അൽ സമാൻ എക്സ്ചേഞ്ച് സിസിഎൽ-2025 കാസർഗോഡ് ക്രിക്കറ്റ് ലീഗ്: ഗ്രീൻസ്റ്റാർ കാഞ്ഞങ്ങാട് ചാമ്പ്യൻമാർ
ദോഹ: ഖത്തറിലെ കാസർഗോഡ് ജില്ല സിസിഎൽ 2025 - കാസർഗോഡ് ക്രിക്കറ്റ് ലീഗ് ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ടു. മൂന്നുദിവസം നീണ്ടുനിന്ന ലീഗിൽ
കാസർകോട് ജില്ലക്കാരായ കളിക്കാരെ ലേലം വിളിച്ചാണ് ഓരോ ടീമുകളും അംഗങ്ങളെ തെരഞ്ഞെടുത്തത്. അഞ്ച് ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ അവസാന ദിവസം നടന്ന ആവേശഭരിതമായ ഫൈനലിൽ, ഗ്രീൻസ്റ്റാർ കാഞ്ഞങ്ങാട് ടീം KSDXIയെ 31 റൺസിന് തോൽപ്പിച്ച് പ്രഥമ സിസിഎൽ കിരീടം സ്വന്തമാക്കി.
ഗ്രീൻസ്റ്റാർ ക്യാപ്റ്റനും ഐക്കൺ താരവുമായ ഫൈറൂസ്, പുറത്താകാതെ നേടിയ അതിശയകരമായ 52 റൺസ് (17 പന്തിൽ) സംഭാവന ചെയ്ത് തന്റെ ടീമിനെ അഞ്ച് ഓവറിൽ 70 റൺസെന്ന വലിയ സ്കോർ സൃഷ്ടിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ KSDXIക്കായി കാസിം ചൂരി നല്ല തുടക്കം നൽകിയെങ്കിലും ഏൃലലിെമേൃ താരമായ ഷാബിൽ രണ്ടാം ഓവറിൽ ബ്രേക്ക് ത്രൂ നേടുകയും തുടർന്ന് നൂറു, ശരത്, അച്ചു എന്നിവർ അന്യതാരങ്ങളെയും വീഴ്ത്തി ഗ്രീസ്റ്റാറിന് ഗംഭീര ജയം സമ്മാനിക്കുകയും ചെയ്തു.
ചാമ്പ്യൻ ട്രോഫി മുഹീസ് റാണയും റണ്ണേഴ്സ് ട്രോഫി ജാഫർ മാസ്ക്കം എന്നിവർ കൈമാറി ലുഖ്മാൻ തളങ്കര, സാദിക്ക് പാക്ക്യര,നാസർ കൈതക്കാട്, നാസർ ഗ്രീൻ ലാൻഡ് ഷാനി കബയാൻ. ജൂവൈസ് അൽസമാൻ, ഫൈസൽ ഫില്ലി, ഷാഫി ചെമ്പരിക്ക, നൗഷാദ് കെ സി, മാക്ക് അടൂർ അഷ്റഫ് കാഞ്ഞങ്ങാട്, ഹമീദ് അറന്തോട്, എന്നിവർ സംബന്ധിച്ചു.
ടൂർണമെന്റിലുടനീളമുള്ള തകർപ്പൻ പ്രകടനത്തിനുള്ള അംഗീകാരമായി ഗ്രീൻസ്റ്റാർ താരം മുനൈസ് മികച്ച ബാറ്റ്സ്മാനായും ടൂർണമെന്റിലെ ഏറ്റവും വിലയേറിയ താരമായും തിരിച്ചറിയപ്പെട്ടു. ബെസ്റ്റ് ബൗളേർ കാസിം ചൂരി ബെസ്റ്റ് ഫീൽഡർ ഷബീബ് ബെസ്റ്റ് ക്യാച്ച് നാസർ ടിസാൻ വിക്കറ്റ് കീപ്പർ ചിന്നു എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ക്യാപ്റ്റൻ ഫൈറൂസ് ആയിരുന്നു.
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് സലഫി മദ്റസ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ചെറിയ കുട്ടികളെ പോലും ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ തിരിച്ചറിയുവാനും, അത്തരം സാഹചര്യങ്ങളുള്ള പശ്ചാത്തലങ്ങളിൽ നിന്ന് മാറിനിൽക്കുവാനും, സൗഹൃദ വലയങ്ങളിലൂടെ ആരംഭിക്കുന്ന അപകടങ്ങളെ ബോധ്യപ്പെട്ട് മാറിനിൽക്കുവാനും, പ്രവാസികളായ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, അത്തരം സാഹചര്യങ്ങളുടെ അറിവുകൾ ലഭിച്ചാൽ രക്ഷിതാക്കളെയും, അധ്യാപകരെയും, അധികൃതരെയും അറിയിക്കുവാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഗൾഫ് ഇസ്ലാഹി കോഡിനേഷൻ കമ്മിറ്റി കൺവീനറും, മദ്റസ മാനേജറുമായ മുഹമ്മദ് സുൽഫിക്കർ പറഞ്ഞു.
പ്രവാസികളായ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും, ബോധവൽക്കരണങ്ങളിലും സജീവമാക്കുവാൻ ബത്ഹ റിയാദ് സലഫി മദ്റസ എല്ലാ കാലത്തും പ്രവർത്തിക്കാറുണ്ടെന്നും,സലഫി മദ്റസ ഈ വർഷം സംഘടിപ്പിച്ച മുക്തി ലഹരി മരണത്തിന്റെ വ്യാപാരി എന്ന പേരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ എക്സിബിഷനിൽ ആയിരങ്ങൾ പങ്കാളികളായതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന്, മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി അറിയിച്ചു.
സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെ റെഗുലർ മദ്റസയും, ടീനേജ് കുട്ടികൾക്ക് പ്രത്യേക കോഴ്സും നടന്നുവരുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് ഏഴ് വരെയാണ് പഠന സമയം. മദ്റസ ആവശ്യങ്ങൾക്ക് 0556113971, 0562508011, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ വ്യത്യസ്ത പ്രോഗ്രാമുകൾ അവതരിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സിബിഷൻ കോഡിനേറ്റർ ഫർഹാൻ കാരക്കുന്ന് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ആത്തിഫ് ബുഹാരി സ്വാഗതം പറഞ്ഞു. ഹാഫിള് മുഹമ്മദ് നാജിൽ, വാജിദ് ,റജീന ഇസ്ഹാഖ് , നസ്റിൻ , റംല ടീച്ചർ , റസീന , ഹനാൻ , സിൽസില എന്നിവർ നേതൃത്വം നൽകി. മുജീബ് ഇരുമ്പുഴി നന്ദി പറഞ്ഞു
സമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നു: സത്യൻ മൊകേരി
ദമാം: ഇന്ത്യയിലെ പൊതുസമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് വൻതോതിൽ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നുവെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ സത്യൻ മൊകേരി.
നവയുഗം സാംസ്കാരിക വേദി ഏഴാമത് കേന്ദ്ര സമ്മേളനം ദമാമിലെ റോസ് ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സമ്പത്തിന്റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് ഒരു ശതമാനത്തോളം മാത്രം വരുന്ന കോർപറേറ്റുകളാണ്.
കോർപറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. പത്രങ്ങളെ പോലും വിലക്കെടുത്ത് വാർത്തകൾ തങ്ങൾക്കു അനുകൂലമാക്കുകയാണ് കോർപറേറ്റുകൾ ചെയ്യുന്നത്.
രാജ്യത്ത് മതപരമായ ചേരിതിരിവ് കൂടിവരുന്നു. സംഘപരിവാർ-കോർപ്പറേറ്റ് സഖ്യത്തിന്റെ താത്പര്യങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ അണിനിരത്തി എതിർത്തു തോൽപ്പിക്കേണ്ടത് മതേതര ജനകീയ സംഘടനകളുടെ ഉത്തരവാദിത്വം ആണ് എന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം കഴിഞ്ഞ പത്തുവർഷം കൊണ്ട് 43,000 കോടി രൂപയിലധികം ക്ഷേമപെൻഷനുകൾ ആയി നൽകുകയും പ്രവാസികളുടെ ഉന്നമനത്തിനു ഉൾപ്പെടെ സമഗ്ര മേഖലയിലും പുരോഗമനപരമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്ത കേരളത്തിലെ ഇടതുസർക്കാരിനെ പിന്തുണയ്ക്കേണ്ടത് പ്രവാസികളുടെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജമാൽ വില്യാപ്പിള്ളി, പ്രിജി കൊല്ലം, ലത്തിഫ് മൈനാഗപ്പിള്ളി എന്നിവരടങ്ങിയ പ്രസീഡിയം അധ്യക്ഷത വഹിച്ച കേന്ദ്ര സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
രക്ഷധികാരി ഷാജി മതിലകം നവയുഗം കാമ്പയിനുകൾ വിശദീകരിച്ചു. ഉണ്ണി മാധവം രക്തസാക്ഷി പ്രമേയവും ബിജു വർക്കി അനുശോചന പ്രേമേയവും അവതരിപ്പിച്ചു. നവയുഗം കലാവേദി ഗായകസംഘം നവയുഗം അവതരണഗാനം ആലപിച്ചു.
അരുൺ ചാത്തന്നൂർ കൺവീനറും ജോസ് കടമ്പനാട്, ഹുസൈൻ നിലമേൽ എന്നിവർ അംഗങ്ങൾ ആയ പ്രമേയ കമ്മിറ്റിയും മഞ്ജു അശോക് കൺവീനറും മീനു അരുൺ, അഞ്ജുന ഫെബിൻ, സുദീഷ് കുമാർ എന്നിവർ അംഗങ്ങളായ മിനിറ്റ്സ് കമ്മിറ്റിയും സജീഷ് പാട്ടാഴി കൺവീനറും നന്ദകുമാർ, മുരളി പാലേരി എന്നിവർ അംഗങ്ങളായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിച്ചു.
പൊതുചർച്ചയിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു സജി അച്യുതൻ, ശ്രീകുമാർ വെള്ളല്ലൂർ, മനോജ്, ഹുസൈൻ നിലമേൽ, മുരളി പാലേരി, എബിൻ ബേബി, റബീഷ്, ഹാനി ജമാൽ, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. വിവിധ പ്രവാസി വിഷയങ്ങളിൽ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.
സാജൻ കണിയാപുരം, ദാസൻ രാഘവൻ, ഷിബു കുമാർ, ശരണ്യ ഷിബു എന്നിവരുൾപ്പെട്ട സ്റ്റീയറിംഗ് കമ്മിറ്റി സമ്മേളന നടപടികൾ നിയന്ത്രിച്ചു. സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ ഗോപകുമാർ സ്വാഗതവും കൺവീനർ ബിനുകുഞ്ഞു നന്ദിയും പറഞ്ഞു.
45 അംഗങ്ങൾ അടങ്ങുന്ന പുതിയ കേന്ദ്രകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
യമൻ വിദ്യാർഥികൾ കടലിൽ കാണാതായിട്ട് ഒരുമാസം
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനിൽനിന്നുള്ള രണ്ട് വിദ്യാർഥികൾ കടലിന്റെ കാണാക്കയങ്ങളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം. തെരച്ചിലുകൾ ഏറെ നടത്തിയെങ്കിലും ഇരുവരെയും ഇതുവരെ കണ്ടെത്താനായില്ല.
കഴിഞ്ഞമാസം രണ്ടിനാണ് കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളായ ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവർ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായത്.
ഒമ്പതംഗ വിദേശ വിദ്യാർഥി സംഘം കോയമ്പത്തൂരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് എറണാകുളത്ത് വിനോദയാത്ര വന്നതാണ്. കടലിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തെ മത്സ്യത്തൊഴിലാളികൾ വിലക്കിയെങ്കിലും ഭാഷ ഇവർക്ക് മനസിലായില്ല. ഇതാണ് വിനയായത്.
വിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും കോസ്റ്റൽ പോലീസും ഒക്കെ ഒരാഴ്ചയോളം നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് പ്രതീക്ഷയറ്റ ബന്ധുക്കൾ ഒടുവിൽ നിരാശയോടെ നാട്ടിലേക്ക് വിമാനം കയറി.
