റംസാൻ: യുഎഇയിൽ 1025 തടവുകാരെ മോചിപ്പിക്കും
അബുദാബി: റംസാൻ മാസത്തോടനുബന്ധിച്ച് യുഎഇയിൽ 1025 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ചേരാനും തെറ്റുകളിൽനിന്ന് തിരിച്ചുവരാനുമുള്ള അവസരമൊരുക്കുകയാണ് മാപ്പ് നൽകിയതിലൂടെ ലക്ഷ്യമിടുന്നത്.
സമൂഹത്തിൽ ഉത്തമ പൗരൻമാരായി ജീവിക്കാൻ ജയിൽമോചനം ലഭിക്കുന്നവർക്ക് കഴിയട്ടെയെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ ജസ്റ്റിസ് ഇസാം ഈസ അൽഹുമയദാൻ പറഞ്ഞു. എല്ലാ വർഷവും റംസാൻ മാസത്തിൽ യുഎഇയിൽ ഒട്ടേറെ തടവുകാർക്ക് മോചനം നൽകാറുണ്ട്.
അന്താരാഷ്ട്ര സന്തോഷ ദിനത്തിൽ ഹാപ്പിനെസ് റിവാർഡിന് തുടക്കം കുറിച്ച് ലുലു
അബുദാബി : സന്തോഷ ദിനത്തിൽ ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന് ലുലുവിൽ തുടക്കമായി. ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി ഉറപ്പാക്കുന്ന ഏറ്റവും മികച്ച ക്യാഷ്ബാക്ക് ഓഫറുകളും, വിലക്കിഴിവുമാണ് ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കുക. അബുദാബി മുഷ്രിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന് തുടക്കം കുറിച്ചു.
ലുലു ഹൈപ്പർമാർക്കറ്റിലെ സ്പെഷ്യൽ ഡെസ്ക്കിൽ നേരിട്ടെത്തിയും ഓൺലൈനായും ഉപഭോക്താക്കൾക്ക് ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന്റ€ ഭാഗമാകാം. യുഎഇയിലെ ലുലു സ്റ്റോറുകളിലാണ് ആദ്യഘട്ടമായി ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാം തുടങ്ങിയിരിക്കുന്നത്. ഉടൻ തന്നെ ജിസിസിയിലെ 248 സ്റ്റോറുകളിലേക്കും ഈ പദ്ധതി വിപുലീകരിക്കും.
ഉപഭോക്താക്കളെ കൂടുതൽ സന്തോഷകരമാക്കുന്ന ലുലുവിന്റെ മറ്റൊരു പദ്ധതിക്കാണ് തുടക്കമായിരുന്നത്. ലോകം സന്തോഷ ദിനം ആചരിക്കുകയും വിശുദ്ധ റംസാൻ മാസം ആഗതമാകുകയും ചെയ്യുന്ന സമയത്ത് തന്നെ ഏറ്റവും മികച്ച ഈ റിവാർഡ് പ്രോഗ്രാം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തവർക്ക് ലുലു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴിയോ ക്യാഷ് കൗണ്ടറുകളിൽ നിന്ന് റിവാർഡുകൾ ലഭിക്കും. ഹാപ്പിനെസ് റിവാർഡിന്റെ ഭാഗമായി ലഭിക്കുന്ന അഞ്ച് പ്രധാന ഗുണങ്ങളാണ് എടുത്തുകാണേണ്ടതെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ ചൂണ്ടികാട്ടി.
ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, സിഒഒ സലീം വി.ഐ, റീട്ടെയ്ൽ ഓപ്പറേഷൻസ് ഡെയറക്ടർ ഷാബു അബ്ദുൾ മജീദ്, സിഐഒ മുഹമ്മദ് അനീഷ്, സിഎഫ്ഒ ഇ.പി നമ്പൂതിരി, ഡയറക്ടർ ഓഫ് ഓഡിറ്റ് കെ.കെ പ്രസാദ്, റീട്ടെയ്ൽ ഓഡിറ്റ് ഡയറക്ടർ സന്തോഷ് പിള്ള എന്നിവരും ചടങ്ങിൽ ഭാഗമായി.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ്: സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ചിന്റെ യുവജന വിഭാഗമായ മാർ ബസേലിയോസ് യൂത്ത് അസോസിയേഷനും, ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
അദാൻ ബ്ലഡ് ബാങ്കിൽ വച്ച് മാർച്ച് 10 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ സംഘടിപ്പിച്ച ക്യാമ്പിൽ 40 തിൽ പരം പേർ രക്തദാനം നിർവ്വഹിച്ചു. ഇടവകയുടെ 50 മത്തെ വാർഷികം പ്രമാണിച്ചാണ് എം ബി വൈ എ രക്തദാന ക്യാമ്പ് നടത്തിയത് .
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം ചർച്ച് വികാരി റവ. ഫാദർ ജിബു ചെറിയാൻ നിർവഹിച്ചു. പള്ളിയുടെ യുവജന വിഭാഗം നടത്തിവരുന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. MBYA സെക്രട്ടറി എമിൽ മാത്യു സ്വാഗതവും പള്ളി സെകട്ടറി എബ്രഹാം മാത്തൻ ,MBYA ട്രസ്റ്റി ലിജു കുര്യക്കോസ് , ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ ഒളവറ, രാജൻ തോട്ടത്തിൽ തുടങ്ങിയവർ രക്തദാതാക്കളെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന് മാർ ബസേലിയോസ് യൂത്ത് അസോസിയേഷനുള്ള പ്രശംസാ ഫലകം തോമസ് അടൂർ ബി ഡി കെ കൈമാറി.

ബിഡികെ കോ ഓർഡിനേറ്റർമാരായ ബീന, ജോളി, നിയാസ്, നോബിൾ , ജിജോ, ജയേഷ്, ജയൻ, ബിജി മുരളി കൂടാതെ MBYA യുടെ പ്രവർത്തകരും ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സന്നദ്ധ പ്രവർത്തനം നടത്തി . ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കുവൈറ്റിൽ രക്തദാന ക്യാമ്പുകൾ, രക്തദാന ബോധവൽക്കരണ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുവാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബി ഡി കെ കുവൈറ്റ് ഹെൽപ്പ് ലൈൻ നമ്പരായ 9981 1972 / 6999 7588 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
കെഡിഎൻഎ വുമൺസ് ഫോറം പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് എയർ ബെഡ് നൽകി
കുവൈറ്റ് സിറ്റി/കോഴിക്കോട്: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെഡിഎൻഎ) വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ ശാന്തി പയ്യോളി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി പയ്യാനക്കൽ, കെയർ മാത്തോട്ടം എന്നീ പാലിയേറ്റീവ് ക്ലിനിക്കുകളിലെ അവശരായ രോഗികൾക്ക് എയർ ബെഡ് കെഡിഎൻഎ വുമൻസ് ഫോറം മുൻ പ്രസിഡന്റ് ഷാഹിന സുബൈറിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. കെ.ഡി.എൻ.എ വുമൺസ് ഫോറം ചാരിറ്റി സെക്രട്ടറി ജുനൈദ റൗഫ് നേതൃത്വം നൽകി.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 17 വെള്ളിയാഴ്ച്ച കൈഫാൻ അത്ലറ്റിക് സ്റ്റേഡിയത്തിൽ വച്ചു സംഘടിപ്പിച്ചു. 550 ത്തോളം കായിക താരങ്ങൾ വിവിധ വിഭാഗങ്ങളിലായി പങ്കെടുത്ത കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി കായികമേളയിൽ 359 പോയിന്റ് നേടി ഫാഹഹീൽ സോൺ ചാമ്പ്യന്മാരായി.
261 പോയിന്റോടെ അബാസിയിൽ സോൺ റണ്ണർ അപ്പ് ട്രോഫിയും, 135 പോയിന്റോടെ സെൻട്രൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്ലാ സോണലുകളിലേയും കായികതാരങ്ങൾ അണിനിരന്ന പ്രൗഡ ഗംഭീര മാർച്ച് പാസ്റ്റിൽ വിശിഷ്ടാതിഥിയായി എത്തിയ കുവൈറ്റ് വോളിബോൾ ക്ലബ് ഹെഡ് കോച്ച് ഖാലിദ് അലി അൽ മുത്തൈരി സല്യൂട്ട് സ്വീകരിച്ച് ഫോക്കിന്റെ പതാക ഉയർത്തി, സംഘടന അംഗങ്ങൾക്കായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന്, സ്പോർട്സ് സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും, വൈസ് പ്രസിഡന്റ് സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി, ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ, ട്രഷറർ സാബു ടി.വി, ഉപദേശക സമിതി അംഗം അനിൽ കേളോത്ത്, ബി.പി. സുരേന്ദ്രൻ, വനിതാവേദി ചെയർപേഴ്സൺ സജിജാ മഹേഷ്, ഗോ ഫസ്റ്റ് എയർപോർട്ട് ഡ്യൂട്ടി മാനേജർ ഷമീർ, ഫ്രൻണ്ടി മൊബൈൽ മാർക്കറ്റിങ് മാനേജർ ശ്രീമതി ജൈൻ, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു.
മെട്രോ മെഡിക്കൽ കെയർ ആംബുലൻസും, പ്രാഥമിക മെഡിക്കൽ സൗകര്യങ്ങളും ഒരുക്കി. ഇന്റർനാഷണൽ അക്കാദമി ഫോർ സ്പോർട്സ് ആൻഡ് കൾച്ചർ കുവൈത്ത് ഡയറക്ടർ ശ്രീ. ദിലീപ് നായർ ചീഫ് റഫറിയായി കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ 8 കായിക അധ്യാപകർ മത്സരങ്ങൾ നിയന്ത്രിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച മത്സരങ്ങൾ വൈകിട്ട് 7 മണിയോടെ അവസാനിച്ചു.
സ്ഫടികം 4K യ്ക്ക് കുവൈറ്റിൽ ഉജ്ജ്വല വരവേൽപ്പ്
കുവൈറ്റ് സിറ്റി : ആട് തോമയുടെ രണ്ടാം വരവ് ആഘോഷമാക്കി കുവൈറ്റിലെ ആരാധകർ. സ്ഫടികം 4K യ്ക്ക് കുവൈറ്റിൽ ഉജ്ജ്വല വരവേൽപ്പ്. കേരളത്തിൽ റിലീസ് ചെയ്ത് ഏകദേശം ഒരു മാസത്തിനു ശേഷമാണ് കുവൈറ്റിൽ റിലീസ് നടത്തിയതെങ്കിലും ചിത്രത്തിന് വൻ വരവേൽപ്പാണ് കുവൈറ്റിൽ മോഹൻലാൽ ആരാധകർ നൽകിയത്.
ഖൈത്താൻ ഓസോൺ സിനിമാസിൽ ലാൽ കെയേഴ്സാണ് ആരാധകർക്കായി ഫാൻസ് ഷോ സംഘടിപ്പിച്ചത്. പ്രദർശനത്തിന് മുമ്പായി ഫാൻസ് അസോസിയേഷൻ ഒത്തു ചേരുകയും വിജയഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കിടുകയും ചെയ്തു. കാലഘട്ടത്തിന് അനുയോജ്യമായി നൂതന സാങ്കേതിക വിദ്യയിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രേക്ഷകർ ഉജ്ജ്വല സ്വീകരണം നൽകി.
ലാൽ കെയെർസ് കുവൈറ്റ് പ്രസിഡന്റ് രാജേഷ്, കുവൈറ്റ് കോഡിനേറ്റർ ഷിബിൻലാൽ, ട്രഷറർ അനീഷ് നായർ ഫാൻസ് ഷോ കോഡിനേറ്റർ ജോർലി, യുഎഇ എക്സ്ചേഞ്ച് കുവൈറ്റ് മാർക്കറ്റിംഗ് മാനേജർ ശ്രീരാജ് സലിം, വിബീഷ് ചിറ്റിലപ്പള്ളി, ഓസോൺ സിനിമാസ് മാനേജർ പ്രമോദ് സുരേന്ദ്രൻ, ഡെറിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സിറ്റി ക്ലിനിക്, അപ്പോളോ ഹോസ്പിറ്റലുമായി സഹകരിച്ചു പ്രവർത്തിക്കും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഉടനീളമുള്ള അഞ്ച് പോളി ക്ലിനിക്കുകളുള്ള സിറ്റി ക്ലിനിക്ക് ഗ്രൂപ്പ്, ആഫ്രോ-ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റലുകളിലൊന്നായ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പുമായി ക്ലിനിക്കൽ സഹകരണത്തിലെത്താൻ ധാരണയായതായി അപ്പോളോ ഹോസ്പിറ്റൽസ് എന്റർ പ്രൈസസ് ലിമിറ്റഡ് ഗ്രൂപ്പ് പ്രസിഡന്റ് ഡോ. കെ ഹരി പ്രസാദ് അറിയിച്ചു.
