പയ്യാന്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ രാസവസ്തു പ്രയോഗം
Friday, March 29, 2024 12:25 AM IST
കണ്ണൂർ: പയ്യാന്പലത്ത് അന്ത്യവിശ്രമം കൊള്ളുന്ന സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ രാസവസ്തു ഒഴിച്ച് വികൃതമാക്കി. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മുൻ എംപി ഒ. ഭരതൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾക്കു നേരേയാണ് ആക്രമണം നടന്നത്. രാസവസ്തുക്കൾ ഒഴിച്ച് സ്മൃതികുടീരങ്ങൾ വികൃതമാക്കിയ നിലയിലാണ്. ഇന്നലെ രാവിലെയാണ് പോളിഷ് രൂപത്തിലുള്ള വസ്തു സ്തൂപങ്ങളിൽ ഒഴിച്ചതായി പയ്യാമ്പലം പാര്‍ക്കിലെ ജീവനക്കാർ കാണുന്നത്. ചടയൻ ഗോവിന്ദൻ, ഇ.കെ. നായനാർ, ഒ. ഭരതൻ എന്നിവരുടെ സ്തൂപങ്ങളിൽ പേരുകൾ എഴുതി സ്ഥാപിച്ച ഫലകങ്ങളും കോടിയേരിയുടെ സ്മൃതി മണ്ഡപത്തിലെ ഗ്രാനൈറ്റിൽ തീർത്ത ചിത്രത്തിലുമാണ് രാസവസ്തു ഒഴിച്ചത്.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ്, എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ സിപിഎം നേതാക്കളായ എം.ചന്ദ്രന്‍, എം.പ്രകാശന്‍ , കെ.പി.സഹദേവൻ, വി.ശിവദാസന്‍ എംപി എന്നിവർ സ്ഥലം സന്ദർശിച്ചു. സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢശ്രമമാണ് അക്രമത്തിനു പിന്നിലെന്നും ഇത്തരക്കാരുടെ ശ്രമം കണ്ണൂരിൽ നടക്കില്ലെന്നും കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി പറഞ്ഞു. സമാധാന അന്തരീക്ഷം തകർക്കാനുള്ള സമൂഹ്യദ്രോഹികളുടെ ശ്രമം അപലപനീയമാണെന്ന് സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പയ്യാന്പലത്ത് നടന്നത് തീക്കളിയാണെന്നും മുതലെടുപ്പ് നടത്തുകയാണ് പിന്നിലെ ഉദ്ദേശമെന്നും എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ പറഞ്ഞു. ഇതിനു പിന്നിലുള്ളത് ആസൂത്രിത ശ്രമമാണെന്നും എം.വി. ജയരാജൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.