തലമുറകൾക്ക് തണലേകിയ ആൽമരം ഓർമയാകുന്നു
Monday, April 22, 2024 1:24 AM IST
എടൂർ: ഏഴ് പതിറ്റാണ്ടിലധികം എടൂരിന് തണലേകിയ ആൽമരം ഓർമയാകുന്നു. കുടിയേറ്റ കാലഘട്ടത്തിൽ എടൂർ ടൗണിന്‍റെ പുളിയാനിക്കാട്ട് കൊച്ചേട്ടൻ നട്ടുപിടിപ്പിച്ച ആൽമരത്തിനാണ് വികസനത്തിന്‍റെ പേരിൽ കോടാലി വയ്ക്കുന്നത്. വള്ളിത്തോട് മണത്തന മലയോര ഹൈവേയുടെ വികസനത്തിന്‍റെ ഭാഗമായാണ് എതിർപ്പുകളെ അവഗണിച്ച് മരമുത്തശിയെ മുറിച്ച് മാറ്റാനുള്ള തീരുമാനം.

എടൂരിന്‍റെ അടയാളമായ മരം മുറിച്ചുമാറ്റുന്നതോടെ വേനൽ ചൂടിൽ ജനം വലയും എന്നതിൽ സംശയമില്ല. വികസനത്തിന്‍റെ പേരിലാണെങ്കിലും നാടിനു മുഴുവൻ തണൽ നൽകിയ മരം മുറിച്ചു മാറ്റുന്നതിൽ വിവിധ കോണുകളിൽ നിന്നും ശക്തമായ എതിർപ്പ് ഉയരുന്നുണ്ട്. വലിയ അളവിൽ ഓക്സിജൻ പുറന്തള്ളുന്ന അൽമരം മുറിച്ചു മാറ്റാതെ മറ്റ് പോംവഴികൾ കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.