കോഴിക്കോട്: ജില്ലയ്ക്കകത്തും പുറത്തുമുള്ള പെണ്‍കുട്ടികളെ എത്തിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘം കോഴിക്കോട്ട് പിടിയില്‍.

മലാപ്പറമ്പ് ഇയ്യാപാടി റോഡിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണു നടക്കാവ് പോലീസിന്‍റെ പിടിയിലായത്. ആറു സ്ത്രീകളും മൂന്നു പുരുഷൻമാരും ഉൾപ്പടെ ഒമ്പതുപേരാണ് പിടിയിലായത്. ഇതില്‍ രണ്ടു പേര്‍ ഇടപാടുകാരാണ്.

ഒരു മാസം മുൻപ് പോലീസിന് ഇവരെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. അന്നുമുതൽ നിരീക്ഷണത്തിലാക്കിയ ഇവരെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പിടികൂടുകയായിരുന്നു.

ബഹറിൻ ഫുട്ബോൾ ടീമിന്‍റെ ഫിസിയോ തെറാപ്പിസ്റ്റിനാണു ഫ്ലാറ്റ് വാടകയ്ക്ക് നൽകിയതെന്നു ഫ്ലാറ്റിന്‍റെ ഉടമ സുരേഷ് ബാബു പറഞ്ഞു. ബാലുശേരി സ്വദേശിയാണിയാള്‍. അടുത്തിടെ ഇവരെക്കുറിച്ച് പ്രദേശവാസികൾ പരാതി നൽകിയിരുന്നെന്നും മറ്റ് സംശയങ്ങൾ ഒന്നും തോന്നിയില്ലെന്നും സുരേഷ് ബാബു പറയുന്നു. രണ്ട് വർഷം മുൻപാണ് സംഘം ഫ്ലാറ്റ് വാടകയ്ക്കായി വാങ്ങിയതെന്നും കൃത്യമായി വാടക നൽകിയിരുന്നതായും സുരേഷ് ബാബു പറഞ്ഞു.


അതേസമയം, രാത്രിയില്‍ ഉള്‍പ്പെടെ ഇവിടേക്ക് ആളുകള്‍ വരാറുണ്ടായിരുന്നുവെന്നും ചെറിയ ഇടവഴിയിലൂടെയാണ് ഇവിടേക്ക് ആളുകള്‍ വന്നുകൊണ്ടിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

മസാജ് കേന്ദ്രമാണ് ഇതെന്നാണു നടത്തിപ്പുകാര്‍ പറഞ്ഞിരുന്നത്. പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് നീരീക്ഷണ കാമറ ഉള്‍പ്പെടെ ഇവിടെ സ്ഥാപിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും നടക്കാവ് പോലീസ് അറിയിച്ചു.