മാവോയിസ്റ്റ് ഭീഷണി; ബാരാപോളിലെ സുരക്ഷാ ഗേറ്റിന്‍റെ നിർമാണം പൂർത്തിയായി
Wednesday, April 24, 2024 7:45 AM IST
ഇരിട്ടി: മാവോയിസ്റ്റ് ഭീഷണിയുള്ള ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി നിർമിച്ച സുരക്ഷാ ഗേറ്റിന്‍റെ നിർമാണം പൂർത്തിയായി. പവർ ഹൗസിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡിലാണ് ഗേറ്റ് നിർമിച്ചിരിക്കുന്നത്.

ഗേറ്റിന് ഇരുവശവും മൂന്ന് മീറ്റർ ഉയരത്തിൽ കമ്പിവേലി തീർത്ത് സുരക്ഷാ പ്രവർത്തികൾ പൂർത്തിയാക്കിയിരിക്കുന്നത്. വെളിയിൽ നിന്നും എത്തുന്ന സന്ദർശകർ ഉൾപ്പെടെ അനുവാദം ലഭിച്ച ശേഷം വേണം പവർ ഹൗസിനുള്ളിൽ പ്രവേശിക്കാൻ. അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ മേഖലകളിൽ മാവോയിസ്റ്റിന്‍റെ സാനിധ്യം സ്ഥിരീകരിച്ച സഹചര്യത്തിൽ ഭീഷണി നിലനിൽക്കുന്ന ബാരാപോൾ പദ്ധതിക്ക് സുരക്ഷ വർധിപ്പിക്കാൻ സ്ഥലം സന്ദർശിച്ച ഉന്നത പോലീസ് സംഘം നിർദേശിച്ചതിനെ തുടർന്നായിരുന്നു വലിയ സുരക്ഷാ ഗേറ്റിന്‍റെ നിർമാണം.

കൂടാതെ ട്രഞ്ച് വിയർ, കനാൽ, ഫോർവേ ടാങ്ക് എന്നിവടങ്ങളിൽ പുതുതായി എട്ട് കാമറകൾ കൂടി സ്ഥാപിക്കാൻ ഉന്നത സംഘം നിർദേശിച്ചിരുന്നു . ഉന്നത സംഘം നിർദേശിച്ചതടക്കം 21 കാമറകൾ പദ്ധതി പ്രദേശത്ത് പ്രവർത്തിക്കുന്നത്.

പവർ ഹൗസിന്‍റെ മെയിന്‍റൻസ് ജോലികൾ പുരോഗമിക്കുന്നു

ബാരാപോളിലെ നീരൊഴുക്ക് കുറഞ്ഞതോടെ മാസങ്ങൾക്ക് മുൻപ് തന്നെ ഇവിടെനിന്നുള്ള വൈദ്യുതി ഉത്പാദനം നിർത്തിയിരുന്നു. കനാലിന്‍റെ ചോർച്ചയും നീരൊഴുക്ക് കുറഞ്ഞതും കാരണം ഇത്തവണ പദ്ധതിക്ക് ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല .

എല്ലാവർഷത്തേതും പോലെ മഴക്കാലത്തിന് മുൻപ് ജനറേറ്റർ ഉൾപ്പടെ അറ്റകുറ്റ പണികൾ പൂർത്തീകരിക്കുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ കനാലിന്‍റെ ചോർച്ച സംബന്ധിച്ച് പഠനങ്ങൾ ഉൾപ്പടെ നടത്തിയതല്ലാതെ യാതൊരു നിർമാണ പ്രവർത്തികളും നാളിതുവരെ ആരംഭിച്ചിട്ടില്ല. കനാലിന്‍റെ ചോർച്ച കാരണം മാറ്റി പാർപ്പിച്ചു ബിനോയിയുടെ വീടിന്‍റെ പുനർ നിർമാണം പഠനവും യാതൊരു തീരുമാനവും ആകാതെ നീളുകയാണ്.