ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും അൽബേനിയൻ പ്രധാനമന്ത്രി ഇദി റമയും കഴിഞ്ഞ നവംബറിലാണ് അഞ്ചു വർഷ കരാറിൽ ഒപ്പുവച്ചത്. അഭയാർഥികളെ താമസിപ്പിക്കാനുള്ള കേന്ദ്രങ്ങളുടെ നടത്തിപ്പ് ഇറ്റലിക്കാണ്. അൽബേനിയ സുരക്ഷയൊരുക്കും.
ഈ വർഷം ഒക്ടോബർ 15 വരെ കടൽമാർഗം 54,129 പേരാണ് ഇറ്റലിയിലെത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 1,38, 947 പേർ എത്തിയിരുന്നു.