ബിബിഎ, ബിസിഎ: ആക്ഷേപങ്ങൾ എഐസിടിഇയുടെ ശ്രദ്ധയിൽപ്പെടുത്തും
Tuesday, March 26, 2024 8:09 AM IST
കണ്ണൂർ: ബിബിഎ, ബിസിഎ തുടങ്ങിയ വിഷയങ്ങൾ എഐസിടിഇയുടെ കീഴിലാക്കുന്നത് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിഷയം എഐസിടിഇയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഇന്നലെ ചേർന്ന കണ്ണൂർ സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. അലൂമ്നി ഫണ്ട് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു.

ശ്രീകണ്ഠാപുരം എഡ്യൂക്കേഷനൽ സൊസൈറ്റിയുടെ കീഴിൽ പുതുതായി ആരംഭിക്കുന്ന ആർട്സ് ആൻഡ് സയൻസ് കോളജുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ടിന് അംഗീകാരവും കോളജ് ഓഫ് അപ്ലൈഡ് സയൻസിന്‍റെ സ്ഥിരമായി നിർമിച്ച കെട്ടിടത്തിന്‍റെ പരിശോധനാ റിപ്പോർട്ടിനും അംഗീകാരം നൽകാൻ തീരുമാനമായി.

സർക്കാർ നിർദേശപ്രകാരം തലശേരി ഗവ. ബ്രണ്ണൻ ട്രെയിനിംഗ് കോളജിൽ ഉറുദു ഐച്ഛിക വിഷയമായി ഉൾപ്പെടുത്തും. നിലവിലുള്ള എൻസിസി ഗ്രേസ് മാർക്കും ഗ്രേഡും നിജപ്പെടുത്തുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ ഭേദഗതി ചെയ്യും. മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കാൻ തീരുമാനിച്ചു.

റാഗിംഗ് പരാതിയുമായി ബന്ധപ്പെട്ട ഡബ്ല്യുഎംഒ ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളജിലെ കോളജ്തല ആന്‍റി റാഗിംഗ് സെൽ റിപ്പോർട്ട് അംഗീകരിച്ചു.

കണ്ണൂർ സർവകലാശാല, കേരള ഫാർമസ്യൂട്ടിക്കൽ കോർപറേഷനുമായി ധാരണാപത്രം ഒപ്പുവയ്ക്കും. "പ്രാദേശിക ആസൂത്രണവും സഹകരണവും സുസ്ഥിര വികസനത്തിനായി" പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയും വടകര ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള ധാരണാപത്രത്തിന് അംഗീകാരം നൽകും. ഇരിട്ടി എംജി കോളജിലെ ഡോ. ആർ. സ്വരൂപയെ പ്രിൻസിപ്പലായി നിയമിച്ചത് അംഗീകരിച്ചു. കണ്ണൂർ സർവകലാശാലയും മെക്സിക്കോയിലെ ഓട്ടോനോമ ഡി ന്യൂയോ ലിയോൺ സർവകലാശാലയുമായി അക്കാദമിക, സാംസ്കാരിക. ശാസ്ത്ര രംഗത്തെ സഹകരണത്തിനായി ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനുള്ള അംഗീകാരം നൽകി.


നാല് അസിസ്റ്റന്‍റ് പ്രഫസർമാർക്ക് അസോസിയേറ്റ് പ്രഫസർമാരായി സ്ഥാനക്കയറ്റവും ഏഴ് അസിസ്റ്റന്‍റ് പ്രഫസർമാർക്ക് സ്ഥാനക്കയറ്റവും നൽകും. പയ്യന്നൂർ കോളജിലെ ഇംഗ്ലീഷ് പഠന വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ ഡോ. ആർ. രശ്മിയുടെ നിയമനം അംഗീകരിച്ചു. അകാലത്തിൽ അന്തരിച്ച സർവകലാശാലയുടെ മാനേജ്‌മെന്‍റ് പഠനവിഭാഗം അധ്യാപികയായ ഡോ. കെ. അനഘയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.