കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റിക്കാര്‍ഡിൽ. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,300 രൂപയും പവന് 58,400 രൂപയുമായി. സര്‍വകാല റിക്കാര്‍ഡാണിത്. കഴിഞ്ഞ 18ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,280 രൂപയും പവന് 58,240 രൂപയും എന്ന റിക്കാര്‍ഡ് വിലയാണ് ഇന്നലെ ഭേദിക്കപ്പെട്ടത്.

നിലവിലെ വിലയനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും എച്ച്‌യുഐഡി ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 63,350 രൂപ വരും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,025 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 81 ലക്ഷം രൂപ കടന്നു.


പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്‌ട്ര സ്വര്‍ണവില എല്ലാ പ്രവചനങ്ങളും കടന്നു മുന്നേറുകയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. നവംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.

വില വീണ്ടും ഉയരുമെന്ന സൂചനകളാണ് വരുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എസ്.അബ്‌ദുൾ നാസര്‍ പറഞ്ഞു. സ്വര്‍ണത്തിന്‍റെ വിലക്കയറ്റം മൂലം പഴയ സ്വര്‍ണം വിറ്റഴിക്കല്‍ പ്രവണത കൂടുതലായിട്ടുണ്ട്.