കുടിവെള്ളത്തിനായി നെട്ടോട്ടം; മാലിന്യംപേറി പഴശി പദ്ധതി
Thursday, March 28, 2024 1:50 AM IST
ഇരിട്ടി: കൊടുംവേനലിൽ മലയോര മേഖല കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുമ്പോഴും ഇരിട്ടിയിൽ അധികാരികളുടെ മൂക്കിന് താഴേ പഴശി പദ്ധതിയിലേക്ക് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മലിനജലം ഒഴുക്കിവിടുന്നു. ഇരിട്ടിയിലെ വ്യപാര സ്ഥാപനങ്ങളിൽ നിന്നും മണ്ണിനടിയിലൂടെ പഴശിയിലേക്ക് ഒഴുക്കിവിടുന്ന മലിനജലമാണ് ജില്ലയുടെ കുടിവെള്ള സ്രോതസായ പഴശിയെ അനുദിനം മലിനമാക്കുന്നത്. മണ്ണിടയിലൂടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലൂടെ രാത്രി എട്ടിന് ശേഷം കച്ചവട സ്ഥാപനങ്ങ ളിലെ മലിനജലം തുറന്നുവിടുന്നതായാണ് ആരോപണം.

എന്നാൽ ഇക്കാര്യത്തിലൊന്നും നടപടി സ്വീകരിക്കാൻ നഗരസഭ തയാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.

ഇരിട്ടി പട്ടണത്തിലെ ഭൂരിഭാഗം മാലിന്യങ്ങളും പേറുന്നത് ജില്ലയുടെ കുടിവെള്ള സ്രോതസായ പഴശിയാണ്. പുഴ മലിനമാകുന്നതിനെതിരേ നിരവധി ബോധവത്കരണ ക്ലാസുകൾ ഉൾപ്പെടെ നടത്തിയെങ്കിലും വീണ്ടും മലിനീകരണം തുടരുന്നത് നഗരസഭയേയും വലയ്ക്കുന്നു.

മലിനീകരണം തടയാൻ 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് നഗരസഭ നിർമിച്ച വേലി പോലും നോക്കുകുത്തിയായി. വേലി നിർമിച്ചതു വഴി വലിച്ചെറിയൽ തടയാൻ കഴിഞ്ഞെങ്കിലും മലിന ജലം ഒഴുക്കിവിടുന്നത് തടയാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല.

പൈപ്പുകൾ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് നഗരസഭ അധ്യക്ഷ ഉറപ്പ് നല്കിയിരുന്നു വെങ്കിലും ഇതുവരെ പരിശോധന നടത്താത്തത് മലിനീകരണം തുടരാൻ കാരണമായി.