യുഎഇയിൽ ജോലിക്കിടെ രണ്ടു മലയാളികൾ മരിച്ചു
അബുദാബി: യുഎഇയിൽ ജോലിക്കിടെ രണ്ടു മലയാളികൾ മരിച്ചു. അബുദാബിയിൽ ശുചീകരണ ജോലിക്കിടെയാണ് മലയാളികൾ മരിച്ചത്.
കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ് കുമാർ (38) എന്നിവരാണ് മരിച്ചത്. ടാങ്കിൽ വീണ തൊഴിലാളിയെ രക്ഷിക്കുന്നതിനിടയിലാണ് ഇരുവരും മരിച്ചത്.
കുവൈറ്റ് അമീറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്മാൻ എം.എ. യൂസഫലി. കുവൈറ്റ് ബയാന്‍ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
പുതിയ നേതൃത്വം ഏറ്റെടുത്ത മിഷാൽ അൽ അഹമ്മദിനെ യൂസഫലി അഭിനന്ദിച്ചു. കുവൈറ്റിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിന് കരുത്തേകുന്നതാണ് അമീറിന്റെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളെന്ന് അദ്ദേഹം പറഞ്ഞു.
ലുലുവിന്റെ കുവൈറ്റിലെ വികസന പദ്ധതികൾ യൂസഫലി വിശദീകരിച്ചു.
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റിന് പുതിയ ഭാരവാഹികൾ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റാഷിദ് കല്ലുംപുറം (സെക്രട്ടറി), യദുകൃഷ്ണ (പ്രസിഡന്റ്), അഷ്റഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ദിബ്ബ ബംഗ്ലാദേശ് അസോസിയേഷൻ ഹാളിൽ നടന്ന വാർഷിക സമ്മേളനം കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ ഉദ്ഘാടനം ചെയ്തു. സിസി അംഗം അബ്ദുള്ള അധ്യക്ഷത വഹിച്ചു.
സിസി അംഗങ്ങളായ സന്തോഷ് കരിയത്ത്, അബ്ദുൽ കാദർ, അൻവർഷാ യുവധാര, ഷജറത്ത് ഹർഷൽ എന്നിവർ ആശംസകൾ അറിയിച്ചു.
ലുലു റീട്ടെയിൽ ഓഹരി വിൽപ്പനയ്ക്ക് 28ന് തുടക്കം
അബുദാബി: റീട്ടെയ്ൽ രംഗത്തെ ഇക്കാലയളവിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയ്ക്ക് അബുദാബിയിൽ തുടക്കമാകുന്നു. ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ. യൂസഫലി പ്രാഥമിക ഓഹരി വിൽപന നടപടികൾക്ക് തുടക്കംകുറിച്ചു. ലുലു റീട്ടെയ്ലിന്റെ 2.58 ബില്യൺ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്.
അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യുക. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഓഹരി പങ്കാളിത്വത്തിൽ ഭാഗമാകാൻ പൊതുനിക്ഷേപകർക്ക് അവസരം തുറന്നത് റീട്ടെയ്ൽ രംഗത്തും പുതിയ ഉണർവിന് വഴിവയ്ക്കും.
ഓഹരിവില ഐപിഒ ആരംഭിക്കുന്ന 28ന് പ്രഖ്യാപിക്കും. റീട്ടെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും നവംബർ അഞ്ച് വരെ ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കാം. ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും.
12ന് റീട്ടെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച വിവരം ലഭിക്കും. 14ഓടെയാണ് ലിസ്റ്റിംഗ്. റീട്ടെയ്ൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരികള്‍ ആണ് നീക്കിവച്ചിരിക്കുന്നത്. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങൾക്കും(ക്യുഐപി) ഒരു ശതമാനം ജീവനക്കാർക്കുമായി നിശ്ചയിച്ചിട്ടുണ്ട്.
അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എൻബിഡി കാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായി ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹേർമസ് യുഎഇ, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങൾ നിർവഹിക്കുന്നത്.
ലുലു ഗ്രൂപ്പിന്റെ യാത്രയിൽ പങ്കുചേരാൻ പുതിയ ഓഹരി ഉടമകളെ ക്ഷണിക്കുന്നതിൽ അഭിമാനമുണ്ടെന്നും പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുവെന്നും ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിലാണ് പൊതുനിക്ഷേപകർക്കായി ലുലു വാതിൽ തുറക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റീട്ടെയ്ൽ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1974ൽ യുഎഇയുടെ തലസ്ഥാനത്ത് ലുലു തുറന്നത്.
മികച്ച സേവനങ്ങളിലൂടെ യുഎഇയ്ക്ക് പുറമേ മറ്റ് ജിസിസി രാഷ്ട്രങ്ങളിലേക്കും ലുലു സാന്നിധ്യം വിപുലമാക്കി. നഗരങ്ങൾക്ക് പുറമേ ചെറുപട്ടണങ്ങളിലേക്കും റീട്ടെയ്ൽ സേവനം വ്യാപിപ്പിച്ചു. ജിസിസിയിലെ ഏറ്റവും മികച്ചതും സൗദി അറേബ്യയിൽ അതിവേഗം വളരുന്നതുമായ റീട്ടെയ്ൽ ശൃംഖലയാണ് ഇന്ന് ലുലു.
ഗൾഫ് മേഖലയിലെ ഭരണാധികാരികളുടെ മികച്ച പിന്തുണയും പ്രോത്സാഹനവും ഈ വളർച്ചയ്ക്ക് കരുത്തേകി. 19ലധികം രാജ്യങ്ങളിലെ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ വഴി 85 ലധികം രാഷ്ട്രങ്ങളിലെ ആഗോള ഉത്പന്നങ്ങൾ മിതമായ നിരക്കിലും മികച്ച നിലവാരത്തിലുമാണ് ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നത്.
ഹൈപ്പർമാർക്കറ്റ്, എക്സ്പ്രസ് സ്റ്റോറുകൾ, മിനി മാർക്കറ്റുകൾ എന്നിവയിലൂടെ ജിസിസിയിലെ ആറ് ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകി അവരുടെ കുടുംബത്തിന്റെ തന്നെ ഭാഗമാണ് ലുലു.
ഇ കൊമേഴ്സ്, വെബ്സൈറ്റ് അടക്കം ഓൺലൈൻ സാന്നിധ്യത്തിലൂടെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ് ലുലു. മൂന്ന് ലക്ഷത്തിലധികം പേർ ലുലുവിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഭാഗമാണ്.
സുസ്ഥിര വികസനമടക്കമുള്ള ലുലുവിന്റെ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് എം.എ യൂസഫലി കൂട്ടിചേർത്തു. ഐപിഒയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ താത്പര്യം ക്ഷണിച്ചുള്ള നിക്ഷേപസംഗമത്തിനും തുടക്കമായി.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഐപിഒ ആണ് ലുലുവിന്റേത്. അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020ൽ നൂറ് കോടി ഡോളറിന്റെ നിക്ഷേപം ലുലു ഗ്രൂപ്പിൽ നടത്തി 20 ശതമാനം ഓഹരികൾ നേടിയിരുന്നു.
ഇതിന് പുറമേയാണ് ഇപ്പോൾ പൊതുനിക്ഷേപകർക്കായി ലുലു അവസരം തുറന്നിരിക്കുന്നത്. മോലീസ ആൻഡ് കോയാണ് 2022 മുതൽ ലുലു റീട്ടെയ്ൽ ഐപിഒയുടെ ധനകാര്യ ഉപദേശകർ. 2023ലെ കണക്കുപ്രകാരം 7.3 ബില്യൺ യുഎസ് ഡോളറിന്റെ വിറ്റുവരവാണ് ലുലുവിനുള്ളത്.
ജിസിസിയിൽ മാത്രം 240 ലധികം സ്റ്റോറുകൾ. 50,000 ത്തിലധികം ജീവനക്കാരും ജിസിസിയിൽ ലുലുവിന്റെ ഭാഗമാണ്. ഇതിൽ നല്ലൊരു പങ്കും മലയാളികൾ. ജിസിസിയിലും രാജ്യാന്തര തലത്തിലും കൂടുതൽ വിപണി വിപുലീകരണത്തിന് ഊർജമേകുന്നത് കൂടിയാണ് പുതിയ ഓഹരി പങ്കാളികളുടെ സാന്നിധ്യം.
കൈരളി കൽബ യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കൽബ യൂണിറ്റ് വാർഷിക സമ്മേളനം ലോക കേരളസഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ ഉദ്ഘാടനം ചെയ്തു.
യുണിറ്റ് പ്രസിഡന്റ് നബീൽ അധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ കമ്മറ്റി അംഗം പ്രദീപ് കുമാർ ആശംസ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി പ്രിൻസ് തേക്കുട്ടയിൽ സ്വാഗതവും റമീസ് നന്ദിയും പറഞ്ഞു. അനുശോചന പ്രമേയം റമീസ് രാജ അവതരിപ്പിച്ചു.
പ്രധിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി പ്രിൻസ് തേക്കുട്ടയിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബാബു ബാലകൃഷ്ണൻ സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
നബീൽ വളാഞ്ചേരി, ഷിബിൻ മാളിയേക്കൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. 23 അംഗ യൂണിറ്റ് കമ്മിറ്റിയേയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഷിബിൻ മാളിയേക്കൽ (സെക്രട്ടറി), റസാഖ് (പ്രസിഡന്റ്), റമീസ് രാജ (ട്രഷറർ), കമറുന്നിസ (വൈസ് (പ്രസിഡന്റ്), ബാലൻ (ജോയിന്റ് സെക്രട്ടറി), ആരോമൽ (ജോയിന്റ് ട്രഷറർ), നബീൽ വളാഞ്ചേരി (കൾച്ചറൽ കൺവീനർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കൈരളി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അഷറഫ് പിലാക്കൽ, വിത്സൺ പട്ടാഴി, ഉമ്മർ ചോലയ്ക്കൽ, സുധീർ തെക്കേക്കര എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
അബുദാബി കാസ്രോട്ടാർ വാർഷികാഘോഷം: ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു
അബുദാബി: അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന കലാപരിപാടിയുടെ "പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക്' എന്ന ടൈറ്റിൽ പോസ്റ്റർ അബുദാബി മദിന സായിദ് ലുലു ജനറൽ മാനേജർ ഒ.എസ്. റജി, ഡെപ്യൂട്ടി ജനറൽ മാനേജർ അഫ്സൽ കെ. സൈദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ആക്ടിംഗ് ജനറൽ സെക്രട്ടറി താജ് ഷമീർ, വൈസ് പ്രസിഡന്റ് നൗഷാദ് ബന്ദിയോട്, ജോയിന്റ് സെക്രട്ടറി തസ്ലി ആരിക്കാടി, എക്സിക്യൂട്ടീവ് ഭാരവാഹികളായ ഹസൈനാർ ചേരൂർ, ഫജീർ മവ്വൽ, അച്ചു കടവത് എന്നിവർ സംബ്ബന്ധിച്ചു.
ടെലിവിഷൻ റിയാലിറ്റി ഷോ ഇന്ത്യൻ ഐഡൽ വിജയി യുംന അജിന്റെ വിപുലമായ കലാപരിപാടി ജനുവരി ആദ്യവാരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് അരങ്ങേറും.
കരിയർ ട്യൂണിംഗ് ശില്പശാല സംഘടിപ്പിച്ചു
ദോഹ: പുതിയ കാലത്തെ തൊഴിലന്വേഷണങ്ങൾക്ക് സാങ്കേതിക വിദ്യകളിലുണ്ടായ വിപ്ലവകരമായ മാറ്റം എങ്ങനെ സഹായകരമാക്കാം എന്നതിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗ് കരിയർ ശില്പശാല സംഘടിപ്പിച്ചു.
സലത്ത ജദീദിലെ ക്യുകെഐസി ഹാളിൽ നടന്ന കരിയർ ട്യൂണിംഗ് ശില്പശാലയ്ക്ക് ഖത്തറിലെ പ്രമുഖ കരിയർ ഗൈഡൻസ് റിസോർസ് പേഴ്സൺ ആയ സക്കീർ ഹുസൈൻ നേതൃത്വം നൽകി.
ഓരോ തൊഴിലിനും അനുയോജ്യമായ റെസ്യുമെ എങ്ങനെ തയാറാക്കാം എന്ന് തുടങ്ങി ജോലി അന്വേഷണത്തിൽ പുത്തൻ സാങ്കേതിക വിദ്യകളും സാമൂഹിക മാധ്യമങ്ങളും എങ്ങെനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നതിലും കേൾവിക്കാരിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ ശില്പശാലക്ക് സാധിച്ചു.
