മുംബൈ: ശീതള പാനീയ വിപണിയിൽ മത്സരം ശക്തിയാർജിക്കുന്നു. ഈ രംഗത്ത് നിലവിൽ ആധിപത്യം പുലർത്തുന്ന പെപ്സിയും കൊക്കകോളയും വലിയ വിലക്കുറവിൽ പ്രാദേശിക ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങളിലാണ്.
റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സിന്റെ കാംപ കോള വിപണി വിപുലീകരിക്കുന്നതിനെ നേരിടാൻ ഒരുങ്ങുകയാണ് ഇരു കന്പനികളും. പെപ്സിയും കൊക്കകോളയും തങ്ങളുടെ മുഖ്യധാരാ ഉത്്പന്നങ്ങളേക്കാൾ 15 മുതൽ 20 ശതമാനം വിലക്കുറവിലായിരിക്കും പ്രാദേശിക ഉത്്പന്നങ്ങൾ എത്തിക്കുക.
പ്രധാന ബ്രാൻഡുകളുടെ വിലയിൽ വ്യത്യാസം വരുത്താതെ വിലകുറഞ്ഞ ഉത്പന്നങ്ങളോ ബി-ബ്രാൻഡുകളോ അവതരിപ്പിക്കാനുളള നീക്കങ്ങളാണ് ആഗോള കോള ഭീമൻമാർ പരിഗണിക്കുന്നത്.
തിരിച്ചുനൽകാവുന്ന ഗ്ലാസ് ബോട്ടിലുകളിൽ 10 രൂപയ്ക്ക് കോളകൾ വിപണിയിൽ എത്തിക്കാനും കന്പനി ലക്ഷ്യമിടുന്നു, പ്രത്യേകിച്ച് രണ്ടാം നിര മാർക്കറ്റുകളിൽ. കൂടുതൽ പ്രാദേശിക ബ്രാൻഡുകൾ അവതരിപ്പിക്കാൻ കൊക്കകോള ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള കൊക്കകോളയുടെ ഒരു ബ്രാൻഡാണ് റിംസിം ജീര. അത് ഹ്രസ്വകാലത്തേക്ക് പരിമിതമായ അളവിൽ മാത്രം വിതരണം ചെയ്യാൻ ആരംഭിച്ചതാണ്. ഈ ബ്രാൻഡ് വലിയ തോതിൽ തിരിച്ചെത്തിക്കുന്നതിനും കന്പനി ലക്ഷ്യമിടുന്നുണ്ട്.
2022ൽ കാംപ കോളയെ റിലൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കുകയായിരുന്നു. 2023ൽ കന്പനി കാംപ കോള വീണ്ടും വിപണിയിലെത്തിച്ചു.
പ്രാദേശിക വിപണിയും വിലയും
ചെന്നൈ ആസ്ഥാനമായുള്ള കാളി എയറേറ്റഡ് വാട്ടർ വർക്കിന്റെ ഉടമസ്ഥതയിലുള്ള ബോവോണ്ടോ ശീതളപാനീയങ്ങളും രാജസ്ഥാൻ ആസ്ഥാനമായുള്ള ജയന്തി ഇന്റർനാഷണലിന്റെ ജയന്തി കോള, ലെമോണ്ട, ആപ്പ് ലിസ് തുടങ്ങിയവയുമാണ് ശീതള പാനീയങ്ങളിലെ പ്രമുഖ പ്രാദേശിക ബ്രാൻഡുകൾ. കാശ്മീര, ജിൻലിം, ലെമീ, റണ്ണർ ബ്രാൻഡുകൾ വിൽക്കുന്ന ഗുജറാത്തിലെ സോസ്യോ ഹജൂരി ബിവറേജസ് എന്ന മറ്റൊരു പ്രമുഖ പ്രാദേശിക കന്പനിയിൽ റിലയൻസ് കണ്‍സ്യൂമറിന് 50 ശതമാനം ഓഹരിയാണുള്ളത്.
കൊക്കകോളയും പെപ്സികോയും 250 മില്ലിയുടെ ശീതള പാനീയ കുപ്പികൾ 20 രൂപയ്ക്കാണ് വിൽക്കുന്നത്. അതേസമയം, റിലയൻസ് കണ്‍സ്യൂമർ കാന്പ കോള 200 മില്ലി ലിറ്ററിന് 10 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 500 മില്ലിയുടെ കുപ്പിയുടെ കോക്കിന് 30 രൂപയും പെപ്സിക്ക് 40 രൂപയുമാണ് വില. കാന്പയുടെ 500 മില്ലിക്ക് 20 രൂപ മാത്രമാണുള്ളത്. നിലവിൽ പ്രധാന ഉത്പന്നങ്ങൾക്ക് പെപ്സിയും കൊക്കകോളയും വിലക്കുറവൊന്നും പ്രഖ്യാപിച്ചിട്ടില്ല.
വില്പന തന്ത്രങ്ങൾ പ്രാദേശിക റീട്ടെയിലർമാർക്ക് കാര്യമായ പ്രമോഷനുകൾ നൽകാനും ഇരു കന്പനികളും ഒരുങ്ങുകയാണ്. റിലയൻസ് കണ്‍സ്യൂമർ വിതരണക്കാർക്ക് 6-8 ശതമാനം മാർജിനാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മറ്റ് ശീതളപാനീയ കന്പനികൾ 3.5-5 ശതമാനം മാർജിനാണ് നൽകുന്നത്. ഈ വ്യത്യാസം റീട്ടെയ്ൽ വ്യാപാരികൾക്കു കാംപയിലുള്ള താത്പര്യം ഉയർത്തിയിട്ടുണ്ട്.