ലഹരി വിരുദ്ധദിനം: റിയാദ് സലഫി മദ്റസ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ചെറിയ കുട്ടികളെ പോലും ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ തിരിച്ചറിയുവാനും അത്തരം പശ്ചാത്തലങ്ങളിൽ നിന്ന് മാറിനിൽക്കുവാനും കുട്ടികൾ ശ്രദ്ധിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഗൾഫ് ഇസ്ലാഹി കോഓർഡിനേഷൻ കമ്മിറ്റി കൺവീനറും മദ്റസ മാനേജറുമായ മുഹമ്മദ് സുൽഫിക്കർ പറഞ്ഞു.
പ്രവാസികളായ കുട്ടികൾ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അത്തരം സാഹചര്യങ്ങളുടെ അറിവുകൾ ലഭിച്ചാൽ രക്ഷിതാക്കളെയും അധ്യാപകരെയും അധികൃതരെയും അറിയിക്കുവാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളായ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ബോധവത്കരണങ്ങളിലും സജീവമാക്കുവാൻ ബത്ഹ റിയാദ് സലഫി മദ്റസ എല്ലാ കാലത്തും പ്രവർത്തിക്കാറുണ്ടെന്നും മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി അറിയിച്ചു.
സലഫി മദ്റസ സംഘടിപ്പിച്ച "മുക്തി- ലഹരി മരണത്തിന്റെ വ്യാപാരി' എന്ന പേരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ എക്സിബിഷനിൽ ആയിരങ്ങൾ പങ്കാളികളായതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെ റെഗുലർ മദ്റസയും ടീനേജ് കുട്ടികൾക്ക് പ്രത്യേക കോഴ്സും നടന്നുവരുന്നു.
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഏഴ് വരെയാണ് പഠന സമയം. മദ്റസ ആവശ്യങ്ങൾക്ക് 0556113971, 0562508011, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രോഗ്രാമിൽ കുട്ടികൾ വ്യത്യസ്ത പ്രോഗ്രാമുകൾ അവതരിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സിബിഷൻ കോഓർഡിനേറ്റർ ഫർഹാൻ കാരക്കുന്ന് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
ആത്തിഫ് ബുഹാരി സ്വാഗതം പറഞ്ഞു. ഹാഫിള് മുഹമ്മദ് നാജിൽ, വാജിദ്, റജീന ഇസ്ഹാഖ്, നസ്റിൻ, റംല ടീച്ചർ, റസീന, ഹനാൻ, സിൽസില എന്നിവർ നേതൃത്വം നൽകി. മുജീബ് ഇരുമ്പുഴി നന്ദി പറഞ്ഞു.
ഇശല്‍ നിലാവ് എന്‍ട്രി പാസ് റിലീസ് ചെയ്തു
ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ലസ് അണിയിച്ചൊരുക്കുന്ന ഇശല്‍ നിലാവ് സീസണ് ത്രീ എന്‍ട്രി പാസ് റിലീസ് ചെയ്തു. റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ അക്കോണ്‍ പ്രിന്റിംഗ് പ്രസ് ഡയറക്ടറും ജനറല്‍ മാനേജറുമായ പി.ടി. മൊയ്തീന് കുട്ടി, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്,
ഗ്രീന്‍ ജോബ്സ് മാനേജിംഗ് ഡയറക്ടര്‍ ഷാനു, റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, അബൂ ഹമദ് ടൂറിസം സിഇഒ റസല്‍ അഹ്മദ്, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സജ്ന സഹ്റാസ് , ന്യൂ വാല്‍മാക്സ് പ്രതിനിധി ഫിറോസ് ബാബു എന്നിവര്‍ ചേര്‍ന്നാണ് എന്‍ട്രി പാസ് റിലീസ് ചെയ്തത്.
ജൂലൈ മൂന്നിന് ഐസിസി അശോക ഹാളില്‍ നടക്കുന്ന ഇശല്‍ നിലാവില് റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ തുടങ്ങിവര്‍ പാടും. പരിപാടിയുടെ സൗജന്യ പാസുകള്‍ക്ക് 7041 3304, 5509 9389 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ശിൽപശാല സംഘടിപ്പിച്ചു
അബുദാബി :ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിംഗ് കമ്മറ്റി യുടെയും വിവിധ സബ് കമ്മറ്റി അംഗങ്ങളുടെയും ശിൽപശാല സംഘടിപ്പിച്ചു. അബുദാബി സ്റ്റേറ്റ് കെഎംസിസി സെക്രട്ടറി ടി കെ അബ്ദുസ്സലാം ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി.സമീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള, മുൻ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസ നേർന്നു.
വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം മുസ്ലിയാർ, നൗഷാദ് ഹാഷിം, അഷ്റഫ് ഹാജി അഹമ്മദ് കുട്ടി തൃത്താല, സിദ്ധീഖ് എളേറ്റിൽ, സെക്രട്ടറി മാരായ മുഹമ്മദ് കുഞ്ഞി കൊളവയൽ, അനീസ് മംഗലം, മുസ്തഫ വാഫി, അബ്ദുള്ള ചേലക്കോട്, മുഹമ്മദ് ഷഹീം , ബഷീർ ചെമ്മുക്കൻ, അലി അബ്ദുള്ള എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.
കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിക്ക് മൂന്നാം വർഷവും സഹായം തുടർന്ന് കേളി
റിയാദ് : കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ പ്രവർത്തിക്കുന്ന ഡെർമറ്റോളജി ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് പാചകക്കാരനെ നിയമിക്കുന്നതിനായി കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന പിന്തുണ മൂന്നാം വർഷത്തേക്കും ദീർഘിപ്പിച്ച് കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള 'സ്നേഹ സ്പർശം' കൂട്ടായ്മ.
കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ 'ഹൃദയപൂർവ്വം കേളി' (കേരളത്തിൽ ഒരു ലക്ഷം പൊതിച്ചോർ ) പദ്ധതിയിൽ ഉൾപ്പെടുത്തി നൽകി വരുന്ന ഈ സഹായം ആശുപത്രിയിലെ അന്തേവാസികൾക്ക് രുചികരമായ ഭക്ഷണം നൽകുന്നതിന് ഒരു കൈ സഹായം എന്ന നിലക്കാണ് കേളി നൽകി വരുന്നത്.
12ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ അശരണരെ ചേർത്ത് പിടിക്കുന്നവർക്ക് ഒപ്പം ചേർന്നാണ് ഒരുലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്തിനാണ് സംഘടന ലക്ഷ്യം വച്ചിരുന്നത്.
ഇതിനോടകം തന്നെ പദ്ധതിയിൽ പ്രഖ്യാപിച്ച എണ്ണം മറികടന്നതായി സെക്രട്ടറി സുരേഷ് കണ്ണപുരം പറഞ്ഞു. 'സ്നേഹ സ്പർശം' എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെ കേളി അംഗങ്ങളുടെ നേതൃത്വത്തിൽ പൊതു സമൂഹത്തെകൂടി ഉൾപ്പെടുത്തി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ഡെർമറ്റോളജി ആശുപത്രിയിലെ പാചകക്കാരനുള്ള ഒരു വർഷത്തെ ശമ്പളം തുടർച്ചയായി മൂന്നാം വർഷവും ഈ കൂട്ടായ്മ നൽകും.
ആശുപത്രി അംഗണത്തിൽ നടന്ന ചടങ്ങിൽ കേളി ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയലിൽ നിന്നും സബ് കളക്ടര്‍ അര്‍ഷീല്‍ ആര് മീണ കെളിയുടെ ധരണാ പത്രം ഏറ്റുവാങ്ങി. കോഴിക്കോട് നോർത്ത് മണ്ഡലം എംഎൽഎ തോട്ടത്തില്‍ രവീന്ദ്രന്,അഡീഷണൽ ഡിഎംഒ ഡോക്ടര്‍ രാജേഷ്, ഡിപിഎം ഡോക്ടര്‍ ഷാജി, വാർഡ് കൺസിലർ അനിത, കേളി കേന്ദ്ര കമ്മറ്റി മുൻ അംഗം ഹസ്സൻ കോയ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഡെർമറ്റോളജി ആശുപത്രിയിലെ ഈ വർഷത്തെ കരാറിന് കുരുന്നുകളുടെ കൈത്താങ്ങ് കൂടിയുണ്ട്. ഇക്കഴിഞ്ഞ എസ്എസ്എൽസി - പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായ കുട്ടികൾക്ക് കേളി നൽകിയ വിദ്യാഭ്യാസ പുരസ്കാരങ്ങളിൽ നിന്നും ലഭിച്ച അവാർഡ് തുക, റിയാദിൽ നിന്നും അർഹരായ നവനീത് എം, നിഷാൽ പൂവക്കുറിശ്ശി, മേധ മിലേഷ്, അദിവ് വിജി എബ്രഹാം, നജ അമ്രീൻ, അനു റോസ് ജോമോൻ, ആദർശ് സാജു, നേഹ പുഷ്പരാജ്, അഭയ് ദേവ്, ദീപക് ദേവ്, മീര ആവുഞ്ഞിക്കാട്ടുപറമ്പിൽ, ശ്രീലക്ഷ്മി മധുസൂദനൻ, ഉപാസന മനോജ് എന്നീ കുട്ടികൾ ഈ സംരഭത്തിലേക്ക് സംഭാവന ചെയ്തു. ഭാവി തലമുറയിലെ സഹാനുഭൂതിയുടെയും, ചേർത്തുപിടിക്കലിൻ്റെയും കിരണങ്ങളാണ് ഈ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നതെന്ന് ഫണ്ട് ഏറ്റു വാങ്ങിക്കൊണ്ട് കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് പറഞ്ഞു.
കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി "കെപിഎ സിംഫണി'ക്ക് വിപുലമായ തുടക്കം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയുടെ മ്യൂസിക് വിഭാഗം സംഘടിപ്പിക്കുന്ന പ്രതിമാസ സംഗീതപരിപാടി "കെപിഎ. സിംഫണി’ക്ക് കെ.പി.എ ഹാളിൽ വച്ച് തുടക്കമായി.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ നിർവഹിച്ചു. സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു.
ഓറ ആർട്സ് സെന്റർ ചെയർമാൻ മനോജ് മയ്യന്നൂർ മുഖ്യാതിഥിയായും, പ്രശസ്ത ഗായികയും സ്റ്റാർ സിംഗർ ഫെയിം താരവുമായ പാർവതി മേനോൻ മുഖ്യാതിഥിയായും ചടങ്ങിൽ പങ്കെടുത്തു. കെ. പി. എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി രജീഷ് പട്ടാഴി, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ആശംസകൾ അറിയിച്ചു.
സൃഷ്ടി സാഹിത്യ വിഭാഗം കൺവീനർ വിനു ക്രിസ്റ്റി സ്വാഗതവും, സിംഗേഴ്സ് കോഓർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ നന്ദിയും അർപ്പിച്ചു. സൃഷ്ടി ഡാൻസ് കൺവീനർ ബിജു ആർ പിള്ള സിംഫണിയിലെ ഗായകരെ പരിചയപ്പെടുത്തി.
തുടർന്ന് നടന്ന സംഗീതപരിപാടിയിൽ സൃഷ്ടി അംഗങ്ങളായ റാഫി പരവൂർ, ഉശാന്ത്, റൈഹാന, ആനി, ജെയിൻ, അർഫാൻ എന്നിവർ സംഗീതപ്രകടനങ്ങൾക്കു നേതൃത്വം നൽകി. ഗായകരുടെ സമഗ്ര സാന്നിധ്യം പരിപാടിക്ക് സംഗീതമാധുരിയും കലാ വൈവിധ്യവും പകർന്നു. കെ. പി. എ സെൻട്രൽ കമ്മിറ്റി, ജില്ലാകമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം
കുവൈറ്റ് സിറ്റി: വിദേശികൾക്ക് കുവൈറ്റിന് പുറത്തേക്ക് പോകാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാണെന്ന നിയമം ഇന്ന് പ്രാബല്യത്തിൽ വന്നു. എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്ന രണ്ടാമത്തെ ജിസിസി രാജ്യമാണ് കുവൈറ്റ്.
