നാടിന്‍റെ സായാഹ്ന മുഖമായി വയൽതീരം സ്നേഹതീരം കൂട്ടായ്മ
Wednesday, March 27, 2024 6:47 AM IST
ധർമശാല: ബക്കളം വയൽകരയിൽ നടന്നുവരുന്ന വയൽതീരം സ്നേഹതീരം കൂട്ടായ്മ നാടിന്‍റെ കാർഷിക കലാ സാസ്കാരിക സായാഹ്ന മുഖമാകുന്നു. എല്ലാ വാരാന്ത്യങ്ങളിലും വൈകന്നേരമാണ് പരിപാടി നടക്കുന്നത്. വയോജനങ്ങളുടെ അനുഭവങ്ങൾ, വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, ചർച്ചകൾ വിവിധ കലാപരിപാടികൾ തുടങ്ങിയവ നടന്നു വരുന്നു. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് വയൽ തീരം സ്നഹതീരത്തിന് തുടക്കം കുറിച്ചത്. ഇതിനകം 31 വേദികളിലാണ് പരിപാടി നടന്നത്.

ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസവും വയൽക്കരയിൽ സ്നേഹമുഖങ്ങൾ ഒത്തുചേർന്നു. ‘മനസോടിത്തിരി മണ്ണ് ' എന്ന പദ്ധതിയിൽ ആകൃഷ്ടരായി സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത പാവങ്ങൾക്ക് വീട് വച്ച് നല്കുന്നതിനായി ഒന്നേ കാൽ ഏക്കർ ഭൂമി നല്കിയ പുന്നക്കുളങ്ങരയില കെ. ജെ. തങ്കച്ചനേയും മേഴ്സി ടീച്ചറേയും കർഷകസംഘം ഏരിയ സെക്രട്ടറി എം.വി. ജനാർദ്ദനൻ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

വീട്ടുമുറ്റം തൂത്തുവാരുമ്പോൾ തന്നെ മുന്നിലുള്ള റോഡും പരിസരവും കൂടി ശുചീകരിച്ചുകൊണ്ട് മാതൃകയായി സ്വച്ച് സർവേഷൻ 2024 ലെ ആന്തൂർ ഇരുപതാം വാർഡിന്‍റെ സ്വച്ഛത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ട മുതിരക്കാലിലെ സീമ ഷെറിൽ ബാബുവിനെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. സി .വി അബ്ദുൽ ഗഫൂർ ഉപഹാരം നൽകി ആദരിച്ചു. എം.വി. ജനാർദ്ദനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. സി.വി. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. പി. മോഹനൻ, കെ.ജെ. തങ്കച്ചൻ, മേഴ്സി മാത്യു, സീമ ഷെറിൽ ബാബു, ടി.കെ.വി. നാരായണൻ, കെ.വി. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വയലാറിന്‍റെ 97 ാം ജന്മദിനത്തിന്‍റെ ഭാഗമായി വയലാറിന്‍റെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് വയൽ തീരം കലാകാരന്മാർ അവതരിപ്പിച്ച പ്രത്യേക പരിപാടിയും നടന്നു.