സിറ്റി ക്ലിനിക്ക് ശൃംഖല ദുബായിലെയും വടക്കൻ കേരളത്തിലെയും അപ്പോളോ ക്ലിനിക്കുകൾ നിയന്ത്രിക്കും. കുവൈറ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ ക്ലിനിക്കൽ എൻഗേജ്മെന്റാണ് ഇതെന്ന് ക്ലിനിക്കൽ സഹകരണം പ്രഖ്യാപിച്ചുകൊണ്ട് ഡോ. കെ ഹരി പ്രസാദ് പറഞ്ഞു. ഈ ധാരണാപത്രത്തിലൂടെ സിറ്റി ക്ലിനിക്കുകൾക്ക് അപ്പോളോ ഹബ് സൗകര്യവും അതിലൂടെ സിറ്റി ക്ലിനിക്കുകളിലേക്ക് പ്രവേശിക്കുന്ന രോഗികൾക്ക് അപ്പോളോയുടെ വിപുലമായ മെഡിക്കൽ സംവിധാനങ്ങളുടെ പ്രയോജനവും ലഭിക്കും.
കഴിഞ്ഞ 17 വർഷമായി സിറ്റി ക്ലിനിക് കുവൈറ്റിൽ സേവനരംഗത്തുണ്ടെന്നും ഈ സഹകരണം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും സിറ്റി ക്ലിനിക്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നൗഷാദ് കെ പി പറഞ്ഞു. ക്ലിനിക്കൽ സഹകരണത്തിന് അപ്പോളോ ഹോസ്പിറ്റലുകൾക്കും അപ്പോളോ ഹെൽത്ത് ആന്റ് ലൈഫ് സ്റ്റൈലിനും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സിറ്റി ക്ലിനിക് ഗ്രൂപ്പ് സിഇഒ ആനി വൽസൻ , അപ്പോളോ ഹോസ്പിറ്റൽസ് ഇന്റർനാഷണൽ ഡിവിഷൻ വൈസ് പ്രസിഡന്റ് ജിത്തു ജോസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
1983 ഇൽ ചെന്നെയിൽ ആരംഭിച്ച അപ്പോളോ ഹോസ്പിറ്റൽസ് ഇന്ന് ഏഷ്യയിലെ ഏറ്റവും വലുതും വിശ്വസനീയവുമായ ആരോഗ്യ സംരക്ഷണ ഗ്രൂപ്പാണ്. 10000 കിടക്കകൾ ഉള്ള 72 ആശുപത്രികളും 500 ഫാർമസികളുമുണ്ടിന്ന് അപ്പോളോ ഗ്രൂപ്പിന്. അപ്പോളോയുടെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യാ ഗവൺമെന്റ് ഒരു സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയത് ഒരു ആരോഗ്യ സംരക്ഷണ സ്ഥാപനത്തിന് ആദ്യമാണ്. അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് സി റെഡ്ഡിയെ 2010-ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു. 29 വർഷത്തിലേറെയായി, അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ് തുടർച്ചയായി മികവ് പുലർത്തുകയും മെഡിക്കൽ നവീകരണം, ലോകോത്തര ക്ലിനിക്കൽ സേവനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയിൽ ലീഡർഷിപ് നിലനിർത്തുകയും ചെയ്യുന്നു . നൂതന മെഡിക്കൽ സേവനങ്ങൾക്കും ഗവേഷണത്തിനുമായി ആഗോളതലത്തിൽ മികച്ച ആശുപത്രികളിൽ ഞങ്ങളുടെ ആശുപത്രികൾ സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്നതായും വാർത്താ സമ്മേളനത്തിൽ സബന്ധിച്ചവർ അറിയിച്ചു
കുടുംബ സംവിധാനത്തിന് ധാർമിക ഘടന അനിവാര്യം
റിയാദ് : മനുഷ്യസമൂഹത്തിന്റെ ധാർമിക ഭൗതിക വളർച്ചയുടെ അടിസ്ഥാനഘടകമായ കുടുംബസംവിധാനം നിർമിത ലിബറൽ മനോഭാവത്തിലേക്ക് മാറ്റപ്പെടുത്താൻ ശ്രമിക്കുന്നത് അപകടകരമാണെന്നും സമൂഹം നിലനിർത്തി പോരുന്ന കുടുംബ മൂല്യത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമത്തിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ മലാസ് യൂണിറ്റ് പെപ്പർ ട്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ സംസാരിച്ച വയനാട് ജില്ലാ കെ എൻ എം സെക്രട്ടറി സയ്യിദ് അലി സ്വലാഹി പറഞ്ഞു.
അബാൻ ആസിഫിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തിൽ പണ്ഡിതൻ ഉസാമ മുഹമ്മദ് സ്വാഗതം പറഞ്ഞു. മലാസ് യൂണിറ്റ് പ്രസിഡന്റ് ആസിഫ് കണ്ണിയൻ അധ്യക്ഷത വഹിച്ചു,
ഇസ്ലാഹി സെന്റർ ഭാരവാഹികളായ അബ്ദുറസഖ് സ്വലാഹി, ഫളുലുൽഹക്ക് ബുഖാരി, മുഹമ്മദ് സുൽഫിക്കർ, അഡ്വക്കേറ്റ് അബ്ദുൽ ജലീൽ, മുജീബ് അലി തൊടികപ്പുലം പ്രസീഡിയം അലങ്കരിച്ചു .സംഘാടകസമിതി അംഗങ്ങളായ സെക്രട്ടറി ഫിറോസ്, മുസ്തഫ എടവണ്ണ, ജൗഹർ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി. എംജിഎം പ്രവർത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
ഫ്രണ്ട്സോത്സവം സീസൺ 6 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
റിയാദ്: പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ആറാമത് വാർഷികം ഫ്രണ്ട്സോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18 ലെ വലീദ് ഓഡിറ്റോറിയത്തിലേക്കൊഴുകിയെത്തിയത് ആയിരക്കണക്കിനാളുകളായിരുന്നു. ഫ്രണ്ട്സോത്സവം സീസൺ 6 ൽ മുഖ്യാതിയായിരുന്ന ഫിലിപ്പ് മമ്പാടിന്റെ പ്രഭാഷണം കേട്ട് ഏറെ വൈകിയും ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞു. പ്രവാസ ലോകത്തെ പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും യാഥാർഥ്യം തിരിച്ചറിഞ്ഞ ഒരു സന്ദർശനമാണിതെന്നും, പുതു തലമുറ ലക്ഷ്യബോധമില്ലാതെ ലഹരിക്ക് പിറകിൽ ഓടുമ്പോൾ ഒരു ബോധവൽകരണം മാത്രമല്ല വേണ്ടത് മറിച്ച് ബോധ്യപ്പെടുത്തലാണ് അത്യാവശ്യമെന്നും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.
ലഹരിക്കെതിരെ കേരളത്തിൽ നടത്തിവരുന്ന വാക്കും വരയും എന്ന ക്യാമ്പയിനിന്റെ ഭാഗമായി നാടത്തുന്ന തത്സമയ കലാരൂപം ചിത്രകാരൻ മഹേഷ് ചിത്രവർണം വേദിയിൽ അവതരിപ്പിച്ചു. സാമുഹിക പ്രവർത്തകൻ മുസ്തഫ മഞ്ചേരി ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര, പതിനാലാം രാവ് ഫെയിം സഹജ മൻസൂർ, ഗായകൻ ആസിഫ് കാപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി. റിയാദിലെ കലാകാരൻമാർ ഒരുക്കിയ കലാവിരുന്നും ഫ്രണ്ട്സോത്സവത്തിന്ന് മാറ്റ് കൂട്ടി.
ഫ്രണ്ട് സോത്സവം സാംസ്കാരിക സമ്മേളനം ശിഹാബ് കോട്ടുക്കാട് ഉദ്ഘാടനം ചെയ്തു.
പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രസിഡൻ്റ് സലിം വാലില്ലാപ്പുഴയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റിയാദ് മീഡിയ ഫോറം പ്രസിഡൻ്റ് ഷംനാദ് കരുനാഗപ്പള്ളി, മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം, ഇന്ത്യൻ സ്കൂൾ ഹെഡ്മിസ്ട്രസ് മൈമൂന ടീച്ചർ, സൗദ് അൽ ഖഹ്ത്താനി, സാമുഹിക പ്രവർത്തകരായ സലിം ആർത്തിയിൽ, ഗഫൂർ കൊയിലാണ്ടി, ഇബ്റാഹിം സുബ്ഹാൻ, നസീർ തൈക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി സലാം തിരുവമ്പാടി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ റഷീദ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.
ഒമാനിൽ പൂർണ ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി 98 ദിവസമാക്കുന്നു
മസ്കറ്റ്: ഒമാനി പൗരന്മാർക്കും പ്രവാസികൾക്കും പൂർണ ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമാക്കുന്നു. പുതിയ സാമൂഹിക സംരക്ഷണ നിയമത്തിലാണ് പ്രസവാവധി 50 ദിവസത്തില്‍ നിന്ന് 98 ആയി ഉയര്‍ത്തിയിരിക്കുന്നതെന്ന് ധനമന്ത്രാലയം സെക്രട്ടറി ജനറൽ നാസര്‍ അല്‍ ജാഷ്മി അറിയിച്ചു.
ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാല്‍ വരെയാക്കി ഉയര്‍ത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് അല്‍ ബവയ്ന്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പഠിച്ചു വരികയാണെന്ന് "ടുഗെദര്‍ വി പ്രോഗ്രസ്' ഫോറം പരിപാടിയില്‍ മന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്ക് ജോലിയില്‍ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസില്‍ നിന്നും ഉയര്‍ത്തിയത് രാജ്യത്തെ വ്യവസായ മേഖലക്ക് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശ്രീനഗറിൽ ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നു
ശ്രീനഗർ: മിഡിൽ ഈസ്റ്റ് റീട്ടെയ്ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർമാർക്കറ്റ് വരുന്നു. ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ ധാരണയായി.
ശ്രീനഗറിലെ സെംപോറയിൽ എമാർ ഗ്രൂപ്പ് സ്ഥാപിക്കുന്ന 'മാൾ ഓഫ് ശ്രീനഗറി'ന്റെ തറക്കല്ലിടൽ ചടങ്ങിൽ വെച്ചാണ് ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ രജിത് രാധാകൃഷ്ണനും എമാർ ഗ്രൂപ്പ് സിഇഒ അമിത് ജെയിനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് 250 കോടി രൂപ നിക്ഷേപത്തിൽ ആരംഭിക്കുന്ന മാൾ ഓഫ് ശ്രീനഗറിൻ്റെ തറക്കല്ലിട്ടത്. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പദ്ധതി 2026-ൽ പൂർത്തിയാക്കാനാണ് ആഗോള പ്രശസ്തമായ ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ ഉദ്ദേശിക്കുന്നത്. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി, യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാനും ഷറഫ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ മേജർ ജനറൽ ഷറഫുദ്ദീൻ ഷറഫ്, ജമ്മു കശ്മീർ ഗവൺമെന്റ് ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്ത ഉൾപ്പെടെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഹൈപ്പർ മാർക്കറ്റ് സ്ഥാപിക്കുന്നത്.ഹൈപ്പർ മാർക്കറ്റിൽ കശ്മീരിൽ നിന്നുള്ള ഏകദേശം 1,500 ഓളം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ പറഞ്ഞു.
ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി പറഞ്ഞു. പദ്ധതികളിലൂടെ പ്രദേശവാസികളായ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്. ഇതിന് പുറമെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ പ്രയോജനമുണ്ടാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം ജനുവരിയിൽ ദുബായിൽ വെച്ച് ജമ്മു കശ്മീർ സർക്കാരും ലുലു ഗ്രൂപ്പും തമ്മിൽ ഒപ്പ് വെച്ച ധാരണയുടെയും തുടർ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് കാശ്മീരിൽ നിക്ഷേപിക്കുന്നത്. നിലവിൽ കാശ്മീർ കുങ്കുമപ്പൂവ്, ആപ്പിൾ, ബദാം, വാൾ നട്ട് ഉൾപ്പെടെ കാശ്മീരിൽ നിന്നും ലുലു വിവിധ ഹൈപ്പർ മാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നുണ്ട്.
കുവൈറ്റ് കെഎംസിസി തൃശൂർ കമ്മിറ്റി ബൈത്തുറഹ്മ കൈമാറി
തൃശൂർ: കുവൈറ്റ് കെഎംസിസി അംഗമായ സഹോദരന് കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി നിർമിച്ചു നൽകിയ ബൈത്തുറഹ്മ യുടെ താക്കോൽ ദാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് വലിയകത്ത് അധ്യക്ഷനായിരുന്നു.
കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ്, തൃശൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അസ്ഗറലി തങ്ങൾ, കുഞ്ഞിമൊയ്ദീൻ കുട്ടി ചാലിയം, അൽത്താഫ് തങ്ങൾ, ഇസ്ഹാഖ് കൈപ്പമംഗലം സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി. മണലൂർ മണ്ഡലം പ്രസിഡന്റ് ലത്തീഫ് പാടൂർ സ്വാഗതവും, നിസാർ മരുതയൂർ നന്ദിയും പറഞ്ഞു.
പടിഞ്ഞാറൻ കുവൈറ്റിൽ എണ്ണ ചോർച്ച
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ ഭാഗത്ത് നേരിയ തോതിൽ എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്ന് അടിയന്തിര ജാഗ്രത പ്രഖ്യാപിച്ചതായി കുവൈറ്റ് ഓയിൽ കമ്പനി അറിയിച്ചു. എണ്ണചോർച്ച ആളപായത്തിലേക്കോ മറ്റു അത്യാഹിതങ്ങളിലേക്കോ നയിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
ലുലു മണി സെവൻ എ സൈഡ് നോക്കൗട്ട് ഫുട്ബോൾ: യംഗ് ഷൂട്ടേഴ്സ് അബാസിയ ജേതാക്കൾ
കുവൈറ്റ് : ലുലു മണി കെഫാക്കുമായി സഹകരിച്ചു നടത്തിയ ഫസ്റ്റ് എഡിഷൻ സെവൻ എ സൈഡ് നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്റിൽ യംഗ് ഷൂട്ടേഴ്സ് അബാസിയ ജേതാക്കളായി . ഫൈനലിൽ മാക് കുവൈറ്റിനെ ടൈബേക്കറിൽ പരാജയപ്പെടുത്തി . സിൽവർ സ്റ്റാർസ് എസ് സി ആണ് മൂന്നാമത് .