ഇതുവരെ 22,000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. എക്സിറ്റ് പെർമിറ്റ് ഇല്ലാത്ത വിദേശികൾക്ക് ഇന്ന് മുതൽ യാത്രാനുമതി നിഷേധിക്കും.
തൊഴിലുടമയാണ് അനുമതിപത്രം നൽകുന്നതെങ്കിലും നടപടിക്രമം ഓൺലൈനായി പൂർത്തിയാക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു.
അതേസമയം, സ്വന്തം സ്പോൺസർഷിപ്പിലുള്ള(ആർട്ടിക്കിൾ 19 വീസ) വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് ആവശ്യമില്ലെന്ന് മാനവശേഷി സമിതി അറിയിച്ചു.
റഹീം മോചന കേസ്: അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്, ആകാംക്ഷ
കോഴിക്കോട്: സൗദി ജയിലില്‍ മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്.
റഹീമിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ച റിയാദ് ക്രിമിനല്‍ കോടതി വിധിക്കെതിരേ പബ്ലിക് പ്രോസിക്യൂഷന് മേല്‍ക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലെ ആവശ്യം എന്താണെന്ന് വ്യക്തമല്ല.
ഉള്ളടക്കമറിയാന്‍ അടുത്ത സിറ്റിംഗ്വരെ കാത്തിരിക്കണം. സൗദി ബാലന് കൊല്ലപ്പെട്ട സംഭവത്തില്‍ റഹീമിന് 20 വര്‍ഷം തടവുശിക്ഷ മേയ് 26ന് കോടതി വിധിച്ചിരുന്നു. ഇതില്‍ 19 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായി. ഇനി ഒരു വര്‍ഷം മാത്രമാണ് തടവുള്ളത്.
അതിനിടയിലാണ് അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന് രംഗത്തുവന്നിട്ടുള്ളത്. ഭിന്നശേഷിക്കാനായ ബാലന് കൊല്ലപ്പെട്ട കേസായതിനാല്‍ ശിക്ഷ വര്‍ധിപ്പിക്കാന്‍ പ്രോസിക്യൂഷന് ആവശ്യപ്പെടുമോ എന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.
എന്നാല്‍ ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. ഏതൊരു കീഴ്കോടതി വിധിക്കും ശേഷം പബ്ലിക് പ്രോസിക്യൂഷന് അപ്പീല്‍ പോകുന്നത് പതിവാണ്. ഇതു സ്വാഭാവിക നടപടി മാത്രമാണ്.
ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും കേസിന്റെ നിലവിലെ സ്ഥിതിയെ ബാധിക്കാന്‍ സാധ്യതയില്ലെന്നുമാണ് നിയമ വിദഗ്ദരില്നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്നും സഹായ സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേസില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് അബ്ദുല്‍ റഹീം ഇന്ത്യന്‍ എം ബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു. അപ്പീലിന് 30 ദിവസത്തെ സമയമുണ്ടായിരുന്നു. റഹീമിന്റെ അഭിഭാഷകരായ ഡോ. റെന അബ്ദുല്‍ അസീസ്, ഒസാമ അല്അമ്പര് എന്നിവര്‍ അപ്പീലിന് തയാറായെങ്കിലും റഹീമിന്റെ അഭിപ്രായം മാനിച്ച് മുന്നോട്ട് പോയില്ല.
അതേസമയം, തടവുകാലം 19 വര്‍ഷം പൂര്‍ത്തിയാക്കിയതും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് റഹീമിന്റെ മോചനം വേഗത്തിലാക്കാന്‍ റിയാദ് ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കാനൊരുങ്ങുകയാണ് സഹായസമിതി. റഹീമിന്റെ വധശിക്ഷ നേരത്തെ റദ്ദാക്കിയിട്ടുണ്ട്.
അധ്യാപികയെ പീഡിപ്പിച്ച കേസ്: സ്കൂൾ ജീവനക്കാരന് വധശിക്ഷ
കുവൈറ്റ് സിറ്റി: സ്കൂൾ ഓഫീസിൽ വച്ച് അധ്യാപികയെ പീഡിപ്പിച്ച കേസിൽ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.
ജോലിക്കായി സ്കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസിൽ കയറി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പ്രതിക്കെതിരേ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
വിചാരണക്കിടെ പ്രതി കോടതിയിൽ മൗനം പാലിച്ചു. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി മരിച്ചു
റാസൽകൈമ: യുഎഇ റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് എസ്ഡബ്ല്യുഎസ് ജംഗ്ഷനുസമീപം ശരത് നിവാസിൽ ശരത്ചന്ദ്രബോസിന്റെ മകൻ ശരത് രാജ് (ഉണ്ണി-28) ആണ് മരിച്ചത്.
26ന് രാത്രിയിലായിരുന്നു അപകടം. റാസൽകൈമയിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. അമ്മ: രാജേശ്വരി. സഹോദരി: ശാരി ശരത്.
സംസ്കാരം ഇന്ന് അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽ.
സുരേഷ് കുമാറിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ, ഖുവയ്യ യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം സുരേഷ് കുമാറിന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രസിഡന്റ് നൗഷാദ് അധ്യക്ഷനായ ചടങ്ങിൽ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി ശ്യാം സ്വാഗതം പറഞ്ഞു.
മുസാഹ്മിയ ഏരിയ സെക്രട്ടറി നിസാറുദ്ധീൻ, മുസാഹ്മിയ രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി നടരാജൻ, ഏരിയ കമ്മിറ്റിയംഗം സുനിൽകുമാർ, യൂണിറ്റ് എക്സിക്യുട്ടിവ് അംഗങ്ങളായ മണി, വേലുബാബു, സക്കീർ എന്നിവർ ആശംസകൾ അറിയിച്ചു.
കൂടാതെ നിരവധി യുണിറ്റ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. യാത്ര പോകുന്ന സുരേഷ് കുമാറിന് യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി മൊമൻന്റോ കൈമാറി. സുരേഷ് കുമാർ നന്ദി പറഞ്ഞു.
ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ്: ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി ഹിലാൽ ചാമ്പ്യന്മാർ
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ പ്രീമിയർ ലീഗ്(ഐപിഎഫ്എൽ) ഫുട്ബോൾ പ്രേമികൾക്ക് ആവേശം നിറഞ്ഞ ഒരു മത്സരം സമ്മാനിച്ച് സമാപിച്ചു.
എംഐസി ഗ്രൗണ്ടിൽ വച്ചായിരുന്നു ടൂർണമെന്റിന്റെ ഫൈനൽ മത്സരം. ഒടുവിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി ഹിലാൽ, ശക്തരായ ജിംഖാന എഫ്സി മാർക്കിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0ന് തോൽപ്പിച്ച് ചാമ്പ്യന്മാരായി കിരീടം ഉയർത്തുകയായിരുന്നു.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ച മത്സരത്തിൽ അവസാനം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാക്ക് & വൈറ്റ് എഫ്സി മികച്ച പ്രകടനം നടത്തുകയായിരുന്നു. ടീമിന്റെ ഏകോപിതമായ കളിയും തന്ത്രപരമായ നീക്കങ്ങളും വിജയത്തിന് വഴിയൊരുക്കി.
ടൂർണമെന്റിലെ മികച്ച ഗോൾ കീപറായി അബ്ദുൽ റഹ്മാൻ എരിയാൽ നെയും ടോപ് സ്കോർറായി സാജാസിനെയും മികച്ച താരമായി ഫോറോസിനെയും മികച്ച ഡിഫൻഡറായി ശണീബിനെയും തെരഞ്ഞടുത്തു.
മുൻ സംസ്ഥാന ഫുട്ബോൾ തരാം അബ്ദുൽ ബാസിത് വിജയികൾക്കുള്ള ട്രോഫിയും മെഡിലുകളും വിതരണം ചെയ്തു. മത്സരങ്ങൾ ഹാൻസൺ, ഷാൻ, നിഖിലേഷ് എന്നിവർ നിയന്ത്രിച്ചു
ഫുട്ബോൾ പ്രിമിർ ലീഗിന് ആരിഫ് ബംബ്രാണ, മുഹമ്മദ് നവാസ്, അൽത്താഫ്, മഷൂദ്, അബ്ദുൽ റഹിമാൻ എരിയാൽ, ശനീബ് അരീക്കോട്, അമീർ അലി, ഹനീഫ് പേരാൽ, ജാഫർ വാക്ര, സകീർ മുല്ലകൾ, അബ്ദുൽ കരീം, ഇക്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.
കേളി മലാസ് ഏരിയ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12-ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ഏരിയ സമ്മേളനങ്ങൾ നടക്കും.
പത്ത് യൂണിറ്റുകളും ഒരു മേഖല കമ്മിറ്റിയുമുള്ള മലാസ് ഏരിയയിലെ എല്ലാ സമ്മേളനങ്ങളും പൂർത്തിയാക്കി അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്ന ഹാര യൂണിറ്റ് സമ്മേളനം ഏരിയ കമ്മിറ്റി അംഗവും കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗവുമായ ഫൈസൽ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി അബ്ദുൽ വദൂദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ റിജോ അറക്കൽ വരവ് ചെലവ് കണക്കും കേളി കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ട്ചാലി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ മറുപടി പറഞ്ഞു. സാഹിർ, ശ്രീനി എന്നിവർ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങൾ സമ്മേളനം പാസാക്കി. പുതിയ സെക്രട്ടറിയായി അബ്ദുൽ വദൂദിനേയും പ്രസിഡന്റായി റിജോ അറക്കലിനെയും ട്രഷററായി മുനവറിനെയും സമ്മേളനം തെരഞ്ഞെടുത്തു
സീതാറാം യെച്ചൂരി നഗറിൽ നടന്ന മജ്മ യൂണിറ്റ് സമ്മേളനം ഒലയ്യ രക്ഷാധികാരി സമിതി അംഗം കരീം പൈങ്ങോട്ടൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി പ്രതീഷ് പുഷ്പൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാധാകൃഷ്ണൻ വരവ് ചെലവ് കണക്കും കേളി കേന്ദ്ര കമ്മിറ്റി അംഗം ഹാഷിം കുന്നത്തറ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
ഷബീർ, ശ്രീജിത്ത് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടി പറഞ്ഞു. സെക്രട്ടറിയായി പ്രതീഷ് പുഷ്പനെയും പ്രസിഡന്റായി ബാലകൃഷ്ണനെയും ട്രഷററായി രാധാകൃഷ്ണനെയും സമ്മേളനം തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന ജരീർ യൂണിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം നൗഫൽ പൂവ്വകുറുശി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഫൈസൽ കൊണ്ടോട്ടിയുടെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി വി.എം. സുജിത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാഗേഷ് കൂരിക്കാട്ടിൽ രാമകൃഷ്ണൻ വരവ് ചെലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ മറുപടി പറഞ്ഞ സമ്മേളനത്തിൽ സൈതലവി,നവീൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി രാഗേഷ് കൂരിക്കാട്ടിൽ രാമകൃഷ്ണനെയും പ്രസിഡന്റായി രതീഷ് കൂക്കാനത്തിനെയും ട്രഷററായി ഫൈസൽ കൊണ്ടോട്ടിയെയും സമ്മേളനം തെരഞ്ഞെടുത്തു.
യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശരീഫിന്റെ അധ്യക്ഷതയിൽ പുഷ്പൻ നഗറിൽ നടന്ന തുമൈർ യൂണിറ്റ് സമ്മേളനം മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗം വി.എം. സുജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജലീൽ ഇല്ലിക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൽ ഗഫൂർ വരവ് ചെലവ് കണക്കും എം. അജിത്കുമാർ പ്രമേയവും കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
ഉയർന്നു വന്ന ചർച്ചകൾക്ക് നസീർ മുള്ളൂർക്കര മറുപടി നൽകി. സെക്രട്ടറി മുഹമ്മദ് ശരീഫ്, പ്രസിഡന്റ് ജലീൽ ഇല്ലിക്കൽ, ട്രഷറർ കെ. എച്ച്. ഹർഷിൽ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.
