ആവേശം നിറച്ച്് കൊട്ടിക്കലാശം
Thursday, April 25, 2024 1:34 AM IST
ചെറുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിൽ ചെറുപുഴ ടൗൺ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ പ്രവർത്തകർ ചെറുപുഴ ടൗണിൽ പ്രകടനവും യോഗവും നടത്തി. പ്രകടനത്തിന് ശേഷം ചെറുപുഴ മേലെ ബസാറിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ കെ.ആർ. ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. ആർ.കെ. പദ്മനാഭൻ, എം.ടി.പി. നൂറുദ്ദീൻ, റെജി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ ജെഎം യുപി സ്കൂളിന് മുന്നിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ വി. കൃഷ്ണൻ, എ. ബാലകൃഷ്ണൻ, ഷക്കീർ, ജോർജ് മുള്ളൻമട, ടി.പി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന എൻഡിഎ യോഗത്തിൽ വി.ആർ. സുനിൽ കുമാർ, കെ.കെ. സുകുമാരൻ, മോഹനൻ പാലങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: പ്രവർത്തകരെ ആവേശത്തിലാക്കി യുഡിവൈഎഫ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. ഉദയഗിരിയിൽ നിന്നാരംഭിച്ച ബൈക്ക് റാലി കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് എം.എ. ഖലീൽ റഹ്മാൻ മുഖ്യാഥിതിയായിരുന്നു.
യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് പ്രിൻസ് പി. ജോർജ്, യൂത്ത് ലീഗ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് ജാഫർ സാദിഖ് എന്നിവർ നയിച്ച റാലി ഉദയഗിരി, കാർത്തികപുരം, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ശ്രീകണ്ഠപുരം, ചെങ്ങളായി, ഇരിക്കൂർ, ബ്ലാത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ‌ഉളിക്കലിൽ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി മെംബർ ചാക്കോ പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു, ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. ബേബി തോലാനി, ബിജു പുളിയൻതൊട്ടിയിൽ, ടോമി മൂക്കനോലിൽ, ടെൻസൺ ജോർജ്, സി.പി.മുഹമ്മദ്, ദാവൂദ്, സി.പി. അൻവർ, ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ബഷീർ, ആൽബിൻ അറയ്ക്കൽ, നന്ദകിഷോർ, തോമസുകുട്ടി, ജോസ്മോൻ കുഴിവേലിൽ, ദാവൂദ് ഉളിക്കൽ, പി.എസ്. ഷമീർ, പി.പി. ജസീൽ, എം. മനു ഷങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് കൊട്ടിക്കലാശം അതിരുവിട്ടതോടെ നേരിയ സംഘർഷം. നിശ്ചയിച്ച സ്ഥലത്തെ സംബന്ധിച്ച എൽഡിഎഫ്, യുഡിഎഫ്പ്രവർത്തകർ തമ്മിൽ തർക്കം ഉണ്ടായെങ്കിലും കേന്ദ്ര സേനയിറങ്ങിയതോടെ സംഘർഷത്തിന് ശമനമായി. തുടക്കം സമാധാനപരമായിരുന്ന കൊട്ടിക്കലാശത്തിൽ പിന്നീട് വീറും വാശിയും വന്നതാണ് പ്രശ്നത്തിലേക്ക് നവഴിമാറിയത്. പിന്നീട് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ മുകുന്ദന്‍റെ നിർദേശപ്രകാരം 20 അംഗ കേന്ദ്രസേനയിറങ്ങുകയായിരുന്നു.

നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്ത് ഇടതുവശം ചേർന്നായിരുന്നു യുഡിഎഫിന്‍റെ കൊട്ടിക്കലാ ശത്തിന് അനുവദിച്ചത്. എൽഡിഎഫിന്‍റെ കൊട്ടിക്കലാശം സ്റ്റാൻഡിന്‍റെ വലതു ഭാഗത്ത് സിപിഎം ഓഫീസിന്‍റെ വഴിയരികിൽ ആയിരുന്നു.