ക്യുകെഐസി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സി.പി. ഷംസീർ, അബ്ദുൽ ഹകീം പിലാത്തറ, സ്വലാഹുദ്ധീൻ സ്വലാഹി, മുഹമ്മദ് ഫബിൽ, ഖാലിദ് കട്ടുപ്പാറ, സെലു അബൂബക്കർ എന്നിവർ സംബന്ധിച്ചു. ട്രെയിനർക്കുള്ള ഉപഹാരം ഉമർ ഫൈസി സമ്മാനിച്ചു.
കുടുംബ സംഗമം സംഘടിപ്പിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ വുകൈർ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. "സഹാബത്തിന്റെ ഇൽമിനോടുള്ള സമീപനം' എന്ന വിഷയത്തിൽ മുനീർ സലഫി സദസിന് ഉദ്ബോധനം നൽകി.
ഡിസംബറിൽ നടക്കാനിരിക്കുന്ന അൽഫുർഖാൻ ഖുറാൻ വിജ്ഞാന പരീക്ഷയുടെ വുകൈർ ഏരിയ മൊഡ്യൂൾ പ്രകാശനം ക്യുകെഐസി - ക്യുഎച്ച്എൽഎസ് വിംഗ് കൺവീനർ മുഹമ്മദ് അബ്ദുൽ അസീസ് യുണിറ്റ് പ്രസിഡന്റ് റഫീഖ് സാഹിബിന് നൽകി നിർവഹിച്ചു.
ക്യുകെഐസി സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി ആശംസയർപ്പിച്ചു. ഖുറാൻ പഠനം നൽകുന്ന ആത്മവിശ്വാസവും ഊർജവും അദ്ദേഹം വിശദീകരിച്ചു. സംഗമത്തിൽ ആഹിൽ റഫീഖ് ഖിറാഅത്ത് നടത്തി.
യൂണിറ്റ് സെക്രട്ടറി അബ്ദുൽ കഹാർ സ്വാഗതവും പ്രസിഡന്റ് റഫീഖ് സാഹിബ് അധ്യക്ഷതയും വഹിച്ച സംഗമത്തിൽ അനസ് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ മുഹമ്മദ് മുസ്തഫ, ഷബിൻ കബീർ, ശകീബ് എന്നിവർ സംബന്ധിച്ചു.
മൊഡ്യൂൾ ആവശ്യമുള്ളവർക്ക് 60004485/33076121 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍റഹീമിന്റെ മോചനം നീളുന്നു
കോഴിക്കോട്: വധശിക്ഷ റദ്ദ് ചെയ്തു കിട്ടിയെങ്കിലും സൗദി ജയിലില്‍ തുടരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം അനന്തമായി നീളുന്നു. തിങ്കളാഴ്ച മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും കേസ് മാറ്റിവയ്ക്കുകയായിരുന്നു.
കേസ് രാവിലെ പരിഗണിച്ച കോടതി വിശദവിവരങ്ങള്‍ പരിശോധിച്ചശേഷം വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.
പബ്ലിക് പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ ഇന്നലെ മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. മോചന ഉത്തരവ് പ്രതീക്ഷിച്ച് റഹീമിന്റെ അഭിഭാഷകന് ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു.
ഏത് ബെഞ്ചാണ് കേസ് പരിഗണിക്കുകയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. അടുത്ത സിറ്റിംഗ് തീരുമാനിക്കേണ്ടതും പുതിയ ബെഞ്ചാണ്. പുതിയ ബെഞ്ചിന് കേസ് കൈമാറിയാലും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ സ്ഥിതിക്ക് മോചനകാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നു തന്നെയാണ് സഹായസമിതി പറയുന്നത്.
ഏതുദിവസം സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നല്‍കുമെന്ന് റഹീമിന്റെ അഭിഭാഷകന് പറഞ്ഞു.
ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കും
അബുദാബി: കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി(ഐസിപി) പ്രഖ്യാപിച്ചു.
യോഗ്യതയുള്ള ഈ ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസത്തെ വീസ 250 ദിർഹത്തിന് നൽകും. യുകെയിലേക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ടൂറിസ്റ്റ് വീസയുള്ള ഇന്ത്യൻ പൗരന്മാർക്ക് വീസ ഓൺ അറൈവൽ നൽകാനാണ് തീരുമാനം.
മുൻപ് ഇത് യുഎസിലേയ്ക്ക് താമസ വീസയോ ടൂറിസ്റ്റ് വീസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനിലും(ഇയു) റെസിഡൻസിയുള്ളവർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ.
അപേക്ഷകന്റെ വീസയ്ക്കും പാസ്പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
ജോബ് മൈക്കിളിന് ഇന്ന് ഷാർജയിൽ സ്വീകരണം
ഷാർജ: ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിളിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ യുഎഇയിലെ വിവിധ സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി ഏഴിന് സ്വീകരണം നൽകും.
സ്വീകരണ പരിപാടിയോട് അനുബന്ധിച്ച് "കുട്ടനാടിന്റെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ ജോബ് മൈക്കിൾ പ്രഭാഷണം നടത്തും.
പ്രവാസി മലയാളി സംഘടനകൾക്കും സംരംഭകർക്കും കേരള സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാവുന്ന പദ്ധതികൾ, കുട്ടനാട്ടിലെ കാർഷിക സാധ്യതകൾ, പ്രവാസി മലയാളികൾ സമർപ്പിക്കുന്ന ആഗ്രോ ടൂറിസം പദ്ധതികൾക്ക് സർക്കാർ നൽകുന്ന സഹായവും പ്രോത്സാഹനവും, വിഷരഹിത കൃഷിയും മൽസ്യ വളർത്തലും സംയോജിപ്പിച്ചുള്ള ചെറുകിട പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ ജോബ് മൈക്കിൾ വിശദീകരിക്കും.
ചങ്ങനാശേരിയുടെയും കുട്ടനാടിന്റെയും പൊതുവിഷയങ്ങൾ സംബന്ധിച്ച് പ്രവാസി മലയാളികൾക്കുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാരിന് സമർപ്പിക്കാൻ കഴിയുന്ന അവസരമാണിതെന്ന് സംഘാടക സമിതിയംഗങ്ങളായ ഏബ്രഹാം പി.സണ്ണി, ഷാജു പ്ലാത്തോട്ടം, രാജേഷ് ജോൺ, ഡയസ് ഇടിക്കുള, ബേബൻ ജോസഫ്, ജേക്കബ് ബെന്നി, ബാബു കുരുവിള, ഷാജി പുതുശേരി, അലൻ തോമസ്, ബഷീർ വടകര എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: https://forms.gle/XPJq5WYgd1rgKsqF9
അബ്ദുൾ റഹീമിന്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല
റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ചശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. ഇന്നത്തെ സിറ്റിംഗിൽ മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പബ്ലിക് പ്രൊക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളുടെ എല്ലാം നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.
ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് ചൊവ്വാഴ്ച ചീഫ് ജഡ്ജ് അറിയിക്കും. എന്ന് സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നൽകുമെന്നും റഹീമിന്റെ അഭിഭാഷകനും കുടുംബ പ്രതിനിധിയും അറിയിച്ചു.
സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി അബ്ദുൾ റഹീം ജയിലില്‍ കഴിയുകയാണ്. 2006 നവംബറില്‍ സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകന് അനസ് അല്‍ശഹ്റി മരണപ്പെട്ട കേസിലാണ് അബ്ദുള്‍ റഹീമിനു വധശിക്ഷ ലഭിച്ചത്.
കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട അനസ് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവന് നിലനിറുത്തിയിരുന്നത്. കാര്‍ യാത്രയ്ക്കിടെ അബ്ദുൾ റഹീമിന്റെ കൈ തട്ടി ഉപകരണത്തിന്റെ പ്രവര്‍ത്തനം നിലച്ച് അനസ് മരണപ്പെടുകയായിരുന്നു.
ഹിംസാത്മകമായ സാഹചര്യത്തിൽ മാനവമൈത്രിയും മതേതരത്വവും ഏറെ പ്രസക്തം: പി. ഹരീന്ദ്രനാഥ്
അബുദാബി: മാനവ മൈത്രിയും മതേതരത്വവും ഉയർത്തിപ്പിടിക്കേണ്ടത് ഹിംസാത്മകമായ സാഹചര്യത്തിൽ മനുഷ്യരുടെ ഉത്തരവാദിത്വമാണെന്ന് പ്രമുഖ ചരിതകാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥ്.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ചരിത്രവും വർത്തമാനവും എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തുടർന്ന് യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണുമായ അഡ്വ. നജ്മ തബ്ഷീറ സംസാരിച്ചു. ഗാന്ധിജി പകർന്നു നൽകിയ അഹിംസയും സഹിഷ്ണുതയും ഏറ്റവും പ്രസക്തവും പ്രധാനപ്പെട്ടതുമാണെന്ന് നജ്മ തബ്ഷീറ പറഞ്ഞു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു.
സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, റഷീദ് പട്ടാമ്പി, വി.ടി.വി ദാമോദരൻ, ഇസ്ലാമിക് സെന്റർ ട്രഷറർ ബി.സി. അബൂബക്കർ, വർക്കിംഗ് പ്രസിഡന്റ് സി. സമീർ, സെക്രട്ടറിമാരായ ഹുസൈൻ, കമാൽ മല്ലം, യു.വി. ഇർഷാദ്, നാസർ തമ്പി, യേശു ശീലൻ, ബാസിത് കായക്കണ്ടി, അബ്ദു റഹ്മാൻ എന്നിവർ സംസാരിച്ചു.
സെന്റർ, കെഎംസിസി, സുന്നി സെന്റർ ഭാരവാഹികളും നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു. മുഹമ്മദ് അലി മാങ്കടവ്, ജുബൈർ ആനക്കര, മുത്തലിബ് അരയാലൻ, റിയാസ് പത്തനംതിട്ട, അഷറഫ് ഇരിക്കൂർ, അഷറഫ് ഹസെെനാർ ബാവ വെട്ടം, ഫത്താഹ് കല്യാശേരി, റഷീദ് താനാളൂർ എന്നിവർ നേതൃത്വം നൽകി.
അമാനുല്ല വടക്കാങ്ങരയുടെ ഗ്രന്ഥം ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും
ദോഹ: പ്രവാസി ഗ്രന്ഥകാരനും കോഴിക്കോട് സര്‍വകലാശാല അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ മലയാളത്തിലും സക്സസ് മന്ത്രാസ് എന്ന പേരില്‍ ഇംഗ്ലീഷിലും ശ്രദ്ധേയമായ മോട്ടിവേഷണല്‍ പരമ്പരയാണ് തഅ്വീദാത്തുന്നജാഹ് എന്ന പേരില്‍ അറബിയില്‍ പ്രസിദ്ധീകരിക്കുന്നത്.
കോവിക്കോട് സര്‍വകലാശാല ഭാഷ വിഭാഗം ഡീന്‍ ഡോ. എ.ബി മൊയ്തീന്‍കുട്ടിയുടെ അവതാരികയും അറബി വകുപ്പ് മേധാവി ഡോ.അബ്ദുല്‍ മജീദ് ടിഎ യുടെ പഠനവും പുസ്തകത്തെ കൂടുതല്‍ ഈടുറ്റതാക്കുന്നു.
മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങരയുടെ എണ്‍പത്തിയഞ്ചാമത് പുസ്തകമാണിത്.
കൈരളി ഫുജൈറ യൂണിറ്റിന് പുതിയ ഭാരവാഹികൾ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം കൈരളി ഫുജൈറ ഓഫീസിൽ വച്ച് നടന്നു. സമ്മേളനം ലോക കേരളസഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ ഉദ്ഘാടനം ചെയ്തു.
യുണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ, സെക്രട്ടറി പ്രമോദ് പട്ടാന്നൂർ എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര സ്വാഗതവും മുഹമ്മദ് നിഷാൻ നന്ദിയും പറഞ്ഞു. നമിത പ്രമോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി സെക്രട്ടറി സുധീർ തെക്കേക്കര പ്രവർത്തന റിപ്പോർട്ടും ട്രഷറർ അജിത് സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി വിൽസൺ പട്ടാഴി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രദീപ് കുമാർ, ഉസ്മാൻ മങ്ങാട്ടിൽ, നമിത പ്രമോദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പുതിയ കമ്മറ്റിയേയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി വിഷ്ണു അജയ് (സെക്രട്ടറി), പ്രദീപ് കുമാർ (പ്രസിഡന്റ്), ഹരിഹരൻ, അബ്ദുൽ ഹഖ് (വൈസ് പ്രസിഡന്റുമാർ), നമിതാ പ്രമോദ്, ടിറ്റോ തോമസ് (ജോയിന്റ് സെക്രട്ടറിമാർ), മുഹമ്മദ് നിഷാൻ (ട്രഷറർ), ജോയ്മോൻ പീടികയിൽ (ജോയിന്റ് ട്രഷറർ), രാജശേഖരൻ വല്ലത്ത് (കൾച്ചറൽ കൺവീനർ),
ശ്രീവിദ്യ (കൾച്ചറൽ ജോയിന്റ് കൺവീനർ), ജുനൈസ് (സ്പോർട്ട്സ് കൺവീനർ), ഡാന്റോ (സ്പോർട്ട്സ് ജോയിന്റ് കൺവീനർ), മുഹമ്മദ് (നോർക്ക കൺവീനർ ), അജിത് (മലയാളം മിഷൻ കൺവീനർ), മഞ്ജു പ്രസാദ് ( മലയാളം മിഷൻ ജോയിന്റ് കൺവീനർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കൈരളി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് ഓമല്ലൂർ, അഷറഫ് പിലാക്കൽ, ഉമ്മർ ചോലയ്ക്കൽ, ജിസ്റ്റാ ജോർജ്, പ്രിൻസ്, നബീൽ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ ഒന്നിന്
മനാമ: കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നവംബർ ഒന്നിന് പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ ഒന്ന് രാവിലെ മുതൽ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച സിഞ്ചിലുള്ള പ്രവാസി സിന്തറ്റിക് മാറ്റ് കോർട്ടിൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കുമെന്ന് ടൂർണമെന്റ് കൺവീനർ എസ്.എ. അബ്ദുൽ റഷീദ് അറിയിച്ചു.
ലെവൽ വൺ, ലെവൽ ടു തരത്തിലാണ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നത്. പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും വിശദമായ പ്രോസ്പെക്ടസിനും മറ്റ് വിവരങ്ങൾക്കും 32051159, 39252811, 33997989 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ കായിക വിഭാഗം സെക്രട്ടറി ഷാഹുൽ വെന്നിയൂർ അറിയിച്ചു.
രജിസ്ട്രേഷൻ ലിങ്ക്: https://form.jotform.com/242902380326452
ദുബായി ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബര്‍ ആറിനു തുടക്കം
ദുബായി: ലോകപ്രശസ്തമായ ദുബായി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 38 ദിവസം നീണ്ടുനില്‍ക്കുന്ന 30-ാമത് എഡിഷന് കലാ - സാംസ്കാരിക പരിപാടികളോടെ ഡിസംബര്‍ ആറിന് ആരംഭിക്കും.
ഡിഎസ്എഫിന്റെ ഭാഗമായി ഔട്ട്ഡോര്‍ വിനോദം, വിവിധ ആഘോഷപരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്ന 321 ആഘോഷങ്ങള്‍ സിറ്റി വോക്കില്‍ നടക്കും. വ്യാപാരോത്സവത്തിന്റെ ആദ്യ ആഴ്ചയില്‍ പ്രശസ്തമായ 321 ആഘോഷങ്ങള്‍ രണ്ട് പുതിയ ലൊക്കേഷനുകളിലേക്ക് തിരികെ വരുന്നു എന്ന സവിശേഷതയും ഇക്കുറിയുണ്ട്.
ഡിസംബര്‍ ആറുമുതല്‍ എട്ടുവരെ നടക്കുന്ന സംഗീത കച്ചേരികളും മറ്റു കലാപരിപാടികളും ആഘോഷങ്ങളും ഇതുവരെ കാണാത്ത ദൃശ്യങ്ങളാകും ദുബായിയിക്കു സമ്മാനിക്കുക.
ഖസീം പ്രവാസി സംഘം മുൻ പ്രവർത്തകൻ റിയാദിൽ അന്തരിച്ചു
ബുറൈദ: ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മിറ്റിയംഗം അബ്ദുൽ സത്താറിന്റെ മകനും വെജിറ്റബിൾ മാർക്കറ്റ് മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഹാരീസ്(32) ഹൃദയഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു.
റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. താമസ സ്ഥലത്ത് നിന്നും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി റിയാദ് നസീം ഖബർസ്ഥാനിൽ മറവ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ്. മാതാവ് താഹിറാ ബീവി, ഭാര്യ ഷഹന, മക്കൾ മുഹമ്മദ് ഹാസിൽ, മുഹമ്മദ് ഹാഷിർ.
അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവ് 27ന്
അബുദാബി: പ്രവാസി യുവതയുടെ സാംസ്കാരിക ചിന്തകളും സർഗ വിചാരങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വച്ച് കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച് വരുന്ന പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷൻ അബുദാബി സിറ്റി സോൺ തല മത്സരങ്ങൾ ഈ മാസം 27ന് അൽ വഹ്ദ ഫോക്ലോർ തിയറ്ററിൽ വച്ച് നടക്കും.
പ്രൈമറി തലം മുതൽ 30 വയസ് വരെയുള്ള പ്രവാസികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഫാമിലി, യൂണിറ്റ്, സെക്ടർ ഘടകങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികളാണ് സോൺ തലത്തിൽ മത്സരിക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി 99 ഇന മത്സരങ്ങളിൽ നിന്നായി അറുനൂറോളം പ്രതിഭകൾ പങ്കെടുക്കും. പ്രബന്ധ രചന, പുഡിംഗ് മേക്കിംഗ്, കളറിംഗ് തുടങ്ങി പൊതുജനങ്ങൾക്കായി വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ചു നടത്തപ്പെടുന്നുണ്ട്.
പ്രബന്ധ രചനാ മത്സരം പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി "പ്രവാസത്തിലും ജ്വലിക്കുന്ന കലയുടെ കനലുകൾ' എന്ന വിഷയത്തിൽ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. അബുദാബി എമിരേറ്റ്സിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കാണ് അവസരം.
പ്രബന്ധം മുമ്പ് പ്രസിദ്ധീകരിച്ചതോ 500 വാക്കിൽ കവിയാനോ പാടില്ല. 22ന് മുമ്പായി
[email protected] എന്ന ഇ മെയിലിലേക്ക് പിഡിഎഫ് ഫോർമാറ്റിലാണ് രചനകൾ അയക്കേണ്ടത്.
വിശദവിവരങ്ങൾക്ക്: +971 55 396 8624.
മക്കയിൽ അന്തരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം കബറടക്കി
മക്ക: മക്കയിൽ അന്തരിച്ച കണ്ണൂർ മയ്യിൽ സ്വദേശി കെ.പി. ഉമറിന്റെ മൃതദേഹം കബറടക്കി. ഹൃദയാഘാതത്തെ തുടർന്ന് മക്കയിലെ കിംഗ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: സൈതാലി, മാതാവ്: ആസിയ, ഭാര്യ: മൈമൂന, മക്കൾ: ഉമൈന, ഷഹാന, റംഷാദ്. ഉംറ സംഘങ്ങൾക്ക് താമസ - ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്ന ജോലി ചെയ്തുവരുകയായിരുന്നു കെ.പി. ഉമർ.
എംബസിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മരണാനന്തര ചടങ്ങുകൾക്കും ഐസിഎഫ് ക്ഷേമ സമിതി ഭാരവാഹികളായ ജമാൽ കക്കാട്, ഹനീഫ് അമാനി, റഷീദ് അസ്ഹരി മുഹമ്മദ് മുസ്ലിയാർ, ഫൈസൽ സഖാഫി, അൻസാർ താനൂർ, സഹോദര പുത്രൻ ഫൈസൽ എന്നിവരും നേതൃത്വം നൽകി.
കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് വാർഷിക സമ്മേളനം
ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് വാർഷിക സമ്മേളനംരളി സഹ രക്ഷാധികാരി കെ.പി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹഫീസ് ബഷീർ അധ്യക്ഷത വഹിച്ചു.
കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ, സതീഷ് ഓമല്ലൂർ, രഞ്ജിനി മനോജ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രധിനിധി സമ്മളനത്തിൽ യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിജു ഐസക് സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി അംഗം സന്തോഷ് ഓമല്ലൂർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ പ്രവർത്തക സമിതി അംഗങ്ങളെയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ സ്വാഗതവും യൂണിറ്റ് കൾച്ചറൽ കൺവീനർ ഗോപിക അജയ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സെക്രട്ടറി ജിജു ഐസക്, പ്രസിഡന്റ് ഹഫീസ് ബഷീർ, ട്രഷറർ സതീഷ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു.
അബുദാബി ഇന്ദിരാ ഗാന്ധി വീക്ഷണം ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ ഓണാഘോഷം വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. ഓണനിലാവും രാത്രിസദ്യയും എന്ന പേരിലാണ് ഓണാഘോഷങ്ങൾ ഒരുക്കിയത്. 27 ഇനം വിഭവങ്ങൾ അടങ്ങിയ രാത്രി സദ്യ, പങ്കെടുത്തവർക്ക് ഒരു വ്യത്യസ്താനുഭവം പ്രദാനം ചെയ്തു.
വീക്ഷണം ഫോറം ആക്ടിംഗ് പ്രസിഡന്റ് ഷാജികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
വീക്ഷണം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.പി.മുഹമ്മദാലി സമാജം മുൻ പ്രസിഡന്റ് ബി.യേശുശീലൻ എന്നിവർചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചയ്തു.
സമാജം വൈസ് പ്രസിഡന്റ് രേഖിന് സോമൻ, ജനറൽസെക്രട്ടറി എം.യു. ഇർഷാദ്, കെഎസ്സി പ്രസിഡന്റ് എ.കെ.ബീരാൻ കുട്ടി, ഐഎസ്സി സാഹിത്യവിഭാഗം സെക്രട്ടറി നാസർ വിളഭാഗം,
ലുലു കാപ്പിറ്റൽ മാൾ ജനറൽ മാനേജർ ബാലകൃഷ്ണൻ, ഡെപ്യുട്ടി ജി.എം. ലിബിൻ, ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം. അൻസാർ, മുൻ സമാജം പ്രസിഡന്റ് സലിം ചിറക്കൽ മുൻ ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്, ജനറൽ സെക്രട്ടറി അനീഷ് ചളിക്കൽ, അസിസ്റ്റന്റ് ട്രഷറർ നസീർ താജ് എന്നിവർ സംസാരിച്ചു.
ജെറിൻ ജേക്കബ് പരിപാടികൾ നിയന്ത്രിച്ചു. കെഎസ്സിസി മുൻ പ്രസിഡന്റുമാരായ പി. പത്മനാഭൻ, വി.പി.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് റോയ് വർഗീസ്, അഡ്വ.അൻസാരി, സിയാദ് എ.എൽ, അഹദ് വെട്ടൂർ, സാബു അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വനിതാവിഭാഗം പ്രവർത്തകരായ അമൃത അജിത്, അജീബ ഷാൻ, റോഷിനി, വീക്ഷണം പ്രവർത്തകരായ ടി.എം.നിസ്സാർ, അമീർ കല്ലമ്പലം, നദീർ.പി, ജോയിസ് പൂന്തല, ജോസി, അമർലാൽ, ഫസൽ, വിഷ്ണു, റജാ, ഷാനവാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പയ്യന്നൂർ സൗഹൃദ വേദി നാടൻകലാമേള
അബുദാബി: കേരളത്തിലെ നാടൻ കലാരൂപങ്ങളെ അണിനിരത്തി പയ്യന്നൂർ സൗഹൃദ വേദി ഫോക്ഫെസ്റ്റ് സംഘടിപ്പിച്ചു. ഐഎസ്സി പ്രസിഡന്റ് ജയറാം റായ് ഉദ്ഘാടനം നിർവഹിച്ചു. സൗഹൃദവേദി പ്രസിഡന്റ് ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഐഎസ്സി ജനറൽ സെക്രട്ടറി രാജേഷ്ശ്രീധരൻ, ട്രഷറർ യു. ദിനേശ് പൊതുവാൾ, ശക്തി തീയറ്റേഴ്സ് പ്രസിഡന്റ് കെ.വി. ബഷീർ, കെ. പി. നായർ, കെ.വി. രാജൻ, ഹബീബ് റഹ്മാൻ, വി.ടി. വി. ദാമോദരൻ, സുരേഷ് പയ്യന്നൂർ, ഐഎസ്സി കലാവിഭാഗം സെക്രട്ടറി അരുൺ ആൻഡ്രൂസ് വർഗീസ് എന്നിവർ ആശംസകൾ നേർന്നു.
സുധാകരന്റെയും എം. പ്രദീപ് കുമാറിന്റെയും നേതൃത്വത്തിലുള്ള താവം ഗ്രാമവേദിയിലെ കലാകാരന്മാരാണ് മൂന്നുമണിക്കൂർ നാടൻ പാട്ടും തെയ്യക്കോലങ്ങളുമായി അരങ്ങുതകർത്തത്.
