ഫോണ് ചോർത്തൽ ആരോപണത്തിനടക്കം മുഖ്യമന്ത്രിയോടു ഗവർണർ വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബർ 10നു നൽകിയ കത്തിൽ വൈകാതെ വിശദീകരണം നൽകാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചിട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റം ചുമത്താൻ കഴിയുന്ന കള്ളക്കടത്ത്, ഹവാല ഇടപാടുകൾ സംസ്ഥാനത്തു നടന്നാൽ ഭരണഘടനയുടെ 167 (ബി) വകുപ്പ് അനുസരിച്ച് സംസ്ഥാനത്തിന്റെ തലവനായ ഗവർണറെ അറിയിക്കണമെന്നാണു ചട്ടമെന്നാണു പറയുന്നത്.
എന്നാൽ, ഗവർണറെ അറിയിക്കാതെ മുഖ്യമന്ത്രി പൊതുവേദിയിൽ പറഞ്ഞതിനെത്തുടർന്നാണ് ഗവർണർ വിശദീകരണം തേടിയത്. ഇന്നലെ വൈകുന്നേരം രാജ്ഭവനിലെത്തി മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചു വിശദീകരിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ നിർദേശിച്ചത്.