നിലംപൊത്തി റബര്‍; അടിപതറി കര്‍ഷകര്‍
നിലംപൊത്തി റബര്‍; അടിപതറി കര്‍ഷകര്‍
Thursday, October 17, 2024 11:29 PM IST
കോട്ടയം: റബര്‍ ഷീറ്റ് വില കുത്തനെ താഴേക്ക്. ഒരു മാസത്തിനുള്ളില്‍ കിലോയ്ക്ക് 50 രൂപയുടെ ഇടിവ്. ഇന്നലെ ആര്‍എസ്എസ് നാലിന് 196, ഗ്രേഡ് അഞ്ചിന് 192 നിരക്കാണ് റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്. വ്യാപാരികള്‍ നല്‍കിയ വില 192- 188. ഒക്ടോബര്‍ ഒന്നിന് 224- 221 രൂപ നിരക്കില്‍നിന്ന് രണ്ടാം വാരം പിന്നിടുമ്പോള്‍ 30 രൂപയുടെ തകര്‍ച്ചയാണുണ്ടായത്.

പോയ മാസം കിലോയ്ക്ക് 246 രൂപ പ്രഖ്യാപിത വിലയും 250 രൂപ വില്‍പ്പന വിലയും എത്തിയതോടെ വില താഴ്ത്താന്‍ ടയര്‍ വ്യവസായികള്‍ നടത്തിയ സംഘടിത നീക്കമാണ് നിരക്ക് ഇത്തരത്തില്‍ എത്തിച്ചത്.

വിദേശവില നോക്കാതെ തീരുവ അടച്ചും നഷ്ടം സഹിച്ചും രണ്ടു ലക്ഷം ടണ്‍ റബര്‍ വ്യവസായികള്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഇറക്കുമതി ചെയ്തു. ഈ മാസവും ഇറക്കുമതി തുടരുകയാണ്. അറുപതിനായിരം ടണ്‍ റബറിനാണ് വിദേശ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതിലേറെയും വിദേശത്ത് 110 രൂപ വിലയുള്ള കോമ്പൗണ്ട് റബറാണ്.

കേരളത്തില്‍ ഉള്‍പ്പെടെ റബര്‍ ടാപ്പിംഗും ഉത്പാദനവും വര്‍ധിക്കുകയും വരുംമാസങ്ങളില്‍ വലിയ തോതില്‍ ചരക്ക് വിപണയില്‍ എത്തുകയും ചെയ്യുമെന്ന സാഹചര്യത്തില്‍ വ്യവസായികള്‍ മുന്‍കൂര്‍ ഇറക്കുമതി നടത്തുകയായിരുന്നു. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ഉത്പാദനം വര്‍ധിക്കുമ്പോള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും.


ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്തയാഴ്ചയോടെ വില 175 രൂപയിലേക്ക് കൂപ്പുകുത്തും. നവംബറോടെ നിരക്ക് 150 രൂപയിലേക്ക് താഴ്ന്നാലും അതിശയമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വിദേശത്തുനിന്ന് വേണ്ടിടത്തോളം ചരക്ക് എത്തിച്ചതിനുശേഷം രണ്ടാഴ്ചയായി വ്യവസായികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് ഷീറ്റ് വാങ്ങുന്നില്ല. ഷീറ്റ് റബര്‍ ഉത്പാദിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കിയ റബര്‍ ബോര്‍ഡും പ്രതികരിക്കുന്നില്ല.

നിലവിലെ സംസ്‌കരണച്ചെലവ് കണക്കാക്കിയാല്‍ ലാറ്റക്‌സ് വില്‍ക്കുകയാണ് ഭേദമെന്ന് കര്‍ഷകര്‍ പറയുന്നു. ചെറുകിട കര്‍ഷകരില്‍ ഒരു വിഭാഗം കപ്പ് ലംബ് (ചണ്ടിപ്പാല്‍) വില്‍ക്കാനും താത്പര്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.