ബി. ജ്യോതിലാൽ, രാജേഷ് കോടൂർ, വൈശാഖ് ദാമോദരൻ, പി.എസ്. മുത്തലിബ്, രഞ്ജിത്ത് പൊതുവാൾ, പി.കെ. സതീശൻ, ക്ലിന്റ് പവിത്രൻ, രഞ്ജിത്ത് രാമൻ, കെ.വി. പവിത്രൻ എന്നിവർ നേതൃത്വം നൽകി.
അഹല്യ എക്സ്ചേഞ്ച് വിന്റർ പ്രമോഷൻ ആരംഭിച്ചു; ഭാഗ്യശാലികൾക്ക് 10 കാറുകൾ
അബുദാബി : നാലുമാസം നീളുന്ന ശൈത്യകാല സമ്മാനപദ്ധതികൾക്ക് അഹല്യ എക്സ്ചേഞ്ചുകളിൽ തുടക്കമായി. ഫെബ്രുവരി 13 വരെ യുഎഇയിലെ 30 അഹല്യ ശാഖകളിൽനിന്ന് പണമിടപാട് നടത്തുന്നവരിൽനിന്ന് നറുക്കെടുത്ത് 10 ഭാഗ്യശാലികൾക്ക് 10 കാർ സമ്മാനമായി നൽകുന്നതാണ് പദ്ധതി.
60 ദിവസം പിന്നിടുമ്പോൾ അബുദാബിയിലും ദുബായിലുമായി നടക്കുന്ന നറുക്കെടുപ്പിൽ രണ്ട് വിജയികളെ കണ്ടെത്തും. ക്യാന്പയിൻ അവസാനിക്കുന്നതോടെ അബുദാബി, ദുബായി, ഷാർജ എമിറേറ്റുകളിൽ മൂന്ന് നറുക്കെടുപ്പ് വീതമുണ്ടാകുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബിസിനസ് ഡവലപ്മെന്റ് മാനേജർ ആമിർ ഇഖ്ബാൽ, സീനിയർ മാർക്കറ്റിംഗ് മാനേജർ സന്തോഷ് നായർ, ഡപ്യൂട്ടി ഓപ്പറേഷൻ മാനേജർ ഷാനിഷ് കൊല്ലാറ, ഓപ്പറേഷൻ മാനേജർ മുഹമ്മദ് മർഗബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കേളി സോക്കർ: റിയൽ കേരളയ്ക്ക് കിരീടം
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് എരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് മിന - കേളി സോക്കർ ടൂർണമെന്റിൽ കാൻഡിൽ നൈറ്റ് ട്രേഡിംഗ് കമ്പനി റിയൽ കേരള എഫ്സി ജേതാക്കളായി.
കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിൽ ഫ്യൂച്ചർ മോബിലിറ്റി യൂത്ത് ഇന്ത്യ എഫ് സിയെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് റിയൽ കേരള കിരീടത്തിൽ മുത്തമിട്ടത്.
വാശിയേറിയ ഫൈനൽ മത്സരത്തിൽ, ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ, കളി ഷൂടൗട്ടിലേക്ക് നീങ്ങി. ഗോൾകീപ്പർ മുബഷിറിന്റെ മികവിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റിയൽ കേരള വിജയം കരസ്ഥമാക്കി.
മത്സരത്തിലുടനീളം മികച്ച കളി പുറത്തെടുത്ത യൂത്ത് ഇന്ത്യയുടെ നിരവധി അവസരങ്ങളാണ് ഗോൾ കീപ്പർ തടഞ്ഞത്. ഷൂട്ടൗട്ടിൽ മൂന്നു അവസരങ്ങൾ മുബഷിർ തടുത്തു. റിയൽ കേരളയുടെ ഒരു അവസരം പുറത്തു പോയി. ഫൈനലിലെ മികച്ച കളിക്കാരനായി മുബഷിറിനെ തെരഞ്ഞെടുത്തു.
ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി തിരഞ്ഞെടുത്ത റിയൽ കേരളയുടെ ഷഹജാസും, ഏറ്റവും നല്ല ഗോൾ കീപ്പറായി യൂത്ത് ഇന്ത്യൻ താരം ഷാമിൽ സലാമും, ബെസ്റ്റ് ഡിഫൻഡർ ആയി യൂത്ത് ഇന്ത്യൻ താരം നിയാസും ലാസ്റ്റ് ഗോൾ അടിച്ച റിയൽ കേരള താരം ഷഹജാസും ട്രോഫികൾ ഏറ്റുവാങ്ങി.
റിയൽ കേരളയുടെ നജീബ്, യൂത്ത് ഇന്ത്യൻ താരം അഖിൽ എന്നിവർ ടൂർണമെന്റിൽ നാലുഗോളുകൾ വീതം നേടി ടോപ്പ് സ്കോറർമാരായി. റണ്ണറപ്പായ ടീം യൂത്ത് ഇന്ത്യക്ക് ഏരിയ കമ്മിറ്റി അംഗം ബഷീർ, സിറ്റി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മൊഹ്സിന്‍ എന്നിവർ മെഡലുകളും അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിലും ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടവും ചേർന്ന് ട്രോഫിയും വിതരണം ചെയ്തു.
റൗള ഹോട്ടൽ എം ഡി അബുബക്കർ പ്രൈസ് മണിയും കൈമാറി.
അജ്പക് അബ്ബാസിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് കുവൈറ്റ് (AJPAK) അബാസിയ യൂണിറ്റ് രൂപീകരിച്ചു. അജ്പക് പ്രസിഡന്റ് കുര്യൻ തോമസ് പൈനുമ്മൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ രാജീവ് നടുവിലെമുറി, അഡ്വൈസറി ബോർഡ് അംഗം കൊച്ചുമോൻ പള്ളിക്കൽ, ജനറൽ കോർഡിനേറ്റർ മനോജ് പരിമണം, വനിത വേദി ചെയർപേഴ്സൺ ലിസൻ ബാബു , ജനറൽ സെക്രട്ടറി ഷീന മാത്യു, സെക്രട്ടറി മാരായ രാഹുൽ ദേവ്, സജീവ് കായംകുളം, മംഗഫ് യൂണിറ്റ് കൺവീനർ ലിനോജ് വർഗീസ്, വൈസ് പ്രസിഡന്റ് പ്രജീഷ് മാത്യു എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ അബാസിയ ഏരിയ കമ്മിറ്റി ജോയിന്റ് കൺവീനേഴ്സ് ആയി ജോൺ ചെറിയാൻ, ജേക്കബ് റോയി, സേവ്യർ, വർഗീസ്, ബ്രില്ലി ആന്റണി എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ആദർശ് ദേവദാസ്, പ്രദീപ് കുമാർ, അനീഷ് കുമാർ, സാബു തോമസ് കല്ലിശ്ശേരി, സുഷമ സതീശൻ, മഞ്ജു ഓമനക്കുട്ടൻ എന്നിവരെയും തിരഞ്ഞെടുത്തു.
സെക്രട്ടറി മാരായ ജോൺ തോമസ്, അജി ഈപ്പൻ, ശശി വലിയകുളങ്ങര, സാം ആന്റണി, ശരത് ചന്ദ്രൻ, സന്ദീപ് നായർ, ഷാജി ഐപ്പ്, നന്ദ കുമാർ, സുരേഷ് കുമാർ കെ എസ് , തോമസ് കോടുകുളഞ്ഞി, രഞ്ജിത്ത് വിജയൻ, അനിൽ പാവൂറെത്ത് ,വിനോദ് ജേക്കബ്, വനിത വേദി ട്രഷറർ അനിത അനിൽ, വൈസ് പ്രസിഡന്റ് ദിവ്യ മോൾ സേവ്യർ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും അബ്ബാസിയ ഏരിയ കൺവീനർ ഷിഞ്ചു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
ട്രാഫിക്ക് നിയമ ലംഘനം കുരുക്കായി; കെഎംസിസിയുടെ കാരുണ്യത്താൽ സാദിഖ് നാട്ടിലെത്തി
റിയാദ്: ട്രാഫിക് നിയമലംഘന കേസിൽപ്പെട്ട് 11 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരിന്നുന്ന മലയാളിക്ക് കെഎംസിസി തുണയായി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി സാദിഖിനാണ് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വെൽഫെയർ വിംഗ് ഇടപ്പെടൽ വഴിയാണ് നാട്ടിലെത്താൻ സാധിച്ചത്.
ഒരു പതിറ്റാണ്ടിലേറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വ്യാഴാഴ്ച എയർ ഇന്ത്യ എക്പ്രസ് വിമാനത്തിൽ കോഴിക്കോടെത്തിയ സാദിഖിനെ സന്തോഷാശ്രുക്കളോടെയാണ് കുടുംബം വരവേറ്റത്. റിയാദിൽ ടാക്സി കാർ ഓടിയിരുന്ന സാദിഖ് റെന്റ് എ കാർ കമ്പനിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് നിയമ കുരുക്കിലകപ്പെട്ടത്.
സാദിഖ് ഓടിച്ചിരുന്ന റെന്റ് എ കാർ തിരിച്ചു കൊടുത്തിട്ടും നിയമപരമായി അദ്ദേഹത്തിന്റെ പേരിൽ നിന്നും കാർ മാറ്റാതിരുന്നതാണ് പ്രശ്നമായതെന്ന് സാദിഖ് പറയുന്നു. വിഷയത്തിൽ ജിദ്ദയിലുള്ള കഫീലും മറ്റും ഇടപ്പെട്ടിട്ടും പരിഹാരമാവാതെ വന്നതോടെ പ്രശ്നം സങ്കീർണ്ണമാവുകയും നാട്ടിലേക്ക് പോകാൻ കഴിയാതെ ഇവിടെ കുരുങ്ങുകയുമായിരുന്നു.
ഇതിനിടയിൽ പ്രമേഹമടക്കം വിവിധ ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. പലരും വിഷയത്തിലിടപ്പെടാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. അങ്ങിനെയാണ് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസൽ പൂനൂർ വഴി വെൽഫെയർ വിംഗിന്റെ ശ്രദ്ധയിൽ വിഷയമെത്തുന്നത്.
വെൽഫെയർ വിംഗ് ചെയർമാൻ അലി അക്ബർ ചെറൂപ്പ, കൺവീനർ ഷറഫു മടവൂർ, ജില്ലാ ചെയർമാൻ ഷൗക്കത്ത് പന്നിയങ്കര, ജില്ലാ ട്രഷറർ റാഷിദ് ദയ എന്നിവരുടെ നേതൃത്വത്തിൽ സാദിഖിന്റെ പ്രശ്നത്തിൽ നിരന്തരം ഇടപ്പെട്ടു. ജിദ്ദയിലുള്ള സ്പോൺസറെ കണ്ട് ആരോഗ്യ പ്രശ്നങ്ങളടക്കമുള്ള സാദിഖിന്റെ അവസ്ഥ ബോധ്യപ്പെടുത്തി.
ജിദ്ദയിൽ അഷ്റഫ് പൂനൂർ നിയമപരമായ കാര്യങ്ങൾ നീക്കുന്നതിന് രംഗത്തുണ്ടായിരുന്നു. ഇതിനിടയിൽ പ്രമേഹം മൂർച്ചിച്ചതിനെ തുടർന്ന് ബത് ഹയിലെ ഷിഫാ അൽ ജസീറ ക്ലിനിക്കിലെത്തിച്ച് ചികിത്സ നൽകി. വരുമാനമില്ലാതെയും കൃത്യമായ ചികിത്സ ലഭ്യമാവാതെയും വന്നത് അദ്ദേഹത്തെ ശാരീരികമായും മാനസികമായും തളർത്തിയിരുന്നു.
പ്രമേഹം മൂർച്ഛിച്ചതോടെ ഡോക്ടർമാർ വിദഗ്ദ ചികിത്സ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഒന്നര മാസത്തിലധികം നീണ്ട നിരന്തരമായ ഇടപ്പെടലുകൾക്കൊടുവിലാണ് നിയമ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനായത്. ട്രാഫിക് പിഴ അടക്കമുള്ള നിയമ പ്രശ്നങ്ങൾ തീർക്കാൻ സയിദ് നടുവണ്ണൂരിന്റെ നേതൃത്വത്തിൽ റിയാദിലും ദുബായിലുമുള്ള നടുവണ്ണൂർ നിവാസികൾ പണം കണ്ടെത്തി നൽകി.
വിഷയത്തിൽ ശിഹാബ് നടമ്മൽ പൊയിൽ, സഹൽ നടുവണ്ണൂർ, മുഹമ്മദ് കായണ്ണ, ഷിഫാ അൽ ജസീറ പോളിക്ലിനിക്ക്, ഉസ്താദ് ഹോട്ടൽ എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു. പ്രതീക്ഷയറ്റ സമയത്ത് കെഎംസിസി പ്രവർത്തകർ സമയോചിതമായി ഇടപ്പെട്ടത് മൂലമാണ് എനിക്ക് നാട്ടിലെത്താനയതെന്നും സഹായിച്ച മുഴുവനാളുകൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സാദിഖ് പറഞ്ഞു.
