എട്ടുമാസമായി വേതനമില്ലാതെ കൈത്തറി തൊഴിലാളികൾ
Tuesday, March 26, 2024 8:09 AM IST
കണ്ണൂർ: എട്ടുമാസമായി വേതനം ലഭിക്കാതെ കൈത്തറിതൊഴിലാളികൾ ദുരിതത്തിൽ. നിലവിൽ തൊഴിൽ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ് ഇവർക്ക്. പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെ‌ട്ട് സംസ്ഥാന ഹാൻഡ്‌ലൂം സൊസൈറ്റീസ് അസോസിയേഷൻ സർക്കാരിലേക്ക് നിരവധി നിവേദനങ്ങളയക്കുകയും പ്രതിഷേധിക്കുകയും ചെയ്തെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല.

കൂലി നിലച്ചതോടെ തൊഴിലാളികൾക്ക് പ്രൊവിഡന്‍റ് ഫണ്ട്, ഇഎസ്ഐ, ക്ഷേമനിധി എന്നിവയിലും പണമടക്കാൻ സാധിക്കാതെയായി. ഇതോടെ ഈ ആനുകൂല്യവും ഇവർക്ക് നഷ്ടമാകുന്ന സ്ഥിതിയാണ്. കൈത്തറി സംഘങ്ങൾക്ക് ബാങ്കിലുണ്ടായിരുന്ന ബാധ്യത മുഴുവൻ ആർആർആർ പാക്കേജ് വഴി കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടച്ച് തീർത്തിരുന്നു. എന്നാൽ, ബാങ്കുകൾ പുനർവായ്പ നൽകാൻ മടിക്കുകയാണ്. ഇതുമൂലം സംഘങ്ങൾക്ക് പ്രവർത്തന മൂലധനം കണ്ടെത്താൻ സാധിക്കുന്നില്ല. സംഘങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക് എത്തുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്. നൂലും ചായവും വാങ്ങാൻ വഴിയില്ലാത്ത അവസ്ഥയിലാണ് മിക്ക സംഘങ്ങളും. 2021ൽ വിരമിച്ച ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യവും ലഭ്യമായിട്ടില്ല.

പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചും കുടിശിക അനുവദിച്ചും വെട്ടിക്കുറച്ച തുക പുനഃസ്ഥാപിച്ച് വിതരണം ചെയ്തും മാത്രമേ കൈത്തറി വ്യവസായം നിലനിർത്താൻ സാധിക്കുകയുള്ളുവെന്നാണ് തൊഴിലാളികൾ പറയുന്നത്.ജനുവരിയിൽ 20 കോടി അനുവദിച്ചെങ്കിലും ഇതിൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. യൂണിഫോം പദ്ധതിയും ഫലമില്ലാതായി.

കൈത്തറി സംഘങ്ങളെ സംരക്ഷിക്കാനാണ് സർക്കാർ കൈത്തറി യൂണിഫോം പദ്ധതി മുന്നോട്ട് വച്ചത്. ഈ പ്രഖ്യാപനം തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ, യൂണിഫോം ഉത്പാദിപ്പിച്ച് കഴിഞ്ഞപ്പോൾ സർക്കാർ കൈമലർത്തി.