സീതാറാം യെച്ചൂരി നഗറിൽ നടന്ന ഹോത്ത സുദൈർ യൂണിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം മജീഷ് എം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. ഷൗക്കത്ത് അധ്യക്ഷനായ സമ്മേളനത്തിൽ സെക്രട്ടറി മുഹമ്മദ് ഷിജിൻ റിപ്പോർട്ടും ട്രഷറർ എൻ.വി. ഡൈസൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കേളി സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി സംഘടന റിപ്പോർട്ടും ചർച്ചയ്ക്കുള്ള മറുപടിയും പറഞ്ഞു. പി.കെ. ഷാനവാസ്, സി.എ. നിഷാദ് മോൻ എന്നിവർ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
മുഹമ്മദ് ഷിജിൻ സെക്രട്ടറി, എൻ.വി. ഡൈസൻ പ്രസിഡന്റ്, അൻവർ എം. ഇബ്രാഹിം ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന താദിഖ് യൂണിറ്റ് സമ്മേളനം മലാസ് ഏരിയ വൈസ് പ്രസിഡണ്ട് കരീം പൈങ്ങോട്ടൂർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി കുഞ്ഞുപിള്ള തുളസി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജി പി വരവ് ചിലവ് കണക്കും, അവതരിപ്പിച്ച സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സംഘടന റിപ്പോർട്ടും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കൺവീനർ നസീർ മുള്ളൂർക്കര ചർച്ചകൾക്കു മറുപടിയും പറഞ്ഞു.
പി. ഷാജി, അജേഷ് എം. രാജൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. കുഞ്ഞുപിള്ള തുളസിയെ സെക്രട്ടറിയായും ഷാജഹാൻ മുഹമ്മദ് അബ്ദുൽ ഖാദറിനെ പ്രസിഡന്റായും ജോയ് മറിയ ദാസിനെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു.
കേളി രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, പ്രസിഡന്റ് സെബിൻ ഇക്ക്ബാൻ, ഏരിയ രക്ഷാധികാരി സെക്രട്ടറിമാരായ ജവാദ് പരിയാട്ട്, സുനിൽ കുമാർ, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡന്റ് എം. മുകന്ദൻ, ട്രഷറർ ഷിംനേഷ് വായനൻ, രക്ഷാധികാരി സമിതി അംഗങ്ങളായ അൻവർ, അഷറഫ്, ഇ.കെ. രാജീവൻ, റനീസ്.
സമീർ അബ്ദുൽ അസീസ്, പ്രതീഷ് പുഷ്പൻ, മുരളികൃഷ്ണൻ, കെ.കെ. അനീഷ്, പി.എൻ.എം. റഫീഖ്, രാഗേഷ് എന്നിവർ വിവിധ സമ്മേളനങ്ങളിൽ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
കേളി സർഗസംഗമം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12-ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന അസീസിയ ഏരിയ ഏഴാമത് സമ്മേളനത്തിന്റെ ഭാഗമായി "സർഗസംഗമം 2025' എന്ന പേരിൽ വിവിധ പരിപാടികൾ കോർത്തിണക്കി യൂണിറ്റുകൾ തമ്മിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി സംഘടിപ്പിച്ച പരിപാടി ഏരിയയിലെ വിവിധ യൂണിറ്റിലെ മെമ്പർമാരെ ഉൾപ്പെടുത്തി വടംവലി, ഷൂട്ട്ഔട്ട്, കാരംസ്, ചെസ് തുടങ്ങിയ വിവിധയിനം പരിപാടികൾ അരങ്ങേറി.
കാരംസ് മത്സരത്തിൽ അസീസിയ യൂണിറ്റ് അംഗങ്ങളായ ഷബീറലി ഒന്നാം സ്ഥാനവും പ്രബീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചെസ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ മനാഹ് യൂണിറ്റ് അംഗങ്ങൾ തമ്മിൽ മാറ്റുരച്ചതിൽ സുഭാഷിനെ പരാജയപ്പെടുത്തി ഫായിസ് വിജയിയായി.
ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ അൽഫനാർ യൂണിറ്റ് അംഗം ചാക്കോ ഒന്നാം സ്ഥാനവും അസീസിയ യൂണിറ്റ് അംഗം സുബീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കസേര കളിയിൽ മനാഹ് യൂണിറ്റ് അംഗങ്ങളായ സ്വാലിഹ് ഒന്നാമതും ഫായിസ് രണ്ടാമതായും ഫിനിഷ് ചെയ്തു.
ലെമൺ സ്പൂൺ മത്സരത്തിൽ മനാഹ് യൂണിറ്റ് അംഗം സൂരജ് ഒന്നാം സ്ഥാനത്തും അസീസിയ യൂണിറ്റ് അംഗം നൗഷാദ് രണ്ടാം സ്ഥാനത്തും എത്തി. സുന്ദരിക്ക് പൊട്ടുതൊടൽ മത്സരത്തിൽ മനാഹ് യൂണിറ്റ് അംഗം ഫായിസ്, അസീസിയ യൂണിറ്റ് അംഗം അജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വാശിയേറിയ വടംവലി മത്സരത്തിൽ അൽഫാനാർ യൂണിറ്റിനെ പരാജയ പെടുത്തി സിമന്റ് യൂണിറ്റ് വിജയികളായി. അസീസിയ ഏരിയ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടി കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
കേളി ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കര, സെക്രട്ടറിയേറ്റ് അംഗം കാഹിം ചെളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജാഫർ ഖാൻ, പ്രദീപ് കൊട്ടാരത്തിൽ, അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ, കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി ആക്ടിംഗ് കൺവീനർ ഷെബി അബ്ദുൾ സലാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അസീസിയ ഏരിയ സെക്രട്ടറി സ്വാഗതവും സംഘാടക സമിതി ചെയർമാൻ സുഭാഷ് നന്ദിയും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി എന്നിവർ സന്നിഹിതരായിരുന്നു.
ഏരിയ സമ്മേളനത്തിന്റെ ലോഗോ ഡിസൈൻ ചെയ്ത മലപ്പുറം അരിപ്ര സ്വദേശിയും അസീസിയ ഏരിയ രക്ഷാധികാരി സമിതി മുൻ അംഗം റഫീഖ് അരിപ്രയുടെ മകനുമായ റസലിനും സർഗസംഗമം പരിപാടിയുടെ മത്സരങ്ങൾ നിയന്ത്രിച്ച കേളി മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗം റിയാസ് പള്ളാട്ടിനുമുൾപ്പെടെ വിജയികൾക്ക് പുതുതായി തെരഞ്ഞെടുത്ത സെക്രട്ടറി സുധീർ പോരേടം, പ്രസിഡന്റ് അലി പട്ടാമ്പി, ട്രഷറർ ലജീഷ് നരിക്കോട്, മുൻ സെക്രട്ടറി റഫീഖ് ചാലിയം, മുൻ പ്രസിഡന്റ് ഷാജി റസാഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
സജു വി. തോമസിന്റെ മാതാവ് അന്തരിച്ചു
കുവൈറ്റ് സിറ്റി: എൻഇസികെ കോമൺ കൗൺസിൽ അംഗവും കെടിഎംസിസി കമ്മിറ്റി അംഗവുമായ സജു വാഴയിൽ തോമസിന്റെ മാതാവ് റാന്നി മണ്ണാറത്തറ വാഴയിൽ ചിന്നമ്മ തോമസ് (91) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച 12.30നു മണ്ണാറത്തറ ബ്രദറൺ സെമിത്തേരിയിൽ. മക്കൾ: അലീസ്, സോമിനി, ജേക്കബ് തോമസ്, വൽസമ്മ, ഷൈലമ്മ, സജു വി. തോമസ് (കുവൈറ്റ്). മരുമക്കൾ: പരേതനായ സാം, രാജു, സൂസൻ,ഷാജി, ബാലാജി, ഷീല.
സുഗതാഞ്ജലി മത്സരം: അഞ്ജലി വെത്തൂരും കാർത്തിക് സന്തോഷും ജേതാക്കൾ
അബുദാബി: കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച "സുഗതാഞ്ജലി' മത്സരത്തിൽ ജൂണിയർ വിഭാഗത്തിൽ അബുദാബി മലയാളി സമാജം മേഖലയിലെ അഞ്ജലി വെത്തൂരും സബ്ജൂണിയർ വിഭാഗത്തിൽ ഷാബിയ മേഖലയിലെ കാർത്തിക് സന്തോഷും ഒന്നാം സമ്മാനാർഹരായി.
ജൂണിയർ വിഭാഗത്തിൽ കേരള സോഷ്യൽ സെന്റർ മേഖലയിലെ വേദ മനു രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സമാജം മേഖലയിലെ വിദ്യാർഥികളായ മാധവ് സന്തോഷും ദേവി തരുണിമ പ്രഭുവും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.
സബ് ജൂണിയർ വിഭാഗത്തിൽ ഷാബിയ മേഖലയിലെ അമേയ അനൂപ്, മലയാളി സമാജം മേഖലയിലെ തന്മയ ശ്രീജിത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജൂണിയർ വിഭാഗത്തിലെ സമാജം വിദ്യാർഥികളായ ദിൽഷ ഷാജിത്ത്, ശ്രേയ ശ്രീലക്ഷി കൃഷ്ണ, സബ്ജൂണിയർ വിഭാഗത്തിലെ കെഎസ്സി മേഖല വിദ്യാർഥിയായ മീനാക്ഷി മേലേപ്പാട്ട് എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകാൻ വിധികർത്താക്കൾ നിർദേശിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി മത്സരം ഉദ്ഘാടനം ചെയ്തു. നാദലയം മ്യുസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വിഷ്ണു മോഹൻദാസ് ആശംസകൾ നേർന്നു.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, മേഖല കോഓർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, രമേശ് ദേവരാഗം, ഷൈനി ബാലചന്ദ്രൻ എന്നിവർ മത്സരം നിയന്ത്രിച്ചു.
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് സൗദിയിൽ മരിച്ചു
റിയാദ്: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു. കോട്ടയം തോട്ടയ്ക്കാട് സ്വദേശിനി അനുഷ്മ സന്തോഷ് കുമാറാണ്(42) മരിച്ചത്. നഴ്സായി ജോലി ചെയ്തിരുന്ന ഇവർ ജോലിനിർത്തി നാട്ടിലേക്ക് വരാനിരിക്കെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.
പരേതനായ ബ്രഹ്മാനന്ദന്റെയും ഐഷ ബായിയുടെയും മകളാണ്. ഭർത്താവ്: സന്തോഷ് കുമാർ (എസ്എൻഡിപി യോഗം 1518-ാം നന്പർ തോട്ടയ്ക്കാട് ശാഖ സെക്രട്ടറി).
ഏക മകൾ സൗപർണിക പുതുപ്പള്ളി ഡോണ്‍ ബോസ്കോ വിദ്യാർഥി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.
നിലമ്പൂരിലെ യുഡിഎഫ് ജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ്
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്വല ജയത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ വിജയഘോഷം നടന്നു.
നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. നാഷണൽ സെക്രട്ടറി എം.എ നിസാം ആധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേന്ദ്രൻ മൂങ്ങത്ത്, മനോജ് റോയ് ചുനക്കര, വിപിൻ മാങ്ങാട്, എബി പത്തനംതിട്ട, സജിത്ത് ചേലെമ്പ്ര, ബത്താർ വൈക്കം, റെജി കൊരുത്, സിനു ജോൺ, ജേക്കബ് വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
വിവിധ ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ പോഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജോയ് കരവാളൂർ സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.
ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി
തിരുവനന്തപുരം: ഖത്തറിലെ യുഎസ് സേനാതാവളത്തില്‍ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.
യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. നാട്ടിലെത്തി തിരിച്ചുപോകുന്നവരും ജോലിക്കായി പോകുന്നവരുമെല്ലാം വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരില്‍ ഉള്‍പ്പെടും. മിക്ക യാത്രക്കാരും വിമാനത്താവളത്തില്‍ എത്തിയശേഷമാണു വിമാനങ്ങള്‍ റദ്ദാക്കിയ വിവരം അറിയുന്നത്.