മലപ്പുറത്തെ 350 രോഗികൾക്ക് സാന്ത്വനമായി റിമാൽ കൂട്ടായ്മ
റിയാദ്: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ "റിയാദ് മലപ്പുറം കൂട്ടായ്മ' (റിമാൽ) എല്ലാ വർഷവും നടത്തി വരുന്ന "റിമാൽ സാന്ത്വനം' പരിപാടിയുടെ 2024-2025 വർഷത്തെ ധനസഹായ വിതരണം പൂർത്തീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
മാരക രോഗങ്ങൾ കൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളുടെ വിവരശേഖരണം, കുടുംബങ്ങളിൽ നേരിട്ട് എത്തിയുള്ള സാന്ത്വനം, അർഹിക്കുന്നവർക്ക് സാമ്പത്തിക സഹായം എന്നിവയാണ് റിമാൽ സാന്ത്വനം പദ്ധതിയുടെ പ്രവർത്തനങ്ങൾ.
മലപ്പുറം മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ ഒമ്പത് പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന റിമാൽ പരിധിയിൽപ്പെട്ട ഏറ്റവും അർഹരായ ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ രോഗികൾ, പക്ഷാഘാതം വന്ന് കിടപ്പിലായ രോഗികൾ എന്നീ ഗണത്തിലെ 350 രോഗികൾക്കാണ് സഹായവിതരണം നടത്തിയത്.
പൂക്കോട്ടൂർ, കോഡൂർ, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, കുറുവ എന്നിവയാണ് റിമാൽ പരിധിയിൽ പെട്ട പഞ്ചായത്തുകൾ. ആവശ്യവും അർഹതയും അനുസരിച്ചു കുടുംബങ്ങൾക്ക് വേണ്ടി ഇടപെടലുകൾ തുടരാനും റിമാൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
റിയാദിലെ സാധാരണക്കാരായ പ്രവാസികൾ, നാട്ടിലെ മുൻ പ്രവാസികൾ, റിയാദിലെയും നാട്ടിലെയും റിമാൽ അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെ സഹായം സമാഹരിച്ചാണ് റിമാൽ സാന്ത്വനം പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നത്. ഭീമമായ ചിലവ് വരുന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിർധനരായ രോഗികൾക്കും റിമാൽ സഹായം നൽകിവരുന്നുണ്ട്.
കൂടാതെ റിയാദിൽ വച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് നിശ്ചിത സമയത്തേക്ക് പ്രതിമാസ സഹായം, രോഗികളായി മടങ്ങി വന്നവർക്ക് തുടർ ചികിത്സക്കുള്ള സഹായം, രോഗപ്രതിരോധത്തിനുള്ള ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു.
റിമാല്‍ സാന്ത്വനം പദ്ധതിയുടെ ഭാഗമായി പുതുതായി ഈ വര്‍ഷം ആരംഭിച്ചതാണ് റിമാല്‍ ഡ്രസ് ബാങ്ക്. മലപ്പുറത്തിന്റെ ഹൃദയഭാഗത്ത് കോട്ടപ്പടി തിരുര്‍ റോഡില്‍ സിറ്റിഗോള്‍ഡ് ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്നു.
വീടുകളില്‍ സുക്ഷിച്ചിരിക്കുന്ന ഉപയോഗ യോഗ്യമായ, എന്നാല്‍ മോഡല്‍ മാറിയതിനാലും വലിപ്പം കുറഞ്ഞതിനാലും ഉപയോഗിക്കാതിരിക്കുന്ന നല്ല വാസ്ത്രങ്ങള്‍ ശേഖരിച്ച് സാമ്പത്തികമായി പ്രയാസപ്പെടുന്ന പ്രദേശ വാസികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നു.
ഒരു ദിവസം മാത്രം ഉപയോഗമുള്ള വിവാഹ വസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്കി ഉപയോഗ ശേഷം ഡ്രൈക്ലീന്‍ ചെയ്ത് തിരിച്ചു വാങ്ങുന്നു. പ്രദേശവാസികള്‍ക്ക് വളരെ ഉപകാരപ്പെടുന്ന ഈ സംരംഭം ഇന്ന് വളരെ ജനകീയമായിരിക്കുകയാണ്.ഇതിനായി റിമാല്‍ സ്വസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നു.
റിമാൽ സാന്ത്വനം പദ്ധതിയിൽ സഹകരിച്ച അംഗങ്ങൾക്കും റിയാദിലെ പ്രവാസികൾ, നാട്ടിലെ മുൻ പ്രവാസികൾ, റിയാദിലെയും നാട്ടിലെയും റിമാൽ അഭ്യുദയ കാംക്ഷികൾ എന്നിവർക്കും അർഹരായ രോഗികളെ കണ്ടെത്തുന്നതിനും സഹായം വിതരണം ചെയ്യുന്നതിനും സഹായിച്ച വിവിധ പ്രദേശങ്ങളിലെ പാലിയേറ്റീവ് വോളണ്ടിയർമാർക്കും മറ്റു സന്നധ പ്രവർ ത്തകർക്കും കമ്മിറ്റിയുടെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
റിയാദിലെ പ്രവാസികളുടെ ആരോഗ്യ, തൊഴിൽ, നിയമ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതോടൊപ്പം നാട്ടിലും പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനും കഴിഞ്ഞ 17 വർഷമായി കക്ഷി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് റിമാൽ.
ക്യുകെഐസി കരിയർ ഗൈഡൻസ് ക്ലാസ് വ്യാഴാഴ്ച
ദോഹ: തൊഴിൽ രംഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങളെ മനസിലാക്കി മുന്നോട്ട് പോകാനും തൊഴിലന്വേഷണത്തിനു സഹായകരമാകുന്ന പുത്തൻ സാങ്കേതിക വിദ്യകളെ അടുത്തറിയാനും ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രീയേറ്റിവിറ്റി വിംഗ് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാമായ "കരിയർ ട്യൂണിംഗ്' വ്യാഴാഴ്ച വൈകുന്നേരം സലത്ത ജദീദിലെ ക്യുകെഐസി ഹാളിൽ വച്ചു നടക്കും.
ഖത്തറിലെ പ്രമുഖ കരിയർ ഗൈഡൻസ് റിസോർസ് പേഴ്സണായ സക്കീർ ഹുസൈൻ നേതൃത്വം നൽകും. തൊഴിൽ അന്വേഷണത്തിലും നൈപുണ്യ വർധനവിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകൾ എങ്ങനെ സഹായകരമാവും എന്നതും സാമൂഹിക മാധ്യമങ്ങളെ എങ്ങനെ ഗുണകരമായി ഉപയോഗിക്കാം എന്നതും ക്ലാസിൽ വിശദീകരിക്കും.
ക്യുകെഐസി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സി.പി. ഷംസീർ, അബ്ദുൽ ഹകീം പിലാത്തറ, സ്വലാഹുദ്ധീൻ സ്വലാഹി, മുഹമ്മദ് ഫബിൽ എന്നിവർ സംബന്ധിക്കും.
ദമാം - ലക്നൗ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
ജയ്പുർ: സൗദി അറേബ്യയിലെ ദമാമിൽനിന്ന് ലക്നൗവിലേക്കു സഞ്ചരിക്കുകയായിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി ജയ്പുർ വിമാനത്താവളത്തിൽ ഇറക്കി.
ബോംബ് സ്ക്വാഡും (ബിഡിഡിഎസ്) പോലീസ് നായയും വിമാനം പരിശോധിച്ചെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് ജയ്പുർ പോലീസ് അറിയിച്ചു.
175 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. പരിശോധനകൾക്കുശേഷം യാത്ര തുടർന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ 10 ബോംബ് ഭീഷണികൾ വന്നതായി സിഐഎസ്എഫ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
വിമാനങ്ങളിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട നിരവധി അക്കൗണ്ടുകൾ കണ്ടെത്തി സസ്പെൻഡ് ചെയ്തുവെന്നും ലണ്ടനിൽനിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമാണ് ഭീഷണിയുണ്ടായതെന്ന് പോലീസ് അറിയിച്ചു.
പ്രവാസി ക്ഷേമ പദ്ധതി ഓണ്‍ലൈന്‍ സൗകര്യം ലഭ്യം
തിരുവനന്തപുരം: പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതിയില്‍ അംഗത്വം എടുക്കുന്നതിനും അംശദായം അടയ്ക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഓണ്‍ലൈന്‍ സൗകര്യത്തിലൂടെ സാധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
നജീബ് കാന്തപുരത്തിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കുന്നവര്‍ തുടര്‍ച്ചയായി ഒരു വര്‍ഷമോ അതിലധികമോ അംശദായം അടയ്ക്കാന്‍ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെടുമ്പോഴാണ് അത് പുനഃസ്ഥാപിക്കാന്‍ പലിശയും പിഴപ്പലിശയും നല്‍കേണ്ടി വരുന്നത്.
അംശദായ അടവില്‍ കൃത്യത പാലിക്കാനാണ് ഈ വ്യവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യൂത്ത് ഇന്ത്യ ഇസ്ലാമിക് ഫെസ്റ്റ്: അബ്ബാസിയ സോൺ ജേതാക്കൾ
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ ഷിഫാ അൽ ജസീറയുമായി ചേർന്ന് സംഘടിപ്പിച്ച ഇസ്ലാമിക് ഫെസ്റ്റ് അബ്ബാസിയ ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടന്നു. ഫെസ്റ്റിൽ അബ്ബാസിയ സോൺ ഒന്നാം സ്ഥാനവും ഫഹാഹീൽ സോൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കുവൈറ്റിന്റെ നാനാഭാഗങ്ങളിൽ നിന്നായി സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം 700ൽ പരം മത്സരാർഥികൾ പങ്കടുത്തു. 10 സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടന്നത്. ഖുറാൻ പാരായണം, ഹിഫ്ള്, ബാങ്ക് വിളി, പ്രസംഗം, ഗാനം, രചനാ മത്സരങ്ങൾ, സംഘഗാനം, ഒപ്പന, ടാബ്ലോ , കോൽക്കളി തുടങ്ങി വിവിധ മത്സരങ്ങൾ നടക്കുകയുണ്ടായി.
സിനിമ പിന്നണി ഗായിക ദനാ റാസിഖ് മുഖ്യാതിഥിയായി പങ്കെടുത്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ച പരിപാടി കെഐജി പ്രസിഡന്റ് പി. ടി. ശരീഫ് ഉത്ഘാടനം ചെയ്തു. ഷിഫാ അൽ ജസീറ ഓപ്പറേഷണൽ ഹെഡ് അസീം സേട്ട് സുലൈമാൻ പരിപാടിക്ക് ആശംസകൾ നേർന്നു.
യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഹഷീബ്, ഇസ്ലാമിക് ഫെസ്റ്റ് ജനറൽ കൺവീനർ മുഹമ്മദ് യാസിർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹ്നാസ്, സൽമാൻ, അഷ്ഫാക്, സിറാജ്, അകീൽ, റമീസ്, മുക്സിത്, ഉസാമ,ജുമാൻ, ജവാദ്,ബാസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ 18-ാമത് പതിപ്പ് പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ 18-ാമത് പതിപ്പ് പ്രകാശനം ചെയ്തു.
ദോഹ ഖയാം ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഏജ് ട്രേഡിംഗ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ശെല്‍വ കുമാരന് ആദ്യ പ്രതി നല്കി എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്സ് ചെയര്മാന് ഡോ. പി.എ. ശുക്കൂര്‍ കിനാലൂരാണ് പ്രകാശനം നിര്‍വഹിച്ചത്.
മീഡിയ പ്ലസ് സിഇഒയും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. പ്രിന്റ്, ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നീ മൂന്ന് പ്ലാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹോം ആര്‍എസ് ജനറല്‍ മാനേജര്‍ രമേഷ് ബുല്‍ ചന്ദനി, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ്, അല്‍ മവാസിം ട്രാന്‍സ് ലേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷഫീഖ് ഹുദവി, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, അക്കോണ്‍ പ്രിന്റിംഗ് പ്രസ് ഡയറക്ടര്‍ ജലീല്‍ പുളിക്കല്‍, സ്റ്റാര്‍ വിംഗ്സ് പ്രതിനിധി ശ്രീദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
മീഡിയ പ്ലസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, ഡിസൈനര്‍ മുഹമ്മദ് സിദ്ദിഖ് അമീന് എന്നിവര്‍ നേതൃത്വം നല്കി. ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് ഖത്തറിലുള്ളവര്‍ 4324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.
