റബർ കയറ്റുമതി: റബർ ബോർഡ് ഇടപെടൽ നടത്തണമെന്ന് എന്‍എഫ്ആര്‍പിഎസ്
റബർ കയറ്റുമതി: റബർ ബോർഡ് ഇടപെടൽ  നടത്തണമെന്ന് എന്‍എഫ്ആര്‍പിഎസ്
Friday, October 18, 2024 11:18 PM IST
കോട്ടയം: റബറിന് വില കുറയുകയും അന്താരാഷ്‌്ട്ര വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകരില്‍ നിന്ന് റബര്‍ ഏറ്റെടുത്ത് കയറ്റുമതിചെയ്യാന്‍ റബര്‍ കര്‍ഷക പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തയറാകണമെന്ന് എന്‍ എഫ് ആര്‍ പി എസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ സത്വര ഇടപെടലുകള്‍ റബര്‍ ബോര്‍ഡ് ഭാഗത്തുനിന്നും ഉണ്ടാകണം. ഇന്ത്യയില്‍ റബര്‍ വില ഉയരാനും അതുവഴി റബര്‍ കര്‍ഷകര്‍ക്ക് മാന്യമായ വില ലഭിക്കുന്ന സാഹചര്യം ഇപ്രകാരമുള്ള റബര്‍ കയറ്റുമതിയിലൂടെ സാധിക്കുമെന്നതിനാല്‍ കര്‍ഷകരില്‍നിന്നും റബര്‍ സംഭരിക്കാന്‍ എന്‍എഫ്ആര്‍പിഎസ് രംഗത്തിറങ്ങുന്നതിന് യോഗം തീരുമാനിച്ചു.

അന്താരാഷ്‌ട്ര വിപണിയില്‍ റബറിനുള്ള ഡിമാന്‍ഡ് : ഗുണം രാജ്യത്തെ കര്‍ഷകര്‍ക്കും ലഭ്യമാക്കണം

കഴിഞ്ഞ മാസം റബര്‍ വില 250 രൂപ വരെ വന്നിരുന്നു. ഇപ്പോള്‍ അത് 192 രൂപയായി കുറഞ്ഞു. ബാങ്കോക്ക് റബര്‍ വില 266.42 രൂപയും. ഈ അവസ്ഥയില്‍ കര്‍ഷകരെ സഹായിക്കാന്‍ റബര്‍ ബോര്‍ഡ് കര്‍ഷക പങ്കാളിത്തത്തോടെ ആരംഭിച്ച കമ്പനികള്‍ റബര്‍ കയറ്റുമതി ചെയ്യാന്‍ തയാറാകണം.


നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് (എന്‍എഫ്ആര്‍പിഎസ് )ദേശീയ പ്രസിഡന്‍റ് ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു.

താഷ്‌കന്‍റ് പൈകട, പി.കെ. കുര്യാക്കസ് ശ്രീകണ്ഠാപുരം, പ്രദീപ് കുമാര്‍ പി. മാര്‍ത്താണ്ഡം, ഡോ. ജോ ജോസഫ് കോതമംഗലം, ഡി. സദാനന്ദന്‍ ചക്കുവരക്കല്‍ കൊട്ടാരക്കര, സുനില്‍ സിറിയക്, രാജന്‍ ഫിലിപ്‌സ് കര്‍ണാടക, ജോയി കുര്യന്‍ കോഴിക്കോട്, ജോര്‍ജ്കുട്ടി മങ്ങാട്ട് കോതമംഗലം, ഹരിദാസ് മണ്ണാര്‍ക്കാട്, സി.എം. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ കാഞ്ഞിരപ്പള്ളി, കെ. പി.പി. നന്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.