കെഫാക്കിലെ സീസൺ 9 ലെഅവസാനത്തെ ഫുട്ബാൾ ടൂർണമെന്റിൽ കെഫാക്കിലെ പ്രമുഖരായ പതിനെട്ടു ടീമുകൾ അണിനിരന്ന മത്സരങ്ങൾ വൈകിട്ട് നാലു മുതൽ മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ തുടങ്ങിയ മത്സരങ്ങൾ രാത്രി ഒൻപതിന് അവസാനിച്ചു . വീറും വാശിയും നിറഞ്ഞ മത്സരങ്ങൾ കാണാൻ നിരവധി പേരാണ് മിശ്രിഫിൽ എത്തിയത്.
ടൂർണമെന്റിലെ ബെസ്റ്റ് ഗോൾ കീപ്പർ - ദാസിത് (മാക് കുവൈറ്റ് ) പ്ലയെർ ഓഫ് ഡി ടൂർണ്ണമെന്റ് - മുഹമ്മദ് ജാബിർ (യങ് ഷൂട്ടേർസ് അബ്ബാസിയ ) ബെസ്റ്റ് ഡിഫൻഡർ - അനീഷ് (മാക് കുവൈറ്റ് ) ടോപ് സ്കോറർ - സുഹൂദ് (യങ് ഷൂട്ടേർസ് അബ്ബാസിയ ) എന്നിവരെ തെരഞ്ഞെടുത്തു .
ലുലു മണിയെ പ്രതിനിധികരിച്ചു സുബൈർ തയ്യിൽ (ഡെപ്യൂട്ടി ജനറൽ മാനേജർ) കാർവർണ്ണൻ വരവൂർ (മാനേജർ ഡിജിറ്റൽ പ്രോഡക്റ്റ്സ് ) അമൽ (ഫിൻടെക്ക് ) സുകേഷ് ( കോർപറേറ്റ് മാനേജർ ) നൗഫൽ (ഡിജിറ്റൽ പ്രോഡക്റ്റ്സ് ) കെഫാക്ക് പ്രസിഡന്റ് ബിജു ജോണി , തോമസ് (ട്രഷറർ) അബ്ദുൽ റഹ്മാൻ (കെഫാക് സ്പോർട്സ് സെക്രട്ടറി ) സിദ്ദിഖ് , റോബർട്ട് ബെർണാഡ് , മൻസൂർ , ഫൈസൽ , അഹ്മദ് , നൗഫൽ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു . റഫറിമാർക്കുള്ള ഉപഹാരങ്ങൾ ലുലുപ്രതിനിധികൾ വിതരണം ചെയ്തു .
ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന് പുതു നേതൃത്വം
ജിദ്ദ: സൗദിയിലെ ലൈവ് മെഹ്ഫിൽ ഗ്രൂപ്പായ ജിദ്ദയിലെ കൂട്ടായ്മ കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലബിൽ ചേർന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. രഹന സുധീർ, അൻസാർ, കിരൺ, ബഷീർ, അബ്ദുസമദ് ഫറോക്, ആശിഖ് കോഴിക്കോട്, മഞ്ചുള സുരേഷ്, സൈദ് ഹുസൈൻ, സുരേഷ് കണ്ണൂർ എന്നിവർ സംസാരിച്ചു. സാദിഖലി തുവ്വൂർ സ്വാഗതവും സുധീർ തിരുവനന്തപുരം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി യൂസുഫ് ഹാജി, അഷ്റഫ് അൽഅറബി, റാഫി കോഴിക്കോട്, സാദിഖലി തുവ്വൂർ (രക്ഷാധികാരികൾ), ഹിഫ്സുറഹ്മാൻ (പ്രസിഡന്റ്), മൻസൂർ ഫറോക്, അബ്ദുൽ മജീദ് മൂഴിക്കൽ, അബ്ദുൾറഹ്മാൻ മാവൂർ (വൈസ് പ്രസിഡന്റ്), സാലിഹ് കവൊത്ത് (ജനറൽ സെക്രട്ടറി), ഷാജഹാൻ ബാബു, നിസാർ മടവൂർ, ആഷിഖ് നടുവണ്ണൂർ (ജോയിന്റ് സെക്രട്ടറി), സുധീർ തിരുവനന്തപുരം (ട്രഷറർ), നൗഷാദ് കളപ്പാടൻ (ഫിനാൻസ് സെക്രട്ടറി), അഡ്വ. ശംസുദ്ധീൻ (മീഡിയ കൺവീനർ), ജാഫർ വയനാട് (സൗണ്ട് കൺവീനർ), ഡോ. മുഹമ്മദ് ഹാരിസ്, ബൈജു ദാസ് (ആർട്സ് കൺവീനർ), അൻസാർ, ബഷീർ തച്ചമ്പലത്ത് (ഐ.ടി കൺവീനർ) തെരഞ്ഞെടുത്തു.
പിജെഎസ് വാർഷികം ഭാരതീയം 2023 ജിദ്ദ നിവാസികൾക്ക് വേറിട്ട കാഴ്ച്ചയായി
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ജിദ്ദയുടെ പതിനാലാമത് വാർഷികം ഭാരതീയം - 2023 എന്ന പേരിൽ ജിദ്ദ ഇന്ത്യൻ കോൺസിലേറ്റ് അങ്കണത്തിൽ നടത്തപ്പെട്ടു. പാസ്പോർട്ട് വിഭാഗം വൈസ് കൗൺസിൽ പി .ഹരിദാസൻ മുഖ്യാഥിതിയും ഉദ്ഘാടകനുമായിരുന്നു. പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷനായിരുന്ന യോഗത്തിൽ ജനറൽ റിപ്പോർട്ട് വെൽഫെയർ കൺവീനർ നൗഷാദ് അടൂർ അവതരിപ്പിച്ചു.
2023-24 വർഷത്തെ ഭാരവാഹികൾ ജോസഫ് വർഗീസ് പ്രസിഡൻ്റ്, ജയൻ നായർ ജനറൽ സെക്രട്ടറി, ഷറഫുദീൻ ഖജാൻജി, സന്തോഷ് ജീ നായർ വൈസ് പ്രസിഡൻറ് അഡ്മിൻ, അയ്യൂബ് ഖാൻ പന്തളം വൈസ് പ്രസിഡൻറ് ആക്ടിവിറ്റി എന്നിവരെ രക്ഷാധികാരി ജയൻ നായർ പ്രഖ്യാപിച്ചു, വിഷൻ 2024 ജോസഫ് വർഗീസ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജോർജ്ജ് വറുഗീസ് പന്തളം സ്വാഗതവും, ഖജാൻജി മനു പ്രസാദ് നന്ദിയും പറഞ്ഞു.
സംഘടനയുടെ സജീവ പ്രവർത്തകർ ആയിരിക്കെ മരണപ്പെട്ട പരേതരായ ഉല്ലാസ് കുറുപ്പ് ഷാജി ഗോവിന്ദ് എന്നിവരുടെ പേരിൽ പിജെഎസ് വർഷം തോറും നൽകി വരാറുള്ള മെമ്മോറിയൽ അവാർഡുകൾ ഈ വർഷം യഥാക്രമം മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനും എഴുത്തുകാരനുമായ മുസാഫിറിനും, ആതുര സേവന രംഗത്തു നിന്നു പ്രവർത്തിച്ച സാമൂഹിക പ്രവർത്തനങ്ങളെ കണക്കിലെടുത്ത് ഡോ. വിനീത പിള്ളയ്ക്കും നൽകി. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ വിജയം നേടിയ അജ്മി സാബുവിന് എഡ്യൂക്കേഷൻ അവാർഡും നൽകുയുണ്ടായി. വാർഷിക ആഘോഷ ചടങ്ങിൽ സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുള്ള പടുതോടിനേയും, സംഘടനയ്ക്കു നല്കി വരുന്ന പ്രവർത്തനങ്ങളെ കണക്കിലെടുത്ത് മുൻ പ്രസിഡന്റ് വർഗീസ് ഡാനിയേലിനെയും ആദരിച്ചു.

പ്രസ്തുത കലാ മാമാങ്കത്തിൽ പ്രശസ്ത നൃത്ത അധ്യാപിക പുഷ്പാ സുരേഷ്, ജയശ്രീ പ്രതാപൻ, കൂടാതെ കുമാരിമാരായ ദീപിക സന്തോഷ്, കൃതിക രാജീവ് , റിദീഷ റോയ് എന്നിവർ ചിട്ടപ്പെടുത്തിയ വിവിധങ്ങളായ നൃത്ത രുപങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ജിദ്ദയിലെ പ്രശസ്ത ഗായകരായ മിർസാ ഷെരിഫ് , എബി കെ ചെറിയാൻ മാത്തൂർ, ജോബി ടി ബേബി, ഷറഫുദ്ദീൻ പത്തനംതിട്ട, രഞ്ജിത് മോഹൻ നായർ, തോമസ് പി കോശി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

പ്രശസ്ത നാടക കലാ സംവിധായകനായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി.ജെ.എസ് നാടക സംഘം അണിയിച്ചൊരുക്കിയ പെരുന്തച്ചൻ എന്ന നൃത്ത സംഗീത നാടകം അവതരണ മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു. അഭിനേതാക്കളായ അനിൽ ജോൺ അടൂർ, സിയാദ് പടുതോട്, ബൈജു പി മത്തായി, ജോർജ്ജ് ഓമല്ലൂർ, ജോബി റ്റി ബേബി, ഷിജു മാത്യു, അനൂപ് ജീ നായർ, സുശീല ജോസഫ്, പ്രിയാ സഞ്ജയ്, ദീപിക സന്തോഷ്, സൗമ്യാ അനൂപ്, പ്രോഗ്രാം ജനറൽ കൺവിനർ സന്തോഷ് കടമ്മനിട്ട, കോർഡിനേറ്റർ മനോജ് മാത്യു അടൂർ, ജോയിൻ്റ് സെക്രട്ടറി എൻ.ഐ.ജോസഫ്, ഫിനാൻസ് കൺവീനർ വർഗീസ് ഡാനിയൽ, കൾച്ചറൽ കൺവിനർ മാത്യു തോമസ് കടമ്മനിട്ട, ലോജിസ്റ്റിക് കൺവിനർ നവാസ് ഖാൻ ചിറ്റാർ, പബ്ലിക് റിലേഷൻ അനിൽ കുമാർ പത്തനംതിട്ട, ഷറഫുദീൻ പത്തനംതിട്ട, സന്തോഷ് കെ ജോൺ, അനിയൻ ജോർജ്ജ് പന്തളം, സലിം മജീദ്, സാബു മോൻ പന്തളം, സന്തോഷ് പൊടിയൻ, രഞ്ജിത് മോഹൻ നായർ എന്നിവർ നേതൃത്വം നൽകി. വനിതാ വിഭാഗം കൺവിനർ ബിജി സജി, ചിൽഡ്രൻസ് വിഭാഗം പ്രസിഡൻ്റ് ശ്വേതാ ഷിജു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. അവതാരകർ അശ്വതി ബാലനും അഖിലാ റോയിയുമായിരുന്നു .
ഗോസ്കോർ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ലോഞ്ച് ചെയ്തു
കുവൈറ്റ് സിറ്റി: "വിദ്യാഭ്യാസ ജനാധിപത്യം' എന്ന ലക്ഷ്യം മുന്നിൽ കണ്ട് എല്ലാവർക്കും താങ്ങാനാവുന്ന വിധം വിദ്യാഭ്യാസത്തെ ജനകീയവത്കരിക്കുന്ന പ്ലാറ്റ്ഫോം ആയി തയ്യാർ ചെയ്യപ്പെട്ട ഗോ സ്കോർ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ലോഞ്ച് ചെയ്തതായി ഗോസ്കോർ മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഓൺലൈൻ പഠനം, ക്ലാസ്റൂം പഠനം, പോർട്ടൽ സബ്സ്ക്രിപ്ഷ്യൻ എന്നീ സൗകര്യങ്ങളാണ് ഗോസ്കോർ ഉപഭോക്താക്കൾക്കു നൽകുന്നത്. കുവൈറ്റ് അബ്ബാസിയയിലെ ഗോസ്കോർ സെന്ററിലാണ് ഇപ്പോൾ തത്സമയ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.
ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഇന്ത്യൻ സിലബസ് വിദ്യാർഥികൾക്കാണ് ഗോസ്കോർ സേവനങ്ങൾ ലഭ്യമാവുക. ഗോസ്കോറിന്റെ എല്ലാ സേവനങ്ങളും ഏത് സാമ്പത്തിക നിലയിലുള്ളവർക്കും താങ്ങാനാവും വിധമുള്ള നിരക്കിലാണ് നൽകുന്നത്.