റിയാദിൽ അന്തരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
റിയാദ്: റിയാദിൽ കുഴഞ്ഞുവീണ് മരിച്ച തൃശൂർ തിരുമുക്കുളം സ്വദേശി ഷാജി ദേവസിയുടെ (സജി 55) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. അൽഹദ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരനായിരുന്നു.
കിംഗ് ഫൈസൽ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ അറ്റകുറ്റ പണികൾക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരു ദിവസം കൊണ്ട് തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നോർക്കയയുടെ ആംബുലൻസിൽ തൃശൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുമികുളം സെന്റ് ബാസ്റ്റ്യൻ ചർച്ചിലാണ് സംസ്കാരം നടന്നത്.
റിയാദിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയത് കേളി ജീവകാരുണ്യ വിഭാഗമാണ്. നോർക്കയുടെ ബന്ധപെട്ട ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കുന്നതിന്ന് കേരള പ്രവാസ സംഘം തൃശൂർ ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ഹഖും കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗവും തൃശൂർ ജില്ല കേരള പ്രവാസ സംഘം എക്സിക്യൂട്ടിവ് അംഗവുമായ സുരേഷ് ചന്ദ്രനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു.
കൃഷ്ണൻ പേരാമ്പ്രയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി
ദമാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയുടെ ചരിത്രത്തോടൊപ്പം നടന്ന മൂന്നു പതിറ്റാണ്ടുകളുടെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റിയംഗവും നാടകപ്രവർത്തകനുമായ കൃഷ്ണൻ പേരാമ്പ്രയ്ക്ക് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
നവയുഗം കേന്ദ്രകമ്മിറ്റി ഓഫീസ് ഹാളിൽ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വച്ച് നവയുഗം ജനറൽ സെക്രട്ടറി എം.എ. വഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കൃഷ്ണൻ പേരാമ്പ്രയ്ക്ക് കൈമാറി.
നവയുഗം കലാവേദിയുടെ ഉപഹാരം കലാവേദി പ്രസിഡന്റ് റിയാസ് മുഹമ്മദ് കൈമാറി. കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ശരണ്യ ഷിബു, മഞ്ജു അശോക്, പദ്മനാഭൻ മണിക്കുട്ടൻ, സജീഷ് പട്ടാഴി, ഷീബ സാജൻ, ആമിന റിയാസ്, ഷഫീക്ക് എന്നിവർ ആശംസപ്രസംഗം നടത്തി.
ചടങ്ങിന് ബിജു വർക്കി സ്വാഗതവും ബിനുകുഞ്ഞു നന്ദിയും പറഞ്ഞു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കൃഷ്ണൻ നാട്ടിൽ നാടകപ്രവർത്തനങ്ങളിലൂടെ സജീവമായിരുന്ന കാലത്താണ് ജീവിതപ്രാരാബ്ധങ്ങൾ കാരണം പ്രവാസിയായി സൗദി അറേബിയയിൽ എത്തിയത്. ദമാമിലെ ഒരു ഐസ്ക്രീം കമ്പനിയിൽ ആണ് ജോലി ചെയ്തു വന്നിരുന്നത്.
നവയുഗം രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായ കൃഷ്ണൻ, സൗദിയിലെ സാമൂഹ്യസാംസ്കാരിക മേഖലകളിൽ ഒരു നാടകപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. നവയുഗം കലാസന്ധ്യകളിൽ നടനും സംവിധായകനും ആയി പഴയ നാടകങ്ങളുടെ രംഗാവിഷ്ക്കാരങ്ങൾ പുന:രവതരിപ്പിച്ചത് ആസ്വാദകരുടെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
കെപിഎസിയുടെ അശ്വമേധം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളുടെ രംഗാവിഷ്ക്കാരങ്ങൾ പ്രത്യേകം അഭിനന്ദനങ്ങൾ നേടിയിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്നാണ് പ്രവാസജീവിതം അവസാനിപ്പിക്കാൻ കൃഷ്ണൻ തീരുമാനിച്ചത്.
മുഹമ്മദ് റാസിനെ ആദരിച്ച് കേളി
റിയാദ്: സൗദി അറേബിയയിലെ പ്രശസ്ത ഫുട്ബോൾ ക്ലബുകളിൽ ഒന്നായ അൽ നസ്ർ ക്ലബിന്റെ ജൂനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി താരം മാസ്റ്റർ മുഹമ്മദ് റാസിനെ കേളി കാലാസംസ്കാരിക വേദി അൽഖർജ് ഏരിയ സ്പോർട്സ് കമ്മിറ്റി ആദരിച്ചു.
കേളി അൽഖർജ് ഏരിയ സംഘടിപ്പിക്കുന്ന മിന കേളി സോക്കറിന്റെ മത്സരവേദിയിൽ ഒരുക്കിയ പരിപാടിയിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി, ട്രഷറർ ജോസഫ് ഷാജി, ജീവകാരുണ്യ കമ്മറ്റി ആക്ടിംഗ് കൺവീനർ നാസർ പൊന്നാനി,
ഏരിയ കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, അൽഖർജിലെ പൗരപ്രമുഖരായ മുഹസിൻ അൽ ദോസരി, ഫഹദ് അബ്ദുള്ള അൽ ദോസരി, ഡോ. അബ്ദുൾ നാസർ, മിന കേളി സോക്കർ സംഘാടക സമിതി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
12 വയസുമാത്രം പ്രായമുള്ള റാസിൻ മലപ്പുറം പാങ്ങ് സ്വദേശിയാണ്. ചെറുപ്പത്തിൽ തന്നെ പന്തുകളിയിൽ താത്പര്യമുള്ള റാസിൻ എലഗന്റ് എഫ്സി, എഫ്ആർസി എന്നിവയിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്.
ശേഷം പഞ്ചാബ് മിനർവയിലും കളിക്കാൻ അവസരം ലഭിച്ചു. ഇപ്പോൾ വിസിറ്റ് വിസയിൽ സൗദിയിൽ താമസിക്കുന്ന മുഹമ്മദ് റാസിൻ, റിയാദിലെ പ്രശസ്ത ഇന്ത്യൻ ക്ലബായ യൂത്ത് ഇന്ത്യയുടെ അംഗം ഷാജഹാൻ പറമ്പന്റെ മകനാണ്.
ഉമ്മ നസ്ല, സഹോദരങ്ങൾ മുഹമ്മദ് റെബിൻ, മുഹമ്മദ് റയ്യാൻ. പിതൃസഹോദരൻ ഷാനവാസ്, റിയാദിലെ മുൻകാല ക്ലബായ സ്റ്റാർ സ്പോർട്സിന്റെ താരമായിരുന്നു. നിലവിൽ അദ്ദേഹം അൽഹസയിലെ സോക്കർ ഹുഫൂഫ് ടീമിന്റെ മാനേജരാണ്.
കേളി ഫുട്ബോൾ: യൂത്ത് ഇന്ത്യ - റിയൽ കേരള കലാശ പോരാട്ടം
റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് "മിന - കേളി സോക്കർ 2024' ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ യൂത്ത് ഇന്ത്യ എഫ്സിയും റിയൽ കേരള എഫ്സിയും ഏറ്റുമുട്ടും.
വ്യാഴാഴ്ച നടന്ന വാശിയേറിയ സെമിഫൈനൽ മത്സരങ്ങളിൽ യൂത്ത് ഇന്ത്യ എഫ് സി - ലാന്റേൺ എഫ്സിയേയും റിയൽ കേരള എഫ്സി - അൽഖർജ് നൈറ്റ് റൈഡേഴ്സിനെയും പരാജയപ്പെടുത്തി. യൂത്ത് ഇന്ത്യ എഫ്സി - ലാന്റേൺ എഫ്സിയുമായി ഏറ്റുമുട്ടിയ ആദ്യ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരേ നാല് ഗോളുകൾക്ക് യൂത്ത് ഇന്ത്യ വിജയിച്ചു. ഗോൾകീപ്പർ ഷാമിൽ സൽമാന്റെ മികവിലാണ് യൂത്ത് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച ലാന്റേൺ എഫ്സിയുടെ നിരവധി ആക്രമണങ്ങളാണ് ഗോൾകീപ്പർ തടഞ്ഞത്.
ഷൂട്ടൗട്ടിൽ മൂന്ന് ഷൂട്ടുകൾ ഗോൾകീപ്പർ തടുത്തു. യൂത്ത് ഇന്ത്യയുടെ നാലാമത് അവസരം പുറത്തേക്ക് പോയി. ആദ്യ സെമിയിലെ മികച്ച കളിക്കാരനായി യൂത്ത് ഇന്ത്യയുടെ ഗോൾകീപ്പർ ഷാമിൽ സൽമാനെ തെരഞ്ഞെടുത്തു.
റിയൽ കേരള എഫ്സി - അൽഖർജ് നൈറ്റ് റൈഡേഴ്സുമായി മാറ്റുരച്ച രണ്ടാം സെമിയിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് റിയൽ കേരള എഫ്സി വിജയിച്ചു. കളിയുടെ രണ്ടാം മിനിറ്റിൽ റിയൽ കേരളയുടെ പതിനൊന്നാം നമ്പർ താരം ഷഹജാസ് നേടിയ ഒരു ഗോളിന് മുന്നിട്ടു നിന്നു.
ഇരുപതാം മിനിറ്റൽ നൈറ്റ് റൈഡേഴ്സിന്റെ ഏഴാം നമ്പർ താരം സാബിർ ഗോൾ തിരിച്ചടിച്ചെങ്കിലും 38-ാം മിനിറ്റിൽ നജീബും അതിക സമയത്ത് ഷഹജാസും നേടിയ ഗോളുകളിലൂടെ റിയൽ കേരള ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
രണ്ടാം സെമിയിലെ മികച്ച കളിക്കാരനായി രണ്ടുഗോളുകൾ നേടിയ ഷഹജാസിനെ തെരഞ്ഞെടുത്തു.
ലോക മാനസികാരോഗ്യ ദിനം: സെമിനാര്‍ സംഘടിപ്പിച്ചു
ദോഹ: ജീവിതത്തിന്റെ ഗണ്യമായ സമയം ചെലവഴിക്കുന്ന തൊഴിലിടങ്ങളില്‍ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ രംഗത്ത് സമൂഹത്തിന്റെ സജീവ ശ്രദ്ധ പതിയണമെന്നും ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസ്, എന്‍വിബിഎസ്, നീരജ് ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നും മാനസികമായ പ്രയാസമനുഭവിക്കുന്നവര്‍ സമയോചിതമായ ചികില്‍സയോ കൗണ്സിലിംഗോ സ്വീകരിക്കുന്നതിന് യാതൊരു വൈമനസ്യവും കാണിക്കേണ്ടതില്ലെന്ന് പ്രസംഗകര്‍ ഊന്നിപ്പറഞ്ഞു.
തളരുന്ന മനസിന് താങ്ങാകുന്ന സാമൂഹിക വ്യവസ്ഥിതിയും സൗഹൃദ കൂട്ടായ്മകളും വളര്‍ന്നുവരണമെന്നും ഈ രംഗത്ത് സാമൂഹ്യ പ്രതിബദ്ധത വളരെ പ്രധാനമാണെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. എന്‍വിബിഎസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പാഠ്യരംഗത്തെ അമിത പ്രാധാന്യം കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച അദ്ദേഹം കുട്ടികളുടെ പാഠ്യ പാഠ്യേതര കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക കാഴ്ചപ്പാടുകളുണ്ടാവേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു.
വിദ്യാഭ്യാസ സമ്പ്രദായവും സമൂഹവും കുട്ടികളെ സമ്മര്‍ദത്തിലാക്കരുതെന്നും മാനസികാരോഗ്യവും ക്ഷേമവും പരിഗണിക്കുന്ന സമീപനമാണ് ആവശ്യമെന്നും നീരജ് ഫൗണ്ടേഷന് സ്ഥാപകന്‍ ജോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ജോലിസ്ഥലത്തെ മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കുകയെന്നതാണ് ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിന പ്രമേയം. കൗണ്‍സിലറായ ജിഷ എ ജി, സോഫ്റ്റ് സ്കില്‍ ട്രെയിനറായ നിമ്മി മിഥുലാജ് എന്നിവര്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചു.
സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങളിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനാകുമെന്ന് അവര്‍ പറഞ്ഞു. എന്‍വിബിഎസ് കോഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ് അധ്യക്ഷത വഹിച്ചു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്മാന് ഡോ. മുഹമ്മദുണ്ണി ഒളകര, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന് കല്ലന്,
മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്സ് ഖത്തര്‍ ചെയര്മാന് മുത്തലിബ് മട്ടന്നൂര്‍, നസീം ഹെല്‍ത്ത് കെയര്‍ കോര്‍പറേറ്റ് റിലേഷന്‍സ് സീനിയര്‍ അസോസിയേറ്റ് പി.അഷ്റഫ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ഐസിഎഫ് യൂണിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: "ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ ഐസിഎഫ് അന്തർദേശീയ തലത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നവംബർ മാസത്തിൽ കുവൈറ്റിലെ 50 യൂണിറ്റുകളിൽ വിപുലമായ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി തീരുമാനിച്ചു.
പ്രവാസികൾ ഒരിക്കൽ കൂടി പ്രവാസത്തിന്റെ ചരിത്രവും നേട്ടവും പരിശോധന നടത്തുന്ന വ്യത്യസ്ത സെഷനുകൾ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന യൂണിറ്റ് കോൺഫറൻസുകളിൽ നടക്കും.
സമ്മേളനങ്ങളുടെ മുന്നോടിയായി യൂണിറ്റ്, സെൻട്രൽ തലങ്ങളിൽ വിളംബരം, ചലനം, സ്പർശം തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. യൂണിറ്റ് കമ്മിറ്റികളുടെ മുൻകെെയിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ അമ്മമാർക്ക് പ്രതിമാസ സാമ്പത്തിക ആശ്വാസം നൽകുന്ന "രിഫാഈ കെയർ' എന്ന പേരിലുള്ള സാന്ത്വന സംരംഭം സമ്മേളനങ്ങളുടെ അനുബന്ധ പദ്ധതി ആയി ആരംഭിക്കും.
"ദേശാന്തര വായന' എന്ന ശീർഷകത്തിൽ ഐസിഎഫ് മുഖപത്രം പ്രവാസി വായനയുടെ പ്രചാരണവും ഇതേ കാലയളവിൽ നടക്കുമെന്ന് ഐസിഎഫ് ഭാരവാഹികൾ അറിയിച്ചു. ഐസിഎഫ് യൂണിറ്റ് സമ്മേളനങ്ങളുടെ നാഷണൽ തല പ്രഖ്യാപന സംഗമം പഠനം എന്ന പേരിൽ വെള്ളിയാഴ്ച സാൽമിയ ഐസിഎഫ് ഓഡിറ്റോറിയത്തിൽ നടന്നു.
കുവൈറ്റ് നാഷണൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഹ്മദ് കെ. മാണിയൂർ ഉദ്ഘാടനം നിർവഹിച്ചു. സാലിഹ് കിഴക്കേതിൽ പ്രമേയ വിശദീകരണം നടത്തി.
സയ്യിദ് സൈദലവി സഖാഫി പ്രവാസി വായന ക്യാമ്പയിൻ പ്രഖ്യാപനവും നൗഷാദ് തലശേരി പ്രവാസി വായന ക്യാമ്പയിൻ പദ്ധതി വിശദീകരണവും നടത്തി.
അഹ്മദ് സഖാഫി കാവനൂർ, അസിസ് സഖഫി, ബഷീർ അണ്ടിക്കോട്, അബു മുഹമ്മദ്, റസാഖ് സഖാഫി സംബന്ധിച്ചു. റഫീഖ് കൊച്ചനൂർ സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് (എസ്എംസിഎ) സിറ്റി ഫർവാനിയ ഏരിയയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. "ഒന്നിച്ചോണം നല്ലോണം 2024' എന്ന പേരിൽ കബ്ദിൽ വച്ച് നടത്തിയ പരിപാടിയിൽ ഏരിയ ജനറൽ കൺവീനർ ഫ്രാൻസിസ് പോൾ അധ്യക്ഷത വഹിച്ചു.
ഫാ. ജോയി മാത്യു (സിറ്റി കോ കത്തീഡ്രൽ), ഏരിയ സെക്രട്ടറി ജുബിൻ മാത്യു, ഏരിയ ട്രഷർ സജി ജോൺ, എസ്എംസിഎ പ്രസിഡന്റ് ഡെന്നി തോമസ് കാഞ്ഞുപറമ്പിൽ, എസ്എംസിഎ ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ, എസ്എംസിഎ ട്രഷർ ഫ്രാൻസിസ് പോൾ എന്നിവർ സംസാരിച്ചു.
വിപുലമായ ഓണസദ്യയും തിരുവാതിര, വിവിധ നൃത്ത രൂപങ്ങൾ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. മലയാളി മന്നൻ, മലയാളി മങ്ക, താരജോഡി, വടംവലി, കലം തല്ലിപ്പൊട്ടിക്കൽ, അപ്പംകടി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.
സംഘടനാ അംഗങ്ങളുടെ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ കുട്ടികളെയും കാനഡയിലേക്ക് യാത്രയാകുന്ന ജിജോ മാത്യു പാരിപ്പള്ളി കുടുംബത്തെയും ബിനു ജോൺ തോട്ടുവേലിൽ കുടുംബത്തെയും ആദരിക്കുകയുണ്ടായി.
പരിപാടികൾക്ക് സംഗീത് കുര്യൻ, ജിസ് എം. ജോസ്, ജിസ് ജോസഫ്, നിജോ തോമസ്, ജോമോൻ ജോർജ്, ഡോണേൽ ആന്റണി, സിബി തോമസ്, സുബിൻ സെബാസ്റ്റ്യൻ, റെനീഷ് കുര്യൻ, അരുൺ മാത്യു, ബെന്നി ചെറിയാൻ, മനോജ് ഓലിക്കൽ,
തോമസ് കറുക്കളം, പ്രിൻസ് ജോസഫ്, പാനിഷ് ജോർജ്,സ്റ്റാൻലി ജെയിംസ്, റോയ് അഗസ്റ്റിൻ, അനീഷ് ജോസഫ്, ജിനോ ജോയ്, ജോസഫ് കുന്നപ്പിള്ളി, രാജു ജോൺ, സന്തോഷ് കുര്യൻ, ബിജു കാടൻകുഴി, സിജു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
ഐടിഇഇ റിയാദ് ചാപ്റ്റർ നടത്തിയ സൈബർ സെക്യൂരിറ്റി ഇവന്റ് ശ്രദ്ധേയമായി
റിയാദ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി കമ്യൂണിറ്റിയായ എക്സ്പേർട്സ് ആൻഡ് എൻജിനിയർസ് റിയാദ് ചാപ്റ്റർ സൈബർ സൈക്യൂരിറ്റി കമ്പനിയായ ടോർസെക്യൂറുമായി ചേർന്ന് സൈബർ സെക്യൂരിറ്റി ഇവന്റ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
‘Change in Threat Landscape’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ടോർസെക്യൂർ കോഫൗണ്ടർ ഷെയ്ക് സലീം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് മുനീബ് പാഴൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫ്സാദ് വാഴയിൽ പരിപാടി നിയന്ത്രിച്ചു.
റിയാദിലെ ഐടി രംഗത്ത് ജോലി ചെയ്യുന്ന നിരവധി ഐടി വിദഗ്ധരും എൻജിനിയർമാരും പരിപാടിയിൽ പങ്കെടുത്തു. ആദ്യ സെഷനിൽ നടന്ന സൈബർ സൈക്യൂരിറ്റി വർക്ഷോപിൽ റിയാദിലെ പ്രമുഖ സൈബർ സെക്യൂരിറ്റി വിദഗ്ധൻ അമീർ ഖാൻ (ട്രെൻഡ് മൈക്രോ സിസ്റ്റം എൻജിനിറിംഗ് മാനേജർ) സംസാരിച്ചു.
ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ സാധ്യതകളെ കുറിച്ചും തുടർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കറിച്ചും കമ്പനിയുടെ സുരക്ഷ അപര്യാപ്തതയെ കുറിച്ചും അതിനെ മറികടക്കാൻ ചെയ്യേണ്ട മുൻ കരുതലുകളെ കുറിച്ചും അദ്ദേഹം ഊന്നൽ നൽകി.
കൂടാതെ ജോലിയിൽ മികവ് പുലർത്താൻ വൈദഗ്ധ്യം നേടേണ്ടതുണ്ടെന്നും അത് തുടർച്ചയായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അതിന് വേണ്ടി ഐടിഇഇയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ വിപുലമായ പരിശീലന പ്രോഗാമുമായി മുന്നോട്ട് പോകുന്നതിനെ കുറിച്ചും പരിപാടിയിൽ തീരുമാനമായി.
പരിപാടിയിൽ പങ്കെടുത്തവർക്ക് സൈബർ സെക്യൂരിറ്റി വിഷയത്തിലുള്ള ഗ്രൂപ്പ് ഡിസ്ക്ഷനും ചോദ്യോത്തര സെഷനുണ്ടായിരുന്നു. തുടർന്ന് മുനീബ് പാഴൂർ ഐടിഇഇ വേ ഫോർവേഡ് എന്ന വിഷയത്തോടെ ഐടിഇഇ കൂട്ടായ്മയുടെ പ്രാധാന്യം, മറ്റു ഭാവി പരിപാടികൾ എന്നിവ വിശദീകരിച്ചു.
തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകൾ സുഹാസ് ചെപ്പാലി, യാസർ ബക്കർ, പി.വി. അമീർ എന്നിവരും നേതൃത്വം നൽകി. പരിപാടിയിൽ മുഹമ്മദ് അഹമ്മദ് സ്വാഗതവും എൻ.കെ. ഷമീം നന്ദിയും പറഞ്ഞു.
ഓണാഘോഷം സംഘടിപ്പിച്ച് ഷാർജ മലയാളി സമാജം
അജ്മാന്: അജ്മാന് കള്‍ച്ചറല്‍ സെന്ററില്‍ വച്ച് നടന്ന ഷാർജ മലയാളി സമാജം ഓണാഘോഷം " ഈ ഓണം പൊന്നോണം' ഗംഭീരമായി. നടി സ്വാസിക വിജയ് മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് ജിജോ പുളിക്കന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗം ഐഎഎസ് ജനറല്‍ സെക്രട്ടറി പ്രകാശ് ഉത്ഘാടനം ചെയ്തു. സ്വാസിക വിജയ് പ്രമുഖ വ്യക്തികളെയും മുഖ്യ പ്രായോജകരെയും ആദരിച്ച് സമ്മാനവും നല്കി.
എകെസിഎഎഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, വനിതാസമാജം പ്രസിഡന്റ് ശോഭ ഉണ്ണികൃഷ്ണന്, ബാല സമാജം പ്രസിഡന്റ് അതിലി സുമോജ്, പുഷ്പരാജ്, ബല്‍രാജ്, അനീഷ് എന്നിവര്‍ ആശംസകളും നടത്തി. എസ്എംഎസ് ജനറല്‍ സെക്രട്ടറി ലിറ്റില്‍ ആനന്ദ് സ്വാഗതവും ട്രെഷറര്‍ ഷെറിന് ചെറിയാന് നന്ദിയും പറഞ്ഞു.
വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. സമാജം അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, വിവിധയിനം ഡാൻസ്, കോമഡിഷോ, രവിവര്‍മ ചിത്രങ്ങളുടെ ദൃശ്യ പുന:രാവിസ്കരണം എന്നിവ പ്രേക്ഷകര്‍ക്ക് വിസ്മയം നല്കി.
പ്രമുഖ സംഗീത ഗ്രൂപ്പ് പ്രദീപ് ബാബുവിന്റെ നേതൃത്വത്തില്‍ ഗാനമേള, വര്‍ണ ഭംഗിയേറിയ ഘോഷയാത്രയില്‍ കാവടിയാട്ടം, പുലിക്കളി, താലപ്പൊലി, ചെണ്ടമേളം തുടങ്ങിയവയും അണിചേർന്നു.
ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യുകെ പാര്‍ലമെന്റ് അവാര്‍ഡ് സമ്മാനിച്ചു
ദോഹ: ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യുകെ പാര്‍ലമെന്റ് അവാര്‍ഡ് സമ്മാനിച്ചു. കാര്‍ഡിയോതൊറാസിക്, വാസ്കുലര്‍ സര്‍ജറി വിഭാഗങ്ങളിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളടക്കം വൈദ്യശാസ്ത്ര രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം.
യുകെ പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് എംപി പത്മശ്രീ ബോബ് ബ്ലാക് മാനാണ് പുരസ്കാരം സമ്മാനിച്ചത്. ക്രിയേറ്റീവ് എലമെന്റ്സ് ലണ്ടന്‍ സംഘടിപ്പിച്ച പരിപാടിയില്‍ അശോക് കുമാര്‍ ചൗഹാന്, ഡോ. ശുഭംഗി മിത്ര, സക്ഷി വിശ്വേസ്, മാജര് മുനീഷ് ചൗഹാന്, അലന് റൈഡ്സ്, അക്മല്‍ അഹ് മദ് തുടങ്ങിയ പ്രമുഖര്‍ വിശിഷ്ട അതിഥികളായിരുന്നു.
