സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര
Thursday, September 5, 2024 4:10 PM IST
മനാമ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പ്രവാസി മിത്ര സംഘടിപ്പിച്ച "സ്ത്രീ: അസ്തിത്വവും വ്യക്തിത്വവും' ചർച്ചാ സദസ് സംഘടിപ്പിച്ചു. ‌

സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന ചൂഷണവും ലൈംഗികാതിക്രമവും സംബന്ധിച്ച ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നവയാണ്.

നാലര വർഷം റിപ്പോർട്ട് മുന്നിലുണ്ടായിട്ടും ഒരു നടപടിയും സർക്കാർ കൈക്കൊണ്ടില്ല എന്നത് സ്ത്രീസമൂഹത്തോടുള്ള അങ്ങേയറ്റം അവഹേളനപരമായ സമീപനമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

നവോഥാന പോരാട്ടങ്ങൾക്ക് തുടർച്ചയുണ്ടാക്കാൻ കേരളത്തിന് സാധ്യമായിട്ടില്ല എന്നാണ് അയ്യൻകാളി ജയന്തി ദിവസങ്ങളിൽ സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും ചർച്ച ചെയ്യുമ്പോൾ മനസിലാക്കുന്നതെന്ന് അധ്യക്ഷ ഭാഷണം നടത്തിയ പ്രവാസി മിത്ര പ്രസിഡന്‍റ് വഫ ഷാഹുൽ പറഞ്ഞു.


തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിട്ടുന്ന അരക്ഷിതാവസ്ഥയുടെ നേർചിത്രമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് ജേർണലിസ്റ്റ് രാജി ഉണ്ണികൃഷ്ണൻ ചർച്ചയ്ക്ക് തുടക്കം കുറച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

പ്രവാസി സെന്‍ററിൽ സംഘടിപ്പിച്ച ചർച്ചാ സദസ് പ്രവാസി മിത്ര വൈസ് പ്രസിഡന്‍റ് ലിഖിത ലക്ഷ്മൺ നിയന്ത്രിച്ചു. റെനി വിനീഷ് വിഷയാവതരണം നടത്തി.

ബഹറനിലെ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന റെജീന ഇസ്മായിൽ, മിനി മാത്യു, ജിജി മുജീബ്, സൗദ പേരാമ്പ്ര, ഗീത വേണുഗോപാൽ, മസീറാ നജാഹ്, നുസൈബ, ഫസീല ഹാരിസ് എന്നിവർ സംസാരിച്ചു.

പ്രവാസി മിത്ര എക്സിക്യൂട്ടീവ് അംഗം ആബിദ സമാപനം നടത്തി.