വിദ്യാഭ്യാസ സേവന മേഖലയിൽ മികച്ച പാരമ്പര്യമുള്ള യുവ പ്രൊഫഷനലുകളുടെയും സംരംഭകരുടെയും ഒരു സംഘമാണ് ഗോസ്കോറിനു പിന്നിൽ പ്രവർത്തിക്കുന്നത്. അക്കാദമിക രംഗത്ത് കഴിവ് തെളിയിച്ചവരും വിദ്യാഭ്യാസ വിചക്ഷണരുമായ നല്ലൊരു സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും ട്രെയിനിംഗ് നടക്കുക.
സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ബുക്ക് എക്സ്ചേഞ്ച് പദ്ധതിയിലൂടെ പാഠപുസ്തകങ്ങൾ എത്തിക്കാനും പരിപാടിയുണ്ട്. മൂല്യാധിഷ്ടിത വിദ്യാഭ്യാസം നിലവാരം ചോരാതെ എല്ലാവർക്കും ലഭ്യമാക്കുന്നതിനാൽ പെട്ടെന്ന് തന്നെ കുവൈറ്റ് മാർകെറ്റിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു.
ഗോസ്കോർ സിഇഒ അമൽ ഹരിദാസ്, സി.ഒ.ഹരിഗോവിന്ദ്, ഡയറക്ടർ ആദിൽ ആരിഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു
എ.കെ.മുസ്തഫയ്ക്ക് കേരള മാപ്പിള കലാ അക്കാദമി സ്വീകരണം
ജിദ്ദ: സൗദി സന്ദർശനത്തിനെത്തിയ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റി ആക്ടിംഗ്
പ്രസിഡന്റ് എ.കെ.മുസ്തഫ തിരൂരങ്ങാടിക്ക് കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. ശറഫിയ ഇംപീരിയൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി അംഗം സീതി കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. മാപ്പിള പാട്ടുകൾ മാത്രമല്ല മാപ്പിള കലകളായ ഒപ്പന, കോൽക്കളി, അറബനമുട്ട്, വട്ടപ്പാട് തുടങ്ങിയവയുടെയെല്ലാം തനിമ നിലനിർത്താനും പുതുതലമുറയിൽ അതിന്റെ ജനകീയത നിലനിർത്താനുമാണ് കേരള മാപ്പിള കലാ അക്കാദമി പരിശ്രമിച്ച് കൊണ്ടിരിക്കുന്നത് എന്ന് എ.കെ.മുസ്തഫ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
മാപ്പിള കലകൾക്കൊപ്പം മറ്റു കലകളേയും ഉൾക്കൊള്ളുന്നതാണ് കേരള മാപ്പിള കലാ അക്കാദമി. പുതിയ കലാകാരൻമാരേ കൈ പിടിച്ചുയർത്തുകയും പഴയ കലാകാരൻമാരെ ആദരിക്കുകയും അതോടൊപ്പം അവശകലാകാരൻമാർക്ക് ചെറിയ സഹായങ്ങളും നൽകുന്ന മാപ്പിള കലാ അക്കാദമിക്ക് കേരളത്തിലെ 14 ജില്ലകളിലും വിവിധ ഗൾഫ് രാജ്യങ്ങളിലും സജീവമായ ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിനുള്ള ഉപഹാരം പ്രസിഡന്റ് കെ.എൻ.എ ലത്തീഫ് കൈമാറി. നാസർ വെളിയംങ്കോട്, ജിദ്ദ ചാപ്റ്റർ ഭാരവാഹികളായ അബ്ദുള്ള മുക്കണ്ണി, നിസാർ മടവൂർ, റഹ്മത്തലി തുറക്കൽ, ഹുസൈൻ കരിങ്കറ, അബ്ബാസ് വേങ്ങൂർ എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും റഊഫ് തിരൂരങ്ങാടി നന്ദിയും പറഞ്ഞു.
അബീർ പ്രീമിയർ ലീഗ്: കോർപ്പറേറ്റ് കോമെറ്റ്സ് ചാമ്പ്യന്മാർ
ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പ് ജീവനക്കാരുടെ മൂന്നാമത് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് കിരീടം സ്വന്തമാക്കി അബീർ കോർപ്പറേറ്റ് കോമെറ്റ്സ്. ജിദ്ദ- മക്ക മേഖലയിലെ വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് ആറ് ടീമുകൾ മത്സരിച്ചു.
വനിതകൾക്കായി നടന്ന പ്രദർശന മത്സരത്തിൽ അബീർ ആംബുലെറ്ററി ആർമേഴ്സ് ടീം വിജയികളായി. അബീർ മെഡിക്കൽ ഗ്രൂപ്പ് വൈസ്പ്രസിഡന്റുമാരായ ഡോ.ജംഷിത്ത് അഹമ്മദ്, ഡോ. അഫ്സർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അഹമ്മദ് ആലുങ്ങൽ, ഡോ.സർഫ്രാസ് തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
രാജ നവീദ്, കെ.എം.ഇർഷാദ്, മുഹമ്മദ് ഷഫീഖ്, സാബിത്, ഡോ.സാദ്, യൂസുഫ് കെ.പി തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
ഇന്ത്യൻ കലാ പൈതൃകം വിളിച്ചോതി "ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ കുവൈറ്റ്'
കുവൈറ്റ് സിറ്റി: ഇന്ത്യൻ പൈതൃകത്തിന്റെ മഹിമ വിളിച്ചോതുന്ന നാടൻ കലാരൂപങ്ങൾ വിസ്മയം തീർത്ത ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ കുവൈറ്റ്’ മനോഹരമായ ദൃശ്യ വിരുന്നായി മാറി. മാർച്ച് 17,18 തീയതികളിൽ സാൽമിയ അബ്ദുൽ ഹുസൈൻ അബ്ദുൽ രിദ തിയറ്റർ, യാർമൂക് കൾച്ചറൽ സെന്റർ-ദാർ അൽ അതാർ ഇസ്ലാമിയ എന്നിവിടങ്ങളിലാണ് കലാ പ്രകടനങ്ങൾ അരങ്ങേറിയത്.
ഹസൻ ഖാൻ ആൻഡ് ഗ്രുപ്പിന്റെ നാടോടി നൃത്തം മുതൽ അനിരുദ്ധ് വർമയുടെയും സംഘത്തിന്റെയും ബോളിവുഡ് ഫ്യൂഷൻ, ഖുതുബി ബ്രദേഴ്സിന്റെ ഖവാലി വരെ അരങ്ങുവാണു.
സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുവൈറ്റ് ഇന്ത്യൻ എംബസിയാണ് ഇന്ത്യ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഇന്ത്യൻ വിദേശകാര്യ-സാംസ്കാരിക സഹമന്ത്രി മീനാകാശി ലേഖി ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിക്ക് ആശംസകൾ നേർന്ന മീനാക്ഷി ലേഖി ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വിവിധ മേഖലകളിലെ ബന്ധം ശക്തമായി തുടരുമെന്നും വ്യക്തമാക്കി.
അംബാസഡർ ഡോ.ആദർശ് സ്വൈക, മുതിർന്ന എംബസി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി. കുവൈറ്റിൽ സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണ് ഇതെന്നും സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംടിപ്പിക്കുന്നതെന്നും അംബാസഡർ പറഞ്ഞു.
സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ രണ്ടു ദിവസങ്ങളിലായുള്ള പരിപാടി ആസ്വദിക്കാനെത്തി. കുവൈറ്റ് ഗവർമെന്റിന്റെ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് കൾച്ചർ, നാഷണൽ കൌൺസിൽ ഫോർ കൽച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻസിസിഎഎൽ) എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത് .
ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതു നേതൃത്വം
ജിദ്ദ: ജിദ്ദയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), ജനറൽ സെക്രട്ടറി: സുൽഫീക്കർ ഒതായി (അമൃത ടിവി), ട്രഷറർ: സാബിത്ത് സലിം (മീഡിയവൺ), വൈസ് പ്രസിഡന്റ്: ജാഫറലി പാലക്കോട് (മാതൃഭൂമി), ജോയിന്റ് സെക്രട്ടറി: മുഹമ്മദ് കല്ലിങ്ങൽ (സുപ്രഭാതം) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പി. എം. മായിൻകുട്ടി അധ്യക്ഷത വഹിച്ചു. ബിജു രാമന്തളി വാർഷിക റിപ്പോർട്ടും ഗഫൂർ കൊണ്ടോട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നാസർ കരുളായി ചർച്ചക്ക് നേതൃത്വം നൽകി. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന് വരണാധികാരി പി.എം. മായിൻകുട്ടി നേതൃത്വം നല്കി. ഹസൻ ചെറൂപ്പ, കബീർ കൊണ്ടോട്ടി, പി.കെ. സിറാജുദ്ധീൻ, ഇബ്രാഹിം ശംനാട് എന്നിവർ സംസാരിച്ചു. അബ്ദുൾറഹ്മാൻ തുറക്കൽ സ്വാഗതവും സാബിത്ത് സലിം നന്ദിയും പറഞ്ഞു.
ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയ്ക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്ഷണം സ്വീകരിച്ച് കുവൈറ്റിൽ എത്തിച്ചേർന്ന മുൻ കൊൽക്കത്താ ഭദ്രാസനാധിപനും, നിലവിൽ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയ്ക്ക് വരവേൽപ്പ് നൽകി.
വലിയപറമ്പ് പ്രവാസി കൂട്ടായ്മ ഏഴാം വാർഷികമാഘോഷിച്ചു
ജിദ്ദ : വലിയപറമ്പ് പ്രവാസി കൂട്ടായ്മയുടെ ഏഴാമത് വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു. വാദിമരീഹിലെ റോയൽ വില്ലയിൽ നടന്ന ആഘോഷ പരിപാടികൾ കെ.പി. അബ്ദുറഹിമാൻ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൻ എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
പ്രവാസത്തിൽ മൂന്ന് പതിറ്റാണ്ട് തികച്ച കൂട്ടായ്മ അംഗങ്ങളായ കെ.പി. അബ്ദുറഹിമാൻ ഹാജി, കെ.പി ബഷീറുദ്ധീൻ, കെ.കെ അബ്ദുൽ ഹമീദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. റസാഖ് സൂപ്പർ പ്രിൻ്റ്, അഷ്റഫ് കോളായിൽ, ആഷിഖ് വി.സി എന്നിവർ അവർക്കുള്ള മൊമന്റോ യഥാക്രമം കൈമാറി.
ഈ വർഷത്തെ കൂട്ടായ്മയിലെ മികച്ച സംരഭകനായി തെരഞ്ഞെടുക്കപ്പെട്ട അൻവർ കെ.പിക്ക് ഉപദേശക സമിതി ചെയർമാൻ മുഹ്സിൻ ഉണ്യത്തിപറമ്പ് അവാർഡ് സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഷാഹിദ് കളപ്പുറത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ റഷീദ് കെ.ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വീരാൻ കുട്ടി മാസ്റ്റർ ടി.കെ, മൊയ്തീൻ കുട്ടി ഇ, റിയാസ് കോട്ട എന്നിവർ ആശംസകൾ പറഞ്ഞു. സോഷ്യൽ മീഡിയ സ്റ്റാറ്റസ് മത്സരത്തിൽ ഫസലുദ്ധീൻ മലാട്ടിക്കലിന് അനസ് ടി.പി സമ്മാനം നൽകി.
തുടർന്ന് ജിദ്ദയിലെ പിന്നണി ഗായിക മുംതാസ് അബ്ദുറഹിമാൻ നയിച്ച ഇശൽ സന്ധ്യ നടന്നു. മുബാറക്ക് വാഴക്കാട്, ബഷീർ താമരശേരി, ഉനൈസ് വലിയപറമ്പ് എന്നിവരും ഗാനങ്ങളാലപിച്ചു.
വലിയപറമ്പിനെ ആലക്കപറമ്പ്, മസ്ജിദ് ബസാർ, ഉണ്യത്തിപറമ്പ് , പോസ്റ്റാഫീസ് എന്നിങ്ങനെ നാല് ഏരിയകളായി തിരിച്ചുള്ള കായിക മത്സരങ്ങൾ നടന്നു. ഫുട്ബോൾ,ക്രിക്കറ്റ് മത്സരങ്ങളിൽ പോസ്റ്റാഫീസ് ഏരിയയും വടംവലി, ഷൂട്ടൗട്ട് മത്സരങ്ങളിൽ മസ്ജിദ് ബസാർ ഏരിയയും ജേതാക്കളായി.
വിജയികൾക്ക് കെ.പി. ബഷീറുദ്ധീൻ, കെ.പി സിദ്ദീഖ്, കെഎൻഎ ഹമീദ് , റഫീക്ക് ചെറുമിറ്റം എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ഹാരിസ്, സഫീൽ, സിദ്ധീഖ് ടി പി, ഹനീഫ കാവുങ്ങൽ, ഉനൈസ് മാണാൻകുന്നൻ, അൻവർ കണ്ണാടിപറമ്പിൽ, കോയക്കുട്ടി കോളായിൽ അൻവർ കെ, നൗഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഓർഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് കെ.പി സ്വാഗതവും സെക്രട്ടറി സജിത് നന്ദിയും പറഞ്ഞു.