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശീല ഫിലിപ്പോസിന്റെയും അബ്രഹാം ഫിലിപ്പിന്റെയും മകനായ ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പ് ഖത്തറിലാണ് പ്ലസ് ടു വരെ പഠിച്ചത്.
10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ അദ്ദേഹത്തെ ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യന്‍ ചര്‍ച്ച്, പള്ളിയിലെ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ സ്കോറര്‍ എന്ന നിലയില്‍ രണ്ട് വര്‍ഷങ്ങളിലും സ്വര്‍ണ മെഡലുകള്‍ നല്കി ആദരിച്ചിരുന്നു.
2019ല്‍ അമൃത സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം ഡോ. കെ. എം. ചെറിയാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടറായി ചേരുകയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
കാര്‍ഡിയോ തൊറാസിക്, വാസ്കുലര്‍ സര്‍ജറി വിഭാഗത്തില്‍ ചേര്‍ന്ന അദ്ദേഹം 2021 മുതല്‍ 2022 വരെ അവിടെ ജോലി ചെയ്തു. ഈ സമയത്ത്, ഡോ. കെ എം ചെറിയാന്റെ കീഴില്‍ നടന്ന ഹൃദയ ശാസ്ത്ര, ബൈപാസ് സര്‍ജറികള്‍, വാല്‍വ് റീപ്ലേസ്മെന്റ തുടങ്ങി 450-ലധികം സങ്കീർണമായ കാര്‍ഡിയാക് ശസ്ത്രക്രിയകളുടെ ഭാഗമായി.
2022ല്‍ അദ്ദേഹം നോര്‍ത്തേണ്‍ അയര്‍ലൻഡിലെ അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ അഡ്വാന്‍സ്ഡ് ജനറല്‍ മെഡിക്കല്‍ പ്രാക്ടീസില്‍ എംഎസിക്ക് ചേര്‍ന്നു.
അവിടെ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടിയ അദ്ദേഹം ഇപ്പോള്‍ ഹൃദയം മാറ്റിവയ്ക്കല്‍ റോബോട്ടിക് എന്നിവയില്‍ വൈദഗ്ദ്ധ്യം നേടാനുള്ള ആഗ്രഹത്തോടെ കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ റെസിഡന്‍സി നേടുന്നതിനായി ജിഎംസി രജിസ്ട്രേഷനായി തയാറെടുക്കുകയാണ്.
ഓവർസീസ് എൻസിപി കുവൈറ്റ് ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷവും സ്തനാർബുദ അവബോധ സെമിനാറും സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ലോക കേരളസഭ പ്രതിനിധി ബാബു ഫ്രാൻസീസ് ഒലക്കേങ്കിൽ നിർവഹിച്ചു.
ഒഎൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത നിർവഹിച്ചു. വിശിഷ്ട അതിഥികളായി പങ്കെടുത്ത ഡോ. സുസോവന സുജിത് നായർ, ഡോ. സുസോവന സുജിത് നായർ (മെഡിക്കൽ ഓങ്കോളജിസ്റ്റ് ബ്രെസ്റ്റ് യൂണിറ്റ് - കുവൈറ്റ് കാൻസർ കൺട്രോൾ സെന്റർ), സ്തനാർബുധ അവബോധ സെമിനാറിന് നേതൃത്വം നൽകി.
ഒഎന്‍സിപി കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരിയും യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററുമായ ജോൺ തോമസ് കളത്തിപ്പറമ്പിൽ പരിപാടിയിൽ ഗാന്ധിജയന്തി സന്ദേശം നൽകി. ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, വൈസ് പ്രസിഡന്റ് സണ്ണി മിറാണ്ടാ (കർണാടക), ട്രഷറർ രവീന്ദ്രൻ, സാദിഖ് അലി (ലക്ഷദ്വീപ്), മുഹമ്മദ് ഫൈസൽ (പോണ്ടിച്ചേരി), ഹമീദ് പാലേരി, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
പുതിയതായി സംഘടനയിൽ ചേർന്ന അംഗങ്ങളെ ഷാളിട്ട് സ്വീകരിക്കുകയും മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്യുകയും ചെയ്തു. തുടർന്ന് ഒഎൻസിപി കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളി പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.
വീഡിയോ ലിങ്ക്: https://we.tl/t-wVUHJTClXj.
ഖുറാൻ വിജ്ഞാന പരീക്ഷ: മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്യുഎച്ച്എൽഎസ് വിംഗ് സംഘടിപ്പിക്കുന്ന അൽഫുർഖാൻ ഖുറാൻ വിജ്ഞാന പരീക്ഷയുടെ മഅമൂറ ഏരിയ മൊഡ്യൂൾ പ്രകാശനം ഏരിയ സെക്രട്ടറി അൻസീർ കൊയിലാണ്ടി അജ്മൽ സാഹിബിന് കോപ്പി നൽകി നിർവഹിച്ചു.
ക്യുഎച്ച്എൽഎസ് കൺവീനർ മുഹമ്മദ് അബ്ദുൽ അസീസ്, ക്യുകെഐസി സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി, ട്രഷറർ മുഹമ്മദലി മൂടാടി, സിൽഷാൻ, ശബീറലി എന്നിവർ സംബന്ധിച്ചു.
മൊഡ്യൂൾ ആവശ്യമുള്ളവർക്ക് 60004485/33076121 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്,
വിജയകുമാറിനെ അനുശോചിച്ച് കേളി
റിയാദ്: കേളി കലാ സാംസ്കാരിക വേദി റൗദ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗമായിരുന്ന വിജയകുമാറിന്റെ വിയോഗത്തിൽ ഏരിയ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് വിനയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബിജി തോമസ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം പ്രഭാകരൻ അനുശോചന കുറിപ്പും അവതരിപ്പിച്ചു.
തിരുവനന്തപുരം വഞ്ചിയൂർ കട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാർ ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണമടഞ്ഞത്. 16 വർഷമായി റിയാദിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. കമ്പനി അധികൃതരുടെ സഹകരണത്തോടെ കേളി ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കേളി ജോയിന്റ് ട്രെഷറർ സുനിൽ സുകുമാരൻ, കേളി കേന്ദ്ര കമ്മിറ്റി അംഗവും ജീവകാരുണ്യ വിഭാഗം കൺവീനറുമായ നസീർ മുള്ളൂർക്കര, റൗദ രക്ഷാധികാരി സെക്രട്ടറി സതീഷ് കുമാർ വളവിൽ, ഏരിയ ട്രഷറർ കെ.കെ. ഷാജി, ഏരിയ രക്ഷാധികാരി അംഗങ്ങളായ സുരേഷ് ലാൽ, ശ്രീകുമാർവാസു, ശ്രീജിത്ത്, പി.പി. സലിം, കേളി അംഗങ്ങളായ സജീവ്, മോഹനൻ, ഷഫീക്, നിസാർ, ജോസഫ് മത്തായി, ഷിയാസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
എരിയയിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങൾ അനുശോചന യോഗത്തിൽ പങ്കെടുത്തു.
സാങ്കേതിക തകരാര്‍: രണ്ടര മണിക്കൂർ വട്ടംകറക്കിയശേഷം ഷാർജ വിമാനം തിരിച്ചിറക്കി
തിരുച്ചിറപ്പിള്ളി: പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ ഹൈഡ്രോളിക് സംവിധാനം തകരാറിലായെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരുച്ചിറപ്പിള്ളിയില്‍ തിരിച്ചിറക്കി.
144 യാത്രക്കാരുമായി വെള്ളിയാഴ്ച വൈകുന്നേരം 5.40നാണ് എയര്‍ ഇന്ത്യ എക്സ്ബി 613 വിമാനം ഷാര്‍ജയിലേക്കു പുറപ്പെട്ടത്. തൊട്ടുപിന്നാലെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
മുഴുവന്‍ ഇന്ധനവുമായി തിരിച്ചിറക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ വിമാനത്താവളത്തിനുചുറ്റും രണ്ടര മണിക്കൂറോളം പറന്നശേഷം 8.15 ഓടെയാണു വിമാനം ഇറങ്ങിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയും നെടുവീർപ്പുകളും ആർപ്പുവിളികൾക്കും കരഘോഷങ്ങൾക്കും വഴിമാറി.
രാത്രി എഴരയോടെ തിരുച്ചിറപ്പിള്ളി വിമാനത്താവളത്തില്‍ ആംബുലന്‍സുകളും അഗ്നിശമന സംവിധാനങ്ങളും ഉള്‍പ്പെടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവളം അധികൃതര്‍ പിന്നീട് അറിയിച്ചു.
ഇൻകാസ് കുടുംബസംഗമം: എം. വിൻസെന്റ് എംഎൽഎ പങ്കെടുത്തു
അബുദാബി: ഇൻകാസ് അബുദാബി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘടനവും കുടുംബസംഗമവും എം.വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിലുള്ള ഇൻകാസ് പ്രവർത്തകരുടെ മക്കൾക്കുള്ള ഉമ്മൻ ചാണ്ടി മെമ്മോറിയൽ വിദ്യാഭാസ അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു.
എ.എം. ബഷീർ, മുഹമ്മദ് ജലീൽ, ഷാനവാസ് ലൈലയ്ക്ക് എന്നീ സീനിയർ പ്രവർത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇൻകാസ് അബുദാബി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജികുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നാസർ ആലംകോട് സ്വാഗതവും നസീർ താജ് നന്ദിയും പറഞ്ഞു.
സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, ഇൻകാസ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി. യേശുശീലൻ, ഇൻകാസ് അബുദാബി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എ. എം. അൻസാർ, വർക്കിംഗ് പ്രസിഡന്റ് അഹദ് വെട്ടൂർ,
സെക്രട്ടറി നൗഷാദ്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ എൻ.പി. മുഹമ്മദാലി, കെ.എച്ച്. താഹിർ, സലിം ചിറക്കൽ, നിബു സാം ഫിലിപ്, ഇൻകാസ് ഭാരവാഹികളായ നൗഷാദ്, ഫാക്സൺ, അനുപ ബാനർജി, അനീഷ് ചളിക്കൽ, അമീർ കല്ലമ്പലം എന്നിവർ സംസാരിച്ചു.
വെള്ളിയാഴ്ച ആരാധന: സാം മല്ലപ്പള്ളി പ്രസംഗിക്കും
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ വെള്ളിയാഴ്ച ആരാധന 11ന് വെെകുന്നേരം 6.30ന് (എൻഇസികെ) സൗത്ത് ടെന്റിൽ വച്ച് നടത്തപെടും. സുപ്രസിദ്ധ വേദ പണ്ഡിതനായ ഇവ. സാം മല്ലപ്പള്ളി ദൈവവചനം പ്രഘോഷിക്കും.
ഇടവക സൺഡേ സ്കൂൾ കുട്ടികൾ ആരാധനയിൽ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. റവ. പി.ജെ. സിബി (വികാരി, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്) അധ്യക്ഷത വഹിക്കും.
ഖുറാൻ വിജ്ഞാന പരീക്ഷ: മോഡ്യൂൾ പ്രകാശനം സംഘടിപ്പിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്യുഎച്ച്എൽഎസ് വിംഗിന് കീഴിൽ ജനുവരിയിൽ നടത്തുന്ന അൽഫുർഖാൻ ഖുറാൻ വിജ്ഞാന പരീക്ഷയുടെ അൽഖോർ ഏരിയ മോഡ്യൂൾ പ്രകാശനം സംഘടിപ്പിച്ചു.
ക്യുഎച്ച്എൽഎസ് വിംഗ് കൺവീനർ മുഹമ്മദ് അബ്ദുൽ അസീസ് യൂണിറ്റ് പ്രസിഡന്റ് നിസാറിന് കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ക്യുകെഐസി ഓർഗനൈസിംഗ് സിക്രട്ടറി സലാഹുദ്ധീൻ സ്വലാഹി, അൽഖോർ യുണിറ്റ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
എല്ലാ തിങ്കളാഴ്ചയും അൽഖോറിൽ ശംസുദ്ധീൻ സലഫിയുടെ നേതൃത്വത്തിലാണ് ക്യുഎച്ച്എൽഎസ് ക്ലാസ് നടന്നുവരുന്നത്.
ക്യുകെഐസി അൽഖോർ യുണിറ്റിന് കീഴിൽ എല്ലാ മാസവും നടന്നുവരാറുള്ള ഉത്ബോധന ക്ലാസിന്റെ ഭാഗമായി മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസിന്റെ രണ്ടാം ഭാഗം സ്വലാഹുദ്ധീൻ സ്വലാഹിയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.
ചടങ്ങിൽ എം.കെ. അഷ്റഫ് സ്വാഗതം പറഞ്ഞു.