മയക്കുമരുന്ന് കേസിൽ 11 വര്‍ഷം കഠിനതടവ്
Wednesday, March 27, 2024 6:47 AM IST
കണ്ണൂര്‍: തോട്ടടയില്‍ വച്ച് മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ കൂത്തുപറമ്പ് കോട്ടയംപോയില്‍ സ്വദേശി മുഹമ്മദ് ഷാനിലിന് (27) 11 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. വടകര എന്‍ഡിപിഎസ് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജി സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്.
2022 ഒക്ടോബര്‍ ആറിന് രാത്രി തോട്ടട നാഷണല്‍ ഹൈവേയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന അഞ്ചു ലക്ഷത്തിലധികം രൂപ വരുന്ന 191 എല്‍എസ്ഡി സ്റ്റാമ്പുകള്‍, ഏഴ് ഗ്രാമോളം എംഡിഎംഎ എന്നീ മയക്കുമരുന്നുകൾ സഹിതം കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന സിനു കൊയില്ല്യത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണര്‍ ടി. രാഗേഷ് കേസിന്‍റെ തുടരന്വേഷണം നടത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോര്‍ജ് ഹാജരായി.

2023ല്‍ കണ്ണൂര്‍ റേഞ്ച് ടീം കണ്ടെടുത്ത വിധി വന്ന നാലുകേസുകളിലും പത്ത് വര്‍ഷം തടവ് ശിക്ഷ പ്രതികള്‍ക്ക് നേടിക്കൊടുക്കാന്‍ കണ്ണൂര്‍ റേഞ്ച് ടീമിനായി.