കേരള ഭരണം കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണത്തിന്റെ പതിപ്പായി മാറുന്നു: പ്രവാസി വെൽഫെയർ
ജിദ്ദ: കേരള നിയമസഭയിലെ ഭരണപക്ഷവും സ്പീക്കർ എ.എൻ. ഷംസീറും പാർലമെന്റിലെ ഫാഷിസ്റ്റ് ഭരണപക്ഷത്തിന്റെ മിനിയേച്ചർ പതിപ്പായി അധഃപതിക്കുകയാണെന്നും കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിലാണ് നിയമസഭയിൽ ഭരണപക്ഷം പെരുമാറുന്നതെന്നും പ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ഉത്തരം പറയേണ്ട റൂൾ 15 ന് തുടർച്ചയായി സ്പീക്കർ അനുമതി നൽകുന്നില്ല. ഇത് ജനാധിപത്യത്തിന്റെ ധ്വംസനമാണ്. ഈ നടപടിക്കെതിരെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അടക്കമുള്ള എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ചു കയ്യേറ്റം ചെയ്ത നടപടി അപലപനീയമാണ്. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് നിയമസഭ. അതിനുള്ള അവസരം നിഷേധിക്കുന്നതിലൂടെ സിപിമ്മിന്റെ ഏകാധിപത്യ പ്രവണതയാണ് വെളിവാകുന്നത്. ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കേണ്ടതുണ്ടെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.
സന്ദർശക വിസയിലെത്തി ഭിക്ഷാടനം; ദുബായിൽ മൂന്നു ലക്ഷം ദിർഹവുമായി ഒരാൾ അറസ്റ്റിൽ
ദുബായ്: ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച മൂന്ന് ലക്ഷം ദിർഹവുമായി (67 ലക്ഷം രൂപ) യാചകൻ ദുബായിൽ അറസ്റ്റിൽ. പള്ളികളിലും താമസ സ്ഥലങ്ങളിലും യാചന നടത്തിയിരുന്നയാളെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കൃത്രിമമായി നിർമിച്ച കാലിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
സന്ദർശക വിസയിലാണ് ഇയാൾ ദുബായിലെത്തിയത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റമദാനിൽ യാചകരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നായി 70,000 ദിർഹം, 46,000 ദിർഹം, 44,000 ദിർഹം എന്നിങ്ങനെ തുകകളുമായും യാചകരെ പിടികൂടിയിട്ടുണ്ട്.
90 ശതമാനം യാചകരും സന്ദർശക വിസയിലാണ് എത്തുന്നതെന്നും റമദാനിൽ ഇവരുടെ എണ്ണം വർധിക്കുമെന്നും സിഐഡി ഡെപ്യൂട്ടി ഡയറക്ടർ സയിദ് സുഹൈൽ അൽ അയാലി പറഞ്ഞു.
തനിമയുടെ മാക്ബത്ത് നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം നിർവഹിച്ചു
കുവൈറ്റ് : കുവൈറ്റ് മലയാളികളുടെ മനസിൽ ഒരു പതിറ്റാണ്ടിനിപ്പുറവും ഒളിമാങ്ങാതെ നിൽക്കുന്ന 'ഒരു വടക്കൻ വീരകഥ'ക്ക് ശേഷം തനിമ അണിയിച്ചൊരുക്കുന്ന നാടകം ഈദ് അവധി ദിവസങ്ങളായ ഏപ്രിൽ 22, 23, 24 തീയതികളിൽ അബാസിയായിലെ കുവൈറ്റ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ അരങ്ങേറുന്നു.
വിശ്വവിഖ്യാത നാടകകൃത്തായ വില്യം ഷേക്ക്സ്പിയറിന്റെ വിശ്വപ്രസിദ്ധ ദുരന്ത കാവ്യമായ ' മാക്ബത് ' മൊഴിമാറ്റം നടത്തി, ഗാനങ്ങൾ എഴുതി സംവിധാനം ചെയ്യുന്നത് ബാബുജി ബത്തേരി.
ആർട്ടിസ്റ്റ് സുജാതൻ, ഉദയൻ അഞ്ചൽ, മുസ്തഫ അമ്പാടി, മനോജ് മാവേലിക്കര, ബാപ്റ്റിസ്റ്റ് ആംബ്രോസ്സ്, ജിനു എബ്രഹാം, വിജേഷ് വേലായുധൻ തുടങ്ങിയവരാണ് പിന്നണിയിൽ.
നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ശിവൻ ബോസ്കോ, ബെൻസൺ ബോസ്കോ എന്നിവർ ചേർന്ന് നിർവഹിച്ചു. സീനിയർ ഹാർഡ്കോർ അംഗം ജോണി കുന്നിൽ ഏറ്റുവാങ്ങി. ധീരജ് ദിലീപിന്റെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി നാടകത്തേക്കുറിച്ച് വിവരിച്ചു. ഉഷ ദിലീപ് സ്വാഗതവും, വിജേഷ് വേലായുധൻ നന്ദിയും പ്രകാശിപ്പിച്ചു. ജിനു എബ്രഹാം പരിപാടികൾ ഏകോപിപ്പിച്ചു.
തനിമയുടെ മാക്ബത്ത് നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം നിർവഹിച്ചു
കുവൈറ്റ് : കുവൈറ്റ് മലയാളികളുടെ മനസിൽ ഒരു പതിറ്റാണ്ടിനിപ്പുറവും ഒളിമാങ്ങാതെ നിൽക്കുന്ന 'ഒരു വടക്കൻ വീരകഥ'ക്ക് ശേഷം തനിമ അണിയിച്ചൊരുക്കുന്ന നാടകം ഈദ് അവധി ദിവസങ്ങളായ ഏപ്രിൽ 22, 23, 24 തീയതികളിൽ അബാസിയായിലെ കുവൈറ്റ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ അരങ്ങേറുന്നു.
വിശ്വവിഖ്യാത നാടകകൃത്തായ വില്യം ഷേക്ക്സ്പിയറിന്റെ വിശ്വപ്രസിദ്ധ ദുരന്ത കാവ്യമായ ' മാക്ബത് ' മൊഴിമാറ്റം നടത്തി, ഗാനങ്ങൾ എഴുതി സംവിധാനം ചെയ്യുന്നത് ബാബുജി ബത്തേരി.
ആർട്ടിസ്റ്റ് സുജാതൻ, ഉദയൻ അഞ്ചൽ, മുസ്തഫ അമ്പാടി, മനോജ് മാവേലിക്കര, ബാപ്റ്റിസ്റ്റ് ആംബ്രോസ്സ്, ജിനു എബ്രഹാം, വിജേഷ് വേലായുധൻ തുടങ്ങിയവരാണ് പിന്നണിയിൽ.
നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ശിവൻ ബോസ്കോ, ബെൻസൺ ബോസ്കോ എന്നിവർ ചേർന്ന് നിർവഹിച്ചു. സീനിയർ ഹാർഡ്കോർ അംഗം ജോണി കുന്നിൽ ഏറ്റുവാങ്ങി. ധീരജ് ദിലീപിന്റെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി നാടകത്തേക്കുറിച്ച് വിവരിച്ചു. ഉഷ ദിലീപ് സ്വാഗതവും, വിജേഷ് വേലായുധൻ നന്ദിയും പ്രകാശിപ്പിച്ചു. ജിനു എബ്രഹാം പരിപാടികൾ ഏകോപിപ്പിച്ചു.
ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനവും അഞ്ചാമത് വാർഷികവും
റിയാദ്: ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് വാർഷികവും സ്വന്തമായി നിർമിച്ച ഓഫീസിന്റെ ഉദ്ഘടനവും മാർച്ച് 17 വെള്ളിയാഴ്ച്ച വൈകുന്നേരം നാലിന് നടത്തപ്പെടുന്നു.
കഴിഞ്ഞ അഞ്ചുവർഷകാലമായി ചക്കുവള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസി സംഘടനയാണ് ചക്കുവള്ളി പ്രവാസി കുട്ടായ്മ. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള കൊല്ലം ജില്ലയിലെ ശുരനാട് വടക്ക്, പോരുവഴി, ശുരനാട് സൗത്ത്, എന്നീ പഞ്ചായത്തുകളിലെ പ്രവാസികളാണ് കൂട്ടായ്മയിലെ അംഗങ്ങൾ. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഓഫീസ് അങ്കണത്തിനു സമീപമുള്ള മാർ ബസെലിയോസ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും.
വാർഷികത്തോട് അനുബന്ധിച്ചുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കോടിക്കുന്നിൽ സുരേഷ് എം. പിയും വിവിധ മേഖലകളിൽ വിജയിച്ചച്ചവർക്കുള്ള അനുമോദനം കോവൂർ കുഞ്ഞുമോൻ എംഎൽഎയും നിർവഹിക്കും. സി.ആർ. മഹേഷ് എം. എൽ. എ മുഖ്യ അതിഥിയായും പങ്കെടുക്കും. യോഗത്തിൽ മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്നും ചക്കുവള്ളി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നിൽ ജനറൽ സെക്രട്ടറി അൻസാർ സലിം എന്നിവർ അറിയിച്ചു.
ആർഐസിസി ക്യാന്പയിൻ സമാപനവും അഹ്ലൻ റമദാൻ സംഗമവും വെള്ളിയാഴ്ച
റിയാദ്: ഇസ്ലാം ധാർമ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ക്യാന്പയിൻ സമാപന സമ്മേളനവും അഹ്ലൻ റമദാൻ സംഗമവും വെള്ളിയാഴ്ച നടക്കും. ഖുറൈശ് റോഡിൽ എക്സിറ്റ് 30 ലെ നൗറസ് ഇസ്തിറാഹയിൽ ഉച്ചക്ക് ഒരുമണിമുതൽ വിവിധ പരിപാടികൾക്ക് തുടക്കമാവും.
ആറുമാസം നീണ്ടുനിന്ന ക്യാന്പയിന്റെ സമാപന സമ്മേളനം പ്രമുഖ ഇസ്ലാമിക പണ്ഡിതനും തിരുവനന്തപുരം ദാറുൽ അർഖം കോളേജ് പ്രിൻസിപ്പലുമായ അബ്ദുൽ ലത്തീഫ് സുല്ലമി ഉദ്ഘാടനം ചെയ്യും. ഉത്തമ വിശ്വാസം ഉദാത്ത സംസ്കാരം എന്ന വിഷയത്തിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഷാർജ മസ്ജിദുൽ അസീസ് ഖതീബുമായ ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവഹിക്കും.
ന്യുജൻ; പ്രശനങ്ങൾ പരിഹാരമുണ്ട് എന്ന വിഷയത്തെ ആസ്പദമാക്കി വിസ്ഡം സ്റ്റുഡന്റസ് കേരളം പ്രസിഡണ്ട് അർഷദ് അൽ ഹികമി, അജയ്യം ഇസ്ലാം എന്ന വിഷയത്തിൽ മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റി ബിരുദാനന്തര വിദ്യാർത്ഥി നൂറുദ്ദീൻ സ്വലാഹി, നോമ്പും വിശ്വാസിയും എന്ന വിഷയത്തിൽ അബ്ദുല്ല അൽ ഹികമി, റമദാൻ കൊണ്ട് നേടേണ്ടത് എന്ന വിഷയത്തിൽ ഷുക്കൂർ ചക്കരക്കല്ല് തുടങ്ങിയവർ സംസാരിക്കും. ഹൃദ്യം ക്വുർആൻ സെഷന് ആഷിക് ബിൻ അഷ്റഫ്, അമീൻ മുഹമ്മദ്, അബ്ദുറഊഫ് സ്വലാഹി തുടങ്ങിയവർ നേതൃത്വം നൽകും.
ക്വുർആൻ ഹദീസ് ലേർണിംഗ് കോഴ്സ് (ക്യുഎച്ച്എൽസി) ഒൻപതാം ഘട്ട പരീക്ഷ റിയാദിൽ നിന്നും റാങ്ക് ജേതാക്കളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കണ്ടിന്യുയസ് റിലീജിയസ് എഡ്യുക്കേഷൻ (സി.ആർ.ഇ) രണ്ടാഘട്ട ലോഞ്ചിംഗ്, സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വുർആൻ പാരായണ മത്സരം, റമദാൻ ക്വിസ്സ് വിജയികൾക്കുള്ള സമ്മാന വിതരണം ചെയ്യും. വിദ്യാർത്ഥികൾക്കായി ലിറ്റിൽ വിങ്സ് സെഷൻ ഒരുക്കിയിട്ടുണ്ട്.
ഉമർ ഫാറൂഖ് മദനി സുൽത്താന, ഉമർ കൂൾടെക്ക്, ഉമർ ഫാറൂഖ് വേങ്ങര, സൗദിയിലെ വിവിധ ഇസ്ലാഹീ സെൻ്റർ പ്രതിനിധീകരിച്ച് ഇമ്പിച്ചിക്കോയ ദമ്മാം,എൻ. വി.മുഹമ്മദ് സാലിം മദീന, താജുദ്ദീൻ സലഫി മാറാത്ത്, അബ്ദുസലാം മദീനി ഹായിൽ, മുഹമ്മദലി ബുറൈദ, ഡോ. അബ്ദുല്ല ഹാറൂൺ ബുറൈദ, ഫൈസൽ കൈതയിൽ ദമ്മാം, മുഹമ്മദ് കുട്ടി പുളിക്കൽ,ഷുഹൈബ് ശ്രീകാര്യം അല്‍റാസ്, ഒസാമ ബിന്‍ ഫൈസല്‍ തുടങ്ങിയവർ പങ്കെടുക്കും.
റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹനസൗകര്യത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0550062689 എന്ന നമ്പറിൽ ബന്ധപ്പെടുക.
പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദ്യാഭ്യാസ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു. ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ ആയിരത്തിലേറെ അധ്യാപകരെ പിരിച്ചുവിടാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഓരോ വിഷയങ്ങളിലും കുവൈറ്റി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുക. അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും വിദ്യാഭ്യാസ സഥാപനങ്ങൾക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയതായി കുവൈറ്റ് ടൈംസ് റിപ്പോർട്ടു ചെയ്തു.
കുവൈറ്റ് സർവകലാശാലയിൽ നിന്നും പബ്ലിക് അഥോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് കോളേജില്‍ നിന്നും ബിരുദം നേടിയ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് വാർഷിക സമ്മേളനം മാർച്ച് 17ന്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന ആലപ്പുഴ ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (AJPAK) വാർഷിക സമ്മേളനം മാർച്ച് 17 വെള്ളിയാഴ്ച നാലിന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേരുന്നു.
നിലവിലെ ഭരണ സമിതിയുടെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിച്ചു ചർച്ച ചെയ്തു പാസാക്കിയതിന് ശേഷം പുതിയ വർഷത്തെ ഭാരവാഹികളെ പൊതുയോഗം തെരഞ്ഞെടുക്കും. അജ്പകിന്റെ വാർഷിക സമ്മേളനത്തിലേക്ക് ആലപ്പുഴകരായ ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് 99696410 /66917246 /65095640
തോമാച്ചായനെ വരവേൽക്കാനൊരുങ്ങി കുവൈറ്റ് ; സ്ഫടികം 4K റിലീസ് ഇന്ന്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മോഹൻലാൽ ആരാധകരുടെ ആവശ്യപ്രകാരം സ്ഫടികം ഇന്ന് ( മാർച്ച് 16) കുവൈറ്റിൽ റിലീസ് ചെയ്യും. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയായ ലാൽ കെയേഴ്സിന്റെ ആഭിമുഖ്യത്തിലുള്ള ഫാൻസ് ഷോയോടെയാണ് കുവൈറ്റിലെ പ്രദർശനം ആരംഭിക്കുന്നത്.
1995ൽ പുറത്തിറങ്ങിയ ഭദ്രൻ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം കഴിഞ്ഞ മാസമാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4K ഡോൾബി ഡി റ്റി എസ് രൂപത്തിൽ റീ- റിലീസ് ചെയ്തത്. കേരളത്തിൽ ഉൾപ്പടെ റിലീസ് എല്ലാ കേന്ദ്രങ്ങളിലും വൻ വരവേൽപ്പ് ലഭിച്ച ചിത്രം ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.
തിയേറ്ററിൽ കാണാൻ സാധിക്കാത്തവർക്കും, വീണ്ടും കാണുവാൻ താൽപര്യമുള്ളവർക്കുമായി മലയാളത്തിന്റെ ക്ലാസിക് കൾട്ട് സ്ഫടികം 4K ഡോൾബി ഡി റ്റി എസ്, കുവൈറ്റിൽ റിലീസ് ചെയ്യുന്നത് ഖൈത്താൻ ഓസോൺ സിനിമാസിലാണ്. യുഎഇ എക്സ്ചെയ്ൻജ് കുവൈറ്റിന്റെ സഹകരണത്തോടെ ഫാൻസ് ഷോ ഉൾപ്പടെ വമ്പൻ പരിപാടികളാണ് ലാൽ കെയേഴ്സ് കുവൈറ്റിലെ ആരാധകർക്കായി ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റിനായി ബന്ധപ്പെടേണ്ട നമ്പർ 60463651, 65053284
ഇസ്ലാമിലെ അനന്തരാവകാശ നിയമം പഠിക്കാതെ വിമര്‍ശിക്കുന്നത് അസംബന്ധം : ഐഐസി സംഗമം
കുവൈറ്റ് സിറ്റി: ഇസ്ലാമിലെ അനന്തരാവകാശ നിയമം മാനവികതയുടെ അടിസ്ഥാനത്തിലാണെന്ന യാഥാര്‍ഥ്യം പഠിക്കാതെ വിമര്‍ശിക്കുന്നത് അസംബന്ധമാണെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര എക്സിക്യുട്ടീവ് സംഗമം വ്യക്തമാക്കി.
വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങളെ അംഗീകരിക്കുകയും ജീവിത രീതിയാക്കുകയും ചെയ്തവര്‍ക്കാണ് ഇസ്ലാമിക ശരീഅത്ത് ബാധകമെന്നിരിക്കെ അതിനെ അംഗീകരിക്കാത്തവര്‍ ഇസ്ലാമിലെ അനന്തരാവകാശങ്ങളെ അധിക്ഷേപിക്കുന്നത് സദുദ്ദേശ്യപരമാണെന്ന് കരുതുക വയ്യ. നീതിയുടെയും തുല്യതയുടെയും സന്ദേശങ്ങള്‍ ബാധ്യതകളുടെയും അവകാശങ്ങളുടെയും മാനദണ്ഡം കൂടി പരിഗണിച്ച് വേണമെന്നതാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമത്തിന്റെ യുക്തിഭദ്രത. അവകാശങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് ബാധ്യതകളെയും കടപ്പാടുകളെയും മാനുഷിക ബന്ധങ്ങളെയും അവഗണിക്കുന്നവരാണ് ഇസ്ലാമിക ശരീഅത്തിനെ വികലമാക്കി ചിത്രീകരിക്കുന്നത്.
ലിംഗസമത്വത്തിന്റെ പേരു പറഞ്ഞ് ലിംഗനീതിയെ നിരാകരിക്കുകയാണ് നവലിബറല്‍ സമൂഹങ്ങള്‍ ചെയ്യുന്നത്. സ്ത്രീകളുടെയും പരുഷന്മാരുടെയും അടിസ്ഥാനപരമായ സ്വാഭാവിക ഘടനയെ അവഗണിച്ച്കൊണ്ടുള്ള കുത്തഴിഞ്ഞ ലൈംഗികത സ്വാതന്ത്ര്യം സ്ത്രീകളെ കേവലം ഉപഭോഗവസ്തുവാക്കി മാറ്റിയിരിക്കുകയാണ്.
സ്ത്രീകളുടെ അസ്തിത്വവും വ്യക്തിത്വവും പരിഗണിച്ചുകൊണ്ട് അര്‍ഹമായ അംഗീകാരംവും അവകാശവും വകവെച്ചുകൊടുത്തുകൊണ്ട് സ്ത്രീകളെ ആദരിച്ച ഇസ്ലാമിനെതിരെയുള്ള ഒളിയുദ്ധം ലൈംഗീക അരാജകത്വത്തിലേക്കാണ് വഴിതെളിയിക്കുന്നതെന്ന് ഐഐസി എക്സിക്യുട്ടീവ് സംഗമം വിശദീകരിച്ചു.ഐ.ഐ.സി കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, വൈ. പ്രസിഡൻറ് അബൂബക്കർ സിദ്ധീഖ് മദനി, അനസ് ആലുവ, മനാഫ് മാത്തോട്ടം, ടി.എം അബ്ദുറഷീദ്, ഷമീം ഒതായി, അബ്ദുന്നാസർ മുട്ടിൽ, റാഫി കതിരൂർ, മുർഷിദ് അരീക്കാട്, അബ്ദുറഹിമാൻ അബൂബക്കർ, റോഷൻ മുഹമ്മദ്, ഷാനിബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു.
ബുർജ് അൽ അറബിന് മുകളിൽ വിമാനമിറക്കി; ലോക റിക്കാർഡിട്ട് പോളിഷ് പൈലറ്റ്
ദുബായ്: ദുബായ് നഗരം അതിസാഹസികമായ മറ്റൊരു ലോക റിക്കാർഡ് നേട്ടത്തിനുകൂടി ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചു. 27 മീറ്റർ മാത്രംനീളുന്ന ഹെലിപ്പാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റ് ലൂക്ക് ഷെപീലയാണ് ചരിത്രം സൃഷ്ടിച്ചത്. മു ൻ റെഡ് ബുൾ എയർ റേസ് ചലഞ്ചർ ക്ലാസ് ലോക ചാമ്പ്യനാണ് അദ്ദേഹം.
56 നിലയുള്ള ബുർജ് അൽ അറബ് ഹോട്ടലിനു മുകളിലെ ഹെലിപാഡിലേക്കാണ് 39കാരനായ ഷെപീലയുടെ ചെറുവിമാനം പറന്നിറങ്ങിയത്. രണ്ടു ഫ്ലൈബൈ ലാപ്പുകൾക്ക് ശേഷം മൂന്നാമത്തെ ശ്രമത്തിൽ മണിക്കൂറിൽ 43 കിലോമീറ്റർ ലാൻഡിംഗ് വേഗതയിലാണ് അദ്ദേഹം വിമാനം ലാൻഡ് ചെയ്തത്.
ലോകത്തിലെ ഏറ്റവും ചെറിയ റൺവേക്കുപോലും 400 മീറ്റർ നീളമുണ്ട്. അങ്ങനെയിരിക്കെയാണ് ഷെപീലയുടെ ഈ അതിസാഹസിക ലാൻഡിംഗ്. വെറും 20.76 മീറ്ററിനകം വിമാനം പറന്നിറങ്ങി നിർത്താൻ 650 തവണ പരിശീലനം നടത്തിയാണ് ലൂക്ക് ഈ റിക്കാർഡ് ദൗത്യത്തിന് മുതിർന്നത്.
ചെറുവിമാന നിർമാതാക്കളായ കബ്ക്രാഫ്റ്റേഴ്സിലെ എൻജിനിയർമാരും അമേരിക്കൻ ഏവിയേഷൻ എൻജിനിയർ മൈക്ക് പാറ്റേയും ചേർന്നു വിമാനത്തിൽ പല മാറ്റങ്ങളും വരുത്തിയ ശേഷമാണ് ഈ സാഹസിക ദൗത്യം നടത്തിയത്. വിമാനത്തിന്റെ ഭാരം 425 കിലോയാക്കി കുറച്ചിരുന്നു.
മലങ്കര സഭാ തർക്കം: കുവൈറ്റ് സോണൽ യുവജന പ്രസ്ഥാനം പ്രതിഷേധ യോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതിയിൽ നിന്നും ലഭിച്ച അന്തിമ വിധി അട്ടിമറിക്കുവാനും, ഇന്ത്യൻ ജൂഡിഷറിയുടെ നിലനിൽപിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടുമുള്ള ഇടതു മുന്നണി സർക്കാരിന്റെ നിയമ നിർമ്മാണ ശ്രമത്തിനെതിരെ മലങ്കരയിൽ ആഞ്ഞടിക്കുന്ന പ്രതിഷേധങ്ങളിൽ കുവൈറ്റ് ഓർത്തഡോക്സ് യുവജനങ്ങളും ഭാഗമായി.
സെന്റ് ബേസിൽ ദേവാലയത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനത്തിലെ കുവൈറ്റ് സോണൽ യുവജന പ്രസ്ഥാനം ശക്തമായി പ്രതിഷേധിച്ചു . പ്രതിഷേധ പ്രമേയം സോണൽ സെക്രട്ടറി സോജി വർഗീസ് അവതരിപ്പിക്കുകയും എല്ലാ ഇടവക യൂണിറ്റുകളിൽ നിന്നും പങ്കെടുത്ത യുവജന പ്രസ്ഥാനാംഗങ്ങൾ ശക്തമായി പിന്തുണയ്ക്കുകയുമുണ്ടായി.
യോഗത്തിൽ സോണൽ പ്രസിഡന്റും സെന്റ് തോമസ് ഇടവക വികാരിയുമായിരിക്കുന്ന ഫാ. എബ്രഹാം പി ജെ അദ്ധ്യക്ഷത വഹിച്ചു. സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ.ജോണ്‍ ജേക്കബ്, സെന്റ് ബേസിൽ ഇടവക വികാരി ഫാ. മാത്യു എം. മാത്യു. കേന്ദ്ര കമ്മറ്റിയംഗം ദീപ് ജോണ്‍, കൽക്കട്ട ഭദ്രാസന ജോയിന്റ് സെക്രട്ടറി ഷൈജു വർഗീസ്, കുവൈറ്റിലെ യുവജന പ്രസ്ഥാനം യൂണിറ്റുകളായ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യുവജന പ്രസ്ഥാനം, സെന്റ് തോമസ് പഴയ പള്ളി യുവജന പ്രസ്ഥാനം, സെന്റ് ബേസിൽ യുവജന പ്രസ്ഥാനം, സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം എന്നിവിടങ്ങളിൽ നിന്നുള്ള ഭാരവാഹികൾ , സെന്റ് ബേസിൽ ഇടവക കൈക്കാരൻ എം. സി വർഗീസ്, ഇടവക സെക്രട്ടറി ബിനീഷ് കുര്യൻ, യുവജന പ്രസ്ഥാനംഗങ്ങൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ഫോക്കസ് യൂണിറ്റ് അഞ്ചിന് പുതു നേതൃത്വം
കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ് യൂണിറ്റ് അഞ്ചിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഭിലാഷിന്റെ അധ്യക്ഷതയിൽ കൂടി യൂണിറ്റ് കൺവീനർ വിമൽ കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഉപദേശക സമതിയംഗം തമ്പി ലൂക്കോസ് സ്വാഗതവും, രമേഷ് അനുശോചന സന്ദേശവും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി. ഓ കോശി, മനോജ് ജോർജ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി വിപിൻ പി.ജെ ( കേന്ദ്ര എക്സിക്യൂട്ടീവ് ), സിസിത ഗിരീഷ് (കൺവീനർ), ജോൺ മാത്യൂ (ജോ: കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
കുവൈറ്റിൽ മലയാളി അന്തരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി കുന്ദമംഗലം മണ്ഡലം മെമ്പർ മുഹമ്മദ് കുട്ടി പിലാശേരി ( ഫൈസൽ ) ജഹ്റ ഹോസ്പിറ്റലിൽ അന്തരിച്ചു.
