ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ വീണ്ടും അട്ടിമറി. ചെക് റിപ്പബ്ലിക്കിന്റെ ആറാം സീഡ് കരോളിന പ്ലീഷ്കോവ രണ്ടാം റൗണ്ടിൽ പുറത്ത്. പ്ലീഷ്കോവയെ വൈൽഡ് കാർഡ് എൻട്രിയായ ബ്രിട്ടന്റെ കേറ്റ് ബോൾട്ടർ 3-6, 7-6(7-4), 6-4ന് പരാജയപ്പെടുത്തി.
ചെക് താരം ബാർബെറ ക്രെജികോവ 6-3, 6-4ന് വിക്ടോറിയ ഗോലുബിച്ചിനെ പരാജയപ്പെടുത്തി. നാലാം സീഡായ സ്പെയിനിന്റെ പൗള ബഡോസ 6-3, 6-2ന് ഐറിന ബാറയെയും ചെക് താരം പെട്ര ക്വിറ്റോവ 6-1, 7-6(7-5) അന ബോഗ്ഡാനെയും മറികടന്ന് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. എട്ടാം സീഡ് ജെസിക പെഗുല 4-6, 6-3, 6-1ന് ഹാരിയെറ്റ് ഡാർട്ടിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ ഇടംപിടിച്ചു.
പുരുഷ സിംഗിൾസിൽ നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ് മൂന്നാം റൗണ്ടിൽ. രണ്ടാം റൗണ്ട് മത്സരത്തിൽ സിറ്റ്സിപാസ് 6-2, 6-3, 7-5ന് ജോർദാൻ തോംപ്സണെ പരാജയപ്പെടുത്തി.
അമേരിക്കയുടെ 11-ാം സീഡ് ടെയ്ലർ ഫ്രിറ്റ്സ് 6-3, 7-6(7-3), 6-3ന് ബ്രിട്ടന്റെ അലിസ്റ്റർ ഗ്രേയെ തോൽപ്പിച്ചു. നിക് കിർഗിയസ്, റിച്ചാർഡ് ഗാസ്കെ, ബോട്ടിക് വാൻ ഡെ സാൻഡ്സ്കൾപ്, ലോറൻസോ സൊനേഗൊ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.