ബെസ്റ്റിന്‍റെ ഡ്രൈവിംഗ് "ബെസ്റ്റാ'
Sunday, March 24, 2024 7:26 AM IST
കണിച്ചാർ: ഹൃദ്രോഗിയായ എഎസ്ഐ കുമാരന് ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ സ്വീകരിക്കാൻ അനുയോജ്യമായ ഒരു ഹൃദയം വന്നുചേർന്നിട്ടുണ്ടെന്ന കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നുള്ള അപ്രതീക്ഷിത വിളിക്കു പിന്നാലെ കുമാരനെയും കയറ്റി ആംബുലൻസുമായി പറക്കുകയായിരുന്നു ഡ്രൈവർ ബെസ്റ്റിൻ.

കണിച്ചാർ സ്വദേശിയും പോലീസ് കോൺസ്റ്റബിളുമായ കുമാരന്‍റെ ജീവനും പ്രതീക്ഷകളും തന്നിലാണെന്ന് ബെസ്റ്റിന് നല്ല ബോധ്യമുണ്ടായിരുന്നു. 95 കിലോമീറ്റർ വേഗത്തിൽ ചവിട്ടിവിടുമ്പോൾ തിരിച്ചുപിടിക്കാനാവുന്ന കുമാരന്‍റെ ജീവൻ മാത്രമായിരുന്നു ബെസ്റ്റിന്‍റെ മനസിൽ.

കൂടാതെ ആംബുലൻസിനു കടന്നുപോകാൻ വിവിധയിടങ്ങളിൽ മനുഷ്യസ്നേഹികൾ വഴിതെളിച്ചതോടെ കാര്യങ്ങൾ വിചാരിച്ചത് പോലെ തന്നെയായി. ഇന്നലെ പുലർച്ചെ ആറിന് കണിച്ചാറിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഏഴര ആകുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തെത്തി.

സാധാരണഗതിയിൽ ഈ ദൂരം താണ്ടാൻ രണ്ടുമണിക്കൂറിലധികം സമയം വേണം. ഇപ്പോൾ ദേശീയപാതയുടെ പണി നടക്കുന്നതിനാൽ ഇതിൽ കൂടുതൽ സമയമാകും. കണിച്ചാർ ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ജനകീയ ആംബുലൻസിലെ ഡ്രൈവറാണ് ബെസ്റ്റിൻ. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ വച്ചായിരുന്നു കുമാരന്‍റെ ഹൃദയമാറ്റ ശസ്ത്രക്രിയ.