അസുഖബാധയെ തുടർന്ന് ഏറെ നാളായി ജഹ്റ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കുവൈറ്റ് കെഎംസിസി സംസ്ഥാന-ജില്ലാ- മണ്ഡലം കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.
പിതാവ്: പരേതനായ അബ്ദുള്ളക്കുട്ടി കുണ്ടത്തിൽ; മാതാവ്: മറിയ കുണ്ടത്തിൽ; ഭാര്യ: ഫൗസിയ; മക്കൾ: ഫാത്തിമ ഫിദ, മുഹമ്മദ് തസ്നീം, മുഹമ്മദ് യാസീൻ.
ഐസിഎഫ് ചായ ചർച്ച സംഘടിപ്പിച്ചു
മനാമ : സ്നേഹകേരളം കാമ്പയിന്റെ ഭാഗമായി ഐസിഎഫ് ഹാജിയാത്ത്, സൗത്ത് റിഫ, വെസ്റ്റ് റിഫ യൂണിറ്റുകൾ സംയുക്തമായി "ചായ ചർച്ച" സംഘടിപ്പിച്ചു. ഐസിഎഫ് റിഫ സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സുഹരി മോഡറേറ്റർ ആയിരുന്നു.

"സ്നേഹകേരളം: ചേർന്ന് നിൽക്കാൻ എന്താണ് തടസ്സം?എന്ന വിഷയത്തിൽ ഫിലിപ്പ് (കോട്ടയം പ്രവാസി ഫോറം), വിശ്വനാഥൻ (ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി), തോമസ് (ഇന്ത്യൻ ഓർത്തഡോക്സ്), വിനോദ് രാജേന്ദ്രൻ (എ.കെ.ഡി.എഫ്), ഐ സി എഫ് നാഷണൽ സെക്രട്ടറി റഫീഖ് ലത്വീഫി വരവൂർ തുടങ്ങിയവർ സംസാരിച്ചു. ഐ.സി.എഫ് റിഫ മദ്രസ്സ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആസിഫ് നന്തി സ്വാഗതവും ഇർഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു.
യൂണിവേഴ്സല്‍ റിക്കോര്‍ഡ് ഫോറം പ്രഥമ ഗ്ലോബല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
ദുബായ്: ഇന്ത്യയിലെ പ്രമുഖ അവാര്‍ഡിംഗ് ഏജന്‍സിയായ യൂണിവേഴ്സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ പ്രഥമ ഗ്ലോബല്‍ അവാര്‍ഡുകള്‍ ദുബായ് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. നാട്ടിലും പ്രവാസ ലോകത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഇരുപത് പേര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
പ്രവാസ ലോകത്തെ സാമൂഹ്യ പ്രവര്‍ത്തരായ അഷ്റഫ് താമരശേരി, സിദ്ധീഖ് ഹസന് പള്ളിക്കര, എന്‍.ആര്.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് പ്രവാസി ബന്ധു ഡോ. എസ്. അഹ് മദ്, മാധ്യമ പ്രവര്‍ത്തകനായ നിസ്സാര്‍ സെയ്ത്, എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗോപാല്‍ജി, ശാസ്ത്രജ്ഞയും സാമൂഹ്യ പ്രവര്‍ത്തകയുമായ ലീല മാററ്റ് , സെലിബ്രിറ്റി കോച്ചും സൈക്കോളജിസ്റ്റുമായ ഡോ.ലിസി ഷാജഹാന്, സംരംഭകരും സാമൂഹ്യ പ്രവര്‍ത്തകരുമായ ജെബി കെ. ജോണ്‍, കെ.എസ്. വിനോദ്, മുഹമ്മദ് ഷഫീഖ് എന്നിവര്‍ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം സമ്മാനിച്ചു.
പ്രമുഖ പ്രവാസി സംരംഭകരായ ഡോ. എം.പി.ഷാഫി ഹാജി, ഡോ. പി.എ. ഷുക്കൂര്‍ കിനാലൂര്‍ എന്നിവര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും അഷ്റഫ് അബ്ദുല്‍ അസീസ് , എന്‍.കെ. രഹനീഷ് എന്നിവര്‍ യഥാക്രമം ബെസ്റ്റ് എന്‍ട്രപണര്‍ അവാര്‍ഡ് , യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് എന്നിവ സ്വന്തമാക്കി.
ഗള്‍ഫ് മേഖലിലെ പ്രമുഖ ലോജിസ്റ്റിക് സ്ഥാപനമായ ത്രീ ലൈന്‍ ഷിപ്പിംഗിനാണ് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ പുരസ്കാരം.
മികച്ച പ്രസാധകര്‍ക്കുള്ള പബ്ലീഷര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ലിപി പബ്ലിക്കേഷനും മികച്ച പ്രൊഫഷണല്‍ ബ്യൂട്ടി സെന്ററിനുള്ള പുരസ്കാരം ദോഹ ബ്യൂട്ടി സെന്ററും മികച്ച റേഡിയോ നെറ്റ് വര്‍ക്കിനുള്ള പുരസ്കാരം ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും സ്വന്തമാക്കി.
വിദ്യാര്‍ഥിനിയായ ഗൗരി നന്ദ സാലുവിന് യംഗ് അച്ചീവര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന് സമീറിന് യംഗ് ഓഥര്‍ അവാര്‍ഡും ലഭിച്ചു.
ദുബൈ ഷെറാട്ടണ്‍ ഹോട്ടലിലെ നിറഞ്ഞ സദസ്സില്‍ അല്‍ റഈസ് ഗ്രൂപ്പ് ചെയര്മാന് അഹ് മദ്് അല്‍ റഈസും യുആര്‍എഫ്. സിഇഒ ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ്, ഡയറക്ടര്‍ ഉദയ് ചാറ്റര്‍ജി എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
കുവൈറ്റ്: അന്തരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു ഫോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ " ലഹരിയും യുവത്വവും " എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.
മെഹബുള്ള കല ഓഡിറ്റോറിയത്തിൽ വച്ച് വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷിന്റെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങു ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി ഉദ്ഘാടനം ചെയ്തു . ഫോക്ക് ജനറൽ സെക്രട്ടറി വിജയകുമാർ എൻ. കെ, ട്രഷറർ സാബു ടി വി , ഫോക്ക് വൈസ് പ്രസിഡന്റുമാരായ ബാലകൃഷ്ണൻ , സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ആനുകാലിക പ്രസക്തമായ ലഹരിയും യുവത്വവും എന്ന വിഷയത്തെ ആസ്പദമാക്കി കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്ത് ക്ലിനിക്കൽ ഇൻസ്ട്രക്ടർ ശ്രീജ വിനോദ് ക്ലാസ് എടുത്തു. നൂറ്റിയമ്പതിൽ അധികം പേർ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ കുവൈറ്റിലെ പ്രശസ്ത ഷോർട് ഫിലിം ഡയറക്ടറായ പ്രവീൺ കൃഷ്ണ യുടെ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ലഘു സിനിമയും പ്രദർശിപ്പിച്ചു. വനിതാവേദി ജനറൽ കൺവീനർ കവിത പ്രണീഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് ജോയിന്റ് ട്രഷറർ ശില്പ വിപിൻ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ വച്ച് ശ്രീജ വിനോദിന് ഫോക്കിന്റെ ഉപഹാരം കൈമാറി.
മലയാളി സമാജം വനിതാദിനം ശ്രദ്ധേയമായി
അബുദാബി: പരിപാടികളിലെ വ്യത്യസ്തതയും വനിതകളുടെ നിറഞ്ഞ പങ്കാളിത്വവും കൊണ്ട് അബുദാബി മലയാളി സമാജം വനിതാ വിഭാഗം ഒരുക്കിയ വനിതാ ദിനാഘോഷം ശ്രദ്ധേയമായി. പങ്കെടുത്ത മുഴുവൻ വനിതകളെയും പൂക്കൾ നൽകി ആദരിച്ച ചടങ്ങിൽ സമാജം അംഗങ്ങളായ പുരുഷന്മാർ ലൈവ് കുക്കിംഗിലൂടെ ഭക്ഷണം ഒരുക്കി വനിതകൾക്ക് വിളമ്പി പുതിയ മാതൃക ഒരുക്കി. ആഘോഷ ചടങ്ങുകൾ മുഴുവൻ നിയന്ത്രിച്ചതും വനിതകൾ തന്നെയായിരുന്നു .

വനിതാവിഭാഗം കൺവീനർ അനുപാ ബാനർജി അധ്യക്ഷയായ ചടങ്ങിൽ ഡോ. ധനലക്ഷ്മി ഉദ്ഘാടന കർമ്മം നിർവഹിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയായ ഡോ. സൗമ്യ സരിൻ കുടുംബബന്ധങ്ങളെയും ഫെമിനിസത്തെയുംക്കുറിച്ചുള്ള ക്ളാസിനു നേതൃത്വം നൽകി. എൽ എൽ എച്ച് ആശുപത്രി സ്പെഷ്യലിസ്റ് ഡോ. ഫാത്തിമ നുബില, "സ്ത്രീകളുടെ ആരോഗ്യം" എന്നവിഷയത്തിൽ ക്ലസ്സെടുത്തു. ജോയിന്റ് കൺവീനർ ബിനിമോൾ ടോമിച്ചൻ, കോഓർഡിനേറ്റർ ബദരിയ്യ സിറാജ്, ജോയിന്റ് കൺവീനർ ലാലി സാംസൺ, . സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, സമാജം ജനറൽ സെക്രട്ടറി എം.യു ഇർഷാദ് , വൈസ് പ്രസിഡന്റ് രേഖിന് സോമൻ സമാജത്തോടൊപ്പം നിൽക്കുന്ന 11 സംഘടനകളുടെ വനിതകകൺ വീനർമാർ എന്നിവർ ആശംസകൾ നേർന്നു.
വനിതകൾ മാത്രം അവതരിപ്പിച്ച കലാപരിപാടികൾക്ക് രാഖിരാജീവ് , സായിദാ മെഹബൂബ് എന്നിവർ നേതൃത്വം നൽകി.
സഗീർ തൃക്കരിപ്പൂർ ഹൃദയങ്ങളിലേക്ക് വെളിച്ചം പകർന്ന വ്യക്തിത്വം
കുവൈറ്റ് സിറ്റി : ഇരുട്ട് നിറഞ്ഞ ജീവിതങ്ങൾക്ക് വെളിച്ചം പകർന്നു നൽകിയ കരുണ നിറഞ്ഞ ഹൃദയമായിരുന്നു സഗീർ തൃക്കരിപ്പൂർ എന്ന് അദ്ദേഹത്തിന്റെ വിയോഗ വാർഷികത്തിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സെമിനാറിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച രണ്ടാം സഗീർ അനുസ്മരണ സമ്മേളനവും സ്മരണിക പ്രകാശനവും ഹ്രസ്വ സന്ദർശനാർത്വം കുവൈറ്റിലെത്തിയ ഫാ. ഡേവിഡ് ചിറമൽ ഉൽഘാടനം ചെയ്തു. കർമ്മ നിരതമായ മനസുകളാണ് മറ്റുള്ളവരുടെ ജീവിതത്തിന് അർത്ഥം നൽകുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. കെകെഎംഎ മുൻ കേന്ദ്ര ചെയർമാൻ എൻ. എ. മുനീർ സാഹിബ് അതിഥികളെ സദസിന് പരിചയപ്പെടുത്തി. ബാബുജി ബത്തേരി സഗീർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. സഗീർ സാഹിബ് സ്മരണിക കുവൈറ്റ് ജഹ്റ ട്രാഫിക് വിഭാഗം തലവൻ മിശാൻ ആയദ് അൽ – ഖാലിദ് ബി. ഇ. സി. കുവൈറ്റ് – സി ഇ ഒ മാത്യു വര്‍ഗീസിന് നൽകി കൊണ്ട് റിലീസ് നിർവഹിച്ചു. കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. അമീർ അഹ്മദ്, സൈമൺ ജോയി ആലുക്കാസ്, മുനവർ മുഹമ്മദ്, ഫിമ പ്രസിഡന്റ് സലീം ദേശായി, ഷംസുദീൻ ഫൈസി, അബ്ദുള്ള വടകര, സത്താർ കുന്നിൽ, പി. ടി.ഷാഫി, ഹബീബ് മുറ്റിചൂർ , കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, അബ്ദുൽ നാസ്സർ, പ്രേമൻ ഇല്ലത്ത്, സലാംകളനാട്, അസീസ് തിക്കോടി, ചെസ്സിൽ രാമപുരം, ജെ. സജി എന്നിവർ സംസാരിച്ചു.
