സൗദിയിൽ ഒരാഴ്ചയ്ക്കിടെ 13,952 പ്രവാസികളെ നാടുകടത്തി
Tuesday, August 27, 2024 12:38 PM IST
റിയാദ്: വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ 13,952 പ്രവാസികളെ ഒരാഴ്ചയ്ക്കിടെ സൗദിയിൽനിന്നു നാടുകടത്തി.

‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്.

അതിനിടെ ഓഗസ്റ്റ് 15 നും 21 നും ഇടയിൽ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ പുതുതായി 17,616 പേർ പിടിയിലായി.


അനധികൃത താമസവുമായി ബന്ധപ്പെട്ട് 11,022 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,216 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,378 പേരുമാണ് പിടിയിലായത്.

രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 883 പേരും പിടിയിലായി.