കൊപ്ര സംഭരണത്തിലെ അനിശ്ചിതത്വത്തിന് കാരണം സർക്കാരിന്‍റെ അലംഭാവം: കെ.സി. വിജയൻ
Sunday, March 24, 2024 7:26 AM IST
പയ്യാവൂർ: തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിൽ വരുമെന്നറിഞ്ഞിട്ടും കൃത്യസമയത്തു നാഫെഡിന്‍റെ അനുമതിക്കായി സമർപ്പിക്കാത്തതാണ് കൊപ്രസംഭരണം കേരളത്തിൽ സാധ്യമാകാതെ വന്നതെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ.സി. വിജയൻ പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ വർഷം നാഫെഡ് പതിനായിരം ടൺ കൊപ്ര സംഭരിക്കാൻ അനുമതി നൽകിയിട്ടും സംസ്ഥാന സർക്കാർ 1200 ടൺ മാത്രമാണ് സംഭരിച്ചത്. ഈ കാര്യത്തിൽ തമിഴ്നാട് സർക്കാർ കാണിച്ച വിവേകമെങ്കിലും കേരള സർക്കാർ കാണിക്കാതിരുന്നത് കർഷകരോടുള്ള കടുത്ത അവഗണയുടെ ഒടുവിലത്തെ ഉദാഹരണമാണ്.

സ്വാതന്ത്രത്തിനുശേഷം ഇന്ത്യയിലെ കർഷകർ ഇത്രയധികം ദുരിതമനുഭവിച്ച കാലം ഇതിനു മുമ്പുണ്ടായിട്ടില്ല. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഈ കാര്യത്തിൽ തുല്യ ഉത്തരവാദികളാണ്. ആളിക്കത്തുന്ന കർഷകരോഷം വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.