മാസ്റ്റർ മുഹമ്മദ് സൈഹാൻ അബ്ദുൽ സത്താർ ഖിറഅത്ത് നടത്തി. കെ കെ എം എ കേന്ദ്ര, സോൺ, ബ്രാഞ്ച് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം ചെയർമാൻ എ പി അബ്ദുൽ സലാം സ്വാഗതവും കേന്ദ്ര ജനറൽ സെക്രട്ടറിയും പ്രോഗ്രാം ജനറൽ കൺവീനറുമായ കെ.സി റഫീഖ് നന്ദിയും പറഞ്ഞു.
ജീവനൊടുക്കാനുള്ള ശ്രമം ട്രാഫിക് കാമറയിലൂടെ കണ്ടെത്തി
കുവൈറ്റ് സിറ്റി: ഫിഫ്ത് റിംഗ് റോഡിൽ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി ഒരാൾ ജീവനൊടുക്കാൻ ശ്രമിച്ചത് ട്രാഫിക് ഡിപ്പാർട്മെന്റിന്റെ കാമറയിൽ പതിഞ്ഞു. ഉടൻ തന്നെ അടിയന്തരമായി സഹായം നൽകാനും നടപടി സ്വീകരിക്കാനും ഏർപ്പാട് ചെയ്തതായി അറബ് ടൈംസ് റിപ്പോർട് ചെയ്തു.
കെഎച്ച്എയുടെ ഫാമിലി പിക്നിക് മാർച്ച് 18 ന്
ഫീനിക്സ് : കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെഎച്ച്എ) ഈ വർഷത്തെ ഫാമിലി പിക്നിക് ശനിയാഴ്ച മാർച്ച് 18 നു നടക്കും. ടെമ്പേ നഗരത്തിലുള്ള കിവാനീസ് പാർക്കിൽ വച്ച് വൈകുന്നേരം മൂന്നുമണി മുതലാണ് പിക്നിക് നടത്തപ്പെടുന്നത്.
മത്സരങ്ങള്‍, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങി കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ആസ്വദിക്കാനുതകുന്ന രീതിയിലാണ് പരിപാടികൾ സജ്ജമാക്കിയിരിക്കുന്നതെന്ന്
എന്റർറ്റൈൻമെന്റ് കൺവീനർമാരായ കാർത്തിക ലക്ഷ്മി, നീതു കിരൺ, ശാന്ത ഹരിഹരൻ എന്നിവർ അറിയിച്ചു.
കേരളത്തിന്റെ തനതായ മധുരപദാര്‍ത്ഥങ്ങളുടെ പാചക മത്സരം, കുട്ടികളിലെ പാചക കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്വീറ്റ് ആൻഡ് സാവൊറി പാചക മത്സരം എന്നിവ പിക്നിക്കിനു കൂടുതൽ ചാരുത നൽകും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളുമായി പിക്നിക്കിനുടനീളം എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുളള പല പുതിയ പരിപാടികളും എന്റർടൈൻമെന്റ് ടീം ഈ വർഷം ഒരുക്കിയിട്ടുണ്ട്. .
പിക്നിക്കിനോടനുബന്ധിച്ച് എല്ലാ വിഭവങ്ങളോടും കൂടിയ ഒരു നാടൻ തട്ടുകട പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഫുഡ് കമ്മിറ്റിക്കുവേണ്ടി ശ്രീകുമാർ കൈതവന, കൃഷ്ണ കുമാർ, സുരേഷ് കുമാർ എന്നിവർ അറിയിച്ചു. ആരിസോണയിലെ പ്രവാസികൾക്ക് ഒരുമിച്ചുകൂടാനും പരസ്പര
ബന്ധങ്ങൾ പുതുക്കാനുമുള്ള ഈ സുവർണാവസരം എല്ലാവരും വിനയോഗിക്കണമെന്ന് പരിപാടിയുടെ സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 602-888-3853
ഫോക്കസ് കുവൈറ്റ് യൂണിറ്റ് എട്ടിന് പുതു നേതൃത്വം
കുവൈറ്റ് സിറ്റി : ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് ) കുവൈറ്റ് യൂണിറ്റ് എട്ടിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സാജൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടി. രാജീവ് സ്വാഗതവും, സജിമോൻ അനുശോചന സന്ദേശം നൽകി. നിബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് റെജികുമാർ , ജനറൽ സെക്രടറി ഡാനിയേൽ തോമസ്, എക്സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ്, ഓഡിറ്റർ രാജീവ് സി.ആർ, ദേവസ്യ ആന്റണി, റോബി മാത്യൂ എന്നിവർ സംസാരിച്ചു . പുതിയ വർഷത്തെ ഭാരവാഹികളായി സാജൻ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടീവ് ), ഗിരീഷ് (കൺവീനർ) തോമസ് പി. മാത്യൂ(ജോ: കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കൺവീനർ നന്ദി പറഞ്ഞു.
ജോമോൻ തോമസിന് ഫോക്കസ് യാത്രയയപ്പു നൽകി
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു യൂ കെ യിലേക്ക് പോകുന്ന ആലപ്പുഴ വെളിയനാട് സ്വദേശി കെ. ഇ. ഓ കൺസൾട്ടൻസിയിലെ ഡ്രാഫ്റ്റ്സ്മാനും ഫോക്കസ് കുവൈറ്റ് യൂണിറ്റ് രണ്ടിലെ സജീവംഗവുമായ ജോമോൻ തോമസിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നൽകി.
പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാർ, യൂണിറ്റ് കൺവീനർ മോനച്ചൻ തങ്കച്ചൻ എന്നിവർ സംസാരിച്ചു. ഫോക്കസിന്റെ ഉപഹാരം സലിം രാജിൽ നിന്നും ജോമോനും ഭാര്യ സ്മിത ചെറിയാനും ചേർന്നു ഏറ്റുവാങ്ങി. ജോമോൻ മറുപടി പ്രസംഗം നടത്തി.
നവയുഗം ജീവകാരുണ്യ പ്രവർത്തകർ തുണയായി; നിയമക്കുരുക്കിലായ തമിഴ്നാട് സ്വദേശി നാട്ടിലേയ്ക്ക്
ദമ്മാം: സ്പോൺസർ ഇക്കാമ പുതുക്കാത്തതിനാൽ ദുരിതത്തിലായ തമിഴ്നാട് സ്വദേശി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് കന്യാകുമാരി സ്വദേശി മാരിയ ശെൽവം ആണ് നാട്ടിലേയ്ക്ക് മടങ്ങിയത്.
ദമ്മാമിൽ ഒരു സൗദി കോൺട്രാക്റ്റിംഗ് കമ്പനിയിൽ മേസനായി വർഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു മാരിയ ശെൽവം. എന്നാൽ പിന്നീട് കമ്പനി റെഡ് കാറ്റഗറിയിൽ ആയതോടെ, മാരിയയുടെ ഇക്കാമ പുതുക്കാൻ കഴിയാതെ ആയി. ഇക്കാമ കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ കഴിയാതെ ആയതോടെ, മാരിയ ശെൽവം ധൈര്യമായി വീടിനു പുറത്തിറങ്ങാനോ, ജോലി ചെയ്തു ജീവിയ്ക്കാനോ പറ്റാത്ത അവസ്ഥയിലായി.
ഏതാണ്ട് ഒരു വർഷത്തോളം അദ്ദേഹത്തിന് ജോലി എടുക്കാൻ കഴിയാതെ ഇരിക്കേണ്ടി വന്നു. സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞിട്ടും സ്പോൺസർ അദ്ദേഹത്തെ വിധിയ്ക്ക് വിട്ടുകൊടുത്തു, പൂർണമായും കൈയൊഴിഞ്ഞ അവസ്ഥയായിരുന്നു.
വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ അലട്ടിയ അദ്ദേഹം ഏതോ സുഹൃത്തുക്കൾ നൽകിയ വിവരമനുസരിച്ചാണ് നവയുഗം സാംസ്ക്കാരികവേദി ആക്റ്റിംഗ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചത്.
മഞ്ജുവും ഭർത്താവും നവയുഗം ജീവകാരുണ്യ പ്രവർത്തകനുമായ പദ്മനാഭൻ മണികുട്ടനും മാരിയ ശെൽവത്തെ നേരിട്ട് കണ്ടു സംസാരിച്ചു കാര്യങ്ങൾ മനസിലാക്കി. തുടർന്ന് അവർ ഈ വിവരങ്ങൾ ഇന്ത്യൻ എംബസിയെ അറിയിച്ച ശേഷം, മാരിയ ശെൽവത്തെ ലേബർ കോടതിയിൽ കൊണ്ട് പോയി, ഫൈനൽ എക്സിറ്റിനു വേണ്ടി അപേക്ഷ സമർപ്പിച്ചു. അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി, ഡീപോർട്ടേഷൻ സെന്ററിൽ കൊണ്ട് പോയി അവിടെ നിന്നും എക്സിറ്റ് മേടിച്ചു കൊടുത്തു. അങ്ങനെ മാരിയ ശെൽവത്തിന് നാട്ടിൽ പോകാനുള്ള വഴിയൊരുങ്ങി. എല്ലാവർക്കും നന്ദി പറഞ്ഞു അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങി.
കെപിഎ പ്രവാസി ശ്രീ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വേദിയായ പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും, മെമ്പേഴ്സ് മീറ്റും സംഘടിപ്പിച്ചു. സഗായ റസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന ആഘോഷ പരിപാടികൾ കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു . എഴുത്തുകാരിയും, സാമൂഹ്യ പ്രവർത്തകയും ആയ ഷബിനി വാസുദേവ് മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രദീപ അനിൽ അധ്യക്ഷയായ ചടങ്ങിന് ജിഷ വിനു സ്വാഗതം പറഞ്ഞു . കെപിഎ ട്രഷറർ രാജ് കൃഷ്ണൻ, പ്രവാസിശ്രീ കോ-ഓർഡിനേറ്റർ മനോജ് ജമാൽ, ജിബി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. സുമി ഷമീർ നിയന്ത്രിച്ച ചടങ്ങിന് ജ്യോതി പ്രമോദ് നന്ദി അറിയിച്ചു. തുടർന്ന് പ്രവാസി ശ്രീ അംഗങ്ങളുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടികളും, മത്സരങ്ങളും നടന്നു. പ്രവാസി ശ്രീ കോ-ഓർഡിനേറ്റർ നവാസ് ജലാലുദ്ദീൻ, ലിജു ജോൺ, രമ്യ ഗിരീഷ്, ഷാമില ഇസ്മായിൽ, ബ്രിന്ദ സന്തോഷ്, റസീല മുഹമ്മദ്, അഞ്ജലി രാജ്, ആൻസി ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുവൈറ്റ് കെഎംസിസി മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ഐക്യദാർഢ്യം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തോടനുബന്ധിച്ച് കുവൈറ്റ് കെ.എംസിസി ഐക്യദാർഢ്യവും മർഹൂം ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു.
സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും രാഷ്ട്രീയമാണ് ലീഗ് മുന്നോട്ട് വയ്ക്കുന്നതെന്നും ആ രാഷ്ട്രീയത്തിനു മാത്രമേ ജനകീയ അടിത്തറയോടുകൂടി നമ്മുടെ രാജ്യത്ത് പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നുമുള്ള വലിയൊരു സന്ദേശമാണ് എഴുപത്തഞ്ച് വർഷകാലത്തെ മുസ്ലിം ലീഗിന്റെ ചരിത്രം നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു കൊണ്ട് പ്രമുഖ പ്രസംഗികനും കെ.എംസിസി നേതാവുമായ ഇസ്മായിൽ വള്ളിയോത്ത് പറഞ്ഞു.
കുവൈറ്റ് കെഎംസിസി.ആക്ടിംഗ് പ്രസിഡൻ്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ച പരിപാടി അവയവ ദാനത്തിന്റെ കുവൈറ്റ് അംബാസഡറായ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിൽ സ്നേഹത്തിന്റെ പൂക്കൾ വിരിയിച്ച അതുല്യ പ്രതിഭയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഫാ. ചിറമേൽ പറഞ്ഞു. മെഡെക്സ് ചെയർമാൻ ഫാസ് മുഹമ്മദലി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബൂബക്കർ സിദ്ധീഖ് എസ്.പിക്ക് യാത്രയപ്പും നൽകി.
ഇഎംഎസ്, എ.കെ.ജി അനുസ്മരണം; കെ.പി സതീഷ് ചന്ദ്രൻ മുഖ്യാതിഥി
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷത്തെ ഇഎംഎസ്, എ.കെ.ജി അനുസ്മരണ സമ്മേളനം മാർച്ച് 17 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്നു .
ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചിട്ടുള്ള മഹാരഥന്മാരെ അനുസ്മരിക്കുന്നതിനോടനുബന്ധിച്ച് "വളരുന്ന കേരളം, മറയ്ക്കുന്ന മാധ്യമങ്ങൾ" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ മുൻ എം എൽ എ യും സിപിഐ (എം) സംസ്ഥാന സമിതി അംഗവുമായ സഖാവ് കെ പി സതീഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തുമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത അനുസ്മരണ സമ്മേളനത്തിൽ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ വിവിധ നേതാക്കൾ പങ്കെടുക്കുന്നു .
പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
99861103 (അബ്ബാസിയ), 66166283 (ഫഹാഹീൽ) , 60615153 (സാൽമിയ) ,55820075 (അബു ഹലീഫ) .