കരിപ്പൂരില്‍നിന്നു പുറപ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പതിനാറു വിമാനങ്ങളും ഇവിടേക്കു വരേണ്ട പതിനാലു വിമാനങ്ങളും റദ്ദാക്കി. ഷാര്‍ജ, ദമാം, അബുദാബി, ദുബായി, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവച്ചിട്ടുള്ളത്.
യാത്രക്കാരുടെ സേവനത്തിനായി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഗള്‍ഫ് സര്‍വീസുകള്‍ക്കുപുറമേ ബംഗളുരു, മുംബൈ എന്നിവടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകളും റദ്ദാക്കിയതില്‍പെടും. ദോഹ, ഷാര്‍ജ. അബുദാബി, ദമാം, മസ്കറ്റ്, ജിദ്ദ, ദുബായി എന്നിവടങ്ങളില്‍നിന്നു കരിപ്പൂരിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയതില്‍ പ്രധാനം.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള 17 സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ആക്രമണഭീഷണി ഒഴിഞ്ഞതിനെത്തുടർന്ന് സർവീസുകൾ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
എയർ ഇന്ത്യയുടെ കൊച്ചി - ദോഹ, കൊച്ചി - ദുബായി, ദുബായി - കൊച്ചി, എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈറ്റ് - കൊച്ചി, കൊച്ചി - മസ്കറ്റ്, ദോഹ - കൊച്ചി, കൊച്ചി - ദോഹ, മസ്കറ്റ് - കൊച്ചി, കൊച്ചി - കുവൈറ്റ്, സ്പൈസ് ജെറ്റിന്റെ കൊച്ചി - ദുബായി, ദുബായി - കൊച്ചി, ഇൻഡിഗോ എയർലൈൻസിന്റെ കൊച്ചി - അബുദാബി, കൊച്ചി - റാസൽഖൈമ, അബുദാബി - കൊച്ചി, കൊച്ചി - മസ്കറ്റ്, മസ്കറ്റ് - കൊച്ചി, ബഹറിൻ - കൊച്ചി - ദമാം വിമാനങ്ങളാണു സർവീസ് റദ്ദാക്കിയത്.
കേരളം മുന്നോട്ട് നടക്കുമ്പോൾ ഇന്ത്യ നടക്കുന്നത് പിന്നോട്ട്; സീബ കൂവോട്
റിയാദ്: കഴിഞ്ഞ ഒൻപത് വർഷത്തെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് പറഞ്ഞു
പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം, വയോജന ക്ഷേമം, ആരോഗ്യം എന്ന് വേണ്ട സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ മേഖലകളിലും സർക്കാർ വികസനത്തിന്റെ കെെയോപ്പ് ചാർത്തിയിട്ടുണ്ട്.
എന്നാൽ മേൽ പറഞ്ഞ സർവ മേഖലകളിലും കേന്ദ്ര സർക്കാർ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പിറകോട്ടാണ് സഞ്ചരിക്കുന്നതെന്നത് വിവരണങ്ങൾ ആവശ്യമില്ലാതെ തന്നെ ജനതയ്ക്ക് ബോധ്യമുള്ള വസ്തുതയാണ്. ജനക്ഷേമമല്ല, വിഗ്രഹ ക്ഷേമമാണ് കേന്ദ്ര സർക്കാരിന്റെ അജണ്ടയെന്നും അവർ കൂട്ടി ചേർത്തു.
കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ആദ്യ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സീതാറാം യെച്ചൂരി നഗറിൽ നടന്ന ഏഴാമത് അസീസിയ ഏരിയ സമ്മേളനത്തിൽ പ്രസിഡണ്ട് ഷാജി റസാഖ് താത്കാലിക അധ്യക്ഷനായി.
ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ് ആമുഖ പ്രസംഗം നടത്തിയ സമ്മേളനത്തിൽ തൗഫീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി റഫീഖ് ചാലിയം മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലജീഷ് നരിക്കോട് വരവ് ചെലവ് കണക്കും കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
നാല് യൂണിറ്റുകളെ പ്രതിനിധീകരിച്ച് എട്ട് പേർ ചർച്ചയിൽ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ, റഫീഖ് ചാലിയം, ലജീഷ് നരിക്കോട് എന്നിവർ മറുപടിയും പറഞ്ഞു. സമ്മേളനം പുതിയ പത്തൊൻപത് അംഗ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസൻ പുന്നയൂർ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി അലി പട്ടാമ്പി, വൈസ് പ്രസിഡന്റുമാർ, സൂരജ്, അനീസ്, സെക്രട്ടറിയായി സുധീർ പോരേടം, ജോയിന്റ് സെക്രട്ടറിമാരായി അജിത്ത് പ്രസാദ്, സുഭാഷ്, ട്രഷറർ ലജീഷ് നരിക്കോട്, ജോയിന്റ് ട്രഷറർ റാഷിഖ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സ്വാലിഹ്, ഷാജി റസാഖ്, ചാക്കോ ഇട്ടി, റഫീഖ് ചാലിയം, ഷമീർ ബാബു, മനോജ് മാത്യു, സജാദ്, ഷംസുദ്ധീൻ, മനോജ്, ശശി കാട്ടൂർ, പീറ്റർ ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു.
കേന്ദ്ര സമ്മേളന പ്രതിനിധികളെ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ പ്രഖ്യാപിച്ചു. സുഭാഷ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. റാഷിഖ്, അജിത്ത്, ചാക്കോ എന്നിവർ രജിസ്ട്രേഷൻ കമ്മറ്റിയായും, ഹസൻ പുന്നയൂർ, റഫീഖ് ചാലിയം, ലജീഷ് നരിക്കോട്, സുധീർ പോരേടം എന്നിവർ സ്റ്റിയറിംഗ് കമ്മിറ്റിയായും ഷാജി റസാഖ്, ഷംസുദ്ദീൻ, ഷാഫി എന്നിവർ പ്രസീഡിയമായും അജിത്ത്, സൂരജ്, സുബീഷ് എന്നിവർ മിനുട്ട്സ് കമ്മിറ്റി, അലി പട്ടാമ്പി, മനോജ് മാത്യു, ശശി കാട്ടൂർ പ്രമേയ കമ്മറ്റി, സുഭാഷ്, റാഷിക്, ഷമീർ ബാബു എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയായും പ്രവർത്തിച്ച് സമ്മേളനം നിയന്ത്രിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സുധീർ പോരേടം സ്വാഗതവും നന്ദിയും പറഞ്ഞു.
കുവൈറ്റ് വ്യോമാതിർത്തികൾ തുറന്നു
കുവൈറ്റ് സിറ്റി: തിങ്കളാഴ്ച രാത്രി താത്കാലികമായി അടച്ചിരുന്ന കുവൈറ്റ് വ്യോമാതിർത്തി തുറന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഖത്തറിലെ അമേരിക്കൻ ബേസുകൾക്ക് നേരെയുണ്ടായ ഇറാനിയൻ മിസൈൽ വിക്ഷേപണത്തെ തുടർന്നായിരുന്നു വ്യോമാതിർത്തികൾ അടച്ചത്.
ഇറാനിൽനിന്നു 14 മലയാളികള്‍ കൂടി തിരിച്ചെത്തി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ കൂടുതൽ മലയാളികള്‍ ഇന്ത്യയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് 14 മലയാളികളടങ്ങിയ സംഘം ഡൽഹി വിമാനത്താവളത്തിലെത്തി.
യാത്രാ സംഘത്തിലെ 12 പേര് വിദ്യാര്‍ഥികളാണ്. വിവിധ വിമാനങ്ങളിലായി ഇവർ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെട്ടു.
അതേസമയം, ഇസ്രയേലിൽനിന്ന് ഒഴിപ്പിച്ചവരുമായി ഡൽഹിയിലേക്ക് വരാനിരുന്ന വിമാനം ഇതുവരെ എത്തിയില്ല.
മസ്കറ്റ് മലയാളികളുടെ ഹ്രസ്വചിത്രം "പാറു' പ്രദർശിപ്പിച്ചു
തിരുവനന്തപുരം: വേൾഡ് മലയാളി ഫെഡറേഷന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി മസ്കറ്റ് മലയാളികൾ നിർമിച്ച പാറു എന്ന ഹ്രസ്വചിത്രം തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.
സൂര്യ കൃഷ്ണമൂർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഗോള കലാസാംസ്കാരിക സംഘടനയായ ഭാവലയയുടെ ബാനറിൽ സീ പ്രൈഡ് എൽഎൽസി എംഡി മുഹമ്മദ് അമീൻ, നൂർ പ്രെസ്റ്റീജ് എംഡി സജിമോൻ ജോർജ് എന്നിവരാണ് ചിത്രം നിർമിച്ചത്.
ഭാവലയ സ്ഥാപകനും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനുമായ ഡോ.ജെ. രത്നകുമാർ മുഖ്യപ്രഭാഷണം നടത്തി.
മലയാളം മിഷൻ ചെയർമാൻ കവി മുരുകൻ കാട്ടാക്കട, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, എക്സൈസ് ജോയിന്റ് കമ്മിഷണർ ഷിബു .വി, ചൈൽഡ് വെൽഫെയർ കൗൺസിൽ ചെയർപേഴ്സൺ അഡ്വ. ഷാനിഫ ബീഗം,
വേൾഡ് മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ ഹരീഷ് നായർ, തലശേരി മുൻ മുനിസിപ്പൽ കൗൺസിലറും ദൃശ്യകല സാംസ്കാരിക വേദി ചെയർമാൻ ഇ.എം. അഷ്റഫ് തുടങ്ങി നിരവധി കലാസാംസ്കാരിക പ്രതിനിധികൾ സന്നിഹിതരായിരുന്നു.
ഫെഡറേഷൻ കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് റഫീഖ് മരക്കാർ, ഹ്രസ്വചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ കബീർ യൂസഫ്, ഫെഡറേഷൻ ജില്ലാ കൗൺസിൽ പ്രസിഡന്റ് മഹേഷ് മാണിക്കം എന്നിവർ സംസാരിച്ചു.
ലഹരി ഉപയോഗം വ്യക്തി ജീവിതത്തിലുണ്ടാക്കുന്ന ദുരിതങ്ങളെക്കാൾ മനോവ്യഥയും സാമൂഹികമായ ഒറ്റപ്പെടലും നേരിടേണ്ടി വരുന്ന അച്ഛനമ്മമാരുടെ കഥയാണ് 37 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം വിവരിക്കുന്നത്.
ഒമാനിലെ അറിയപ്പെടുന്ന കലാകാരന്മാരായ അനിത രാജനും സോമസുന്ദരവുമാണ് മുഖ്യവേഷത്തിലെത്തുന്നത്. കിരൺ ഹരിപ്രസാദ്, അഷർ ഷാ, അശോക് കുമാർ, മാസ്റ്റർ വിശ്രുത്, റയാൻ ജോർജ്, വിനോദ് രാഘവൻ, ജയൻ കാഞ്ഞങ്ങാട്, ആശാ കിരൺ എന്നിവരും കഥാപാത്രങ്ങളാണ്.
"അമ്മമാരുടെ കണ്ണീരുണങ്ങാത്ത കാമ്പസുകൾക്ക് ഒരു ബാഷ്പാഞ്ജലി' എന്ന് ടാഗ് ലൈൻ നൽകിയിരിക്കുന്ന പാറു പറയുന്നത് പ്രവാസ ഭൂമിയിൽ മാനസിക നില തെറ്റിയ ഒരു അമ്മയുടെ കഥയാണ്.
വിഷ്ണു വേണുഗോപാൽ ആണ് കാമറ. നിരവധി ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ജാഫർ പിസി ആണ് ചിത്ര സംയോജനം. സീമ സോമസുന്ദരൻ സഹ സംവിധായികയും ഇന്ദു ബാബുരാജ് ക്രീയേറ്റീവ് കണ്സൾറ്റന്റുമാണ്.
പാക്കിസ്ഥാനി കലാകാരി അസ്രാ അലിം ആണ് മേക്കപ്പ്. ദാർസൈത് ഇന്ത്യൻ സ്കൂൾ മലയാള വിഭാഗം മേധാവി കല സിദ്ധാർഥൻ രചിച്ച കവിത, അർച്ചന വിജയകുമാർ ഹൃദയഹാരിയായി ആലപിച്ചിരിക്കുന്നു.
