ലോക കേരള സഭ: വിശദീകരണ പരിപാടി സംഘടിപ്പിച്ച് കേളി
Tuesday, July 16, 2024 3:27 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ "ലോക കേരള സഭ പ്രചാരണവും യാഥാർഥ്യവും' എന്ന വിഷയത്തെ ആസ്പദമാക്കി വിശദീകരണ പരിപാടി സംഘടിപ്പിച്ചു.

റിയാദ്‌ മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെപിഎം സാദിഖ് വിശദീകരണം നൽകി. വൈസ് പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് പരിപാടിയിൽ അധ്യക്ഷനായി.

ലോക കേരള സഭയുടെ രൂപീകരണം മുതൽ നാലാമത് സമ്മേളനം വരെയുള്ള സഭയുടെ പ്രവർത്തനങ്ങളും പ്രതിപക്ഷം അടക്കമുള്ള വിവിധ മേഖലയിൽനിന്ന് സഭയോടുള്ള സമീപനവും കെപിഎം സാദിഖ് വിശദീകരിച്ചു.

ഈ സഭ പ്രവാസികളുടെ ആവശ്യമാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ ഒരു സംവിധാനം നിലവിൽ ഇല്ല. ഗാർഹിക തൊഴിലാളി മുതൽ വൻകിട വ്യവസായികൾ വരെ ഈ സഭയിൽ അംഗങ്ങളാണ്. ലോക കേരള സഭ എന്നത് ആഗോള പ്രവാസികളുടെ ഒരു പരിച്ഛേദം തന്നെയാണ്.

ആദ്യ സഭയിൽ 35 രാജ്യങ്ങളെ പ്രതിനിധീകരിച്ചായിരുന്ന അംഗങ്ങളുടെ പങ്കാളിത്തം. രണ്ടാം സഭയിൽ അത് 42 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. മൂന്നാം സഭയായപ്പോഴേക്കും 68 രാജ്യങ്ങളിലെ പ്രതിനിധികൾ സഭയിൽ അംഗങ്ങളായി. ഇക്കഴിഞ്ഞ നാലാം സഭയിലെ പങ്കാളിത്തം 103 രാജ്യങ്ങളിൽ നിന്നുമായിരുന്നു.


കേരളത്തിന്‍റെ സംസ്കാരം ലോകമാകെ പ്രചരിപ്പിക്കുക, കേരളത്തിന്‍റെ പൊതുവായ വികസനം വിദേശ പങ്കാളിത്തത്തോട് കൂടി നടപ്പിലാക്കുക എന്നീ സഭയുടെ ലക്ഷ്യത്തിലേക്ക് നാം പതിയെ നടന്നടുക്കയാണെന്നും സാദിഖ് വിശദീകരിച്ചു.

സർക്കാർ മാറിയാലും ഈ സംവിധാനം നിലനിൽക്കണം എന്നതാണ് പ്രവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നതെന്നും ഈ സംവിധാനം അതിന്‍റെ യഥാർഥ ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുക്കുന്നതാണ് നാലാം സഭ അവസാനിക്കുന്നതോടെ ബോധ്യമാകുന്നതെന്നും സാദിഖ് വിശദമാക്കി.

പരിപാടിക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി നന്ദിയും പറഞ്ഞു.