മലയോര ഹൈവേയിലെ രയറോം പാലം തകർച്ചയിൽ
Friday, April 26, 2024 1:52 AM IST
ആലക്കോട്: മലയോര ഹൈവേ കടന്നുപോകുന്ന കണ്ണൂർ ജില്ലയിലെ വലിയ പാലങ്ങളിലൊന്നായ ആലക്കോട് രയറോം പാലം അപകട ഭീഷണിയിൽ. പാലത്തിന്‍റെ തൂണുകളുടെ കോൺക്രീറ്റ് ഇളകി, കമ്പി തുരിമ്പിച്ച അവസ്ഥയിലുമാണ്. റോഡിൽനിന്ന് പാലത്തിലേക്ക് കയറുന്ന രണ്ടുഭാഗങ്ങളിലെ തൂണുകൾക്കാണ് ബലക്ഷയം സംഭവിച്ചത്. പാലത്തിന്‍റെ മുകളിലേക്ക് കയറുന്ന ഭാഗങ്ങളിലെ കോൺക്രീറ്റും കല്ലുകളും ഇളകിയ നിലയിലാണ്.

മലയോര ഹൈവേ വന്നതോടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പാലത്തിലെ മുകൾഭാഗത്തെ കോൺക്രീറ്റ് അടർന്ന് മാറിയിടത്ത് ചെറുവാഹനങ്ങൾ അപകടത്തിൽ പെടുന്നതും നിത്യസംഭവമാണ്. വാഹനങ്ങൾ പരിമിതമായിരുന്ന 35 വർഷം മുമ്പാണ് രയറോം ടൗണിനോട് ചേർത്ത് പാലം നിർമിച്ചത്. അതുവരെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പുഴയിലുടെ ഇറങ്ങി കയറിയാണ് സഞ്ചരിച്ചിരുന്നത്.

മഴക്കാലം ആരംഭിക്കുമ്പോഴെക്കും പുഴയ്ക്ക് സമീപം സർവീസ് അവസാനിപ്പിക്കും. പാലം നിർമിച്ച ആദ്യഘട്ടത്തിൽ സംരക്ഷിച്ചിരുന്നെങ്കിലും പിന്നിട് പാലം സംരക്ഷിക്കാനും അറ്റകുറ്റപണികൾ ചെയ്യാനും അധികൃതർ തയാറായില്ലെന്നാണ് ആരോപണം.