റിക്കോർഡിംഗ്: അജി കൃഷ്ണ, പശ്ചാത്തല സംഗീതം: ഗൗതം, ഡബ്ബിംഗ്: നിസാം മേലോഡിയം എന്നിവരും ആണ്.
ഇവരെക്കൂടാതെ, വിവേക്, അർജുൻ, അമ്മു തുടങ്ങിയവരും തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ തീർഥന, ദേവിക മഹേഷ്, ശ്രീരാഗ് ദിനേശ്, അമർനാഥ്, യെദുദേവ്, ഹർജിത്, ദേവനന്ദ് മനോജ്, അനയ, രെജീഷ്, ശ്രീനന്ദ്, നിധിൻ എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മെഹബുള്ള യൂണിറ്റ് പുനഃസംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മെഹബുള്ള യൂണിറ്റ് പുനഃസംഘടിപ്പിച്ചു.
യൂണിറ്റ് കൺവീനർ വർഗീസ് ഐസക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് ബിനിൽ ദേവരാജൻ, ട്രഷറർ അജയ് നായർ, ബൈജു മിഥുനം, നൈസാം റാവുത്തർ എന്നിവർ സംസാരിച്ചു.
പുതിയ യൂണിറ്റ് ഭാരവാഹികളായി സുനിൽകുമാർ (കൺവീനർ), വിനോജ് കുമാർ, ബിജോ അലക്സ് (ജോയിന്റ് കൺവീനർമാർ), സിബി ജോൺ, സാബു രഘുനാഥ്, ജിജോ ബാബു, ജിതേഷ്, ഓമനക്കുട്ടൻ, സംഗീത് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
സിബി ജോൺ സ്വാഗതവും വർഗീസ് ഐസക് നന്ദിയും പറഞ്ഞു.
ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. ഖത്തറിലുള്ള ഇന്ത്യക്കാരോട് പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം.
അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു. ഖത്തറിലെ അമേരിക്കയുടെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാൻ ഖത്തറിലേക്ക് മിസൈലുകൾ തൊടുത്തത്.
എൻ.കെ. പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ
തിരുവനന്തപുരം: പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളിൽ വിശദമായ നിവേദനം നൽകി.
ഉന്നയിച്ച വിഷയങ്ങളിൽ പലതും തനിക്ക് അറിവുള്ളതാണെന്നും നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൂടുതൽ വിവരങ്ങൾ ശ്രദ്ധാപൂർവം പരിശോധിച്ച് ലോകസഭയിൽ അവതരിപ്പിക്കാമെന്നും പ്രേമചന്ദ്രൻ ഉറപ്പുനൽകി.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറിയുമായും ഡൽഹിയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി വേണ്ട സഹായസഹകരണങ്ങൾ ചെയ്യാമെന്ന് പ്രേമചന്ദ്രൻ ഉറപ്പുനൽകി.
നിവേദനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങൾ: 1. വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നിയമസഹായം ഉറപ്പുവരുത്തുന്നതിന് ലീഗൽ സർവീസ് നിയമത്തിൽ ഭേദഗതി വരുത്തണം: സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ നിയമസഹായം ഉറപ്പുവരുത്തുന്ന കേന്ദ്രനിയമമായ ലീഗൽ സർവീസസ് അതോററ്റിസ് ആക്ട്, 1987 ഭേദഗതി ചെയ്ത് ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെയും പ്രസ്തുത നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം.
2. പ്രവാസി ഭാരതീയ ഭീമ യോജന (പിബിബിവെെ) ഇൻഷുറൻസ് പദ്ധതി വിദേശത്ത് പോകുന്ന ഇസിആർ/ഇസിഎൻആർ വിഭാഗങ്ങളിൽ പെടുന്ന മുഴുവൻ പേർക്കും നടപ്പിലാക്കുകയും നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും ചെയ്യുക:
മരണത്തിനും അംഗവൈകല്യത്തിനും നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കുക, വിദേശത്ത് കാഷ്ലെസ് ചികിത്സ ഉറപ്പാക്കുക, ഭീമ യോജനയെക്കുറിച്ച് കൂടുതൽ അവബോധം ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ ഉണ്ടാക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുക.
3. എംബസി ക്ഷേമനിധിവഴി (ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് - ഐസിഡബ്ല്യുഎഫ്) ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ അടുത്തുതന്നെ പാർലമെന്റിൽ അവതരിപ്പിക്കാനിടയുള്ള പുതിയ കുടിയേറ്റ നിയമമായ ഓവർസീസ് മോബിലിറ്റി ബിൽ, 2024-ൽ ഉൾപ്പെടുത്തണം.
4. വിദേശ തൊഴിൽ/വിദ്യാഭ്യാസ തട്ടിപ്പുകൾ തടയാനുള്ള നിയമം കൊണ്ടുവരണം: വിദേശജോലിക്കും സർവകലാശാല പഠനത്തിനുമായി വ്യാജ വാഗ്ദാനങ്ങൾ നൽകി വൻ തുക തട്ടിപ്പുനടത്തുന്ന ഏജന്റുമാർക്കും സ്ഥാപനങ്ങൾക്കുമെതിരേ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിന് ശക്തമായ കേന്ദ്ര നിയമം കൊണ്ടുവരുക.
5. എംബസി ക്ഷേമനിധിവഴി (ഇന്ത്യൻ കമ്യൂണിറ്റി വേൽഫെയർ ഫണ്ട് - ഐസിഡബ്ല്യുഎഫ്) നിയമസഹായം ശക്തമാക്കുക: വിചാരണ തടവുകാർക്കും തൊഴിൽ തർക്കങ്ങൾ നേരിടുന്നവർക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും സമഗ്രമായ നിയമ സഹായം നൽകുന്നതിന് ഐസിഡബ്ല്യുഎഫ് വ്യവസ്ഥകൾ പരിഷ്കരിക്കുകയും അവ കർശനമായി നടപ്പാക്കുന്നതിന് എംബസികൾക്കും വിദേശ ഇന്ത്യൻ കാര്യാലയങ്ങൾക്കും വേണ്ട നിർദേശങ്ങൾ വിദേശമന്ത്രാലയം നൽകണം.
6. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷ യോജന (എംജിപിഎസ്വെെ) പുനഃസ്ഥാപിക്കുക: പ്രവാസി തൊഴിലാളികൾക്ക് പെൻഷൻ, ലൈഫ് ഇൻഷുറൻസ്, പുനരധിവാസം തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിയിരുന്ന എംജിപിഎസ്വെെ 2012ൽ ആരംഭിക്കുകയും 2017ൽ പ്രത്യേക കാരണമൊന്നും ഇല്ലാതെ നിർത്തലാക്കുകയും ചെയ്തിരുന്നു.
ഇസിആർ വിഭാഗത്തിൽ പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് ഏറെ ഗുണകരമായിരുന്ന ഈ പദ്ധതി കേന്ദ വിദേശകാര്യവകുപ്പ് പുനരുജീവിപ്പിക്കണം.
അഡ്വ. ആർ. മുരളീധരൻ (ജനറൽ സെക്രട്ടറി), തൽഹത്ത് പൂവച്ചൽ (ട്രഷറർ), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിയാസ് പൂജപ്പുര, ജിഹാംഗീർ, നന്ദഗോപകുമാർ, അനിൽ കുമാർ, ശ്രീകുമാർ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
കുവൈറ്റിൽ യോഗ ദിനം ആചരിച്ചു
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് കുവൈറ്റ്. സൽമിയയിലെ ബുലെവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ കീഴിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) സഹകരണത്തോടെയായിരുന്നു പരിപാടി.
"ഒരു ഭൂമി, ഒരു ആരോഗ്യം എന്നതിനായി യോഗ' എന്നതാണ് 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പരിപാടിയിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക യോഗയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
യോഗ ഒരു അംഗീകൃത കായിക ശാഖയായാണ് ഒസിഎ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ഒസിഎ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം പറഞ്ഞു. യോഗ സെഷനിൽ പങ്കെടുക്കാൻ പദ്മശ്രീ ആചാര്യ എച്ച്.ആർ. നാഗേന്ദ്ര (സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സമിതി സ്ഥാപകൻ), പദ്മശ്രീ ശൈഖ ഷൈഖ അൽ സബാഹ് എന്നിവർ എത്തിയിരുന്നു.
യോഗയുടെ സർവദേശീയ അംഗീകാരഖത്തെ പരിഗണിച്ച് 2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. കുവൈറ്റിലേക്ക് ആദ്യമായി പൊതുസ്ഥലത്ത് യോഗ സെഷൻ സംഘടിപ്പിക്കപ്പെട്ടത് ഈ വർഷമാണ്.
ഉയർന്ന ശന്പളക്കാരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാൻ ഒമാൻ
മസ്കറ്റ്: വ്യക്തിഗത വരുമാനനികുതി ഈടാക്കാനൊരുങ്ങി ഒമാൻ. 2028 മുതൽ വാർഷികവരുമാനം 42,000 ഒമാനി റിയാലിൽ കൂടുതൽ ഉള്ളവരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാനാണു തീരുമാനം.
ഇതോടെ വ്യക്തിഗത വരുമാനനികുതി ഏർപ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമാകുകയാണ് ഒമാൻ. യുഎഇയും മറ്റു ഗൾഫ് രാജ്യങ്ങളും മൂല്യവർധിത നികുതിയും കോർപറേറ്റ് വരുമാനനികുതിയും ഏർപ്പെടുത്തിയിരുന്നു.
കൂടാതെ, ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ പുകയിലയ്ക്കും കാർബണേറ്റഡ് പാനീയങ്ങൾക്കും നികുതി ചുമത്തുകയും ചെയ്തിരുന്നു.
അലൈൻ മലയാളി സമാജം വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു
അലൈൻ: മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സ്കോളാസ്റ്റിക് അവാർഡുകളുടെ വിതരണം ശിശുരോഗ വിദഗ്ധയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. സൗമ്യ സരിൻ നിർവഹിച്ചു.
10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ മലയാളി സമാജം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടേയും കുട്ടികളാണ് ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
ഹംദാൻ അവാർഡുകളുൾപ്പടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളേയും സമ്മേളനം അനുമോദിച്ചു. സമാജം പ്രസിഡന്റ് ഡോ. സുനീഷ് കൈമലയുടെ അധ്യക്ഷതയിൽ കൂടിയ പുരസ്കാര വിതരണ സമ്മേളനം സൗമ്യ സരിൻ ഉദ്ഘാടനം ചെയ്തു.
ആക്ടിംഗ് ജനറൽ സെക്രട്ടറി ബിജിൻ ലാൽ, ട്രഷറർ രമേശ് കുമാർ, ഐഎസ്സി പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, ആക്ടിംഗ് ജനറൽ സെക്രട്ടറി അനിമോൻ രവീന്ദ്രൻ, സമാജം ഉപദേശക സമിതി കൺവീനർ ഇ.കെ. സലാം, സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലി, അസിസ്റ്റന്റ് സെക്രട്ടറി സുജിത്ത് എന്നിവർ ആശംസയർപ്പിച്ചു.
