ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കുറ്റവാളി കൈമാറ്റക്കരാർ അനുസരിച്ച് ഹസീനയെ വിട്ടുകൊടുക്കാനാകും. എന്നാൽ, രാഷ്ട്രീയബന്ധമുള്ള കേസുകളിൽ പ്രതികളെ കൈമാറേണ്ടതില്ലെന്ന വകുപ്പ് കരാറിലുള്ളതു ഹസീനയ്ക്കു ഗുണകരമാണ്.
ബംഗ്ലാവിമോചന യുദ്ധത്തിനിടെയുണ്ടായ അതിക്രമങ്ങൾ അന്വേഷിക്കാൻ ഹസീന രൂപീകരിച്ച അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലാണ് അവർക്കെതിരേ ഇപ്പോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. രാഷ്ട്രീയ എതിരാളികളെ അമർച്ച ചെയ്യാൻ ട്രൈബ്യൂണലിനെ ഹസീന ഉപയോഗിച്ചിരുന്നു.
ഹസീനയ്ക്കുശേഷം ബംഗ്ലാദേശ് ഭരിക്കുന്ന ഇടക്കാല സർക്കാർ ട്രൈബ്യൂണൽ പുനഃസ്ഥാപിക്കുകയായിരുന്നു.