പായത്തെ വിവാദ തൊഴിലുറപ്പ് പ്രവൃത്തി; ജീവനക്കാർ കുറ്റക്കാരെന്ന് അപ്പലേറ്റ് അഥോറിറ്റി വിധി
Thursday, March 28, 2024 1:50 AM IST
ഇരിട്ടി: പഴശി പദ്ധതിയുടെ അധീനതയിലുള്ള പ്രദേശത്ത് അനുമതിയില്ലാതെ പായം പഞ്ചായത്ത് നടത്തിയ തൊഴിലുറപ്പു പ്രവൃത്തികൾ നിയമവിരുദ്ധമാണെന്ന ഓംബുഡ്‌സ്മാന്‍റെ കണ്ടെത്തലുകൾ ശരിവച്ച് അപ്പലേറ്റ് അഥോറിറ്റി. നിയമ വിരുദ്ധമായി പ്രവൃത്തി നടത്തിയതിൽ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്‍റ് സെക്രട്ടറി ഉൾപ്പെടെ ആറുപേർ കുറ്റക്കാരാണെന്നും 33 തൊഴിലുറപ്പ് തൊഴിലാളികളുടെ 163 തൊഴിൽദിന വേതനം ജീവനക്കാരിൽനിന്നും ഈടാക്കണമെന്നുമുള്ള ഓംബുഡ്സ്മാൻ വിധി അംഗീകരിച്ചതിനൊപ്പം 12 ശതമാനം പിഴപ്പലിശയോടെ തുക തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 15 ദിവസത്തിനകം നൽകണമെന്നും വിധിയിൽ പറയുന്നു.

അപ്പലേറ്റ് അഥോറിറ്റി ചെയർമാൻ ഡോ. ബി.എസ് തിരുമേനി, അംഗങ്ങളായ ഡോ.കെ.എം. സീതി,എൻ. വിനോദിനി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തൊഴിലാളികൾക്ക് തുക നൽകിയതിന്‍റെ വിശദവിവരം അറിയിക്കുന്നതിനൊപ്പം കുറ്റക്കാരായ ജീവനക്കാരുടെ മേലുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. ജീവനക്കാർക്കെതിരെയുള്ള നടപടികൾ സ്വീകരിക്കാൻ ഡിസ്ട്രിക്ക് പ്രോഗ്രം കോ-ഓർഡിനേറ്ററെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഓംബുഡ്‌സ്മാൻ വിധി തള്ളണമെന്ന് ആവശ്യപ്പെട്ട് പായം പഞ്ചായത്ത് സെക്രട്ടറി ഷീനകുമാരി പാല, അസിസ്റ്റന്‍റ് സെക്രട്ടറി കെ.ജി. സന്തോഷ്, അക്രഡിറ്റഡ് എൻജിനിയർ ജസ്‌ന ജോസഫ്, ഓവർസിയർ എസ്. സുബിൻ, അക്കൗണ്ടന്‍റ് കം ഐ ടി അസിസ്റ്റന്‍റ് ഷിനോജ്കുമാർ കൊയിലത്ത് എന്നിവർ നൽകിയ അപ്പീൽ തള്ളിയാണ് അപ്പലേറ്റ് വിധി പുറപ്പെടുവിച്ചത്.

ഓംബുഡ്സ്മാൻ വിധി നടപ്പാക്കണമന്ന് കാണിച്ച് പരാതിക്കാരനായ പായത്തെ പ്രജീഷ് പ്രഭാകരനും അപ്പീൽ നൽകിയിരുന്നു.

അംഗീകൃത എസ്റ്റിമേറ്റില്ലാതെ ജലസേചനവകുപ്പിന്‍റെ സ്ഥലത്ത് കരനെൽക്കൃഷിക്ക് നിലമൊരുക്കൽ എന്ന എസ്റ്റിമേറ്റിൽ 33 തൊഴിലാളികളുടെ 163 തൊഴിൽദിനങ്ങൾ ഉപയോഗിച്ച് എസ്റ്റിമേറ്റിനും മസ്റ്റർറോളിനും വിരുദ്ധമായി പഞ്ചായത്ത് മരച്ചീനി കൃഷിക്കായിരുന്നു നിലമൊരുക്കിയത്. പഞ്ചായത്ത് ജീവനക്കാരുടെ വീഴ്ചയുടെ പേരിൽ തൊഴിലാളികൾക്ക് വേതനം നിഷേധിക്കാനാകില്ലെന്ന് നേരത്തെ ഓംബുഡ്സ്മാൻ കണ്ടെത്തിയിരുന്നു.

എന്നാൽ ഇവർക്കുള്ള വേതനം തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽ നിന്നും നൽകാൻ പാടില്ല പകരം വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കി നൽകണമെന്നുമായിരുന്നു ഓംബുഡ്സ്മാൻ വിധിച്ചത്. ഇതാണ് ഇപ്പോൾ അപ്പലേറ്റ് അഥോറിറ്റിയും അംഗീകരിച്ചത്.

തൊഴിലുറപ്പ് ഉദ്യോഗസ്ഥനറിയാതെയാണ് പ്രവൃത്തി നടത്തിയതെന്ന് പഞ്ചായത്ത് വാദിച്ചെങ്കിലും അംഗീകരിക്കാനാകില്ലെന്ന് അപ്പലേറ്റ് അഥോറിറ്റി വ്യക്തമാക്കി. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനായ അസി. സെക്രട്ടറി എല്ലാ കുറ്റവും മേറ്റിന്‍റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചതായും 33 തൊഴിലാളികളിൽ 27 പേരും വേതനം വേണ്ടെന്ന് പറഞ്ഞത് സമ്മർദം ചെലുത്തി പറയിപ്പിച്ചതായുമാണ് അഥോറിറ്റിയുടെ വിലയിരുത്തൽ.

തൊഴിലെടുത്തതിന് വേതനം ലഭിക്കേണ്ടത് തൊഴിലാളികളുടെ അവകാശമാണ്. തൊഴിലാളികളുടേത് സന്നദ്ധ സേവനമായിരുന്നില്ല. തൊഴിലുറപ്പ് നിയമം തന്നെ തൊഴിലാളികൾക്ക് പരിരക്ഷ നൽകാനുള്ളതാണെന്നും അപ്പലേറ്റ് അഥോറിറ്റി വ്യക്തമാക്കി.