ലഹരി വിരുദ്ധ സന്ദേശവുമായി അബുദാബി നാടക സമിതി വിമുക്തി എന്ന തെരുവുനാടകം അവതരിപ്പിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ് : ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനും ഇന്ത്യൻ എംബസി ബോഷറിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ലോക രക്തദാന ദിന ആഘോഷങ്ങളുടെ ഭാഗമായി ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ജി.വി.ശ്രീനിവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഒമാനുമായുള്ള എഴുപത് വർഷങ്ങളായി തുടരുന്ന നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും സൗഹൃദത്തെകുറിച്ചും തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. രക്തദാനം സാധിക്കുന്ന അവസരങ്ങളിലെല്ലാം നടത്തണമെന്നും അതിലൂടെ സഹജീവികളോടുള്ള സ്നേഹം മാത്രമല്ല സമൂഹത്തോടുള്ള കടമകൂടിയാണ് നിർവ്വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലഡ്ബാങ്കിന്റെ ഡോണർ അഫയർസ് സെക്ഷൻ തലവൻ മൊഹ്സിൻ അൽ ഷർയാനി രക്തദാന മേഖലയിൽ ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണയ്ക്കും സേവനങ്ങൾക്കും നന്ദി പറഞ്ഞു. ഒമാനിലെ ആരോഗ്യ മേഖലയിൽ ഇന്ത്യൻ സമൂഹം നടത്തുന്ന സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
ഇന്ത്യൻ എംബസി കോൺസുലർ പ്രദീപ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ വൈസ് ചെയർമാൻ സുഹൈൽഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ ഗോവിന്ദ് നേഗി, സ്പോർട്ട്സ് സെക്രട്ടറി മനോജ് റാനഡെ, ജോയിൻ്റ് കൾച്ചറൽ സെക്രട്ടറി രേഷ്മ ഡിക്കോസ്റ്റ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ജനസേവന ലക്ഷ്യമുള്ള വിവിധ പ്രവർത്തനങ്ങളും നിരന്തരം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സമൂഹവും ഒമാനി സമൂഹവും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ മികവുറ്റതാക്കുകയും പൊതുസേവന രംഗത്ത് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുകയുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ സോഷ്യൽ ക്ലബ് ലക്ഷ്യമിടുന്നതെന്ന് ക്യാമ്പിന്റെ മുഖ്യ സംഘാടകനും സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയുമായ സന്തോഷ് കുമാർ പറഞ്ഞു.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴാമത് പഠനോത്സവത്തിൽ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യപദ്ധതികളിലായി 209 വിദ്യാർഥികൾ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ റിസോഴ്സ് പേഴ്സൺ റാണി പി. കെ. പഠനോത്സവം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, കോർഡിനേറ്റർ ഷൈനി ബാലചന്ദ്രൻ, അധ്യാപകരായ സുമ വിപിൻ, സംഗീത ഗോപകുമാർ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ, ധന്യ ഷാജി, സമാജം വനിതാവിഭാഗം ജോ. കൺവീനർ,
സമാജം ഭാരവാഹികളായ ടി. എം. നിസാർ, സുരേഷ് പയ്യന്നൂർ, ഷാജി കുമാർ, ഷൈജു പിള്ള, വനിതാവിഭാഗം ജോ. കൺവീനർ ചില സൂസൻ, മലയാളി സമാജം ജനറൽ സെക്രട്ടറി ടി. വി. സുരേഷ്കുമാർ, മേഖല കോർഡിനേറ്റർ ബിൻസി ലെനിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മേഖല കോഓർഡിനേറ്റർമാരായ ബിൻസി ലെനിൻ, സെറിൻ അനുരാജ്, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ, രമേശ് ദേവരാഗം എന്നിവരും അധ്യാപകരും പഠനോത്സവങ്ങൾക്ക് നേതൃത്വം നൽകി.
മലയാളം മിഷൻ അബുദാബി ചാപ്റ്ററിന് കീഴിൽ അഞ്ച് മേഖലകളിലായി 102 കേന്ദ്രങ്ങളിൽ 2072 വിദ്യാർഥികൾ 116 അധ്യാപകരുടെ കീഴിൽ പഠനം നടത്തുന്നു.
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം കാസർഗോട്ടുകാരനും സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. അബുബക്കർ കുറ്റിക്കോൽ നിർവഹിച്ചു.
അബുദാബി കെ എംസിസി കാസർകോഡ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇശൽ വിരുന്ന് പ്രോഗ്രാമിൽ നടന്ന പ്രകാശന ചടങ്ങിൽ അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി.വി. സുരേഷ് കുമാർ, ഇന്ത്യൻ ഇസ്ളാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, പയസ്വിനി രക്ഷാധികാരി ജയകുമാർ പെരിയ പ്രസിഡന്റ് വിശ്വംഭരൻ കാമലോൻ, സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് ട്രഷറർ വിനീത് കോടോത്ത്’, പയസ്വിനി ഭാരവാഹികൾ ആയ ശ്രീകുമാർ, സുനിൽ പാടി, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷൻ ഒളിയത്തടുക്ക , രാധാകൃഷ്ണൻ ചെർക്കള, വിപിൻ പാണ്ടിക്കണ്ടം, വിഷ്ണു തൃക്കരിപ്പൂർ, പ്രദീഷ് പാണൂർ, ദീപ ജയകുമാർ,ബനിയാസ് സ്പെക്ക് , റാഷിദ് പൂമാടം, അഷറഫ്, ഉമ്പു ഹാജി, ചേക്കു ഹാജി റാഷിദ് എടുത്തോട്, തുടങ്ങിയവർ പങ്കെടുത്തു.
കെപിഎ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാദേർസ് ഡേയോട് അനുബന്ധിച്ച് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ബഹറിൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ ഉദ്ഘാടനം ചെയ്തു. സൽമാബാദ് ഏരിയ പ്രസിഡന്റ് തുളസി രാമൻ അധ്യക്ഷനായ ചടങ്ങിനു സൽമാബാദ് ഏരിയ കോഓർഡിനേറ്റർ ലിനീഷ് പി. ആചാരി ആമുഖ പ്രഭാഷണം നടത്തി.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് സഞ്ജുവിന് മൊമെന്റോ കൈമാറി. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ഹോസ്പിറ്റൽ അഡ്മിസ്ട്രേറ്റർ അജ്മൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി അനിൽകുമാർ എന്നിവർ എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിന് ഏരിയ സെക്രട്ടറി അനൂപ് യു.എസ് സ്വാഗതവും ഏരിയ ട്രഷറർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു. തുടർന്ന് അൽ ഹിലാൽ ഹോസ്പിറ്റൽ ജനറൽ ഫിസിഷ്യൻ ഡോ. താജുദീൻ കാർഡിയാക് രോഗസംബന്ധമായി ബോധവത്കരണ ക്ലാസ് എടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഏരിയ വൈസ് പ്രസിഡന്റ് സുഭാഷ് കെ.എസ്, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെപിഎ ഡിസ്ട്രിക് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഏരിയ അംഗങ്ങൾ, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
പിസിഎൽ: ജഴ്സി പ്രകാശനം ചെയ്തു
ഷാർജ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പെക്സാ ക്രിക്കറ്റ് ലീഗ് ഒന്നാം സീസണിന്റെ ജഴ്സി പ്രകാശനം ഷാർജ റഹ്മാനിയ ഡിസി സ്റ്റേഡിയത്തിൽ വച്ച് ബി ആൻഡ് യു ഫൗണ്ടേഷൻ ചെയർമാൻ ഉവൈസ് ഉല്ലാസും പ്രശസ്ത എഴുത്തുകാരൻ ബഷീർ തിക്കോടിയും ചേർന്നു നിർവഹിച്ചു.
പ്രസിഡന്റ് നൗഷാദ് മീരാൻ, രക്ഷാധികാരികളായ സക്കീർ പടിപ്പുരത്തുണ്ടിൽ, സാലി മുഹമ്മദ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് അജ്മൽ റഷീദ്, ഷിജു കാസിം, സാജിദ്, നിഷാദ്, ഫൈസൽ, അൻവർഷാ, ഫാസിൽ, റോഷൻ, ഷെഫിൻ എന്നിവർ നേതൃത്വം നൽകി.
ശനിയാഴ്ച രാത്രി 8.30 മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ പത്തനംതിട്ട ജില്ലയിലെ എട്ടു പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. ഒന്നും രണ്ടും മൂന്നും സഥാനക്കാർക്ക് കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.
നവയുഗം അൽഹസ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി അൽഹസ മേഖലകമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. സുനിൽ വലിയാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ
രക്ഷാധികാരി - സുശീൽ കുമാർ, പ്രസിഡന്റ് - സുനിൽ വലിയാട്ടിൽ, വൈസ് പ്രസിഡന്റുമാർ - നിസാർ പത്തനാപുരം, ഷിബു താഹിർ, സെക്രട്ടറി - ഉണ്ണി മാധവം, ജോയിന്റ് സെക്രട്ടറിമാർ - വേലൂരാജൻ, ബക്കർ, ഖജാൻജി - ജലീൽ കല്ലമ്പലം, ജീവകാരുണ്യവിഭാഗം കൺവീനർ - സിയാദ് പള്ളിമുക്ക്.
സന്തോഷ് വലിയാട്ടിൽ, പ്രേമരാജൻ പടിയ്ക്കൽ, ഷിനോജ്, സുന്ദരേശൻ, അൻവർ, ഹനീഫ, മുരളി പലേരി, സുരേഷ് മടവൂർ, നിസാർ പത്തനാപുരം ,മുഹമ്മദ് റാഫി, വിജയൻ, അനീഷ് ചന്ദ്രൻ, ഷജിൽ കുമാർ, അനിൽ, സുബ്രമണിയൻ, ഷിഹാബ് കാരാട്ട്, സജീവ്, സുനിൽദാസ്, നാസർ കൊല്ലം എന്നിവരാണ് മറ്റു മേഖലകമ്മിറ്റി അംഗങ്ങൾ.
വിമാനാപകടം: ആശ്വാസമേകാൻ ആറു കോടിയുടെ പദ്ധതിയുമായി ഷംഷീർ വയലിൽ
അബുദാബി: അഹമ്മാദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ (2.5 മില്യൺ ദിർഹം) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ.
വിമാനം ഇടിച്ചിറങ്ങി ജീവൻ നഷ്ടമായ എംബിബിഎസ് വിദ്യാർഥികളായ ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാനഗർ, രാജസ്ഥാൻ), ആര്യൻ രജ്പുത് (ഗ്വാളിയോർ, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗർ, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീർ സാമ്പത്തിക സഹായം നൽകും.
ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കുമെന്നും ഷംഷീർ പറഞ്ഞു.
നിരവധി ദുരന്തങ്ങളിൽ കൈത്താങ്ങേകിയിട്ടുണ്ടെങ്കിലും അഹമ്മദാബാദിലെ മെഡിക്കൽ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും അവസ്ഥ ദീർഘകാലമായി മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചതായും ഷംഷീർ അബുദാബിയിൽ പറഞ്ഞു.
ദുരന്തബാധിതരായ വിദ്യാർഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന ബിജെ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ അസോസിയേഷനുമായി ചേർന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥി റിതേഷ് കുമാർ ശർമ അടക്കമുള്ള സാരമായി പരിക്കേറ്റവർക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം കുടുങ്ങിയ റിതേഷിനോപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകടനില തരണം ചെയ്തിട്ടുണ്ട്.
ഉച്ചഭക്ഷണ സമയത്ത് കോളജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറിയ വിമാനം വിദ്യാർഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകർത്തിരുന്നു.
2010ലെ മംഗലാപുരം വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ഷംഷീർ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യുഎഇയിൽ ജോലിയും നൽകിയിരുന്നു.
നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം സഹായമേകിയിരുന്നു.
രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി സംസ്കൃതി അസോസിയേഷൻ
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി. നായരുടെ ഭവനം പ്രവാസി സംസ്കൃതി അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു.
രഞ്ജിത ഒന്‍പത് വർഷം ഒമാനിലെ സലാലയിലുള്ള സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നഴ്സായിരുന്നു. വിശേഷദിനങ്ങളിലെ സംഘടനയുടെ ചടങ്ങുകളിൽ രഞ്ജിതയും മക്കളും പങ്കെടുത്തിരുന്ന കാര്യങ്ങൾ ജനറൽ സെക്രട്ടറി ബിജു ജേക്കബ് ഓർമിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാമുവൽ പ്രക്കാനം, ജില്ലാ പ്രസിഡന്റ് വർഗീസ് മാത്യു, നൗഷാദ് റാവുത്തർ വെണ്ണിക്കുളം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങണം: നവയുഗം
അൽഹസ: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം മുന്‍നിര്‍ത്തി ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങാന്‍ ശ്രമം നടത്തണമെന്ന് നവയുഗം അൽഹസ മേഖല സമ്മേളനം പ്രമേയത്തിലൂടെ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
റിയാദിലും ജിദ്ദയിലുമുള്ളതിന് പുറമെ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ കാര്യങ്ങൾ നോക്കാൻ ഇന്ത്യൻ എംബസിയുടെ ഒരു ഓഫീസ് ദമാമിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
അത് പോലെത്തന്നെ സൗദിയിൽ ലക്ഷക്കണക്കിന് പ്രവാസികളുള്ള കേരളം പോലൊരു സംസ്ഥാനത്ത്, യുഎഇ എംബസിയുള്ളത് പോലെ സൗദി എംബസിയുടെ ഒരു ഓഫീസും ഉണ്ടാകേണ്ടതാണ്. ഈ രണ്ടു ആവശ്യങ്ങളും കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സമ്മേളനപ്രമേയം ആവശ്യപ്പെട്ടു.
