ബാവലിപ്പുഴയോരത്തെ പഞ്ചായത്ത് സ്ഥലത്ത് അതിരുകല്ലുകളും ജൈവവേലിയും സ്ഥാപിക്കും
Tuesday, March 26, 2024 7:57 AM IST
കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിന്‍റെ കൈവശത്തിലുള്ള ബാവലിപ്പുഴ, മലയോര ഹൈവേ എന്നിവയോട് ചേർന്ന 136 ഏക്കർ നവകേരളം പച്ചത്തുരുത്ത് ഡിജിറ്റൽ സർവേയുടെ രേഖകളുടെ അടിസ്ഥാനത്തിൽ കൃത്യമായ അതിർത്തി കല്ലുകളിട്ടും ജൈവ വേലി സ്ഥാപിച്ചു സംരക്ഷിക്കും. ജൈവവേലിക്ക് ആവശ്യമായ വിവിധ സസ്യങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ബിഎംസി യോഗവും പഞ്ചായത്ത് ഭരണസമിതി യോഗവും തീരുമാനിച്ചു.

ഇതിനായി ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവരുടെ പങ്കാളിത്തത്തോടുകൂടി സമഗ്ര പദ്ധതി തയാറാക്കും. പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം ശേഷം ഈ ഏജൻസികളുടെ സംയുക്തയോഗം വിളിച്ചു ചേർത്ത് നടപടികൾ ആരംഭിക്കും. പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയെ ഇതിനുള്ള നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.

പച്ചത്തുരുത്ത് പരിസരത്തുള്ള നിർമണ പ്രവർത്തനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുമ്പോഴും മറ്റു പ്രവർത്തനങ്ങൾക്ക് ലൈസൻസ് അനുവദിക്കുമ്പോഴും കൂടുതൽ ജാഗ്രത വേണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് യോഗം നിർദേശിച്ചു. മുഴക്കുന്ന് പഞ്ചായത്തിന്‍റെ അധീനതയിലുള്ള ബാവലിപ്പുഴ പുറമ്പോക്ക് ഭൂമിയിൽ കൈയേറ്റമോ, കൈയേറ്റ ശ്രമങ്ങളോ ഉണ്ടായാൽ വിവരം അറിയിക്കണമെന്ന് പഞ്ചായത്ത് സമിതി പൊതുജനങ്ങളോട് അഭ്യർഥിച്ചു.