ന്യൂഡൽഹി: നിയമപ്രശ്നങ്ങളെത്തുടർന്ന് പ്രവർത്തനം പ്രതിസന്ധിയിലായിരുന്ന പേടിഎമ്മിന് പുതിയ യുപിഐ ഉപയോക്താക്കളെ സ്വീകരിക്കാൻ നാഷണൽ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അനുമതി നൽകി. അനുമതിവന്നതോടെ പേടിഎം ബ്രാൻഡ് കൈകാര്യം ചെയ്യുന്ന വണ്‍97 കമ്മ്യൂണിക്കേഷൻസിന് പുതിയ യുപിഐ ഉപയോക്താക്കളെ ചേർക്കാം.

പുതിയ ഉപയോക്താക്കളെ ചേർക്കുന്നതിനെതിരേയുള്ള റിസർവ് ബാങ്കിന്‍റെ വിലക്ക് വന്ന് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് പേടിഎമ്മിന് എൻപിസിഐയിൽനിന്ന് ആശ്വാസ നടപടി ഉണ്ടായത്. എൻപിസിഐയുടെ മാർഗനിർദേശങ്ങൾക്കും പേയ്മെന്‍റ് സർവീസ് പ്രൊവൈഡർ ബാങ്കുമായുള്ള കരാറിനും വിധേയമായാണ് അനുമതി നൽകിയത്.

വാർത്ത പുറത്തുവന്നതോടെ പേടിഎമ്മിന്‍റെ മാതൃകന്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷൻസിന്‍റെ ഓഹരികൾ ഉയർന്നു. 745.10 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.


2024 ജനുവരി 31-ന്, നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗനിർദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു.

അതേ സമയം മൾട്ടി-ബാങ്ക് മോഡലിന് കീഴിലുള്ള ടിപിഎപി - തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറായി യുപിഐ സേവനങ്ങളെത്തിക്കുന്നതിന് നാഷണൽ പേയ്മെന്‍റ് കോർപറേഷൻ പേടിഎമ്മിന് അനുമതി നൽകിയിരുന്നു.

നടപ്പ് സാന്പത്തിക വർഷത്തിന്‍റെ രണ്ടാം പാദം മികച്ച പ്രകടനമാണ് പേടിഎം കാഴ്ചവച്ചത്. 2024 ജൂലൈ-സെപ്റ്റംബർ കാലയളവിൽ കന്പനി 930 കോടി രൂപ അറ്റാദായം നേടി, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 290 കോടി രൂപയുടെ നഷ്ടം ആയിരുന്നു കന്പനിക്കുണ്ടായത്. സൊമാറ്റോയ്ക്ക് സിനിമ ടിക്കറ്റിംഗ് ബിസിനസ് വിറ്റതാണ് കന്പനിയുടെ വരുമാനം ഉയർത്തിയത്.