ആവേശത്തിനിടെ ഇരുപാർട്ടി പ്രവർത്തകരും അടുത്തടു ത്തെത്തിയത് സ്ഥലത്തുണ്ടായിരുന്ന അഞ്ചുപോലീസുകാർക്ക് നിയന്ത്രിക്കാനായില്ല. ഡിജെ ബോക്സും നേർക്കുനേർ വച്ച് പ്രവർത്തകർ ആവേശത്തിലേക്ക് നീങ്ങി. തുടർന്ന് സംഘർഷ ത്തിലേക്ക് നീങ്ങുമെന്നുറപ്പായപ്പോൾ ശ്രീകണ്ഠപുരത്ത് ക്യാമ്പ് ചെയ്ത 20 അംഗ കേന്ദ്രസേന ബസ് സ്റ്റാൻഡിലിറങ്ങിയതോടെയാണ് കാണികളായ നാട്ടുകാർക്കും വ്യാപാരികൾക്കും സമാധാനമായത്. തമിഴ്നാട് സിഐ ഇ. കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നീട് പ്രവർത്തകരെ നിയന്ത്രിച്ചത്. എൻഡിഎ മുന്നണിയുടെ കൊട്ടിക്കലാശം ശ്രീകണ്പുരം ബസ് സ്റ്റാൻഡിലെ പോലീസ് എയിഡ് പോസ്റ്റ് പരിസരത്ത് നടന്നു.

കരുവഞ്ചാൽ: ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ കലാശക്കൊട്ടിനോടനുബന്ധിച്ച് പ്രത്യേക പ്രസംഗങ്ങളോ റാലികളോ വേണ്ടെന്ന് നേരത്തെ രാഷ്ട്രീയ പാർട്ടികളും പോലീസും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് ഇന്നലെ വൈകുന്നേരം കരുവഞ്ചാലിൽ എൽഡിഎഫ് നേതൃത്വത്തിൽ റാലി നടത്തിയെന്ന് യുഡിഎഫ് ആരോപിച്ചു. ഇതിനെതിരേ യുഡിഎഫ് നേതൃത്വം പോലീസിൽ തെളിവ് സഹിതം പരാതിയും നല്കി. എന്നാൽ പോലീസ് പറയുന്നത് റാലി അല്ലെന്നാണ്. തളിപ്പറമ്പിൽ നിന്നോ മറ്റോ വന്ന കുറച്ചുപേർ ബൈക്കിൽ സഞ്ചരിക്കുക മാത്രമാണ് ഉണ്ടായതെ ന്നാണ് പോലീസ് ഭാഷ്യം.

ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പടവിലും എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് സമാപന സമ്മേളനം നടത്തിയിരുന്നു. ഇതും വലിയൊരു സംഘർഷത്തിലേക്ക് നീങ്ങി. ആലക്കോട് പോലീസ് കൃത്യസമയത്ത് ഇടപെട്ടതിനാൽ സംഘർഷം ഒഴിവായി. എന്നാൽ നടുവിൽ കഴിഞ്ഞ 15 വർഷമായി രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം കൊട്ടിക്കലാശം നടത്തിയില്ല.

പയ്യന്നൂര്‍: ഒന്നരമാസത്തിലേറെ നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് പയ്യന്നൂരില്‍ ഉത്സവഛായയില്‍ കൊട്ടിക്കലാശം. പെരുമ്പ കെഎസ്ആര്‍ടിസി ജംഗ്ഷന്‍ മുതലുള്ള നഗരവീഥിയാണ് കൊട്ടിക്കലാശത്തിന് വേദിയായത്.അണികളില്‍ ആവേശം വിതറിയായിരുന്നു പയ്യന്നൂരില്‍ യുഡിഎഫിന്‍റെ കൊട്ടിക്കലാശം. പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബികെഎം ജംഗ്ഷനില്‍ സമാപിച്ചു. സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍റെ വലിയ കട്ടൗട്ടും നെറ്റി പട്ടം കെട്ടിയ ഗജവീരന്‍റെ നിശ്ചല ദൃശ്യവും മുത്തുക്കുടകളും വാദ്യഘോഷങ്ങളും കൊട്ടിക്കലാശത്തിന് കൊഴുപ്പേകി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്‍ തുറന്ന വാഹനത്തില്‍ ആനയിച്ചുകൊണ്ടാ യിരുന്നു എല്‍ഡിഎഫിന്‍റെ ആവേശത്തിരയിളക്കിയ നഗരത്തിലെ കൊട്ടിക്കലാശം.