തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു
Thursday, August 29, 2024 3:56 PM IST
റിയാദ്: ഒന്നര വർഷം മുൻപ് സന്ദർശകവിസയിൽ എത്തി രേഖകൾ നഷ്‌‌ടപ്പെടുകയും അസുഖബാധിതനായി മരണപ്പെടുകയും ചെയ്ത തമിഴ്നാട് സ്വദേശി ഷാജി വിജു വിജയന്‍റെ (34) മൃതദേഹം നാട്ടിൽ എത്തിച്ചു. കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുടെ സഹായത്താലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

റിയാദ്‌ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ രണ്ടുമാസത്തോളമായി തിരിച്ചറിയാത്ത ഇന്ത്യക്കാരന്‍റേത് എന്ന് തോന്നിപ്പിക്കുന്ന ഒരു മൃതദേഹം ഉണ്ടെന്ന വിവരം മോർച്ചറിയിലെ ജോലിക്കാർ മുഖേനയാണ് കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര അറിയുന്നത്.

തുടർന്ന് കേളി ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കുകയും പരിശോധിക്കാനുള്ള അനുവാദം വാങ്ങുകയും ചെയ്‌തു. ആദ്യത്തെ അന്വേഷണത്തിൽ പുരോഗതിയൊന്നും ലഭിച്ചില്ല. ദിവസങ്ങൾക്കിപ്പുറം ഒരു വർഷത്തോളമായി റിയാദിൽ കാണാതായ വിജയനെ കുറിച്ച് അന്വേഷിച്ചുകൊണ്ട് അതേ ആശുപത്രിയിലെ ഒരു നഴ്‌സ് എംബസിയിൽ പരാതി നൽകി.

ഒന്നര വർഷം മുൻപ് റിയാദിലേക്ക് പോയ വിജയനെ കുറിച്ച് വിവരം ഒന്നും ലഭിക്കുന്നില്ലെന്ന ഭാര്യയുടെ പരാതി അയൽവാസിയായ നേഴ്സ് എംബസിയിൽ അറിയിക്കുകയായിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാൻ സാമൂഹ്യ പ്രവർത്തകരുടെ സഹായം അഭ്യർഥിച്ച എംബസി വിജയന്‍റെ ഫോട്ടോ കൈമാറി.

ഈ അന്വേഷണത്തിലാണ് മോർച്ചറിയിലെ മൃതദേഹം വിജയന്‍റേത് തന്നെയെന്ന് നഴ്‌സ് സാക്ഷ്യപ്പെടുത്തുന്നത്. കരൾ തകരാറിലാ‌യത്തിനെ തു‌ടർന്നാണ് വിജയന്‍ മരിച്ചത്. റോഡിൽ വീണുകിടന്ന ഇദ്ദേഹത്തെ സൗദി റെഡ് ക്രസന്‍റ് വിഭാഗം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


അബോധാവസ്ഥയിലായതിനാൽ ഇദ്ദേഹത്തിന്‍റെ വിവരങ്ങളൊന്നും ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. ആളെ തിരിച്ചറിഞ്ഞതോടെ പിന്നീട് മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി പ്രവർത്തകർ നേതൃത്വം നൽകി.

രേഖകൾ നാ‌ട്ടിൽ നിന്ന് വരുത്തുകയും സൗദിയിലെ നിയമ നടപടികൾ പൂർത്തിയാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്ര കമ്മിറ്റി അംഗം പി.എൻ.എം. റഫീഖ് നേതൃത്വം നൽകി.

എംബസിയിൽ നിന്നും കാര്യങ്ങൾ ചെയ്യുന്നതിന്ന് ചുമതലപെടുത്തികൊണ്ടുള്ള പേപ്പർ ലഭിച്ചെങ്കിലും പോലീസ് അന്വേഷണം പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഒന്നരമാസം സമയമെടുത്തു.

നടപടികൾ പൂർത്തിയാക്കാൻ വിവിധ ഓഫീസുകളിൽ പലതവണ കയറിയിറങ്ങേണ്ടി വന്നതായി റഫീഖ് പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ ഇന്ത്യൻ എംബസി വഹിച്ചു.

ഇന്ത്യൻ എംബസി ഡെത്ത് വിഭാഗവും ഫസ്റ്റ് സെക്രട്ടറി മൊയിൻ അക്തർ, അറ്റാഷെ മീനാ ഭഗവാൻ എന്നിവർ വിഷയത്തിൽ തുടക്കം മുതൽ തന്നെ ഇടപെട്ടിരുന്നു. വിജയന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.