ഒളിമ്പിക്സ് ഐക്യം ഊട്ടിയുറപ്പിക്കട്ടെ: ഫ്രാൻസിസ് മാർപാപ്പ
ഒളിമ്പിക്സ് ഐക്യം ഊട്ടിയുറപ്പിക്കട്ടെ:  ഫ്രാൻസിസ് മാർപാപ്പ
Saturday, July 20, 2024 2:12 AM IST
വത്തിക്കാൻ സിറ്റി: ആസന്നമാകുന്ന ഒളിമ്പിക്സ് മത്സരങ്ങൾ സാഹോദര്യത്തിന്‍റെ സന്ദേശം ലോകത്തിനു പകരാൻ ഉതകുമാറാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു.

മത്സരത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കുവേണ്ടി ക്രൈസ്തവസ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കുന്നതോടൊപ്പം, മറ്റുള്ളവർക്കായി ഹൃദയവാതിലുകളും തുറന്നുകൊടുക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു.

ഒളിമ്പിക്സിനോടനുബന്ധിച്ച് ഇന്നലെ പാരീസിലെ സെന്‍റ് മേരി മഗ്ദലേന ദേവാലയത്തിൽ നടന്ന സമാധാനത്തിനുവേണ്ടിയുള്ള വിശുദ്ധകുർബാന മധ്യേ വായിക്കാനായി നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഈ ആഹ്വാനം നടത്തിയത്.

അഭിപ്രായവ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കും അതീതമായി ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒളിമ്പിക്സ് മത്സര ദിനങ്ങൾ. ഭാഷകൾ, വംശങ്ങൾ, ദേശീയതകൾ, മതങ്ങൾ എന്നിവയ്ക്ക് അതീതമായ സാർവത്രിക ഭാഷയാണ് കായികമെന്നും മാർപാപ്പ പറഞ്ഞു.


ശത്രുതയുള്ളവർ പോലും തമ്മിൽത്തമ്മിൽ അസാധാരണമാം വിധം കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന വേദിയാണു മത്സരയിടങ്ങൾ. അതിനാൽ എല്ലാ മുൻവിധികളും ഒഴിവാക്കിക്കൊണ്ട് പരസ്പരബഹുമാനവും സൗഹൃദവും വളർത്താനുള്ള അവസരമായി ഈ ഒളിമ്പിക്സ് മാറട്ടേയെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.

ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടത്തിനു മുന്നോടിയായി ഇന്നലെ പാരീസിലെ പള്ളിയിൽ നടന്ന ‌വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ഡോ. ചേലസ്തീനോ മില്ല്യോരെ മുഖ്യകാർമികത്വം വഹിച്ചു. 

നിരവധി മെത്രാന്മാരും വൈദികരും സഹകാർമികത്വം വഹിച്ചു. ഒളിന്പിക്സ് മത്സരങ്ങളുടെ സംഘാടകസമിതി അംഗങ്ങളും നയതന്ത്രപ്രതിനിധികളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. തദവസരത്തിലാണ് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശവും വായിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.