കോട്ടയം: രാജ്യത്തെ റബര്‍ വ്യവസായികള്‍ വിപണിയില്‍നിന്നും വിട്ടുനിൽക്കുകയും പരിമിതമായി വാങ്ങുകയും ചെയ്യുന്നതിനാല്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഇന്ത്യ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തേശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു.

250 രൂപയ്ക്കു മുകളിലായിരുന്ന വില 180 രൂപയിലേക്കു താഴ്ന്നതു റബര്‍ കര്‍ഷകരെ ആശങ്കയിലാഴ്ത്തി. വലിയ തോതിലുള്ള ഇറക്കുമതിയില്‍ നിന്നും പിന്മാറി ആഭ്യന്തര വിപണിയില്‍ നിന്നും റബര്‍ ശേഖരിക്കാന്‍ വ്യവസായികള്‍ക്കു നിര്‍ദേശം നല്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


ചര്‍ച്ചയില്‍ റബര്‍ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിനോയി കുര്യന്‍, ഐആര്‍ഡിഎഫ് പ്രസിഡന്‍റ് ജോര്‍ജ് വാലി, മെംബര്‍മാരായ ജോര്‍ജി മാത്തന്‍, ഡൊമിനിക് മാത്യു എന്നിവര്‍ പങ്കെടുത്തു.