുരക്ഷ
Saturday, April 27, 2024 1:52 AM IST
ഇരിട്ടി : കണ്ണൂർ ജില്ലയിലെ മാവോയിസ്റ്റ് ഭീഷണി ഉള്ള സ്ഥലങ്ങളിലെ ബൂത്തുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി ആയിരുന്നു പോളിംഗ് നടന്നത്.

പോളിംഗ് ബൂത്തിന്‍റെ പ്രധാന കവാടത്തിൽ ആയുധധാരിയായ കേന്ദ്ര സേനയെ വിന്യസിപ്പിച്ച് ആദ്യഘട്ട സുരക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്. ബൂത്തുകൾക്ക് വെളിയിലും ബൂത്തിലേക്ക് പ്രവേശിക്കുന്നിടത്തും കേന്ദ്ര സേനയുടെ സാന്നിധ്യം ഉറപ്പുവരുത്തി ആണ് പോളിംഗ് നടന്നത്. കേരള കർണാടക അതിർത്തിയിലെ പേരട്ട കല്ലൻതോട് സെന്‍റ് ആന്‍റണീസ്‌ സ്കൂളിലെ ബൂത്തുകൾ മാവോയിസ്റ്റ് ഭീഷണി നിലലനിക്കുന്നതുകൊണ്ട് വോട്ടർമാരുടെ സുരക്ഷ ഉറപ്പ് വരുത്തി പൂർണ്ണമായും കേന്ദ്ര സേനയുടെ കാവലിൽ ആണ് വോട്ടെടുപ്പ് നടന്നത്.

171,172,173 തുടങ്ങി മൂന്ന് ബൂത്തുകളിലായി 4500 അധികം വോട്ടർമാരാണ് ഉള്ളത്.വേനൽ ചൂടിനെ അവഗണിച്ചുകൊണ്ട് രാവിലെ മുതൽ മൂന്ന് ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.

മൂന്ന് ബൂത്തുകളെ ബന്ധിപ്പിച്ച് കേന്ദ്ര സേനയുടെ പെട്രോളിംഗും സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്നു.

ജില്ലയിലെ മാവോയിസ്റ്റ് ഭീക്ഷണി നിലനിന്നിരുന്ന ബൂത്തുകളിൽ സമാധാനപരവും സുഖമമായ വോട്ടെടുപ്പ് ആയിരുന്നു നടന്നത്. ബൂത്തിൽ വോട്ടർമാരെ സഹായിക്കാൻ രാവിലെ 8.30 മുതൽ നാലുവരെ എൻഎസ് എസ് വളണ്ടിയർമാരുടെ സേവനം ഓരോ ബൂത്തുകളിലും ലഭ്യമായിരുന്നു. ബൂത്തുകളയിൽ അടിയന്തിര വൈദ്യസഹായത്തിനുള്ള ഏർപ്പാടുകളും ചെയ്തിരുന്നു .