ഉത്തരകൊറിയൻ സൈനികരെ യുദ്ധമുന്നണിയിൽ ഇറക്കുന്നതിനു പകരം യുക്രെയ്ൻ അതിർത്തിയിൽ വിന്യസിക്കാനായിരിക്കും റഷ്യ ശ്രമിക്കുക. ഇതോടെ അതിർത്തിയിലെ റഷ്യൻ സൈനികരെ യുദ്ധമുന്നണിയിലെത്തിക്കാനാകും.
റഷ്യയും ഉത്തരകൊറിയയും തമ്മിൽ സൈനിക സഹകരണം വർധിക്കുന്നതിൽ പാശ്ചാത്യ ശക്തികൾക്കു കടുത്ത ആശങ്കയുണ്ട്. നിലവിൽ യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിക്കാനായി ഉത്തരകൊറിയ റഷ്യക്ക് ആയുധങ്ങൾ നല്കുന്നുണ്ട്. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയും, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയയും സന്ദർശിച്ചിരുന്നു.
ആക്രമണം നേരിടുന്ന ഘട്ടങ്ങളിൽ റഷ്യയും ഉത്തരകൊറിയയും പരസ്പരം സഹായിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം പുടിൻ ഏതാനും ദിവസം മുന്പ് അവതരിപ്പിക്കുകയുണ്ടായി.
ഉത്തരകൊറിയ റഷ്യയിലേക്കു സൈന്യത്തെ അയയ്ക്കുന്നത് കടുത്ത സുരക്ഷാഭീഷണി സൃഷ്ടിക്കുന്നതായി ദക്ഷിണകൊറിയൻ വൃത്തങ്ങൾ പറഞ്ഞു. പ്രശ്നപരിഹാരത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടാനാണ് ദക്ഷിണകൊറിയ ഉദ്ദേശിക്കുന്നത്.