ആറളം പാലത്തിന് സമീപം ജനവാസ മേഖലയിൽ കാട്ടാനകളെത്തി
Wednesday, March 27, 2024 6:47 AM IST
ഇരിട്ടി: ആറളം പാലത്തിന് സമീപം ജനവാസ മേഖലയിൽ രണ്ട് കാട്ടനകൾ എത്തിയത് മണിക്കൂറുകളോളം തദ്ദേശവാസികളെ ഭീതിയിലാഴ്ത്തി. അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആനകൂട്ടത്തെ വനപാലക സംഘം ആറളം ഫാമിനുള്ളിലെ ബ്ലോക്ക് രണ്ടിൽ എത്തിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് ആറളം പാലത്തിന് താഴെ പുഴയിൽ കാട്ടാനകളെ കാണുന്നത്. പുഴയിൽ കുളിക്കാനും തുണിയലക്കാനും എത്തിയവരാണ് ആനയെ ആദ്യം കാണുന്നത്.

ഉടൻ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ആറളം ഫാമിൽ നിന്നും പുഴയ്ക്ക് കുറുകെ സ്ഥാപിച്ചിരിക്കുന്ന സോളാർ വേലി കടന്നാണ് ആന ജനവാസ മേഖലയിൽ എത്തിയത്. വനംവകുപ്പ് വാച്ചർമാർ എത്തി, ഡ്രോൺ ഉപയോഗിച്ച് ആനയുടെ നീക്കം നീരീക്ഷിച്ച ശേഷമായിരുന്നു തുരത്തൽ ആരംഭിച്ചത്.

ബാവലി പുഴ കടന്ന് പൂതക്കുണ്ട് പുഴക്കരയിൽ എത്തിയ ആനയെ ആറളം പാലം വഴി തുരത്താനായി രുന്നു ശ്രമം.

ഇതിനിടെ പുഴയിൽ കുളിക്കാനും കാലികളെ തീറ്റാനും വരുന്നവർക്ക് ആറളം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മുന്നറിയിപ്പുമായി അനൗൺസ്‌മെന്‍റും നടത്തിയിരുന്നു. ആനയെ തുരത്തുന്ന സമയം ആറളം പാലം വഴിയുള്ള ഗതാഗതം പോലീസ് തടഞ്ഞു. ആനയിറങ്ങിയതറിഞ്ഞ് ആളുകൾ കൂട്ടയമായി എത്തിയതോടെ ജനങ്ങളേയും പാലത്തിലേക്ക് പ്രവേശിക്കാതെ പോലീസ് തടഞ്ഞു.

പാലത്തിന് മുകളിൽ ജനങ്ങൾ നിറഞ്ഞതോടെ ഇതിനടുത്തെത്തിയആന ചാക്കാട് മേഖലയിലേക്ക് നീങ്ങാൻ ശ്രമിച്ചു. പടക്കം പൊട്ടിച്ചും മരം മുറിയന്ത്രത്തിന്‍റെ ശബ്ദും ഉണ്ടാക്കിയും വീണ്ടും ഏറെ പണിപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പാലത്തിനടിയിലൂടെ ആനയെ പുഴ കടത്തി കാപ്പും കടവ് ഭാഗം വഴി ആറളം ഫാം രണ്ടാം ബ്ലോക്കിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു.

വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, സെക്ഷൻ ഫോറസ്റ്റർമാരായ മഹേഷ്, പ്രകാശൻ, ആർആർടി ഫോറസ്റ്റർമാരായ രാജൻ, ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള വാച്ചർമാരടക്കം 20 വനപാലക സംഘം തുരത്തിലിന് നേതൃത്വം നല്കി. ആറളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജേഷ്, ഇരിട്ടി എസ്ഐ റെജിസ്‌കറിയ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.