നവയുഗം അൽഹസ മേഖല സമ്മേളനം അൽഹസ ഷുക്കേക്ക് ഓഡിറ്റോറിയത്തിലെ സനുമഠം നഗറിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു.
സുനിൽ വലിയാട്ടിൽ, വേലൂരാജൻ, ബക്കർ എന്നിവർ അടങ്ങുന്ന പ്രിസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ ഷജിൽ കുമാർ രക്തസാക്ഷി പ്രമേയവും ഉഷാ ഉണ്ണി അനുസ്മരണ പ്രമേയവും ഷിബു താഹിർ സമ്മേളന പ്രമേയവും അവതരിപ്പിച്ചു.
മേഖല സെക്രെട്ടറി ഉണ്ണി മാധവം പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാർ, ബിജു വർക്കി, പ്രജീഷ് പട്ടാഴി, ശ്രീകുമാർ വേള്ളല്ലൂർ, ഹുസൈൻ നിലമേൽ, സാബു എന്നിവർ ആശംസ പ്രസംഗം നടത്തി.
സുരേഷ് മടവൂർ, റഫീക്ക്, ബിനു എന്നിവർ മിനിറ്റ്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു. വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത സമ്മേളത്തിൽ സ്വാഗതം മുരളി പലേരിയും നന്ദി ഉണ്ണി മാധവവും പറഞ്ഞു.
27 അംഗങ്ങൾ അടങ്ങിയ പുതിയ അൽഹസ മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഇറാന് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി. ആദ്യ സംഘം ഇന്ത്യക്കാരുമായുള്ള വിമാനം ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കുമെന്നാണ് സൂചന.
അര്മേനിയയില്നിന്നാണ് ആദ്യ വിമാനം പുറപ്പെടുക. വിവിധ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാർഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു. സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്‍ഥികള്‍ വിദേശ കാര്യമന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു.
ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. താമസ സ്ഥലത്തിന് സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണ്.
കുടിവെള്ള വിതരണ ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റ് സേവനത്തിൽ പ്രതിസന്ധി നേരിടുന്നതിനാൽ വിദേശകാര്യ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള സന്ദേശങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്നും വിദ്യാർഥികള്‍ അറിയിച്ചിരുന്നു.
ഇസ്രയേല്‍ - ഇറാന് സംഘര്‍ഷം കൂടുതൽ വഷളാകുന്നതിനിടയിൽ എല്ലാ ഇന്ത്യക്കാരോടും ഉടനെ ടെഹ്റാന് വിടണമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ തന്നെ നിര്‍ദേശം പാലിക്കണം. കഴിവതും അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്നുമായിരുന്നു നിർദേശം.
ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി
മസ്കറ്റ്: യുഎഇ തീരത്തോട് അടുത്ത് ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, കരീബിയൻ രാജ്യമായ ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഡലിൻ കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. യുഎഇ തീരത്തിന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പ്രാദേശിക സമയം പുലർച്ചെ 1.40 നാണ് അപകടമുണ്ടായത്.
ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പ്: എം. സ്വരാജ്
റിയാദ്: നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കുന്നതെന്ന് ഉപതെരഞ്ഞെടുപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ഒൻപത് വർഷമായി കേരളത്തിൽ നടക്കുന്ന വികസന മുന്നേറ്റങ്ങൾ തുടരാൻ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പുവരുത്തണമെന്നും സ്വരാജ് പറഞ്ഞു.
കേളി കലാ സാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് കൺവൻഷനിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പിൽ പങ്കാളികളാകാൻ കഴിയുന്നവർ നാട്ടിലെത്തണമെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെളിമയാർന്ന രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത മുഖവുമായിയാണ് ഇടതുമുന്നണി മത്സരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പറഞ്ഞു.
ഒരു ഉപതെരഞ്ഞെടുപ്പിൽ അന്തർദേശീയ വിഷയങ്ങൾ മുതൽ പ്രാദേശിക വിഷയങ്ങൾ വരെ ചർച്ചയാകുന്നത് ഇടതുസ്ഥാനാർഥി ഉയർത്തിപിടിക്കുന്ന സുതാര്യമായ നിലപാടുകളുടെ പ്രതിഫലനമാണെന്ന് പ്രസിഡന്റ് സെബിൻ ഇക്ബാൽ പറഞ്ഞു.
സ്വരാജിനെ പോലുള്ളവർ കേരള നിയമസഭയുടെ ഭാഗമാകുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
കേളി അസീസിയ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 12-ാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ ഏരിയ ഏഴാമത് ഏരിയ സമ്മേളനം വെള്ളിയാഴ്ച സീതറാം യെച്ചൂരി നഗറിൽ നടക്കും. അസീസിയ ഏരിയ ആക്ടിംഗ് പ്രസിഡന്റ് അലിപട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങ് കേളി കേന്ദ്ര വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു.
കേളി കേന്ദ്ര ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ലോഗോ പ്രകാശനം ചെയ്തു. കേളി അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ അജിത്ത്, ശംസുദ്ധീൻ, മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, സജാദ് എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻ സുഭാഷ് ആമുഖ പ്രഭാഷണവും ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും കൺവീനർ സുധീർ പോരേടം നന്ദിയും പറഞ്ഞു.
ഇൻഫോക് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കായി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സംഘടനാ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കാഴ്ചപ്പാടുകൾ പരിഷ്കരിക്കുക, നേതൃത്വ കഴിവുകൾ വളർത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിപാടി.
ജലീബ് അൽ ഷുയൂഖിലുള്ള ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോബി ജോസഫ് സ്വാഗത പ്രസംഗം നടത്തി.
ഇന്റർനാഷണൽ യോഗ ട്രെയ്നറും മോട്ടിവേഷണൽ സ്പീക്കറുമായ രൂപേഷ് രവി, പൊതുപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ അബ്ദുല്ല വടകര എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
ഫലപ്രദമായ നേതൃത്വ ഗുണങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും തനിക്കും ചുറ്റിലുള്ളവർക്കും നന്മകൾ ചെയ്തുകൊണ്ട് ജീവിതം ആനന്ദകരമാക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു.
ലോകത്തേറ്റവും മഹത്തായ സേവനമേഖലയാണ് നഴ്സുമാരുടേതെന്നും അതിന്റെ മഹത്വം മനസിലാക്കി പ്രവർത്തിക്കുന്നവർ അഭിനന്ദനമർഹിക്കുന്നുവെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി.
കോർ കമ്മിറ്റി അംഗം ഗിരീഷ് കൃഷ്ണ ബൈലോ അവതരിപ്പിച്ചു. അതിഥികൾക്ക് ഇന്‍ഫോക് നേതാക്കൾ മെമെന്റോകൾ നൽകി.
അഹമ്മദി, അമീരി, ഫർവാനിയ, ഹവല്ലി, ജഹ്റ, മുബാറക് അൽ കബീർ, സബ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന 80-ലധികം ഇൻഫോക്ക് നേതാക്കൾ സംബന്ധിച്ചു.
ഇൻഫോക്ക് സ്പോർട്സ് കമ്മിറ്റി കോഓർഡിനേറ്റർ ശ്യാം പ്രസാദ് അവതാരകൻ ആയിരുന്നു. വൈകുന്നേരം നാലു മുതൽ രാത്രി ഒന്‍പത് വരെ നീണ്ടു നിന്ന പരിപാടി ആകർഷകവും വിജ്ഞാനപ്രദവുമായിരുന്നു.
ഇൻഫോക് ട്രഷറർ മൊഹമ്മദ് ഷാ നന്ദി പറഞ്ഞു.
കെജെപിഎസ് വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെജെപിഎസ്) വനിതാ വിഭാഗം 2025 - 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സല്‍മിയയിലെ ശ്രുതി ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ചെയർപേഴ്സൺ രഞ്ജന ബിനിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി മിനി ഗീവർഗീസ്, മഞ്ജു ഷാജി, രഹനാ നൈസാം, കെജെപിഎസ് കേന്ദ്ര യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
അനുശ്രീ ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മിനി ഗീവർഗീസ് (ചെയർപേഴ്സൺ), ഗിരിജ അജയ് (സെക്രട്ടറി), രഞ്ജന ബിനിൽ (ട്രഷറർ), ലിറ്റി അലക്സാണ്ടർ, രഹനാ നൈസാം, മഞ്ജു ഷാജി, അനുശ്രീ ജിത്ത്, ഡയോണിയ ജോയി, രഹിന ഷാനവാസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ലിറ്റി അലക്സാണ്ടർ സ്വാഗതവും ഗിരിജ അജയ് നന്ദിയും പറഞ്ഞു.
ഇന്ത്യൻ എംബസിയും ഡോക്ടേഴ്സ് ഫോറവും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവും ചേർന്ന് അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അബ്ദുൽവഹാബ് അൽ അവദി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഡോ. റീം അൽ റദ്വാൻ, ഡോ. ഹനാൻ അൽ അവദി എന്നിവരും ഇന്ത്യൻ ഡോക്ടർമാരുടെ ഫോറത്തിലെ മുതിർന്ന അംഗങ്ങളും സന്നിഹിതരായിരുന്നു.
നിരവധി ഇന്ത്യക്കാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കെടുത്തു. കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ രക്തദാനത്തെ ഒരു അഭിമാനപരമായ പാരമ്പര്യമായി തുടരുന്നുണ്ടെന്ന് ഈ പരിപാടി തെളിയിച്ചു.
കുവൈറ്റിൽ ഇന്ത്യൻ എംബസിയും ഇന്ത്യൻ സമൂഹവും ചേർന്ന് പതിവായി വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്.
2024ൽ മാത്രം, എംബസിയും ഇന്ത്യൻ ഡോക്ടർമാരുടെ ഫോറവും സംഘടിപ്പിച്ച ക്യാമ്പുകൾക്കു പുറമേ, കുവൈറ്റിലെ വിവിധ ഇന്ത്യൻ സംഘടനകൾ സ്വതന്ത്രമായി 50-ലധികം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
നിലമ്പൂർ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി മലപ്പുറം
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി ഒഐസിസി മലപ്പുറം കമ്മിറ്റി ഓൺലൈനായി തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം നിർവഹിച്ചു.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി മലപ്പുറം കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ കൂനത്തിൽ ആധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചേമ്പാലയം, സെക്രട്ടറി എം.എ. നിസാം, നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, വൈസ് പ്രസിഡന്റുമാരായ സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ,
ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, സെക്രട്ടറി സുരേഷ് മാത്തൂർ, കൃഷ്ണൻ കടലുണ്ടി, ബിനോയ് ചന്ദ്രൻ, റിഹാബ് തൊണ്ടിയിൽ, ഷംസു കുക്കു, വിൽസൺ ബത്തേരി, ബത്താർ വൈക്കം, ഷോബിൻ സണ്ണി, ആന്റോ വാഴപ്പള്ളി, അലൻ ഇടുക്കി, എബി കുര്യക്കോസ്, ബിനു നിലമ്പൂർ എന്നിവർ സംസാരിച്ചു.
ഒഐസിസി മലപ്പുറം ജനറൽ സെക്രട്ടറി സജിത്ത് ചേലേമ്പ്ര സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു.
റോയ് വർഗീസ് കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ്(58) അന്തരിച്ചു. കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുഹമ്മദ് നാസർ അൽ സയർ(ടൊയോട്ട) കമ്പനി ജീവനക്കാരനായിരുന്നു. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്.
ഭാര്യ: ലീനാ റോയ് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരിയാണ്. മക്കൾ: അലോണ റോയ്, ഏബൽ റോയ്.
സംസ്കാരം കുന്നന്താനം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പിന്നീട് നടക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.